‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനത്തില്‍ വെച്ച് റവ.ഫാ. കുറിയാക്കോസ് പുതുപ്പാടി രചിച്ച ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് ആദ്യകോപ്പി നല്കിക്കൊണ്ടായിരുന്നു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെയും ആത്മീയ സത്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന് ശ്രേഷ്ഠ ബാവ തന്‍റെ പ്രകാശനസന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്‍റെയും ക്രൈസ്തവ ആദ്ധ്യാത്മികതയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ…

ഡാളസ് കേരള അസോസിയേഷൻ മേയർ വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം നൽകി. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 5:30-ന് ഗാർലാന്റിലുള്ള കേരള അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച ഈ സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും പ്രമുഖ ഡോ:എം വി പിള്ളൈ ,സണ്ണിവെയ്ൽ മേയർ സജി ജോർജ് ,കൗൺസിലർ മനു ഡാനി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനിൽ ആറന്മുള (ഹൂസ്റ്റൺ )ഉൾപ്പെടെ നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു. ചടങ്ങിൽ ഇരു വിശിഷ്ടാതിഥികളെയും ഡോ:എം വി പിള്ളൈ സദസ്സിനു പരിചയപ്പെടുത്തി തുടർന്ന്…

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികൾക്കും ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന ഗംഭീരമായ പൊതുസമ്മേളനത്തിനും മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു. പൊതുസമ്മേളനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ-ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ  ആരംഭിച്ചു . അസ്സി -വികാരി റവ. ജെസ്വിൻ ജോണിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്ക്  ശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യൻ സ്വാഗതം ആശംസിച്ചു. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ സന്ദേശത്തിലൂടെ ഇടവകയുടെ 50  വർഷത്തെ വിശ്വാസയാത്രയിൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കായി  നന്ദി അർപ്പിച്ചു. യോശുവ 4:6 ഉദ്ധരിച്ച്, ഈ ജൂബിലി ആഘോഷം സ്വന്തം നേട്ടങ്ങളെയല്ല, മറിച്ച് ദൈവം സഭയിലൂടെ ചെയ്ത…

ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ ഓഗസ്റ്റ് 9 ന്

തിരുവനന്തപുരം, ഓഗസ്റ്റ് 05, 2026: രാജ്യത്തെ പ്രമുഖ ബാങ്കിമ്മ്ഗ്ഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ്, തിരുവനന്തപുരത്തെ ഏറ്റവും വലിയ റണ്ണേഴ്‌സ് ക്ലബ്ബായ ഐ ടെൻ റണ്ണേഴ്സ് ക്ലബ്ബുമായി ചേർന്ന് ഓഗസ്റ്റ് 9-ന് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ 2026 സംഘടിപ്പിക്കുന്നു. തലസ്ഥാന നഗരത്തിന്റെ ചരിത്രപരവും പൈതൃകപരവുമായ സവിശേഷതകൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും, അതിനൊപ്പം പൈതൃക സംരക്ഷണം ആരോഗ്യ സംരക്ഷണം എന്നിവ സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ. തിരുവനന്തപുരത്തിന്റെ സമ്പന്നമായ പൈതൃകം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം വളർത്തിയെടുക്കുകയും അതിന്റെ സംരക്ഷണത്തിനായുള്ള ദീർഘകാല പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ 10-കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രിവാൻഡ്രം ഹെറിറ്റേജ് റൺ മുന്നോട്ടു വയ്ക്കുന്നത്. നഗര പൈതൃക ആസ്തികൾ സംരക്ഷിക്കുക, രേഖപ്പെടുത്തുക, പൊതുജന അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അഞ്ച് വർഷത്തെ സംരംഭത്തിന്റെ ആദ്യപടിയാണ്…

സൗജന്യ ബീച്ച് ഫിറ്റ്നസ് പ്രോ​ഗ്രാം മുതൽ കമ്മ്യൂണിറ്റി റൺ വരെ; ഷാർജയിൽ 50ലേറെ വേനൽക്കാല പരിപാടികളുമായി ഷൂറൂഖ്

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്മ്യൂണിറ്റി പരിപാടികൾ ഒരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്). ബീച്ച് ഫിറ്റ്നസ്, ഷാർജ സാറ്റർഡേ റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, തീയറ്റർ ഷോ, കുടുംബ വിനോദങ്ങൾ എന്നിവയടക്കം വേനൽക്കാലം അവസാനിക്കുന്നതുവരെ വരെ 50-ലേറെ പരിപാടികളാണ് ഷാർജയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്. യുഎഇയുടെ ‘ഇയർ ഓഫ് ദ ഫാമിലി 2026’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്കും സമൂഹത്തിനും ഒരുമിച്ച് സമയം ചെലവഴിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും കുട്ടികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും നേടാനുമുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നതെന്ന് ഷൂറൂഖ് അറിയിച്ചു. അൽഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ ഏഴാഴ്ച നീളുന്ന സൗജന്യ ബീച്ച് ഫിറ്റ്നസ് പരിപാടികൾ ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് 6 മുതൽ 7 വരെ ഷാർജ…

സുപ്രീം കോടതിയിൽ 10,000-ത്തിലധികം കേസുകളും ഹൈക്കോടതികളിൽ 80,000 കേസുകളും 30 വർഷമായി കെട്ടിക്കിടക്കുന്നു: കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍

കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, സുപ്രീം കോടതിയിൽ 10 വർഷത്തിലേറെയായി 10,000-ത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 558 കേസുകൾ 20 വർഷത്തിലേറെ പഴക്കമുള്ളതാണ്. യായി കെട്ടിക്കിടക്കുന്നു, 26 കേസുകൾ 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നു. അതേസമയം, രാജ്യത്തെ 25 ഹൈക്കോടതികളിലായി 80,000-ത്തിലധികം കേസുകൾ 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നു. ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം, ഇന്ത്യയിലെ കോടതി കേസുകളുടെ കെട്ടിക്കിടക്കുന്നത് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ 10,000-ത്തിലധികം കേസുകളും, ഹൈക്കോടതികളിൽ 80,660 കേസുകളും മൂന്ന് പതിറ്റാണ്ടിലേറെയായി തീർപ്പാക്കാൻ കാത്തിരിക്കുകയാണ്. 2011 മുതൽ ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നീതിന്യായ വ്യവസ്ഥയിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുമായി 9,800 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും, പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന കേസുകളുടെ തീർപ്പാക്കലിൽ അത് ഉദ്ദേശിച്ച സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച…

ഇന്ത്യയുടെ പരമ്പരാഗത ഹോക്കി യൂണിഫോം കാവിവത്ക്കരിച്ചതിനെ ചോദ്യം ചെയ്ത് ഹോക്കി ഇന്ത്യാ പ്രസിഡന്റ് ദിലീപ് ടര്‍ക്കി

ന്യൂഡൽഹി: പതിറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത നീല ജേഴ്‌സി മാറ്റി പകരം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചു. ഓഗസ്റ്റ് 15 ന് പുരുഷ, വനിതാ ടീമുകൾ ഇത് ധരിക്കുമെന്ന് റിപ്പോർട്ടുണ്ട്, ഈ പെട്ടെന്നുള്ള മാറ്റം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജഴ്‌സിയുടെ നിറമോ രൂപകൽപ്പനയോ മാത്രമല്ല പരിഗണനയിലുള്ള വിഷയം, ഇന്ത്യൻ ഹോക്കിയുടെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിലൊന്നായ ജഴ്‌സിയെ മാറ്റാൻ സ്വീകരിച്ച തീരുമാനമെടുക്കൽ പ്രക്രിയയെക്കുറിച്ചാണ്. തീരുമാനമെടുക്കാൻ ആരെയാണ് അധികാരപ്പെടുത്തിയത്, ആരെയാണ് സമീപിച്ചത്, ഹോക്കി ഇന്ത്യയുടെ ഭരണ ഘടന പാലിച്ചിട്ടുണ്ടോ, ശരിയായ സ്ഥാപന പ്രക്രിയകൾ പാലിച്ചിട്ടുണ്ടോ എന്നതും പരിഗണനയിലുണ്ടെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി പറഞ്ഞു. ജേഴ്‌സി മാറ്റ പ്രക്രിയയെക്കുറിച്ച് വിവരങ്ങൾ തേടിയപ്പോൾ ലഭിച്ച മറുപടിയിൽ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി അതൃപ്തി പ്രകടിപ്പിക്കുകയും വിശദമായ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട് പ്രകാരം,…

ആശാറാമിന് 20 ദിവസത്തെ പരോൾ അനുവദിച്ചു; ഹർജി തള്ളാൻ സർക്കാർ സാധുവായ കാരണം നൽകിയിട്ടില്ലെന്ന് കോടതി

ബലാത്സംഗക്കേസിലെ പ്രതിയായ ആശാറാം ബാപ്പുവിന് രാജസ്ഥാൻ ഹൈക്കോടതി 20 ദിവസത്തെ പതിവ് പരോൾ അനുവദിച്ചു. പരോൾ അപേക്ഷ നിരസിക്കുന്നതിന് സാധുവായതും ഉറച്ചതുമായ ഒരു കാരണവും സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് കോടതി വിധിച്ചു. മുമ്പ്, ആശാറാം ബാപ്പുവിന്റെ പോക്‌സോ ശിക്ഷ സ്റ്റേ ചെയ്യാനും ജാമ്യം നൽകാനും സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ന്യൂഡൽഹി: രണ്ട് ബലാത്സംഗ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് 20 ദിവസത്തെ പതിവ് പരോൾ അനുവദിച്ചുകൊണ്ട് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. പരോൾ അപേക്ഷ നിരസിക്കുന്നതിന് സംസ്ഥാന സർക്കാർ ഉറച്ചതും സാധുവായതുമായ ഒരു കാരണവും നൽകിയിട്ടില്ലെന്ന് പറഞ്ഞു. മുൻ ഇടക്കാല മോചന വേളയിൽ ആശാറാമിന്റെ പെരുമാറ്റം തൃപ്തികരമായിരുന്നുവെന്നും 13 വർഷത്തിലേറെ അദ്ദേഹം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരോൾ നിഷേധിക്കാൻ പൊതുവായതോ അവ്യക്തമായതോ ആയ എതിർപ്പുകൾ മാത്രം പര്യാപ്തമല്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.…

മഴയ്ക്ക് ശമനമില്ല; ദുരിതക്കയമായി കുട്ടനാട്

എടത്വാ: മഴ തുടരുന്നതു മൂലം ദുരിതവും വർദ്ധിക്കുന്നു. കിണറുകള്‍ കവിഞ്ഞ് ഒഴുകുന്നത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷം. ഭൂരിഭാഗം കിണറുകള്‍ കവിഞ്ഞ് ഒഴുകിയത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കിണർ വറ്റിക്കുന്ന പ്രവൃത്തി സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. 20ലിറ്റർ വെള്ളമടങ്ങിയ ജാർ 60 രൂപയ്ക്കാണ് പ്രദേശവാസികൾ വാങ്ങുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങള്‍ വരാതായി. പകർച്ച വ്യാധി ഉൾപ്പടെ ഉണ്ടാകാൻ സാധ്യതയുള്ളതായും ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയുമായതിനാൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എംഎൽഎ ശ്രീ. റെജി ചെറിയാന് നിവേദനം അയച്ചു.

നദികളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം: ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

എടത്വ: നദികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പോളകൾ മൂലം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമാണെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് പ്രായമായവരെ സുരക്ഷിത സ്ഥലത്തേക്ക് ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം മാറ്റി. തലവടി പഞ്ചായത്തിൽ ഇടതോടുകളിലെ പോള മൂലം വള്ളത്തിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമായി. വള്ളത്തിലെത്തിച്ച വയോധികയെ ഒടുവിൽ കസേരയിലിരുത്തി റോഡിലൂടെ ചുമന്നാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി തോടുകളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ആലപ്പുഴ ജില്ലാ കളക്ടർക്കും, തലവടി ഗ്രാമ പഞ്ചായത്ത്, എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും നിവേദനം അയച്ചു. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് ജനങ്ങളെ…