സൈറസ് മിസ്ത്രിയുടെ മരണം: തകർന്ന കാർ പരിശോധിക്കാൻ ഹോങ്കോങ്ങിൽ നിന്ന് മെഴ്‌സിഡസ് വിദഗ്ധർ മുംബൈയിലെത്തി

താനെ: സൈറസ് മിസ്‌ത്രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനും പരിശോധനയ്‌ക്കുമായി ഹോങ്കോങ്ങിൽ നിന്നുള്ള മെഴ്‌സിഡസ് വിദഗ്ധ സംഘം ചൊവ്വാഴ്ച താനെയിലെ മെഴ്‌സിഡസ് ഷോറൂമിലെത്തി. സംഘം മെഴ്‌സിഡസ് ബെൻസ് കമ്പനിക്ക് റിപ്പോർട്ട് സമർപ്പിക്കും. പ്രശസ്ത വ്യവസായിയും മുൻ ടാറ്റ സൺസ് ചെയർമാനുമായ മിസ്ത്രി സെപ്തംബർ 4 ന് മുംബൈക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിയുടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് പാൽഘർ പോലീസ് പറഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മിസ്ത്രി ഉൾപ്പെടെ രണ്ടുപേർ സംഭവസ്ഥലത്തു വെച്ച് മരിക്കുകയും പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലേക്കും മാറ്റി. ആവശ്യമുള്ളിടത്ത് ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകുമെന്നും സഹകരിക്കുമെന്നും കാർ നിർമ്മാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് എസ്‌യുവിയിലെ എയർബാഗുകൾ തുറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കാർ നിർമ്മാതാക്കളോട് പോലീസ് ചോദിച്ചതിന് പിന്നാലെയാണ് ഈ പരാമർശം. “ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്ന ഉത്തരവാദിത്തമുള്ള ബ്രാൻഡ് എന്ന നിലയിൽ,…

കനത്ത മഴ: മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിൽ

മുംബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. സിയോൺ മേഖലയിൽ ജനജീവിതം താറുമാറായി. അതിനിടെ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈയിലും അതിനോട് ചേർന്നുള്ള പൂനെ, താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപകമായ മഴയുടെ പ്രവചനം കണക്കിലെടുത്ത് റായ്ഗഡ്, രത്നഗിരി, സത്താറ എന്നിവിടങ്ങളിൽ ‘ഓറഞ്ച്’ അലർട്ട് തുടരും. മഹാരാഷ്ട്ര സ്റ്റേറ്റ് ഡിസാസ്റ്റർ സിറ്റുവേഷൻ റിപ്പോർട്ട് ഇൻഡക്‌സ് പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 12 വരെ മഹാരാഷ്ട്രയിൽ മഴയിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ആകെ 120 ജീവനുകൾ നഷ്ടപ്പെട്ടു. 95 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം ഓഗസ്റ്റ് 11 വരെ 804.5 മില്ലിമീറ്റർ മഴയാണ് തീരദേശത്ത് ലഭിച്ചത്. പൂനെ, സത്താറ, സോലാപൂർ, നാസിക്, ജൽഗാവ്, അഹമ്മദ്‌നഗർ, ബീഡ്, ലാത്തൂർ,…

ബിജെപി ഭരണത്തിന് കീഴിൽ 1561 യുവാക്കൾ തീവ്രവാദികളായി; 8,000 പേർ കീഴടങ്ങി: മുഖ്യമന്ത്രി ശർമ്മ

ഗുവാഹത്തി: 2016 മുതൽ അസമിലെ 1500-ലധികം യുവാക്കൾ വിവിധ തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസം നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സംസ്ഥാനത്ത് നിന്ന് 1561 യുവാക്കൾ 2016 മുതൽ അഞ്ച് ഭീകര സംഘടനകളിൽ ചേർന്നു. അതേസമയം, 8,000 ഭീകരർ കീഴടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അസം നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ദേബബ്രത സൈകിയയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 2016 മുതൽ 2022 വരെ 811 യുവാക്കൾ എൻഡിഎഫ്ബിയിൽ ചേർന്നു, 164 യുവാക്കൾ എൻഎൽഎഫ്ബിയിൽ (ബോഡോ), 351 യുവാക്കൾ പിസിടിഎസിൽ ചേർന്നു, 203 യുവാക്കൾ ഈ കാലയളവിൽ ഉൾഫയിലും 32 യുവാക്കൾ യുപിആർഎഫിലും ചേർന്നു. ഇക്കാലയളവിൽ 23 വ്യത്യസ്ത തീവ്രവാദ സംഘടനകളിൽ പെട്ട 7,935 ഭീകരർ കീഴടങ്ങി മുഖ്യധാരയിൽ ചേർന്നു. ബിജെപി അധികാരത്തിലെത്തിയ 2016 മുതൽ സംസ്ഥാനത്ത് ജിഹാദി പ്രവർത്തനങ്ങളുടെ…

സ്വാമി ശങ്കരാചാര്യ അന്തരിച്ചു; സംസ്കാരം നാളെ

ദ്വാരക ശാരദാ പീഠത്തിലെ ശങ്കരാചാര്യൻ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് നർസിംഗ്പൂരിലെ ജോതേശ്വറിലെ പരമഹംസി ഗംഗാ ആശ്രമത്തിൽ വച്ചായിരുന്നു അന്ത്യം. ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ അന്തിമ ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ജോട്ടേശ്വരത്ത് നടക്കും. ഇന്നു രാത്രിയും നാളെയുമായി അന്തിമ ദർശനം നടക്കും. ശങ്കരാചാര്യ, സ്വാമി സ്വരൂപാനന്ദ സരസ്വതി വളരെക്കാലമായി അസുഖബാധിതനായിരുന്നു. നാളെ ആശ്രമത്തിൽ തന്നെ സമാധി നൽകും. വിമോചന സമരത്തിൽ പങ്കെടുത്ത് സ്വാമി സ്വരൂപാനന്ദ സരസ്വതി ജയിലിലായി. രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം നീണ്ട നിയമയുദ്ധത്തിലും ഏർപ്പെട്ടു.

കുട്ടിയായി വളർത്താൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

ന്യൂഡൽഹി: നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റുചെയ്ത് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. സുനിൽ എന്ന യുവാവാണ് കുട്ടികളില്ലാത്തതിനാല്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 9 ന് വൈകുന്നേരം 5 മണിയോടെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഫോൺ വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് പിന്നീട് രാജ് പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. “നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഒരാൾ ഒരു പെൺകുട്ടിയെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. പ്രാദേശിക ഇന്റലിജൻസിന്റെ സഹായത്തോടെ യുപിയിലെ ബാഗ്പത് ജില്ലയിൽ താമസിച്ചിരുന്ന സുനിൽ എന്ന യുവാവാണതെന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ ഒരു സംഘത്തെ അയാളുടെ ഗ്രാമത്തിലേക്ക് അയച്ചു. പോലീസ് സംഘത്തെ കണ്ട് അയാള്‍ കുട്ടിയെ ഉപേക്ഷിച്ച്…

ക്ഷേത്രങ്ങൾക്ക് 35 നിയമങ്ങൾ, പള്ളി-മസ്ജിദിന് ഒന്നു പോലുമില്ല, എന്തുകൊണ്ട്? സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി

ന്യൂഡൽഹി: ഹിന്ദു, ബുദ്ധ, ജൈന, ബുദ്ധ മതസ്ഥാപനങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-എല്ലാ സംസ്ഥാന സർക്കാരുകളോടും സുപ്രീം കോടതി പ്രതികരണം തേടി. എല്ലാ ആരാധനാലയങ്ങൾക്കും പൊതുവായ നിയമം, അതായത് ഏകീകൃത മതനിയമം എന്ന ആവശ്യത്തിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ രണ്ടംഗ ബെഞ്ച് കേസ് ആറാഴ്ചയ്ക്ക് ശേഷം അടുത്ത ഹിയറിംഗിനായി ലിസ്റ്റ് ചെയ്തു. ഇതോടൊപ്പം, മറ്റ് ബെഞ്ചിന് മുമ്പാകെയുള്ള ഹർജികളും അതേ ബെഞ്ചിന് മുമ്പാകെയുള്ള സ്വാമി ദയാനന്ദ സരസ്വതിയുടെ തീർപ്പുകൽപ്പിക്കാത്ത ഹർജിയുമായി കൂട്ടിച്ചേർത്തിരിക്കുന്നു. ഇതേ വിഷയത്തിൽ അഭിഭാഷകനായ അശ്വിനി ഉപാധ്യായയുടെയും മറ്റുള്ളവരുടെയും ഹർജി ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. ഹിന്ദുക്കൾക്കും ജൈനർക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ചെയ്യുന്നത് പോലെ സംസ്ഥാന സർക്കാരിന്റെ ഇടപെടലില്ലാതെ അവരുടെ മതസ്ഥാപനങ്ങൾ കൈകാര്യം…

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, പ്രളയം; ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; ഒരു സ്ത്രീ മരിച്ചു

പിത്തോരഗഡ്: നേപ്പാളിലെ അതിർത്തി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ ഭാഗത്തുള്ള ഖോട്ടില ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഖോട്ടില ഗ്രാമത്തിലെ താമസക്കാരിയായ പശുപതി ദേവിയുടെ മൃതദേഹം വീട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെടുത്തതായി പിത്തോരാഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു. പിത്തോരഗഡ് ജില്ലയിലെ ധാർചുല പട്ടണത്തിനടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ബംഗബാഗർ ഗ്രാമത്തിൽ അർദ്ധരാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഖോട്ടില ഗ്രാമത്തിലെ 36 വീടുകളിൽ ചെളിയും അവശിഷ്ടങ്ങളും കലർന്ന നദീജലം ഒഴുകിയെത്തിയതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീക്ക് വീടിന്റെ വാതില്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ സമയം ലഭിച്ചില്ലെന്ന് ഡിഎം പറഞ്ഞു. ഗ്രാമത്തിലെ 170 ദുരിതബാധിതരെ ഒഴിപ്പിച്ച് ധാർചുല സ്റ്റേഡിയത്തിൽ നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്. നേപ്പാൾ അതിര്‍ത്തി ഗ്രാമത്തിൽ 132.2 മില്ലിമീറ്റർ മഴ പെയ്തതായും മേഘവിസ്ഫോടനം നേപ്പാൾ…

വിഭജനത്തിൽ വേർപിരിഞ്ഞ ഇന്ത്യൻ സിഖ് പാക്കിസ്താനിലുള്ള മുസ്ലീം സഹോദരിയെ കർതാർപൂരിൽ കണ്ടുമുട്ടി

ഇസ്ലാമാബാദ്: വിഭജന സമയത്ത് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് 75 വർഷങ്ങൾക്ക് ശേഷം കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ പാക്കിസ്താനില്‍ നിന്നുള്ള മുസ്ലീം സഹോദരിയെ കണ്ടപ്പോൾ ജലന്ധറില്‍ നിന്നുള്ള സിഖ് വംശജന്‍ അമർജിത് സിംഗിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വിഭജന സമയത്ത് മുസ്ലീം മാതാപിതാക്കൾ പാക്കിസ്താനിലേക്ക് കുടിയേറിയപ്പോൾ സിംഗ് സഹോദരിയോടൊപ്പം ഇന്ത്യയിൽ ഉപേക്ഷിക്കപ്പെട്ടു. ബുധനാഴ്ച കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് വീൽചെയറിൽ അമർജിത് സിംഗ് തന്റെ സഹോദരി കുൽസൂം അക്തറുമായുള്ള കൂടിക്കാഴ്ച വൈകാരികമായിരുന്നു. ആ കൂടിക്കാഴ്ച കണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സഹോദരിയെ കാണാൻ വിസയുമായി അട്ടാരി-വാഗാ അതിർത്തി വഴിയാണ് സിംഗ് പാക്കിസ്താനിലെത്തിയത്. 65 കാരിയായ കുൽസൂമിന് സഹോദരനെ കണ്ട നിമിഷം വികാരങ്ങൾ നിയന്ത്രിക്കാനായില്ല. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തിൽ നിന്ന് മകൻ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് സഹോദരനെ കാണാൻ കുല്‍സൂം എത്തിയത്.…

ഭക്തൻ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിച്ചു

യുപി: ഭക്തി മൂത്ത് സ്വന്തം നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിച്ച സംഭവം യുപിയിലെ കൗശാമ്പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് ഇവിടുത്തെ മാ ഷീറ്റ്‌ല ക്ഷേത്രത്തിലെ ഒരു ഭക്തൻ തന്റെ നാവ് അറുത്ത് മേൽശാന്തിക്ക് സമർപ്പിച്ചതായി പോലീസ് പറഞ്ഞത്. കൗശാമ്പി സ്വദേശിയായ സമ്പത്ത് (38) എന്ന ഭക്തനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. സമ്പത്തും ഭാര്യ ബനോ ദേവിയും ഗംഗാ നദിയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിന്റെ ‘പരിക്രമ’ (പ്രദക്ഷിണം) പൂർത്തിയാക്കിയ ശേഷം, ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ച് ക്ഷേത്രത്തിന്റെ ‘ചൗഖത്ത്’ (ഡോർ ഫ്രെയിമിൽ) ഹാജരാക്കിയതായി കർഹാധാം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിലാഷ് തിവാരി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ക്ഷേത്രം സന്ദർശിക്കാൻ തന്റെ ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചതായി ഭാര്യ പറഞ്ഞു.

ടീഷര്‍ട്ടിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

ജയ്പൂർ: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് കോൺഗ്രസ് നേതാവ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ച് രാജ്യത്തെ ഒന്നിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും ‘ഭാരത് ജോഡോ യാത്ര’യിൽ രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ ബിജെപി ബൂത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്, ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാലിനെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തിയതും കരൗളി അക്രമവും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. കോൺഗ്രസിന് വോട്ട് ബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയം മാത്രമേ ചെയ്യാൻ കഴിയൂ എന്നും ആരോപിച്ചു. “ചബ്ബ്ര, ഭിൽവാര, കരൗലി, ജോധ്പൂർ, ചിത്തോർഗഡ്, നോഹർ, മേവാത്ത്, മാൽപുര, ജയ്പൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് ആസൂത്രിത കലാപങ്ങൾ സംഘടിപ്പിച്ചു,” മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വന്തം തട്ടകമായ ജോധ്പൂരിൽ നടന്ന ബിജെപി പരിപാടിയിൽ അദ്ദേഹം ആരോപിച്ചു. “പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും…