‘തല്ലുമാല’ ഷൂട്ടിംഗ് സെറ്റില്‍ ‘കൂട്ടതല്ല്’: ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍; നാട്ടുകാര്‍ക്കെതിരെ സിനിമ പ്രവര്‍ത്തകരും; അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: ‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിംഗ ലൊക്കേഷണില്‍ ഒറിജിനല്‍ തല്ല. പ്രദേശത്തെ മാലിന്യം വലിച്ചെറിഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മിലാണ് അടിനടന്നത്. സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നാട്ടുകാരുടെ ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി. തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയിലെ സ്വത്ത് തര്‍ക്കം: വെടിയേറ്റ അമ്മാവനും മരിച്ചു

കാഞ്ഞിരപ്പള്ളി : സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജന്‍ മരിച്ചതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മാവനും മരിച്ചു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ (50), അമ്മാവന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഇവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമുണ്ടവുകയും ചെയ്തിരുന്നു. ജോര്‍ജിനെ മധ്യസ്ഥതയ്ക്ക് വിളിച്ചുകൊണ്ടുവന്നതായിരുന്നു മാത്യു. വീട്ടിലെത്തിയ ഉടന്‍ ജോര്‍ജ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ…

ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന ഗള്‍ഫ് ബസാര്‍ എന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും പലചരക്ക് കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ കടകള്‍ തുറക്കുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ആളപായമില്ല. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

പോലീസിന് ആശ്വാസം! തിരുവല്ലം കസ്റ്റഡി മരണം ഹൃദയാഘാതമൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന്റെ ദേഹത്ത് കാര്യമായ പരിക്കുകളില്ല. മരണകാരണമാകാവുന്ന ഗുരുതര മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ കാരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ അന്വേഷണം തുടരും. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്് ഈ നിലയില്‍ വകുപ്പുകള്‍ നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്‌റ്റേഷനിലെ പോലീസുകാരുടെയും പ്രതികളെ കസ്റ്റഡിയിലെടുത്ത ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.…

ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; ഏപ്രില്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണം തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. ഈ കേസില്‍ പ്രോസിക്യുഷന ഇതുവരെ ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസമാണ് കോടതി അനുവദിച്ചത്. അന്വേഷണം പാടില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് കോടതി പരിഗണിച്ചു. ആക്രമണത്തിനിരയായ നടിയും തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ദിലീപിന്റെ ആശങ്കയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ദിലീപ് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി…

വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കവച്ചടക്കാരനായ രാഹുല്‍ നിവാസില്‍ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ നിരവധിയൂണിറ്റുകള്‍ എത്തിയാണ് വെളുപ്പിന് ആറു മണിയോടെതീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. അയല്‍വാസികളാണ്…

അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപിക ആശുപത്രിയില്‍

പെംബ്രോക് പൈന്‍സ് (ഫ്ലോറിഡ): സൗത്ത് ഫ്ലോറഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പോലീസ് മാര്‍ച്ച് 7 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം . ക്ലാസില്‍ ബഹളം വെക്കുകയും കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക കൂള്‍ ഡൗണ്‍ റൂമില്‍ കൊണ്ട് പോയി , അവിടെ വച്ചാണ് കുട്ടി മര്‍ദ്ദിച്ചത് . സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അദ്ധ്യാപികയെ കണ്ടെത്തി. മുഖം വിളറി വെളുത്തിരുന്നതായും, ക്ഷീണിതയായും ഇരുന്നിരുന്ന അദ്ധ്യാപികയെ തുടര്‍ന്ന് ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം അദ്ധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് അറിയിച്ചു . അദ്ധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും വയസ്സ് പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു…

പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയെ ആദരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും, പ്രവാസി മലയാളി എഴുത്തുകാരില്‍ അറിയപ്പെടുന്ന നോവലിസ്റ്റും, ചെറുകഥകള്‍, നാടകങ്ങള്‍, ഹാസ്യം തുടങ്ങി നിരവധി രചനകള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി അര നൂറ്റാണ്ടിലധികം കാലത്തോളം എഴുതി വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ജോണ്‍ ഇളമതയെ ആദരിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്‍റെ അന്‍പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗ് വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസ്തുത സൂം മീറ്റിംഗ് യൂട്യൂബില്‍ ലഭ്യമാണ്. ലേഖകന്‍റെ അടുത്ത സുഹൃത്തായ ഇളമതയോട് ആദരിക്കല്‍ ചടങ്ങിന്‍റെ കാര്യം സംസാരിച്ചപ്പോള്‍, അതിന്‍റെയൊന്നും ആവശ്യമില്ല, ഈ കോവിഡ് കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ആരാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനെത്തുക എന്ന വിപരീത അഭിപ്രായമായിരുന്നു അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി സൂം മീറ്റിംഗിന്‍റെ വിവരം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കി. ഏതാനും വിശസ്തരായ സുഹൃത്തുക്കളെ വ്യക്തിപരമായി ക്ഷണിക്കുകയും, അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും…

ഡാളസില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു

ഡാളസ് : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 5 ന് ഡാളസ്സില്‍ വിവിധ പരിപാടികളോടെ ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ വെച്ച് സംഘടിപ്പിച്ചു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു . പ്രാര്‍ത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു വെരി റവ എം എസ് ചെറിയാൻ കോർഎപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അവതരിപ്പിച്ച സ്കിറ്റ് അതിമനോഹരമായിരുന്നു.റവ ജിജോ അബ്രഹാം സ്വാഗത പ്രസംഗം നടത്തി .ഡെൽഫി തോമസ് (കോർഡിനേറ്റർ):ആമുഖപ്രസംഗം ചെയ്തു. പ്രസിഡന്റ് :വെരി റവ രാജു ദാനിയേൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ…

കൃഷ്ണൻ ജി കേശവൻ മന്ത്ര കൺവെൻഷൻ ചെയർ

ഹ്യുസ്റ്റണിൽ 2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ചെയർമാൻ ആയി കൃഷ്ണൻ ജി കേശവനെ തിരഞ്ഞെടുത്തു. കോ ചെയർ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച, ഹ്യുസ്റ്റണിൽ തന്നെ താമസിക്കുന്ന മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി കേശവൻ കോളേജ്തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ്. ഇപ്പോൾ ശീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണ് . എഴുത്തുകാരൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്. കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാലഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ…