മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. കാറില്‍ സഞ്ചരിച്ച അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജലീല്‍ പിറ്റേന്ന് രാത്രിയോടെ മരിച്ചു. സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരി നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു മുസ്ലീം ലീഗ് നേതാവ് കൂടിയായ ജലീല്‍.
Year: 2022
ചാക്കോ കുര്യൻ ഫൊക്കാന 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫ്ലോറിഡ:ഫൊക്കാനയുടെ 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു. ജൂലൈ 7 മുതൽ 11 ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഡിസ്നി വേൾഡ് ഇന്റർനാഷണൽ കൺവെൻഷന്റെ നാഷണൽ ചെയർമാൻ നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ചാക്കോ കുര്യൻ. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. ലോക പ്രസിദ്ധമായ അമേരിക്കൻ ടൂറിസത്തിന്റെ സിരാ…
കഞ്ചാവ് (മരിജുവാന) നിയമവിധേയമാക്കാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി
വാഷിംഗ്ടൺ: ഉഭയകക്ഷി പിന്തുണയോടെ, ഫെഡറൽ അടിസ്ഥാനത്തിൽ കഞ്ചാവ് കൈകാര്യം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇരു പാര്‍ട്ടികളും 220-204 എന്ന അനുപാതത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. കഞ്ചാവ് (മരിജുവാന) നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന ആർക്കും ബില്ലിന് കീഴിൽ ക്രിമിനൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല. കൂടാതെ, അത് നിയന്ത്രിത മയക്കുമരുന്നുകളുടെ ഫെഡറൽ പട്ടികയിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യപ്പെടും. കഞ്ചാവ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കുള്ള ഫീസും ആളുകളുടെ രേഖകളിൽ നിന്ന് മുമ്പത്തെ കുറ്റകൃത്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇത് നിർദ്ദേശിക്കുന്നു. “ബിൽ തീർച്ചയായും കാലഹരണപ്പെട്ടതാണ്. എന്നാൽ, മരിജുവാന ഉപയോഗത്തിന്റെ പേരില്‍ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുന്നതിനോ അല്ലെങ്കിൽ അത് നിയമവിധേയമാക്കാനും നിയന്ത്രിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ തുരങ്കം വെയ്ക്കാനോ കഴിയില്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും പൊതുജനാരോഗ്യത്തിന്റെയും കാര്യമെന്നതിലുപരിയായി ഞങ്ങൾ വളരെക്കാലമായി ഒരു ക്രിമിനൽ നീതിന്യായ പ്രശ്‌നമായി…
കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷപ്പെട്ടു
പനാജി: ഗോവയ്ക്ക് പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ മാതമംഗലം കുറ്റൂര്‍ ബി.എഡ് കോളജിലെ സംഘം സഞ്ചരിച്ച ബസ് ആണ് ഇന്നലെ വൈകിട്ട് ഓള്‍ഡ് ഗോവയ്ക്ക് സമീപം കത്തിയത്. 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. തീ പടരുന്നതിനുമുന്‍പ് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യുട്ടാണ് കാരണമെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ ബാഗുകളും മൊൈബല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.
കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 10 കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോര്‍ജ്(പ്രസിഡന്റ്) സാജന്‍ വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) , ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോഓര്‍ഡിനേറ്റര്‍), സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ച് സമഗ്രമായ…
യുഎസ് വനിതാ നാഷണല്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ അറസ്റ്റില്‍
നോര്‍ത്ത് കരോളിന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മാര്‍ച്ച് 31നായിരുന്നു സംഭവം. വിന്‍സ്റ്റണ്‍ സാലേം ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം. പോലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈല്‍ഡ് അബ്യൂസിനും ഇവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 28നു ഇവര്‍ കോടതിയില്‍ ഹാജരാകണം. 2014 ല്‍ ഇവര്‍ക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്. യുഎസ് ദേശീയ ടീമില്‍ 202 തവണ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഗോള്‍വലയം…
അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് വിജയികൾ
വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ അർമാൻസ് ഫിറ്റ്നസ് സെന്റർ ചെങ്ങമനാടിന്റെ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ചു നടത്തിയ ശരീര സൗന്ദര്യ മാത്രമായ അർമാൻസ് ക്ലാസിക് ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ് ആലുവ പ്രിയദർശിനി ടൗൺഹാളിൽ വെച്ച് വൈകീട്ട് 3 മണിക്ക് ബഹു എംഎല്‍എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ അദ്ധ്യക്ഷനായി. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരള പ്രസിഡന്റ് എം.വി. പ്രമോദ്, ജനറൽ സെക്രട്ടറി വിസി അരുൺ കുമാറും ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന വിവിധ വിഭാഗ മത്സരങ്ങളിൽ 200 ഓളം മത്സരാർഥികൾ വിവിധ ജില്ലകളിൽ നിന്നും മത്സരിക്കുകയുണ്ടായി. സീനിയറിൽ തിരുവനന്തപുരം ജില്ലയിലെ മുഹമ്മദ് അറഫ്, മെൻസ് ഫിറ്റ്നെസ്സിൽ മലപ്പുറം ജില്ലയിലെ ശ്രീജിത്ത് പട്ടാളത്തില്‍, മാസ്റ്റേഴ്സിൽ എറണാകുളം ജില്ലയിലെ സുരേഷ് പിവി, വിമന്‍സ് ഫിറ്റ്നെസ്സിൽ തിരുവനന്തപുരം ജില്ലയിലെ മഞ്ജു എസ് എന്നിവര്‍ ചാമ്പ്യന്മാരായി.…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും’ സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച നടത്തുമെന്ന് സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു. ഗ്രന്ഥകർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കും. പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ്സ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. 2022 ഏപ്രിൽ 3 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ രണ്ടാം അദ്ധ്യായത്തില്‍ കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പ്രശസ്തനായ എബ്രഹാം മാത്യു തൻ്റെ, ഋതുക്കള്‍ ഞാനാകുന്നു എന്ന കൃതിയെ മുൻനിർത്തി സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക്…
ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും: സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എതിര്‍ത്ത് സി.പി.എം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടില്‍ പ്രചാരണത്തിന് എത്തിയ മുരളീധരനെയും ബി.ജെ.പി പ്രവര്‍ത്തകരെയുമാണ് കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് പദ്ധതിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത്. ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥലം, ഞങ്ങള്‍ വിട്ടുകൊടുക്കും. പിണറായി വിജയന്‍ ജനനായകന്‍ എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. വി.മുരളീധരന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ മുദ്രാവാക്യം തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ച് തിരിച്ചുപോകുകയായിരുന്നു. സി.പി.എമ്മിന്റെ സമീപനം തുറന്നുകാട്ടാനാണ് കൗണ്‍സിലറുടെ വീട്ടില്‍ പോയതെന്ന വി.മുരളീധരന്‍ പിന്നീട് പ്രതികരിച്ചു.
കുഴല്‍മന്ദത്ത് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം
പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഭരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ നരഹത്യാ കുറ്റം ചുമത്തി. യുവാക്കളെ ബസ് മനഃപൂര്‍വ്വം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നടത്തിയ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്. നേരത്തെ ഐപിസി 304(എ) പ്രകാരം ജാമ്യം കിട്ടാവുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് റദ്ദാക്കി ഐപിസി 304 പ്രകരം നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ ജാമ്യം റദ്ദാകും. ബസിനു പിന്നാലെ പോയിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് അപകടത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴികളും നിര്‍ണായകമായി. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിയോഗിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്.…
