ദോഹ: പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ ‘ഫയർ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വീടുകളിലെ സുരക്ഷാ മുൻകരുതലുകൾ, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു. ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു
Day: June 29, 2026
രാശിഫലം (29-06-2026 തിങ്കൾ)
ചിങ്ങം ചിങ്ങം രാശിക്കാർ ഇന്ന് വളരെ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകൾ ഇന്ന് വർധിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും ഏറെ സന്തോഷദായകവുമായി മാറും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. സുഹൃത്തുക്കളുടെ സമാഗമത്തിനും അവരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഇന്ന് സാധ്യത കാണുന്നു. കന്നി കന്നി രാശിക്കാരുടെ ഭരണപരമായ കഴിവുകൾ ഇന്ന് നിർദോഷമായിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായിക്കും. തുലാം തുലാം രാശിക്കാർക്ക് ഇന്ന് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ നല്ല നിലയിലായിരിക്കും. അവർ നിങ്ങളുമായി ചില സംശയങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീർഥാടനത്തിന് ഇന്ന് സാധ്യത…
പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)
മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട് സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക് സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…
