കലാപത്തിന് പ്രേരിപ്പിച്ചതിന് എഎപി വനിതാ നേതാവ് നിഷാ സിംഗിന് ഏഴ് വർഷം കഠിന തടവ്

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ അർബൻ ഹൗസിംഗ് ഡെവലപ്‌മെന്റ് അതോറിറ്റി (ഹുഡ) സംഘത്തിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രാദേശിക കൗൺസിലർ നിഷ സിംഗ് ഉൾപ്പെടെ 10 സ്ത്രീകൾക്ക് കോടതി 7 വർഷം കഠിന തടവ് വിധിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ഏഴ് പ്രതികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി മോന സിംഗ് വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. പോലീസ് രേഖകൾ പ്രകാരം, 2015 മെയ് 15 ന്, ഹുഡയിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാജ്പാൽ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സെക്ടർ-47 ജിമ്മർ ബസ്തിയിലെ കൈയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കുകയായിരുന്നു. ഈ സമയത്ത് അഭിഭാഷകരായ ഖജൻ സിംഗ്, പ്രദീപ് ജലദാർ, മുൻസിപ്പൽ കോർപ്പറേഷനിലെ അന്നത്തെ വനിതാ കൗൺസിലർ നിഷ സിംഗ് എന്നിവർ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുടർന്ന്…

ഓപ്പൺ തിയേറ്റർ, ലൈബ്രറി, ഫുഡ് കോർട്ട്; 34 കോടി രൂപ ചെലവില്‍ വാരാണസിയിലെ ‘നമോ ഘട്ട്’

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി. ഇന്ത്യൻ സംസ്കാരത്തെയും ആധുനികതയെയും നെഞ്ചേറ്റുന്ന കാശിയിലെ ഘാട്ടിൽ മറ്റൊരു ഘട്ടായ നമോ ഘട്ടിന്റെ പേരും ഉൾപ്പെടുത്തി. നിരവധി ഉപയോക്താക്കൾ ഇതിനെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഘാട്ടിന്റെ ഘടന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറുകയാണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ നമോ ഘട്ട് (#namoghat) എന്ന ഹാഷ്ടാഗോടെ ഷെയർ ചെയ്യുന്നത്. ഏകദേശം 34 കോടി രൂപ ചെലവിൽ നിർമ്മിച്ച ജനൽ ഘട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജലപാതകളും വ്യോമപാതകളും ഈ ഘട്ടുമായി ബന്ധിപ്പിക്കുന്നതിനാൽ വിനോദസഞ്ചാരികൾക്ക് മറ്റ് നഗരങ്ങളിലേക്കും യാത്ര ചെയ്യാം. അതോടൊപ്പം ഒരു ഓപ്പൺ തിയേറ്ററും, ഇവിടെയുണ്ട്. ലൈബ്രറിയും ബനാറസി വിഭവങ്ങളുടെ ഭക്ഷണശാലയുമുണ്ട്. ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ തന്നെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു…

ഹിന്ദുമതം സ്വീകരിച്ച ഉടൻ തന്നെ ജിതേന്ദ്ര ത്യാഗി മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തി

ശ്രീനഗർ: മുസ്ലീങ്ങൾക്കും ഇസ്ലാമിനുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കശ്മീരിലെ കോടതി ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ (മുമ്പ് പേര് വസീം റിസ്വി) ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി മതം മാറി ഹിന്ദുമതം സ്വീകരിച്ചിരുന്നു. നേരത്തെയും ഈ കേസിൽ കോടതിയില്‍ ഹാജരാകണമെന്നും പരാതിയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതിയിൽ അദ്ദേഹം ഹാജരായില്ല. “ഇപ്പോഴത്തെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പ്രതിക്കെതിരെ ഐപിസി 153 എ, 295 എ, 505 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കുന്നു,” കശ്മീർ കോടതി പറഞ്ഞു. പരാതിക്കാരനായ ശ്രീനഗർ നിവാസിയായ ഡാനിഷ് ഹസൻ ദർ പറയുന്നതനുസരിച്ച്, “പ്രതി സ്വന്തം ഇഷ്ടപ്രകാരവും സന്നദ്ധതയോടെയും ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. എന്നാൽ, മതപരിവർത്തനത്തിന് ശേഷം മാധ്യമങ്ങളോട്…

കിണറ്റിൽ നിന്ന് 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ രുരൂഹത തുടരുന്നു

പഞ്ചാബിലെ അജ്‌നാല ടൗണിലെ പഴയ കിണറ്റിൽ നിന്ന് 2014-ന്റെ തുടക്കത്തിൽ 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാക്കിസ്താന്‍ വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടേതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. വ്യത്യസ്ത സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ, ഈ അസ്ഥികൂടങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ കലാപത്തില്‍ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗവേഷണത്തിന് ശേഷം, ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഏറ്റവും പുതിയ പഠനമനുസരിച്ച്, കിണറ്റിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാക്കിസ്താനിലോ താമസിക്കുന്നവരുടെതല്ലെന്ന് ഗവേഷകർ പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളുടെ ഡിഎൻഎ ശ്രേണികൾ ഒത്തുവന്നതായി ടീമിലെ മുതിർന്ന അംഗവും സിസിഎംബിയിലെ മുഖ്യ ശാസ്ത്രജ്ഞനുമായ ഡോ.കെ. തങ്കരാജ് പറഞ്ഞു. അതേസമയം, 26-ാം ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാർ പാക്കിസ്താനിലെ മിയാൻ-മിറിൽ നിലയുറപ്പിച്ചിരുന്നതായും കലാപത്തിനുശേഷം അജ്‌നാലയ്ക്ക് സമീപം ബ്രിട്ടീഷ്…

ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജോൺസണെ ബ്രിട്ടീഷ് എംപിമാർ ചോദ്യം ചെയ്തു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം, അടുത്ത കാലത്തായി രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതിൽ ബ്രിട്ടീഷ് എംപിമാർക്കിടയിൽ ആശങ്ക ഉയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യൻ വംശജയായ എംപി നാദിയ വിറ്റോം, ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ജെസിബി ഫാക്ടറി സന്ദർശിച്ചതിനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിറ്റോം ട്വിറ്ററിൽ കുറിച്ചു, “ബിജെപി (മോദിയുടെ ഭരണകക്ഷി) മുസ്ലീങ്ങളുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നു. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെസിബി ഉപയോഗിക്കുന്നവര്‍ക്കൊപ്പം പോസ് ചെയ്തു. എന്നാൽ, ജെസിബി ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മോദിയുമായി ചര്‍ച്ച നടത്തിയോ എന്ന് അദ്ദേഹം പറയുന്നില്ല.” ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിലും ഇന്ത്യയുടെ മറ്റ്…

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ

മുൻ ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൗരന്മാരോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. “ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു,” 33 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. “ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 8 ന്, ഓസിൽ സോഷ്യൽ മീഡിയയിൽ എടുത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ലോകസമാധാനത്തെക്കുറിച്ച് ഒരു സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. “നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം- ഉക്രെയ്‌നിൽ മാത്രമല്ല, ഫലസ്തീൻ, സിറിയ, യെമൻ, ഇറാഖ്, കൂടാതെ ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആളുകൾ യുദ്ധത്തിൽ കഷ്ടപ്പെടുന്നു. #StopWAR #JummaMubarak,” ഓസിൽ…

പട്യാലയിൽ ശിവസേനയും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; കര്‍ഫ്യൂ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗങ്ങളും ഖാലിസ്ഥാൻ അനുഭാവികളും തമ്മിൽ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. തുടര്‍ന്ന് പട്യാല നഗരത്തില്‍ വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ഇരു സംഘങ്ങളും പരസ്പരം കല്ലെറിയുകയും വാളുകൾ വീശുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കനത്ത പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പട്യാല റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ശിവസേനയുടെ ഖാലിസ്ഥാൻ ‘മുർദാബാദ് മാർച്ചിനെ’ എതിർക്കാൻ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ തടിച്ചുകൂടിയ നിഹാങ്‌സ് ഖാലിസ്ഥാൻ അനുകൂലികള്‍ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിലേക്ക് മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നിഹാംഗുകളെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഘട്ടന…

ഡൽഹി കലാപക്കേസ്: വിചാരണക്കോടതി ഉത്തരവിൽ ഇളവ് തേടി ഷർജീൽ ഇമാം ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇമാമിന്റെ അപ്പീൽ വെള്ളിയാഴ്ച ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. പ്രത്യേക ജഡ്ജി അമിതാഭ് റാവത്ത് ഏപ്രിൽ 11ന് ഷർജീലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2019 ഡിസംബർ 13 ന് ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലും 2020 ജനുവരി 16 ന് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലും ഇമാം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായി പോലീസ് പറയുന്നു. 2020 ജനുവരി 28 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അദ്ദേഹം ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ്. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉൾപ്പെട്ടിരിക്കുന്ന യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് ക്യാമ്പയിൻ സ്ഥാപകൻ ഖാലിദ് സെയ്ഫിയുടെ ജാമ്യാപേക്ഷയിൽ മാർച്ച് 31ന് വിധി പറയും.…

ആരാധനാലയങ്ങളിൽ നിന്ന് 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തു

ലഖ്‌നൗ : സർക്കാർ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഉടനീളം 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 42,000 ത്തിലധികം വോളിയം അനുവദനീയമായ പരിധികളാക്കി മാറ്റുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഏപ്രിൽ 23നാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മതപരമായ സ്ഥലങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനും മറ്റുള്ളവയുടെ ശബ്ദം അനുവദനീയമായ പരിധിക്കുള്ളിൽ നിജപ്പെടുത്തുന്നതിനുമായി സംസ്ഥാനമൊട്ടാകെ നീക്കം നടക്കുന്നുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. ഒരു വിവേചനവുമില്ലാതെ എല്ലാ ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരം വരെ 21,963 ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, 42,332 ഉച്ചഭാഷിണികളുടെ വോളിയം അനുവദനീയമായ പരിധിക്കുള്ളിൽ സജ്ജമാക്കുകയും ചെയ്തു. നീക്കം ചെയ്ത ഉച്ചഭാഷിണികൾ അനധികൃതമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ…

അമിതവേഗതയിലെത്തിയ വാൻ നാലുപേരെ ഇടിച്ചുവീഴ്ത്തി; നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ-ഖജ്‌നി റോഡിൽ ഛാപിയയ്ക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ അമിതവേഗതയിലെത്തിയ വാൻ നാലുപേരെ ഇടിച്ചു വീഴ്ത്തി, നാലുപേരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടനെ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞു. വാൻ പോലീസ് കണ്ടുകെട്ടി. മരിച്ചവരിൽ മൂന്ന് പേർ ഉരുവ സ്വദേശിയും ഒരാള്‍ ഖനിപൂർ സ്വദേശിയുമാണ്. സൈക്കിളിൽ പോവുകയായിരുന്ന ഖനിം‌പൂര്‍ സ്വദേശിയെയാണ് വാന്‍ ആദ്യം ഇടിച്ചത്. അതുകഴിഞ്ഞ് നിയന്ത്രണം വിട്ട വാന്‍ നടന്നുപോകുകയായിരുന്ന മറ്റു മൂന്നുപേരെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് പോലീസ് എത്തി എല്ലാവരേയും പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗിദ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖനിംപൂർ സ്വദേശിയായ രാജാറാം പാലിന്റെ മകൻ ബുദ്ധ്‌റാം ആണ് മരിച്ചത്. കാൽനടയായി പോയിരുന്നവര്‍ ഉരുവ മാർക്കറ്റിലെ ദുദ്രയിൽ താമസിക്കുന്ന സൂര്യനാഥ് മകൻ ബിപത്, സണ്ണി മകൻ രാം മിലൻ, ഹരിപ്രകാശ്…