ഫിഫ ലോക കപ്പ്: 32 ടീമുകൾ മത്സരത്തിനൊരുങ്ങുന്നു; ആദ്യ മത്സരം ഖത്തറും ഇക്വഡോറും തമ്മില്‍

ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ഇന്ന് (ഞായറാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്, ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്, അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്, ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ, സ്‌പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ, ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ, ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ, പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവയാണ് ടീമുകൾ. ഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി 2018ൽ രണ്ടാം കിരീടം നേടിയ ഫ്രാൻസാണ് നിലവിലെ ചാമ്പ്യൻ. ഈ മേൽപ്പറഞ്ഞ ടീമുകൾ വാഗ്ദാനം ചെയ്യുന്ന ലോകോത്തര മത്സരത്തിനെതിരെ അവരുടെ കിരീടം സംരക്ഷിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അർജന്റീന സ്ട്രൈക്കർ ലയണൽ മെസ്സിയുടെ…

ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; ലോകം മുഴുവന്‍ ‘അല്‍‌രിഹ്‌ല’യ്ക്ക് പിന്നാലെ

ദോഹ: 12 കിലോമീറ്റർ മാത്രം ദൂരത്തിൽ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളായി ലോകം ചുരുങ്ങുന്നു. 29 ദിവസങ്ങൾ, ലോകത്തിന്റെ എല്ലാ കോണിലും ഒരേയൊരു മന്ത്രം, ഫുട്ബോൾ! അറേബ്യൻ മണ്ണിൽ ആദ്യമായി എത്തുന്ന ലോകകപ്പ് കളി കാണാന്‍ കാത്തിരിക്കുന്നത് മലയാളികളടക്കം ഖത്തറിലെ ലക്ഷക്കണക്കിന് ആരാധകരാണ്. കിക്കോഫ് മത്സരത്തിൽ ആതിഥേയരായ ഖത്തർ സൗത്ത് അമേരിക്കയിൽ നിന്നുള്ള പരിചയ സമ്പന്നരായ ഇക്വഡോറിനെ നേരിടും. ഞായറാഴ്ച ഖത്തര്‍ സമയം വൈകീട്ട് 7:00നാണ് (ഇന്ത്യൻ സമയം 9.30) മത്സരം. അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെറിയ രാജ്യമാണെങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസത്തിലായി നടക്കുന്ന ലോക മാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത് 32 ടീമുകളാണ്. 64 മത്സരങ്ങള്‍ക്ക് ഒടുവില്‍ ലോകകിരീടം ഉയര്‍ത്തുന്നത് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി. 12 ലക്ഷം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയങ്ങളിലേക്ക് ടെലിവിഷൻ ക്യാമറകൾ…

ഫിഫ ലോക കപ്പ്: എല്ലാ ടീമുകളും ദോഹയിലെത്തി; ഉറ്റു നോക്കി ലോകം

ദോഹ: ഖത്തർ ‘വർണ്ണാഭമായി’. ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യം മുഴുവൻ തിരക്കിലാണ്. എവിടെ നോക്കിയാലും ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞ ആരാധകർ മാത്രം. എല്ലാ കണ്ണുകളിലും ഫുട്ബോൾ ആവേശം മാത്രം. മെട്രോ യാത്രകളിൽ പോലും ഫുട്ബോൾ ചര്‍ച്ച മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആരു മുന്നിലെത്തുമെന്ന ചർച്ചയും ചൂടുപിടിച്ചു. കപ്പ് ആരു ഉയർത്തുമെന്ന കാര്യത്തിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർക്ക് സംശയമില്ല. തങ്ങളുടെ ടീം അവരെ തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരും. കൊച്ചുകുട്ടികൾ പോലും തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജഴ്‌സിയും കൈയിൽ ഒരു ചെറിയ പതാകയുമായി നടക്കുന്നു. ഇവരിൽ ഭൂരിഭാഗവും പോർച്ചുഗലിന്റെ ആരാധകരാണ്. കാരണം ചോദിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് മറുപടി. വാതുവെയ്പും പന്തയങ്ങളുമില്ലാതെ ഫാൻസ് ഗ്രൂപ്പുകളും ആവേശപ്പാതയിൽ തന്നെ. ഫിഫ ലോകകപ്പ് നേരിട്ട് കാണാമെന്ന സന്തോഷം വേറെ. ഇഷ്ടതാരങ്ങളെ തൊട്ടുമുൻപിൽ കാണാൻ കഴിയുമെന്നതാണ് അതിനേക്കാൾ ആവേശം. ഇന്നലെ…

ലോക കപ്പ്: ഓരോ മണിക്കൂറിലും 90 വിമാനങ്ങൾ പറന്നിറങ്ങുന്നു

ദോഹ: ഖത്തറിലെ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിലാണ്. രണ്ട് സ്ഥലത്തും ഓരോ മണിക്കൂറിലും 90 വിമാനങ്ങളാണ് വന്നിറങ്ങുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി. ഹമദ് എയർപോർട്ടിലെ ഖത്തർ എയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വെർച്വൽ ടവർ സഹായിക്കുന്നു. മിഡിൽ ഈസ്റ്റിൽ…

ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ പ്രവാസി യുവാവ് ഹോട്ടല്‍ മുറിയില്‍ ഉറക്കത്തിൽ മരിച്ചു

റിയാദ്: ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ കര്‍ണ്ണാടക സ്വദേശിയായ യുവാവ് മക്കയിലെ ഹോട്ടലിൽ ഉറക്കത്തിനിടെ മരിച്ചു. കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസനാണ് (35) മരിച്ചത്. ഉംറ കഴിഞ്ഞ് ഹോട്ടലിലെത്തി രാത്രി ഉറങ്ങാൻ പോയ ഇയാൾ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് – ഹസൻ, മാതാവ് – പരേതയായ ആയിഷ, ഭാര്യ – സുമയ്യ, മകൾ – ഇഫ, സഹോദരങ്ങൾ – അബ്ദുറസാഖ്, മുംതാസ്, റംസീന.  

ലോക തായ്‌ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സൗദി വനിതയ്ക്ക് വെങ്കലം

റിയാദ് : 122 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മെക്‌സിക്കൻ നഗരമായ ഗ്വാഡലജാറയിൽ 2022-ൽ നടന്ന ലോക തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ സൗദി അറേബ്യയുടെ ഡോണിയ അബു താലിബ് വെങ്കലം നേടി. സൗദിയുടെ കായിക, തായ്‌ക്വോണ്ടോയ്ക്ക് ഇത് പുതിയ നേട്ടമാണ്, സൗദി വനിതകളുടെ തായ്‌ക്വോണ്ടോയുടെ ചരിത്രത്തിലെ ആദ്യ മെഡലുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സ്പാനിഷ് ലോക ഒന്നാം നമ്പർ താരം അഡ്രിയാനയെ പരാജയപ്പെടുത്തിയാണ് ഡോണിയ വെങ്കലം നേടിയത്. ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ നേട്ടങ്ങളാണ് ഡോണിയ നേടിയത്. 64-ാം റൗണ്ടിൽ, കസാഖ് ദേശീയ ടീം താരം കബനോവ ബുട്ടാക്കൂസിനെ 2-0ന് പരാജയപ്പെടുത്തി, ലോക എട്ടാം നമ്പർ ജർമ്മൻ സുവരദ കിഷ്‌കാൽട്ടുമായി റൗണ്ട് ഓഫ് 32 ൽ നേരിട്ട് പരാജയപ്പെടുത്തി (2-1). പതിനാറാം റൗണ്ടിൽ ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ഈജിപ്ഷ്യൻ ദേശീയ ടീം താരം ഷഹദ് അൽ…

അബുദാബിയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു

അബുദാബി: യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിൽ ബദൽ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിനായി അബുദാബിയിൽ ഒരു പുതിയ പൊതു വാട്ടർ ടാക്സി സേവനം ആരംഭിച്ചു. അബുദാബിയിലെ ജലപാതകളുടെ പ്രാഥമിക സംരക്ഷകനായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വകുപ്പും എഡി പോർട്ട് ഗ്രൂപ്പും ചേർന്ന് സ്ഥാപിച്ച അബുദാബി മാരിടൈം, പ്രാദേശിക ഡെവലപ്പർമാരായ മിറലുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവയുൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിൽ ഇത് തുടക്കത്തിൽ പ്രവർത്തിക്കും. ഓരോ മണിക്കൂറിലും ഓരോ സ്റ്റോപ്പിലും ടാക്സി ലഭ്യത ഉറപ്പാക്കുന്ന ഷെഡ്യൂൾ ചെയ്ത സർവീസ് ആഴ്ചയിൽ ഏഴു ദിവസവും തുറന്നിരിക്കും. ഓരോന്നിനും പരമാവധി 20 പേർക്ക് ഇരിക്കാവുന്ന ഷട്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വൈകുന്നേരം 5 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. “വിശാലമായ…

തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ചതിന് ദുബായ് പോലീസ് പാക്കിസ്താന്‍ പ്രവാസിയെ ആദരിച്ചു

ദുബായ്: തിരക്കേറിയ ദുബായ് റോഡില്‍ ട്രാഫിക് പോലീസിന്റെ അഭാവത്തിൽ ഗതാഗതം നിയന്ത്രിച്ച പാക്കിസ്താന്‍ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു. പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെയാണ് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ആദരിച്ചത്. ട്രാഫിക് സിഗ്നൽ തകരാറിലായത് ശ്രദ്ധയില്‍ പെട്ട അബ്ബാസ് ഖാന്‍ പോലീസ് എത്തുന്നതുവരെ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ഹസൻ നഖ്‌വി എന്നയാള്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. “ദുബായ് ഇന്റർസെക്ഷനിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും പോലീസ് പട്രോളിംഗ് എത്തുന്നതുവരെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് എച്ച്. ഇ. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി, പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെ ആദരിച്ചു,” ദുബായ് പോലീസ് ട്വീറ്റിൽ പറഞ്ഞു. ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ്…

വെല്‍ക്കം വേള്‍ഡ് കപ്പ്, ഫിഫ 2022 ലോകകപ്പ് ഖത്തറിനെ സ്വാഗതം ചെയ്യുന്ന മാപ്പിളപ്പാട്ട് ആല്‍ബം പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേല്‍ക്കാന്‍ മാപ്പിള ഇപ്പാട്ടിന്റെ ഈണത്തില്‍ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയില്‍ സി.എം.എസ്. ഓര്‍ക്ക ട്രസംഗീത നിര്‍വ്വഹിച്ച് പ്രശസ്ത ഗായകന്‍ ആദില്‍ അത്തുവും സംഘവും ആലപിച്ച വെല്‍ക്കം വേള്‍ഡ് കപ്പ് എന്ന സംഗീത ആല്‍ബം റേഡിയോ മലയാളംം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ പ്രകാശനം ചെയ്തു. കെ.എം. സി.സി. അധ്യക്ഷന്‍ എസ്. എ. എം. ബഷീര്‍ ആല്‍ബത്തിന്റെ സി.ഡി. ഏറ്റുവാങ്ങി. ആല്‍ബത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വഹിച്ചു. വേള്‍ഡ് കപ്പിനെ വരവേല്‍ക്കുന്ന നിരവധി ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തനതായ മാപ്പിളപ്പാട്ട് ശൈലിയിലുള്ള ജി.പി.യുടെ ഗാനം സഹൃദയലോകം ഏറ്റെടുക്കുമെന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോ അറബി സബ്‌ടൈറ്റിലുകളോടെയാണ്…

യുഎഇയില്‍ സംഘടിത ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

ദുബൈ: യുഎഇയിൽ സംഘടിത ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 100,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ, കുറ്റം ചെയ്തവരെ കുറഞ്ഞത് ആറ് മാസമെങ്കിലും തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന സംഘടിത ഭിക്ഷാടനത്തിന് കുറഞ്ഞത് ആറ് മാസത്തേക്ക് ജയില്‍ ശിക്ഷയും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ കൊണ്ടുവരുന്നവര്‍ക്കും ഈ ശിക്ഷ ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.