നീരേറ്റുപുറം: സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് അനന്തമായ സന്തോഷവും വിജയവും പ്രദാനം ചെയ്യുമെന്ന് ബിഷപ്പ് തോമസ് കെ ഉമ്മൻ പ്രസ്താവിച്ചു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പമ്പാ ബോട്ട് റേസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉത്രാടം തിരുനാൾ പമ്പ ജലോത്സവം സമിതി സംഘടിപ്പിച്ച സ്വാതന്ത്യദിന പരിപാടിയിൽ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്. കെ. ഉമ്മൻ. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി രാജശേഖരൻ തലവടി, നീത ജോർജ്, സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ ക്യാപ്റ്റൻ ജോയി ആറ്റുമാലിൽ, ലീഗൽ അഡ്വൈസർ അഡ്വ. ഉമ്മൻ എം മാത്യു, സി.റ്റി. ജോൺ പേരങ്ങാട്ട് ,തലവടി ചുണ്ടൻ വള്ള സമിതി ജനറൽ സെക്രട്ടറി റിക്സൺ ഇടത്തിൽ, കൺവീനർമാരായ സന്തോഷ്…
Category: KERALA
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ദുരന്ത പ്രവചനത്തിലെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശാസ്ത്രീയ വിജ്ഞാനത്തിലും കണ്ടെത്തലിലും കാര്യമായ പുരോഗതിയുണ്ടായിട്ടും, മനുഷ്യജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയുന്നത്ര ഫലപ്രദമായി പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാൻ ഇന്ത്യ ഇപ്പോഴും പാടുപെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21-ാം നൂറ്റാണ്ടിൽ പോലും പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള ശക്തമായ സംവിധാനം രാജ്യത്തിനില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവായ മുന്നറിയിപ്പുകളേക്കാൾ കൃത്യമായ പ്രവചനങ്ങൾക്ക് മാത്രമേ ദുരന്തങ്ങളെ ഫലപ്രദമായി തടയാൻ കഴിയൂ എന്ന് ആഗോള അനുഭവം തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്തിയ മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങൾ വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അഭൂതപൂർവമായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രസക്തമാണ്. വളരെ നേരത്തെ തന്നെ ദുരന്ത മുന്നറിയിപ്പ് നൽകിയെന്ന അവകാശവാദത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും കലഹിച്ചിരുന്നു. അന്ധവിശ്വാസങ്ങൾ, ഹാനികരമായ ആചാരങ്ങൾ, കാലഹരണപ്പെട്ട ആചാരങ്ങൾ എന്നിവയുടെ പുനരുജ്ജീവനത്തിലേക്ക് നയിക്കുന്ന സാമാന്യ ശാസ്ത്ര അവബോധം തുരങ്കം വയ്ക്കപ്പെടുന്നു എന്ന വർദ്ധിച്ചുവരുന്ന ആശങ്കയും അദ്ദേഹം ഉയർത്തിക്കാട്ടി.…
മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയാവേണ്ടത്: കാന്തപുരം
കോഴിക്കോട്: മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തവും കടമയുമാണ്. മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടത്. – സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു. ഒട്ടനവധി വൈവിധ്യങ്ങൾ നിലനിന്നിരുന്ന കാലമായിരുന്നിട്ടും ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണനയിൽ സർവരും ആവേശത്തോടെ പരിശ്രമിച്ചതിന്റെ ഫലമായാണ് വൈദേശിക ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ലഭിച്ചത്. മുൻകാല നേട്ടങ്ങളെ അനുസ്മരിച്ച് നാം ത്രിവർണ പതാക ഉയർത്തുമ്പോൾ ഈ രാജ്യത്തോട് നമുക്കുള്ള ഉത്തരവാദിത്തങ്ങളും മനസ്സിൽ വരേണ്ടതുണ്ട്. രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഒരുമയും ഐക്യവുമുള്ള ജനത പ്രധാനമാണ്.…
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അവശ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കാൻ കർശന നടപടികളെടുക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. വിവിധ ഉൽപ്പന്നങ്ങളുടെ നിലവിലെ വിലനിലവാരം പരിശോധിക്കാനും വിലയിരുത്തുന്നതിനുമായി ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യവകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന ഓണക്കാലം കണക്കിലെടുത്ത് വില നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കും. യോഗത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി രൂപീകരിക്കുന്ന കാര്യം മന്ത്രി എടുത്തുപറഞ്ഞു. അവശ്യസാധനങ്ങളുടെ വിലനിലവാരം അവലോകനം ചെയ്യാൻ ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്, വിലസ്ഥിരത ഉറപ്പാക്കാൻ നാലുമാസം കൂടുമ്പോൾ യോഗം ചേരും. വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ പ്രൈസ് റിസർച്ച് ആൻഡ് മോണിറ്ററിങ് സെല്ലും വിവിധ ഇനങ്ങളുടെ നിരക്കുകൾ നിരീക്ഷിച്ചുവരുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരം ലഭിച്ച കണക്കുകൾ…
മദ്യ നിരോധന സമരത്തിനെതിരെയുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കും: ജംഷീൽ അബൂബക്കർ
മലപ്പുറം: മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമരത്തിന് നേരെയുള്ള അധികാരികളുടെ പ്രതികാര നടപടികൾ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും, ജനകീയ സമരങ്ങൾക്കും, ജനാധിപത്യപ്രക്ഷോഭങ്ങൾക്കും നേരെയുള്ള നടപടികളെ ജില്ലയിലെ വിദ്യാർത്ഥി, യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. സമൂഹത്തിൽ ലഹരി ഉപഭോഗവും അനുബന്ധ ദുരന്തങ്ങളും വർദ്ധിച്ചു വരുമ്പോൾ നോക്കി നിൽക്കുകയും, ജനകീയമായി സംഘടിപ്പിക്കുന്ന സമരങ്ങൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ജില്ലയിലെ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും ധിക്കാരത്തിനെതിരെ വിദ്യാർത്ഥി യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രഫ. വിൻസൻ്റ് മാളിയേക്കൽ, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡൻ്റ് വി.ടി.എസ്. ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മെഹബൂബ് റഹ്മാൻ എം…
ടീച്ചറമ്മക്ക് പുതുജീവനേകി നവജീവൻ അഭയകേന്ദ്രം
കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ഭർത്താവു മരിച്ചു വർഷങ്ങളായി സമീപവാസികളുടെ സഹായത്തോടുകൂടി തനിച്ചു താമസിച്ചുവരികയായിരുന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ആർ സാജൻ നൽകിയ അപേക്ഷയിൽ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ആർ സാജൻ, നവജീവൻ ഭാരവാഹികളായ വെൽഫയർ ഓഫീസർ ഷാജിമു, പബ്ലിക്ക് റിലേഷൻ ഓഫീസർ മിറോഷ്കോട്ടപ്പുറം, ബഷീർ, സമീപവാസികളുടെയും സാനിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രം ടീച്ചറെ ഏറ്റെടുത്തു.
വയനാട് ദുരന്തം: മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ബുധനാഴ്ച (ഓഗസ്റ്റ് 14, 2024) ചേർന്ന കേരള മന്ത്രിസഭാ യോഗം ജൂലൈ 30 ന് വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു . ദുരന്തബാധിതരുടെ സഹോദരങ്ങൾ മരിച്ച വ്യക്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാര തുക ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇരകളുടെ മാതാപിതാക്കൾ, ഭർത്താക്കന്മാർ, ഭാര്യമാർ, കുട്ടികൾ എന്നിവർക്ക് നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ തന്നെ നഷ്ടപരിഹാരം ആവശ്യപ്പെടാം. ദുരന്തത്തിൽ കാണാതായവരുടെ അടുത്ത ബന്ധുക്കൾക്കും ഇതേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിച്ചിലിൽ കാണാതായവരുടെ പട്ടിക പോലീസ് ഉടൻ പ്രസിദ്ധീകരിക്കും. കാണാതായവരുടെ എണ്ണം ഇതുവരെ 118 ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ 60 ശതമാനം അംഗവൈകല്യം സംഭവിച്ചവർക്ക് സർക്കാർ 75,000 രൂപ നഷ്ടപരിഹാരം നൽകും. 40%…
കുട്ടികളെ അറിയാം അസെസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ കുട്ടികളുടെ പഠനം പ്രശ്നങ്ങൾ മനസ്സിലാക്കാൻ റമഡിയൽ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടിയിൽ, കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍, കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച സമഗ്രമായ അറിവും,വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും രക്ഷിതാക്കൾക്ക് ലഭ്യമാകും. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ cigi.org/events എന്ന വെബ്സൈറ്റ് വഴിയോ 8086663009 നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾ അറിയുവാൻ 8086663009 എന്ന നമ്പറിൽ ബന്ധപ്പെടുക
അപേക്ഷാ തിയ്യതി നീട്ടി
മൂന്ന് പതിറ്റാണ്ടോളമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സി ജി) നൽകുന്ന സൺറൈസ് ഫെലോഷിപ്പിന് സി ജി എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദധാരികൾക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ₹64,000 വരെ ഫെലോഷിപ്പ് നേടാനാകും. SC, ST, OBC വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന ലഭിക്കും. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് 25 ന് ഓൺലൈനായി നടക്കും. താത്പര്യമുള്ളവർക്ക് cigi.org/event വെബ്സൈറ്റ് വഴിയോ 8086663004, 8086664008 എന്ന നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യാം .
വിട വാങ്ങിയത് ജനകീയനായ വൈദികൻ; തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഫാദർ എബ്രഹാം തോമസ് അന്തരിച്ചു
തലവടി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരിയുമായ തലവടി തടത്തിൽ ഫാദർ എബ്രഹാം തോമസ് അന്തരിച്ചു. ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാഗംവുമാണ്. ഭൗതീക ശരീരം ഇന്ന് നാട്ടിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ 3.30ന് തിരുവല്ല ടി.എം.എം ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.16ന് രാവിലെ 9ന് തലവടി ചുണ്ടൻ വള്ള സമിതി അന്തിമ ഉപചാരം അർപ്പിക്കും. സംസ്കാരം 11ന് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി) യിൽ. തലവടി ടൗൺ ബോട്ട് ക്ലബ്…
