മിഡിൽ ഈസ്റ്റിലെ സുരക്ഷാ രംഗം മാറിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യ, തുർക്കിയെ, പാക്കിസ്താന്‍ എന്നിവയ്ക്ക് പിന്നാലെ, ഈജിപ്ത് ഇപ്പോൾ മക്ക പ്രതിരോധ കരാറിൽ ചേരാൻ ഒരുങ്ങുകയാണ്. “മുസ്ലിം നേറ്റോ” എന്നാണ് ഈ സഖ്യത്തെ വിശേഷിപ്പിക്കുന്നത്. റിയാദ് (സൗദി അറേബ്യ): സൗദി അറേബ്യ, തുർക്കി, പാക്കിസ്താന്‍ എന്നിവയ്ക്ക് പിന്നാലെ, ഈജിപ്തും ഇപ്പോൾ “മുസ്ലിം നേറ്റോ” എന്ന് വിശകലന വിദഗ്ധർ വിളിക്കുന്ന മക്ക പ്രതിരോധ കരാറിൽ ചേരാനൊരുങ്ങുന്നു. ഈജിപ്ത് കൂടി ഈ സഖ്യത്തില്‍ ചേർന്നാൽ, കിഴക്കൻ മെഡിറ്ററേനിയൻ മുതൽ ദക്ഷിണേഷ്യ വരെ അത് വ്യാപിക്കും. ഓഗസ്റ്റ് 7 ന് സൗദി അറേബ്യ, തുർക്കി, പാക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ മക്കയിൽ ഒരു ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പു വെച്ചിരുന്നു. ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ നേറ്റോയുടെ ആർട്ടിക്കിൾ 5 ന് സമാനമാണ്: അതായത്, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം…
Month: August 2026
രാശിഫലം (15-08-2026 ശനി)
ചിങ്ങം: ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. വിജയം കൈവരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. മുമ്പ് ചെയ്‌തിട്ടുള്ള പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും കന്നി: ഇന്ന് മികച്ച ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യും. ആരോഗ്യവും പ്രസരിപ്പും ദിവസം മുഴുവൻ കൂടെയുണ്ടാകും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. വൃശ്ചികം: വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. ചെറിയ വാക്ക് തർക്കം വലിയ പ്രശ്‌നത്തിന് കാരണമായേക്കാം. സ്വയം കേട്ടകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ നഷ്‌ടപ്പെടാം. ചെലവുകളെ നിയന്ത്രിക്കുക. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും അനുഭവിക്കാം. ഈ ദിവസം ഉടനീളം സമാധാനപൂർണമായി കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം…
മൗസിയുടെ രണ്ടാമത് ശാഖ സഫാരി മാളില്‍ ഉദ്ഘാടനം ചെയ്തു
ദോഹ: കേരളത്തിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക് ഉല്‍പന്നങ്ങളാല്‍ ജനപ്രീതി നേടിയ മൗസിയുടെ രണ്ടാമത് ശാഖ അബൂഹമൂറിലെ സഫാരി മാളിലെ ഫുട്‌കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അമ്പതിലധികം ശാഖകളുള്ള മൗസിയുടെ ജിസിസിയെ പത്താമത്തെ ഔട്ട്‌ലെറ്റാണിത്. കേരളത്തിന് പുറത്ത് തമിഴ്‌നാട് , കര്‍ണാടക , യുഎഇ, സൗദി എന്നിവിടങ്ങളിലും മൗസിക്ക് ശാഖകളുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൗസി ഫൗണ്ടറും ചെയര്‍മാനുമായ അസ്ഹര്‍ മൗസി, മാനേജിങ് പാര്‍ട്ണര്‍ ഉമ്മര്‍ മണ്ണാര്‍മല , ഹാഷിം, സാദിഖലി, ഫഹദ്, ജാഫര്‍ മാട്ടുമ്മല്‍, സീഷോര്‍ ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പെട്രോളിന്റെ കയറ്റുമതി തീരുവ പൂജ്യമായി കുറച്ചു; ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും തീരുവയും കുറച്ചു
സ്വാതന്ത്ര്യദിനത്തിൽ, പെട്രോളിന്റെ തീരുവ പൂർണ്ണമായും ഒഴിവാക്കി, ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും തീരുവ കുറച്ചു. ഇത് ആഭ്യന്തര വിലകളിൽ നേരിട്ട് സ്വാധീനം ചെലുത്തില്ല. ന്യൂഡൽഹി: ഇന്ത്യ ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. പുതിയ ഉത്തരവ് പ്രകാരം, പെട്രോളിന്റെ കയറ്റുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി, ഡീസലിന്റെയും എടിഎഫിന്റെയും തീരുവയും കുറച്ചു. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം, ഇന്നു മുതല്‍ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പെട്രോൾ കയറ്റുമതിയുടെ തീരുവ ലിറ്ററിന് ₹3.5 ൽ നിന്ന് പൂജ്യമായി കുറച്ചു. ഡീസൽ കയറ്റുമതിയുടെ മൊത്തം ലെവി ലിറ്ററിന് ₹25.5 ൽ നിന്ന് ₹24 ആയി കുറച്ചു. അതുപോലെ, ഏവിയേഷൻ ടർബൈൻ ഇന്ധനം (ATF) കയറ്റുമതി ചെയ്യുന്നതിനുള്ള തീരുവ ലിറ്ററിന് ₹22 ൽ നിന്ന് ₹19.5 ആയി…
സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാതം എങ്ങനെയായിരുന്നു?; 1947 ഓഗസ്റ്റ് 15ന് പത്ത് ലക്ഷത്തോളം പേര്‍ ഡൽഹിയിലേക്ക് ഒഴുകിയെത്തി; സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിനിടയിൽ, വിഭജനത്തിന്റെ വേദനയും അവര്‍ അറിഞ്ഞു
1947 ഓഗസ്റ്റ് 15-ന് രാവിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണാൻ ദശലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിൽ ഒത്തുകൂടി. സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിനിടയിൽ, വിഭജനത്തിന്റെ വേദനയും ജനങ്ങളുടെ ഹൃദയങ്ങളിൽ തങ്ങിനിന്നു. ന്യൂഡൽഹി: ഇന്ന് നമ്മൾ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നു. എല്ലാ ഓഗസ്റ്റ് 15-നും ചെങ്കോട്ടയുടെ കൊത്തളങ്ങൾക്ക് മുകളിൽ ത്രിവർണ്ണ പതാക പറക്കുന്നു. സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നു. 80 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം എന്താണെന്ന് നമ്മൾ അപൂർവ്വമായി മാത്രം ചിന്തിക്കുന്ന തരത്തിൽ ഈ സ്വാതന്ത്ര്യ അന്തരീക്ഷവുമായി നമ്മൾ വളരെയധികം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ന്, രാജ്യത്ത് എവിടെയും സഞ്ചരിക്കാനും, പഠിക്കാനും, ജോലി ചെയ്യാനും, ബിസിനസ്സ് നടത്താനും, നമുക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാൽ 1947 ഓഗസ്റ്റ് 15-ന് മുമ്പ് സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ന്,…
പ്രതിശ്രുത വധുവിന്റെ തൂങ്ങി മരണം വിഡീയോ കോളിലൂടെ കണ്ട യുവാവ് ആത്മഹത്യ ചെയ്തു
കാസർകോട്: പ്രണയബന്ധവും ആത്മഹത്യയും മൂലമാണ് ബാങ്ക് ജീവനക്കാരായ രണ്ടുപേരുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കാസർകോട് പള്ളിക്കരയിലെ ചന്ദ്രന്റെയും റീനയുടെയും മകൾ പി. അനുശ്രീ (25), കണ്ണൂർ ഇരിട്ടിയിലെ വിളമനയിലെ സുധാകരന്റെ മകൻ വി. അമൽ (26) എന്നിവർ 12-ാം തീയതി രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ആത്മഹത്യ ചെയ്തു. 11-ാം തീയതി രാത്രി ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംസാരത്തിനിടെ അവർക്കിടയിൽ ഒരു തർക്കമുണ്ടായി, തുടർന്ന് അനുശ്രീ ദേഷ്യം നടിച്ച് അമൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അമലിന് വീഡിയോ കോൾ ചെയ്തുകൊണ്ട് ഒരു സ്റ്റൂളിൽ കയറി തന്റെ ചുരിദാറിന്റെ ഷാൾ കഴുത്തിലും ഫാനിലും കെട്ടി. എന്നാൽ, സ്റ്റൂൾ തെന്നിമാറിയതിനാൽ ഷാൾ കഴുത്തിൽ മുറുകുകയും അനുശ്രീ മരിക്കുകയും ചെയ്തു. വീഡിയോ കോളിലൂടെ നടന്നതെല്ലാം കണ്ട അമൽ ഉടൻ തന്നെ അനുശ്രീയുടെ അച്ഛൻ ചന്ദ്രനെ വിവരമറിയിച്ചു. ചന്ദ്രനും…
നിധിന്‍ മോഹന്‍ (50) ലോംഗ് ഐലന്റില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലന്റ് ഫാർമസി ഉടമ നിധിൻ മോഹൻ (50) ഓഗസ്റ്റ് 15-ാം തീയതി തീയതി ശനിയാഴ്ച നിര്യാതനായി. പത്നി ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലന്റിൽ താമസിച്ചുവരികയായിരുന്നു. പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും, രാധാമണി നായരുടെയും, ഹൂസ്‌റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്. പൊതുദര്‍ശനം: ഓഗസ്റ്റ് 19 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ ക്ലൗഡ് ആര്‍ ബോയ്ഡ്-സ്പെന്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702) സംസ്കാരം: ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9:00 മണിമുതല്‍ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ (Mt. Pleasant Cemetery, 41 Main Street,…
ഇന്ത്യയെ കൊള്ളയടിച്ചതാര് ? : ജെയിംസ് കുരീക്കാട്ടില്‍
(ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അമേരിക്കയിലെങ്ങും പൊടിപൊടിക്കുകയാണ്. ആഘോഷിക്കുന്നത് വെള്ളക്കാരൊന്നുമല്ല കേട്ടോ. ഇന്ത്യയെകാൾ ജീവിക്കാൻ കൊള്ളുന്ന നാട് അമേരിക്ക ആയത് കൊണ്ട് ഇന്ത്യ ഉപേക്ഷിച്ച് പോന്ന ഇന്ത്യക്കാർ തന്നെയാണ്. മുമ്പൊരിക്കൽ ഇത് പോലൊരു സ്വാതന്ത്ര്യ ദിനത്തിൽ, ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ളയെ കുറിച്ച് പരിചയക്കാരിൽ ഒരാൾ ഒരു ഗ്രൂപ്പിൽ എഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിയ ഒരു കുറിപ്പാണിത്. അന്ന് fb യിൽ പോസ്റ്റ് ചെയ്യാൻ തോന്നിയില്ല. ഇപ്പോൾ ഒരു തോന്നൽ. ഒന്നിനുമല്ല. വെറുതെയിരിക്കുമ്പോൾ തെറി കേൾക്കാൻ ഒരുരസത്തിന് ……..) ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത്…
അകലെനിന്നൊരു പ്രണാമം: ദാസേട്ടനും ഡാളസിലെ പ്രവാസി മലയാളികളും (സണ്ണി മാളിയേക്കൽ)
അമേരിക്കയിലെ നാല് സമയമേഖലകളിലായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികൾക്ക് ടെക്സസിലെ ഡാളസ് എന്ന് കേൾക്കുമ്പോൾ എന്നും പ്രത്യേകമൊരു വികാരമാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ സ്വന്തം ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് — പ്രിയപ്പെട്ട ദാസേട്ടൻ — വർഷങ്ങളായി താമസിക്കുന്നത് ഈ നഗരത്തിലാണ് എന്നത് ഏതൊരു മലയാളിയിലും വലിയ അഭിമാനമുണർത്തുന്നു. എന്നാൽ, ആ അഭിമാനത്തോടൊപ്പം തന്നെ വളരെ സങ്കടകരമായ വേറൊരു ചോദ്യവും ഇന്ന് ഡാളസിലെ മലയാളികൾക്കിടയിൽ ഉയരുന്നുണ്ട്: “ദാസേട്ടൻ തൊട്ടടുത്ത് ഡാളസിലുണ്ടായിട്ടും, അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാർക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാത്തത്?” പ്രഭാതത്തിലെ ഭക്തിഗാനങ്ങൾ മുതൽ രാത്രിയിലെ താരാട്ടുപാട്ടുകൾ വരെ, മലയാളി ജീവിതത്തിന്റെ എല്ലാ വൈകാരിക മുഹൂർത്തങ്ങളിലും കൂടെയുള്ള ശബ്ദമാണ് ദാസേട്ടന്റേത്. ആയിരക്കണക്കിന് മൈലുകൾ അകലെ കഴിയുന്ന പ്രവാസികൾക്ക് ആ ശബ്ദം വെറുമൊരു പാട്ടല്ല, സ്വന്തം നാടിന്റെ ഗന്ധവും മനോഹരമായ ഓർമ്മകളുമാണ്. അങ്ങനെയൊരു മഹാഗായകൻ തങ്ങൾ ജീവിക്കുന്ന നഗരത്തിലുണ്ടെന്നത്…
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി ഡോ. സുനന്ദ നായർ; കേന്ദ്ര അക്കാദമി പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
ന്യൂഡൽഹി/ഹൂസ്റ്റൺ: ന്യൂഡൽഹിയിൽ 2026 ഓഗസ്റ്റ് 13-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഡോ. സുനന്ദ നായർക്ക് സംഗീത നാടക അക്കാദമി പുരസ്കാരം ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു. വിദേശരാജ്യങ്ങളിൽ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് രാജ്യത്തെ പരമോന്നത സാംസ്കാരിക ബഹുമതികളിലൊന്നായ ഈ പുരസ്കാരം ഡോ. സുനന്ദ നായർക്ക് ലഭിച്ചത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തെ ആഗോള വേദികളിൽ പരിചയപ്പെടുത്തുന്നതിലും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവർ നൽകിയ സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കലാരൂപത്തിന്റെ പാരമ്പര്യവും ശാസ്ത്രീയതയും നിലനിർത്തിക്കൊണ്ട് നിരവധി വേദികളിലും ശിൽപ്പശാലകളിലും പ്രഭാഷണ-പ്രദർശന പരിപാടികളിലും അവർ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ പ്രകടനകലകൾക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സംഗീത നാടക അക്കാദമി…
