ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂബ്ലിയിലുള്ള അൽ മക്കീന ലേബർ ക്യാമ്പിൽ വെച്ച് 76 – മത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. KPA സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടി കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജിബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഏരിയ കോഓര്‍ഡിനേറ്റർ റെജിമോൻ ബേബിക്കുട്ടി, ഏരിയ വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൺ എന്നിവർ ആശംസകളും, ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. തുടർന്ന് ലേബർ ക്യാമ്പിലെ അംഗങ്ങൾക്ക് മധുരവും ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ…
Day: February 3, 2025
യൂണിയൻ ബജറ്റ് : കേരളത്തെയും രാജ്യത്തെ യുവജനങ്ങളെയും പരിഗണിക്കാത്തത് – നാഷണൽ യൂത്ത് ലീഗ്
കോഴിക്കോട് : കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ 2025 ലെ ബജറ്റ് കേരളത്തെയും രാജ്യത്തെ യുവജനങ്ങളെയും ഒരു നിലയ്ക്കും പരിഗണിക്കാത്ത ജനവിരുദ്ധ ബജറ്റാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ പരിഗണന നൽകേണ്ട ഒരു യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം മറന്ന മോഡിയും നിർമലസീതാരാമനും തങ്ങൾക്ക് ഭരണം ഉള്ള സംസ്ഥാനങ്ങളെ എല്ലാ അർത്ഥത്തിലും സഹായിക്കുകയും, കേരളം അടക്കമുള്ള ബിജെപി വിരുദ്ധ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ,സമീപകാലത്തെ രാജ്യത്തെ വലിയ പ്രകൃതി ദുരന്തം ആയ വയനാട് ദുരന്തം സംസ്ഥാനം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് പോലും മോദിയും കൂട്ടരും അവഗണിച്ചത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ജനങ്ങളെയും പുച്ഛിക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു. കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73,000 കോടി രൂപയായിരുന്നു ,എന്നാൽ ലഭിച്ചത് 33,000 കോടി രൂപ മാത്രമായിരുന്നു . കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ,…
ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായി
വടക്കാങ്ങര: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ ഫെബ്രുവരി 01 -28 കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ മങ്കട മണ്ഡലം തല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ വടക്കാനരയിൽ നിർവഹിച്ചു. തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യവിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുകയും, അംശാദായ വർദ്ധനവിനനുസൃതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയും, ക്ഷേമബോർഡുകളിൽ അംഗീകൃതയൂണിയനുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും, തയ്യൽ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് സർക്കാർ പിൻമാറുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ കരുവാട്ടിൽ, വടക്കാങ്ങര ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷീബ, യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ജാസ്മിൻ പി സി തുടങ്ങിയവർ പരിപാടിയിൽ…
പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു
ദോഹയിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quiet finds you’ എം. ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, റേഡിയോ മലയാളം സി. ഇ.ഒ അൻവർ ഹുസൈന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഇളം തലമുറയിൽ നിന്ന്, വിശാലമായ സഹജീവിസ്നേഹത്തെ ഉയർത്തിപ്പിടിക്കുന്ന, നിലപാടുകളും നിരീക്ഷണപാഠവവുമുള്ള എഴുത്തുകാർ ഉണ്ടാവുന്നത് പുതിയ കാലത്തെ പ്രതീക്ഷയാണെന്ന് ഹമീദ ഖാദർ സൂചിപ്പിച്ചു. ഹാർമണി ഖത്തറും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറവും ചേർന്ന് അരോമ ദർബാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ. സാബു. കെ സി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും വിവർത്തകനുമായ ഹുസൈൻ കടന്നമണ്ണ ജീവകാരുണ്യപ്രവർത്ത കനായ സമദ് മാണിക്കോത്തിന് ആദ്യപ്രതി കൈമാറി. യുവഎഴുത്തുകാരി സമീഹ ജുനൈദ് പുസ്തകപരിചയം നടത്തി സംസാരിച്ചു. അതിഥികൾക്കുള്ള ഉപഹാരസമർപ്പണം മുഹമ്മദ് അസ്‌ലം, ജൗഹറ എന്നിവർ നിർവഹിച്ചു.…
ലഹരി വ്യാപനം സാമൂഹികാന്തരീക്ഷത്തെ തകിടം മറിക്കും : കാന്തപുരം
കോഴിക്കോട്: അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി കൊലപാതകങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഈ പ്രവണത സ്വസ്ഥമായ സാമൂഹിക അന്തരീക്ഷത്തെ തകിടം മറിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയന്ത്രിക്കാനും കുറ്റകൃത്യങ്ങൾക്ക് വലിയ ശിക്ഷ നൽകാനും സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ശഅബാൻ മാസത്തിന്റെ പവിത്രതയും റമളാൻ മുന്നൊരുക്കവും എന്ന വിഷയത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ്…
സോളിഡാരിറ്റി: സാബിക് വെട്ടം പ്രസിഡൻ്റ്, അൻഫാൽ ജാൻ ജന. സെക്രട്ടറി
മലപ്പുറം: സോളിഡാരിറ്റി യൂത്ത് യൂത്ത് മൂവ്മെൻറ് 2025-26 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡൻ്റായി സാബിക്ക് വെട്ടത്തെയും ജനറൽ സെക്രട്ടറിയായി അൻഫാൽ ജാനെയും തെരഞ്ഞെടുത്തു. യാസിർ കെ എം,സൽമാൻ ഫാരിസ്, അമീൻ വേങ്ങര, അനസ് മൻസൂർ എം ഐ, ജംഷീദ് കെ, സമീറുള്ള കെ, ഷബീർ കെ. എന്നിവരെ ജില്ലാ സെക്രട്ടറിമാരയും തിരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് അംഗങ്ങൾ: തഹ്‌സീൻ മമ്പാട്, ബാസിത് താനൂർ, സൽമാൻ മുണ്ടുമുഴി. മലപ്പുറം മലബാർ ഹൗസിൽ നടന്ന തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാടും സംസ്ഥാന സെക്രട്ടറി ഡോ. സഫീർ എ കെയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡോ. അബ്ദുൽ ബാസിത് പി പി അജ്മൽ കെ എൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ കെ പി സമാപനം നിർവഹിച്ചു.
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന “ഓഫീസർ ഓൺ ഡ്യൂട്ടി” ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്
നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായ ജിത്തു അഷ്‌റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പർ ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…
സ്ത്രീധന പീഡന നിയമം അവസാനിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീധന പീഡന നിയമത്തെ കുറിച്ച് തുടർച്ചയായ ചർച്ചകൾ നടക്കുകയാണ്. ഈ നിയമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം സ്ത്രീകൾക്ക് സംരക്ഷണം നൽകുക എന്നതായിരുന്നു. എന്നാൽ, കാലക്രമേണ അതിൻ്റെ ദുരുപയോഗ ആരോപണങ്ങളും ഉയർന്നു തുടങ്ങി. ഈ നിയമം ചിലർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ഇതുമൂലം നിരപരാധികളായ പുരുഷന്മാർ നിയമപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കോടതികൾ പലതവണ സമ്മതിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചെങ്കിലും വെറും രണ്ട് മിനിറ്റിനുള്ളിൽ കോടതി അത് തള്ളി. സ്ത്രീധന പീഡന നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ നിയമത്തിലെ സെക്ഷൻ 2, 3, 4 എന്നിവ നിർത്തലാക്കണമെന്ന് ഹർജി നൽകിയ രൂപ്സി സിംഗ് പറഞ്ഞു. ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുകയും നിരവധി നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വാദങ്ങൾ തള്ളിയ സുപ്രീം…
ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു
മലപ്പുറം: ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം എളങ്കൂരിലാണ് വിഷ്ണുജ എന്ന യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. കാര്യങ്ങൾ വളരെ ധൈര്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷ്ണുജ ഇങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്ന് അവരുടെ സുഹൃത്തുക്കൾ പോലും വിശ്വസിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഭർത്താവ് പ്രബിൻ വിഷ്ണുജയെ അമിതമായി ശാരീരിക പീഡനം നടത്താറുണ്ടെന്ന് സുഹൃത്ത് പറയുന്നു. വിഷ്ണുജയുടെ വാട്ട്‌സ്ആപ്പ് പ്രബിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണിലൂടെ പോലും തന്റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ വിഷ്ണുജക്ക് സാധിക്കുമായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം, കേസിൽ ഭർതൃവീട്ടുകാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കുടുംബം നൽകിയ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങളുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന്…
ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയത്തിൽ മാറ്റം വരുത്തി; അഴിമതി ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് മദ്യനയം മാറ്റിയതെന്നും മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ ഫാക്ടറി നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം ഒയാസിസ് കമ്പനി മദ്യ ഫാക്ടറി ആരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കമ്പനിക്ക് വേണ്ടി സർക്കാർ മദ്യനയം മാറ്റി. സർക്കാർ കമ്പനിയെ ക്ഷണിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഐ.ഒ.സി. അനുമതി ലഭിച്ചിരുന്നില്ല. 2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി.…