പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹാഫ് മേളയിലേക്ക് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു

ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹൈക്കു അമേച്വര്‍ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങൾ ക്ഷണിച്ചു. അഞ്ചു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സര ചിത്രങ്ങൾ സമർപ്പിക്കാം. HALF വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോൾഡൻ സ്ക്രീൻ പുരസ്കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപകൽപന ചെയ്ത ശിൽപവും, അൻപതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. കൂടാതെ അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും ഇതേ വിഭാഗത്തിൽ സമ്മാനിക്കും. MINUTE വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സിൽവർ സ്ക്രീൻ അവാർഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപ കൽപന ചെയ്ത ശിൽപവും,…

കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം സെമിനാർ വൻവിജയം

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൽച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ (ഐ സി ഇ സി) യും സംയുക്തമായി ചേർന്നു സീനിയർ സിറ്റിസൺ ഫോറം സെമിനാർ സംഘടിപ്പിച്ചു. “ജീവിത സായാഹ്നത്തിൽ നേരിടേണ്ടി വരുന്ന ശാരീരിക -മാനസിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കും “എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ.100 ൽ പരം ആളുകൾ സംബന്ധിച്ച ഈ പരിപാടിയിൽ പ്രശസ്ത സൈക്യാട്രിസ്റ്റ്‌, ‌ ഡോ. തോമസ് വർഗീസ്‌ ആയിരുന്നു പ്രധാനപ്രഭാഷകൻ. ഡോ. തോമസ് വർഗീസ്‌ വിഷയം ഗാഢമായിഅവലോകനം ചെയ്ത പ്രസംഗത്തെ തുടർന്ന് ഗഹനമായ ചർച്ചകളും ചോദ്യങ്ങൾക്കു മറുപടിയും നടന്നു. പരിപാടിയിൽ സ്വാഗതപ്രസംഗം കേരളാ അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും, നന്ദിപ്രകടനം ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലിലും ചെയ്തു. പരിപാടിയുടെ എം സി യായി ജൂലിയറ്റ് മുളങ്ങൻ പ്രവർത്തിച്ചു. സീനിയർ ഫോറംപരിപാടികളുടെ മുഖ്യചുമതല ഐ…

ബസ് തട്ടിയെടുത്ത കൊലക്കേസ് പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സെന്റര്‍വില്ല (ടെക്‌സസ്) : ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗോണ്‍സാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി , തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി . 300 പോലീസുകാരാണ് ഇയാളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ടത് . മെയ് 12 നായിരുന്നു ലോപസ് രക്ഷപ്പെട്ടത് . മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ചില ദിവസങ്ങള്‍ തങ്ങിയ ശേഷം അടുത്തുളള ഒരു വീട്ടില്‍ ചെന്ന് ഭക്ഷണവും വസ്ത്രവും വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ജൂണ്‍ 2 വ്യാഴാഴ്ച വെളുത്ത പിക്കപ്പ് ട്രാക്കില്‍ യാത്ര ചെയ്യുകയായിരുന്ന ലോപ്പസിനെ പോലീസ് കണ്ടെത്തി. വെടിവച്ചു കടന്നു കളയുന്നതിനുള്ള ശ്രമത്തിനിടയില്‍ ട്രക്ക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു . ട്രക്കില്‍ നിന്നും ഇറങ്ങി…

യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ സിയോൾ സന്ദർശിക്കും

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ഉടൻ ആണവ പരീക്ഷണം നടത്തുമെന്ന ആശങ്കകൾ ശക്തമാകുന്നതിനിടെ യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ അടുത്തയാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കും. ജൂൺ 5 മുതൽ 14 വരെ ഫിലിപ്പീൻസ്, വിയറ്റ്നാം, ലാവോസ് എന്നീ നാല് രാഷ്ട്ര യാത്രയുടെ ഭാഗമാണ് ഷെർമന്റെ സിയോൾ സന്ദർശനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. “ഡെപ്യൂട്ടി സെക്രട്ടറി ഷെർമാൻ വിദേശകാര്യ മന്ത്രി പാർക്ക് ജിൻ, ഏകീകരണ മന്ത്രി ക്വോൺ യംഗ്-സെ, ഫസ്റ്റ് വൈസ് വിദേശകാര്യ മന്ത്രി ചോ ഹ്യൂൻ-ഡോംഗ് എന്നിവരുൾപ്പെടെ സിയോളിൽ ആർഒകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. “സ്ത്രീകളുടെ നേതൃത്വത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡെപ്യൂട്ടി സെക്രട്ടറി മുൻനിര വനിതാ സ്റ്റാർട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, LGBTQI+ സിവിൽ സൊസൈറ്റി നേതാക്കളുമായി…

ന്യൂയോർക്ക് മലയാളി അസോസിയേഷൻ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നൈമ കപ്പ് 2022 വൻ വിജയം

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ, നൈമയുടെ ആദ്യ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് (നൈമ കപ്പ് -2022 ) മെയ് 21 ശനിയാഴ്ച കണ്ണിങ്ഹാം പാർക്കിൽ സംഘടിപ്പിച്ചു. ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യാഗിക ഉദ്ഘാടനം നാഷണൽ & ഇന്റർനാഷണൽ ലെവൽ ചാമ്പ്യന്മാരായ ബെന്നി ജോൺ, സാനി ജോസഫ് എന്നിവർ ചേർന്ന് റിബൺ മുറിച്ചു നിർവഹിച്ചു. ട്രൈ സ്റ്റേറ്റ് ഏരിയായിലെ എട്ടു പ്രബല ടീമുകൾ മാറ്റുരച്ച ഈ ടൂർണമെന്റിൽ ഫിലി മച്ചാൻസ്, ബെർഗെൻ ടൈഗേർസിനെ ഫൈനലിൽ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ വാശിയേറിയ ഫൈനലിൽ നിശ്ചിത 8 ഓവറിൽ ഫിലി മച്ചാൻസ് 84 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെർഗെൻ ടൈഗേഴ്‌സിന് നിശ്ചിത 8 ഓവറിൽ 81 റൺസ് എടുക്കാനേ സാധിച്ചുള്ളൂ . ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി അരുൺ ഗിരീഷിനെയും ടൂർണമെന്റിലെ ബെസ്ററ്…

സംസ്ഥാനത്ത് മറ്റൊരു സ്ത്രീധന കൊലപാതകം; ആലപ്പുഴയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു

ചേർത്തല: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ഭാര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവവം ചേര്‍ത്തലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പണവും സ്വർണവും നൽകിയിട്ടും പണത്തിനായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ്. പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേന (42) യെ മെയ് 26നാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെനയെ ഭര്‍ത്താവ് ദേഹോപദ്രവം ഏല്പിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഹെനയുടെ ശരിരത്തില്‍ ഉണ്ടായിരുന്ന പല മുറിവുകള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹെനയ്ക്ക് ചെറുപ്പം മുതലേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അപ്പുക്കുട്ടനുമായുള്ള ഹെനയുടെ വിവാഹം. ഏകദേശം 80 പവൻ സ്വര്‍ണ്ണം നല്‍കിയിരുന്നു. മകളെ പൊന്നുപോലെ നോക്കാമെന്ന അപ്പുക്കുട്ടന്റെ വാക്കുകള്‍ വിശ്വസിച്ചാണ് അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതെന്ന് ഹെനയുടെ മാതാപിതാക്കള്‍ പറഞ്ഞു. 80 പവൻ സ്ത്രീധനം കൂടാതെ…

സിൽവർ ലൈൻ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത വിലയിരുത്തലിന് കേന്ദ്ര സർക്കാരും റെയിൽവേയും അംഗീകാരം നൽകുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം കേന്ദ്രമോ റെയിൽവേയോ അംഗീകരിക്കുകയോ യോജിക്കുകയോ ചെയ്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, സ്ഥലമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ അതിന്റെ പ്രധാന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കെ-റെയിൽ കോർപ്പറേഷൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത വിലയിരുത്തലിന് കേന്ദ്ര സർക്കാരും റെയിൽവേയും അംഗീകാരം നൽകുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സർവേയ്ക്കിടെ സർവേ കല്ലുകളോ അടയാളങ്ങളോ ഇടാൻ കേന്ദ്രവും റെയിൽവേയും സംസ്ഥാന സർക്കാരിനോട് യോജിക്കുകയോ അഭ്യർത്ഥിക്കുകയോ ചെയ്തിട്ടില്ല. “പദ്ധതിക്കു മുമ്പുള്ള പ്രവർത്തനങ്ങൾ…

കെഎസ്ആർടിസി ജീവനക്കാരുടെ ഈ മാസത്തെ ശമ്പള വിതരണവും അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം ഈ മാസം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന. ഇന്നത്തെ യോഗത്തിൽ ശമ്പളം സംബന്ധിച്ച് ഒരു ഉറപ്പും നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിണറായി സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിഎംഎസ് തീരുമാനിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കെഎസ്ആർടിസി സിഎംഡി അംഗീകൃത സംഘടനകളുടെ മീറ്റിങ് വിളിച്ചുചേർത്തത്. യോഗത്തിൽ ആമുഖമായി സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്ന വിവരം സംഘടനകളെ അറിയിക്കുന്നതായി സിഎംഡി വ്യക്തമാക്കി. മെയ് മാസം 193 കോടി രൂപ വരുമാനമുണ്ടായിട്ടും എന്തുകൊണ്ടാണ് ശമ്പളം നൽകാത്തത് എന്ന് യോഗത്തിൽ ബിഎംഎസ് ചോദ്യം ഉന്നയിച്ചു. എന്നാൽ വ്യക്തമായ മറുപടി മേനേജ്മെൻ്റിൽ നിന്നും ഉണ്ടായില്ല. ഒപ്പം കഴിഞ്ഞ മാസങ്ങളിൽ ഡീസലിന് അധികം തുക നൽകിയെന്ന് കണക്ക് കാണിക്കുകയും ഗതാഗതമന്ത്രി മാസം 40 കോടി രൂപ ഡീസലിന്…

നടിയെ ആക്രമിച്ച കേസ്: അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ജൂലൈ 15 വരെ സമയം അനുവദിച്ചു

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപും കൂട്ടരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കൊച്ചി: 2017ലെ നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന് കൂടുതൽ അന്വേഷണത്തിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച അധിക സമയം അനുവദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപും കൂട്ടരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് വിധി പ്രസ്താവിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടുന്നതിന് മുമ്പ് പ്രോസിക്യൂഷന്റെയും ദിലീപിന്റെയും നടിയുടേയും വാദം ബുധനാഴ്ച ജഡ്ജി കേട്ടു. വിചാരണ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധിക സമയം മെയ് 30 ന് അവസാനിച്ചതിനാലും, ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ വ്യക്തതാ മൂല്യത്തിൽ മാറ്റം വരുത്തിയതും ഫോറൻസിക് പരിശോധന ആവശ്യപ്പെടുന്നതിനാലും അന്വേഷണത്തിന്…

ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുത നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി: ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുത നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആര്യസമാജത്തിന്റെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റ് നൽകാന്‍ പര്യാപ്തമല്ലെന്ന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് യോഗ്യതയുള്ള അധികാരിയാണ്. യഥാർത്ഥ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണം. യഥാർത്ഥത്തിൽ ഇതൊരു പ്രണയ വിവാഹത്തിന്റെ കാര്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് പെൺകുട്ടിയുടെ വീട്ടുകാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബം യുവാവിനെതിരെ ഐപിസി സെക്ഷൻ 363, 366, 384, 376(2) (n) കൂടാതെ 384, പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരവും കേസെടുത്തു. അതേസമയം, പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നാണ് യുവാവിന്റെ വാദം. ആര്യസമാജ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. മധ്യേന്ത്യൻ ആര്യപ്രതിനിധി സഭ നൽകിയ വിവാഹ സർട്ടിഫിക്കറ്റും യുവാവ് ഹാജരാക്കി. എന്നാൽ,…