ഇസ്രയേലിൽ ഭീകരാക്രമണം; ടൂറിസ്റ്റ് വിസയിൽ എത്തിയ അക്രമി നാല് പേരെ കുത്തി പരിക്കേല്പിച്ചു; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

ഇസ്രയേലിലെ ടെൽ അവീവ് നഗരത്തില്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരൻ നാല് പേരെ പരിക്കേല്പിച്ചു. പ്രാഥമികാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇതൊരു ഭീകരാക്രമണമാണെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നഹലത്ത് ബിന്യാമിൻ സ്ട്രീറ്റിൽ വെച്ച് അക്രമി ആദ്യം മൂന്ന് പേരെ ആക്രമിച്ചു എന്ന് പോലീസ് പറഞ്ഞു. പിന്നീട് ഗ്രൂസൻബെർഗ് സ്ട്രീറ്റിൽ മറ്റൊരാളെ ഇയാൾ ആക്രമിച്ചു. മൊറോക്കൻ പൗരനായ അബ്ദുൽ അസീസ് കാഡിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളിൽ നിന്ന് അമേരിക്കൻ ഗ്രീൻ കാർഡും ഐഡിയും കണ്ടെടുത്തിട്ടുണ്ട്. ജനുവരി 18ന് ടൂറിസ്റ്റ് വിസയിലാണ് ഇയാൾ ഇസ്രയേലിലെത്തിയതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകള്‍ പ്രകാരം, ഇയാള്‍ ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് പറഞ്ഞു. എന്നാൽ, പിന്നീട് പ്രവേശനം നൽകുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ ഇസ്രായേലിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കുത്തേറ്റ നാല് പേർക്ക് 24 നും 59 നും ഇടയിൽ പ്രായമുണ്ടെന്ന്…

ഇറാനു വേണ്ടി ഇനി മനുഷ്യരല്ല, റോബോട്ടുകൾ യുദ്ധം ചെയ്യും

ടെഹ്‌റാന്‍: ഇറാൻ സൈന്യം റോബോട്ട് സൈനികരെ യുദ്ധമുഖത്ത് ഇറക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഒരു മുതിർന്ന ഇറാനിയൻ ആർമി ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, അവർ യുദ്ധ റോബോട്ടുകളെ പരീക്ഷിക്കുകയും പുതിയ മോഡലുകൾ തയ്യാറാക്കുകയും ചെയ്യുന്നു. രണ്ട് മാസം മുമ്പ് മാത്രമാണ് ഇറാൻ ഈ റോബോട്ട് യോദ്ധാക്കളെ യുദ്ധാഭ്യാസത്തിൽ ഉൾപ്പെടുത്തിയത്. എന്നാല്‍, ഈ റോബോട്ടുകളുടെ തരത്തെക്കുറിച്ചും അവയുടെ കഴിവുകളെക്കുറിച്ചും ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച ഇറാൻ്റെ വടക്കുകിഴക്കൻ മേഖലയിൽ നടക്കുന്ന യുദ്ധാഭ്യാസത്തിൽ ഈ റോബോട്ടുകളെ വിന്യസിച്ചിരുന്നു. യുദ്ധത്തിൽ മനുഷ്യരില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് യുദ്ധ റോബോട്ടുകൾ അല്ലെങ്കിൽ കോംബാറ്റ് റോബോട്ടുകൾ. ഈ റോബോട്ടുകൾ കരയിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാം. ആകാശത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതുപോലെ, ഇറാൻ ഇപ്പോൾ ആളില്ലാ ഗ്രൗണ്ട് വെഹിക്കിൾ (യുജിവി) തയ്യാറാക്കിയിട്ടുണ്ട്. യുദ്ധമുഖത്ത് പോയി ആക്രമിക്കാൻ ഈ റോബോട്ടുകൾക്ക് കഴിയും. ഇവ സാധാരണയായി റിമോട്ട് കൺട്രോൾ കൊണ്ട് നിയന്ത്രിക്കുന്നു.…

കലാമണ്ഡലം സംഗീതക്ക് കേന്ദ്ര സർക്കാർ ഫെല്ലോഷിപ്പ്

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കലാരംഗത്തെ ഗവേഷണത്തിന് നൽകുന്ന ജൂനിയർ ഫെലോഷിപ്പിന് കൂടിയാട്ട, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം സംഗീത അർഹയായി.കൂടിയാട്ടത്തിലെ പൗരാണിക വാചികഭിനയ രീതിയുടെ സവിശേഷതകളെകുറിച്ച് ആദ്യമായാണ് ഈ രീതിയിൽ പഠനം നടക്കുന്നത് എന്നതാണ് ഈ ഗവേഷണത്തെ പ്രസക്തമാക്കുന്നത്.യുവ കൂടിയാട്ട കലാകാരികളിൽ ശ്രദ്ദേയയായ സംഗീത ക്രിയാ നാട്യശാല എന്ന കൂടിയാട്ട കളരിയുടെ കാര്യദർശി കൂടിയാണ്.

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം “വീര ധീര ശൂരൻ” ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. വീര ധീര ശൂരന്റെ ചിത്രീകരണം പൂർത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ റിലീസായ…

സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ചൂണ്ടുവിരലില്‍ മഷിപുരട്ടി വോട്ടിംഗ് മെഷീനില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, സമ്മതിദാനാവകാശം വിനിയോഗിച്ച ആവേശത്തിലായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവകാശമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പ്. എല്ലാ മേഖലയിലുമെന്ന പോലെ തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ സെന്ററില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹസ്‌നയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജോണ്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ക്ലൂസീവ് ഇലക്ഷന്‍ 2025 എന്ന പേരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യരാജ്യത്തെ പൗരാവകാശം ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.…

ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പണിമുടക്ക് – പ്രതിഷേധ സംഗമം

മലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (ASET) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള – ഡി.എ കുടിശ്ശിക നൽകുക. ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക, സ്കൂൾ ഉച്ചഭക്ഷണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. അസറ്റ് ജില്ലാ ചെയർമാൻ എൻ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. അസറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹനീഫ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജാബിർ ഇരുമ്പുഴി, അഷറഫ് താഴേക്കോട്, ഹബീബ് മാലിക്, ജലീൽ മോങ്ങം, നാസർ മങ്കട,ജുനൈദ് വേങ്ങൂർ, ഉസ്മാൻ മാമ്പ്ര എന്നിവർ സംസാരിച്ചു.

തമിഴ്‌നാട്ടില്‍ പൊങ്കൽ സമ്മാന പാക്കേജ് വിതരണ സമയപരിധി ജനുവരി 25 വരെ നീട്ടി

ചെന്നൈ : അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാന പാക്കേജുകള്‍ വിതരണം ചെയ്യുന്നത് 2025 ജനുവരി 25 വരെ നീട്ടിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പുകളിലുള്ളവരുൾപ്പെടെ കഴിയുന്നത്ര കുടുംബങ്ങൾക്ക് അവരുടെ പാക്കേജുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്തതാണ് ഈ തീരുമാനം. അർഹരായ 2.2 കോടി റേഷൻ കാർഡ് ഉടമകളിൽ 1.87 കോടി ഗുണഭോക്താക്കൾ ഇതിനകം തങ്ങളുടെ പാക്കേജുകള്‍ ശേഖരിച്ചു കഴിഞ്ഞു. ബാക്കിയുള്ള കുടുംബങ്ങൾക്ക് പങ്കെടുക്കാനാകുമെന്ന് ഉറപ്പാക്കാൻ, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്തുടനീളമുള്ള 50,000 റേഷൻ കട ജീവനക്കാരെ സർക്കാർ അണിനിരത്തിയിട്ടുണ്ട്. ഓരോ പൊങ്കൽ സമ്മാന പാക്കേജുകളിലും 1 കിലോ പച്ചരി, 1 കിലോ പഞ്ചസാര, ഒരു കരിമ്പ്, ഒരു ധോത്തിയും സാരിയും ഉത്സവത്തിനാവശ്യമായ 21 അവശ്യ സാധനങ്ങള്‍ അടങ്ങിയ പാക്കേജ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരി 9 ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത…

ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം 440 കോടി രൂപയിലെത്തി

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച സമാപിച്ച രണ്ട് മാസത്തെ ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിൻ്റെ വരുമാനം 440 കോടി രൂപയായി ഉയർന്നതായി ശബരിമല ക്ഷേത്രത്തിൻ്റെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ചൊവ്വാഴ്ച അറിയിച്ചു. മുൻ സീസണിനെ അപേക്ഷിച്ച് 80 കോടിയുടെ വർധനയാണിത്. പമ്പയിലെയും നിലയ്ക്കലിലെയും അടിവാരങ്ങളിൽ നിന്നുള്ള അധിക വരുമാനം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല, അതായത് മൊത്തത്തിലുള്ള വരുമാനം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തീർഥാടകരുടെ വരവിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി ടിഡിബി എടുത്തു പറഞ്ഞു, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ വർഷം ഒരു ലക്ഷം സന്ദർശകർ പങ്കെടുത്തു. ഏറെ നാളായി കാത്തിരിക്കുന്ന മലയടിവാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ അടുത്ത സീസണോടെ പ്രവർത്തനക്ഷമമാകുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. കുത്തനെയുള്ള മുകളിലേക്കുള്ള യാത്ര വെല്ലുവിളിയായി തോന്നിയേക്കാവുന്ന പ്രായമായവർക്കും വികലാംഗർക്കും റോപ്പ്‌വേ ഗണ്യമായി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.…

ഭവന രഹിതര്‍ക്ക് സുരക്ഷിത ഭവനം: ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകിയാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ ഭവന പദ്ധതിക്ക്‌ ഇതുവരെ 5684 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്‌. 5,38,518 കുടുംബങ്ങൾക്കാണ്‌ ലൈഫ്‌ മിഷനിൽ വീട്‌ ഉറപ്പാക്കുന്നത്‌. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

ദുരന്ത സാധ്യത ഇനി മുന്‍‌കൂട്ടി അറിയാം: കേരളത്തില്‍ അത്യാധുനിക ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ‘കവചം’ സ്ഥാപിച്ചു

തിരുവനന്തപുരം: ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശിയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 126 സൈറണ്‍-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റ്റര്‍ എന്നിവ അടങ്ങുന്ന വലിയ സന്നാഹമാണ് കവചം സംവിധാനത്തിനുള്ളത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതു സമൂഹത്തില്‍ ഇവ…