പൊന്നാനി: തീര കടൽ മണൽ ഖനനത്തിനെതിരെ പൊന്നാനി മര ക്കടവിൽ വൻ ജനകീയ പ്രതിഷേധം. കടലും തീരവും ഖനനത്തിന് വിട്ടു നൽകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് തൊഴിലാളികളും, നാട്ടുകാരും കടൽ തീരത്ത് പ്രതിരോധ മതിൽ തീർത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. “തീരക്കടൽ ഖനനം ജീവൻ നൽകിയും പ്രതിരോധിക്കും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “കടൽ മണൽ ഖനനം തീരദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും തീരശോഷണത്തിന് കാരണമാവുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമാണ്”. ജനകീയ സമരത്തിനു സംസ്ഥാന വ്യാപകമായി ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ FITU നേതൃത്തം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ റ്റി യു സംസ്‌ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്…
Author: തസ്‌ലീം മമ്പാട്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ആർട്‌സൺ ഗ്രൂപ്പും മലബാർ സിമന്റ്‌സും സംയുക്ത സംരംഭം രൂപീകരിക്കുന്നു
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആർട്സൺ ഗ്രൂപ്പ് കൊച്ചിയിൽ നിക്ഷേപം നടത്താനും വ്യാവസായിക കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകാനും താൽപര്യം പ്രകടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിക്കായി ഗ്ലോബൽ സമ്മിറ്റിൽ ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്‌സും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെ ശേഷിയുള്ള ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝായും മലബാർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസും ചേര്‍ന്നാണ് സംയുക്ത പദ്ധതി പ്രഖ്യാപിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമന്റ്‌സ് പാട്ടത്തിനെടുത്ത ഏഴ് ഏക്കർ സ്ഥലത്താണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ തലത്തിലുള്ള ചർച്ചകൾക്ക് ശേഷം പദ്ധതി ആരംഭിക്കും. ബോട്ടുകൾ തുടക്കത്തിൽ വാട്ടർ മെട്രോയ്ക്ക്…
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു
പത്തനംതിട്ട: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം ചെയ്തു. വാർദ്ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ആൻസി, ലൈഫ് സ്‌കിൽ ട്രെയിനർ ഷീലു എം ലൂക്ക് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ എബ്രഹാം, അംഗങ്ങളായ അഡ്വ. വിജി നൈനാൻ, ചന്ദ്രലേഖ, സി.ഡി.പി.ഒ ജി.എൻ സ്മിത എന്നിവർ പങ്കെടുത്തു.
നക്ഷത്ര ഫലം (22-02-2025 ശനി)
ചിങ്ങം : നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് നിങ്ങളുടെ സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. നിങ്ങളുടെ വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്നാല്‍, നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക, വളരെ നന്നായി ചെയ്യുക എന്നതാണ്. കന്നി : ചെറിയ തോതില്‍ ക്ഷീണിച്ച ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്‌മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദങ്ങൾ ഇല്ലാതാകും. തുലാം : ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം…
കേരളത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകള്‍ തുറന്ന് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, നൈപുണ്യം, ടൂറിസം, ചലച്ചിത്ര വ്യവസായം എന്നിവയുൾപ്പെടെ വിവിധ നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ഇൻവെസ്റ്റ് കേരള ഉച്ചകോടി പ്രദർശിപ്പിച്ചു. വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ കേരളത്തിന്റെ വിഭവശേഷിയെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് ബെംഗളൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അകിം ബുർക്കാട്ട് ചൂണ്ടിക്കാട്ടി. ജോലിക്കായി ജർമ്മനിയിലേക്ക് വരുന്ന കേരളത്തിൽ നിന്നുള്ളവർക്ക് ഉയർന്ന നൈപുണ്യ നിലവാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക-ഗവേഷണ മേഖലകളിൽ മാത്രമല്ല, അടിസ്ഥാന സൗകര്യ മേഖലയിലും കേരളത്തിൽ നിന്നുള്ള ആളുകൾക്ക് മികച്ച ക്രയശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നൽകാൻ ജർമ്മനി ഒരുക്കമാണെന്നും ബുർകാട്ട് വ്യക്തമാക്കി. സ്റ്റാർട്ടപ്പ്, ടെക്നോളജി മേഖലകളിൽ ഇന്ത്യയും ആസ്ട്രേലിയയും മികച്ച…
ടാപ്പൻ സെയിന്റ്സ് പീറ്റർ & പോൾ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ടാപ്പൻ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന ആത്മീയ സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസ് ഈ വർഷവും പൂർവ്വാധികം മെച്ചമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഫെബ്രുവരി 16 ഞായറാഴ്ച ടാപ്പൻ സെയിന്റ്സ് പീറ്റർ & പോൾ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഇടവക വികാരി ഫാ. തോമസ് മാത്യുവിന്റെനേതൃത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം, ഫാമിലി & യൂത്ത് കോൺഫറൻസിനായി ഒരു കിക്കോഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ഫാ. തോമസ് മാത്യുവും ഇടവക സെക്രട്ടറി സോണി ഐസക്കും കോൺഫറൻസ് കമ്മിറ്റിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. കോൺഫറൻസ് ടീമിൽ ജെയ്‌സൺ തോമസ് (സെക്രട്ടറി), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), ജീമോൻ വർഗീസ് (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരുണ്ടായിരുന്നു. സഭയുടെ വിശ്വാസവും പാരമ്പര്യവും…
ഗാസ പിടിച്ചെടുക്കാനുള്ള തന്റെ പദ്ധതി വെറും ‘ശുപാര്‍ശ’ മാത്രമാണെന്ന് ട്രംപ്
ദോഹ (ഖത്തര്‍): ഗാസയില്‍ നിന്ന് പലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്നും, മറ്റൊരു രാജ്യത്ത് ജീവിതം ആരംഭിക്കണമെന്നുമുള്ള നിര്‍ദ്ദേശം മുന്നോട്ടു വെച്ച ട്രംപ് മലക്കം മറിയുന്നു. ആഗോളതലത്തിൽ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളാണ് അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നത്. ഗാസ മുനമ്പ് ഇസ്രായേൽ ഒഴിപ്പിച്ച് കൈവശപ്പെടുത്തുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്ന പ്രസ്താവനയാണ് അദ്ദേഹം ഇപ്പോള്‍ മാറ്റിപ്പറയുന്നത്. തന്റെ പ്രസ്താവന വെറുമൊരു “ശുപാർശ” മാത്രമാണെന്നും “നിയമപരമായ ഉത്തരവ്” അല്ലെന്നുമാണ് അദ്ദേഹം ഇസ്രായേല്‍ ആസ്ഥാനമായുള്ള ഒരു ഒരു മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാനുള്ള “ഏറ്റവും നല്ല മാർഗം പലസ്തീനികള്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണം” എന്നായിരുന്നു ട്രംപ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു, “ഇത് എന്റെ പദ്ധതിയാണ്, ഇത് പ്രാവര്‍ത്തികമാക്കാമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇത് നടപ്പിലാക്കാൻ ഞാൻ നിർബന്ധിതനല്ല. ഞാൻ ഒരു നിർദ്ദേശം…
റഷ്യ-ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടു വെച്ച നിബന്ധന സെലന്‍സ്കി നിരസിച്ചു; രോഷാകുലനായി ട്രംപ്
വാഷിംഗ്ടണ്‍: യുദ്ധത്താൽ തകർന്ന ഉക്രെയ്‌നിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിര്‍ദ്ദേശം ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചു. ഉക്രെയ്നിന്റെ അപൂർവ ധാതു വിഭവങ്ങളുടെ 50 ശതമാനം വിഹിതം അമേരിക്കയ്ക്ക് നല്‍കണമെന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. അതേസമയം, തന്റെ രാജ്യം പുനർനിർമ്മിക്കാൻ ഈ വിഭവങ്ങള്‍ ഉപയോഗിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു. അമേരിക്കയുടെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 12 ന് കീവിൽ വെച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് ആണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. ഉക്രെയ്‌ൻ പുനർനിർമ്മിക്കാനുള്ള അവസരമായാണ് യുഎസ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഇത് വളരെ അതിരു കടന്നതാണെന്നും, ട്രംപിന്റെ ‘ഐഡിയ’ വിലപ്പോകില്ലെന്നും, ഇത് തന്റെ ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സെലെൻസ്‌കിയുടെ വിസമ്മതത്തിൽ ട്രംപ് രോഷാകുലനായി. “ഞങ്ങള്‍ക്കും എന്തെങ്കിലും കിട്ടണം” എന്നായിരുന്നു ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ…
മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് തോമസ് കുര്യൻ ഫ്ലോറിഡയിൽ നിര്യാതനായി
ഫ്ളോറിഡ: ഫ്ലോറിഡ ലേക്‌ലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗം ബ്രദർ തോമസ് കുര്യൻ (75) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കുര്യൻ അങ്കമാലി ഇടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : നിസ്സി കുര്യൻ, സാം കുര്യൻ, നാൻസി കുര്യൻ. മരുമകൾ : ലിൻഡ കുര്യൻ. കൊച്ചുമക്കൾ : ജയ്ന, ജാരെഡ്, റോഹാൻ, ആഷേർ. സഹോദരങ്ങൾ : എലിയമ്മ തോമസ് (മുംബൈ), പരേതരായ തങ്കമ്മ, സാറാമ്മ, സാമൂവൽ , മറിയാമ്മ. ആദ്യകാല ബ്രദറൺ കുടുംബങ്ങളിൽ ഒന്നായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് പരേതരായ കെ. ജി തോമസിന്റെയും ശോശാമ്മ തോമസിന്റെയും ഇളയ മകനാണ് പരേതൻ. ലേക്ക് ലാന്റ് എബനേസർ ഇന്ത്യൻ പെന്തക്കോസ്ത് സഭയിൽ വെച്ച് (Ebenezer India Pentecostal Church, 5935 Strickland Ave, Lakeland FL33812) ഫെബ്രുവരി 28 വെള്ളിയാഴ്ച 6 മുതൽ 8:30 വരെ മെമ്മോറിയൽ സർവീസും മാർച്ച് 1…
ഭഗവദ്ഗീതയെ തൊട്ട് എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ കൈയടി നേടി
വാഷിംഗ്ടൺ : ചരിത്രപരവും പ്രതീകാത്മകവുമായ ഒരു നിമിഷത്തിൽ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഒമ്പതാമത് ഡയറക്ടറായി കാഷ് പട്ടേൽ 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതോടെ ഈ അഭിമാനകരമായ പദവി വഹിക്കുന്ന ആദ്യത്തെ ഹിന്ദു-ഇന്ത്യൻ, ഏഷ്യൻ വംശജനായ വ്യക്തിയായി 44 കാരനായ പട്ടേൽ മാറി. വിശുദ്ധ ഹിന്ദു ഗ്രന്ഥമായ ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാനുള്ള പട്ടേലിന്റെ തീരുമാനം ചടങ്ങിന് മാറ്റുകൂട്ടി. സത്യപ്രതിജ്ഞാ ചടങ്ങിനിടെ, ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലെ ഇന്ത്യൻ ട്രീറ്റി റൂമിൽ സത്യപ്രതിജ്ഞ ചെയ്യവേ, അറ്റോർണി ജനറൽ പാം ബോണ്ടി പട്ടേലിനോട് “ഗീതയിൽ കൈ വയ്ക്കുകയും വലതു കൈ ഉയർത്തുകയും ചെയ്യുക” എന്ന് നിർദ്ദേശിച്ചു. പുതിയ എഫ്ബിഐ ഡയറക്ടറായി പട്ടേൽ തന്റെ റോൾ സ്ഥിരീകരിച്ചപ്പോൾ, അദ്ദേഹത്തിന്റെ കാമുകി അലക്‌സിസ് വിൽക്കിൻസ് ഭഗവദ്ഗീത കൈയ്യിലേന്തി. പട്ടേലിന്റെ വ്യക്തിപരമായ യാത്രയ്ക്ക് മാത്രമല്ല, അമേരിക്കൻ നേതൃത്വത്തിൽ ഇന്ത്യൻ-അമേരിക്കൻ,…
