ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ അല്ലെങ്കിൽ മണ്ണിടിച്ചിലുകൾ പോലുള്ള വെള്ളത്തിനടിയിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന വലിയ സമുദ്ര തിരമാലകളുടെ സ്വഭാവ സവിശേഷതകളുള്ള പ്രകൃതി ദുരന്തങ്ങളാണ് സുനാമികൾ. ഈ തിരമാലകൾ ഉയർന്ന വേഗതയിൽ സമുദ്രത്തിലൂടെ സഞ്ചരിക്കുകയും തീരപ്രദേശങ്ങളിൽ എത്തുമ്പോൾ കാര്യമായ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാക്കുകയും ചെയ്യും. സുനാമി ചരിത്രത്തിന്റെയും ശ്രദ്ധേയമായ മരണ കേസുകളുടെയും പൊതുവായ ഒരു അവലോകനം നൽകാൻ കഴിയുമെങ്കിലും, എല്ലാ സംഭവങ്ങളും അതിന്റെ വിശദാംശങ്ങളും കവർ ചെയ്യുന്നത് സാധ്യമല്ല. എങ്കിലും ചരിത്രത്തിലുടനീളമുള്ള ചില സുനാമികളുടെയും അനുബന്ധ മരണ കേസുകളുടേയും വിശദാംശങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം. 2004 ഇന്ത്യൻ മഹാസമുദ്ര സുനാമി: രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മാരകമായ സുനാമികളിലൊന്നാണിത്. 2004 ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായി. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്ത് 9.1-9.3 തീവ്രത രേഖപ്പെടുത്തിയ കടലിനടിയിലെ ഒരു വലിയ ഭൂകമ്പമാണ് ഇതിന് കാരണമായത്. ഇന്തോനേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക,…
Author: .
വിശുദ്ധ സ്റ്റീഫനെപ്പോലെ തിളങ്ങുക: ഫാ.വി.എം. ഷിബു (ഫാമിലി/ യൂത്ത് കോൺഫറൻസ് മൂന്നാം ദിവസം)
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിവസം അർദ്ധരാത്രി പ്രാർത്ഥനയോടെ ആരംഭിച്ചു. ഫാ. വി.എം. ഷിബുവും ഫാ. ജെറി വർഗീസും യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലും ധ്യാന പ്രസംഗങ്ങൾ നയിച്ചു. സ്‌തേപ്പാനോസ് സഹദാ പീഡിപ്പിക്കപ്പെട്ടപ്പോഴും മാലാഖമാരെപ്പോലെ തിളങ്ങി നിന്നതുപോലെ ജീവിതത്തിലും വെല്ലുവിളികൾ നേരിടണമെന്ന് ഫാ. ഷിബു ഉദ്ബോധിപ്പിച്ചു. ഫോക്കസ് മുഖ്യപ്രഭാഷണം ഫാ. മാറ്റ് അലക്സാണ്ടർ നയിച്ചു. കൈവിട്ടുപോകുന്ന പൈതൃകത്തെക്കുറിച്ചും ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന പൈതൃകത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ഗ്രീക്കുകാരായ ഒരു അമ്മയ്ക്കും അമ്മൂമ്മയ്ക്കും ജനിച്ച തിമോത്തിയെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും അവർ വിശ്വാസത്തിൽ വളർത്തി, അവൻ സഭയുടെ ഒരു വിശുദ്ധനും ബിഷപ്പുമായി വളർന്നുവെന്നത് അവിസ്മരണീയമാണ്. അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന സൂപ്പർ സെഷൻ നമ്മുടെ ജീവിതാനുഭവങ്ങളെ സഭയുടെ കൂദാശയും ആരാധനാക്രമവുമായ ജീവിതവുമായി സമന്വയിപ്പിക്കുന്നതായിരുന്നു. സൂപ്പർ- സെഷൻ ഒരു സംവേദനാത്മക…
സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിൻറെ ഫൈനലിലേക്ക് അൻവിത കൃഷ്ണൻ
കാൽഗറി : കാനഡയുടെ ചരിത്രത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിൻറെ മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിൻറെ ഫൈനലിലേക്ക് നമ്മളുടെ പള്ളിക്കൂടത്തിന്റെ വിദ്യാർത്ഥിനി അൻവിത കൃഷ്ണനും അർഹയായി. വാൻകൂവറിൽ , ബർണാബിയിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ അമ്പലപ്പാട്ടിന്റെയും ,അമൃത കൃഷ്ണന്റെയും ഏക മകളാണ് അൻവിത. നമ്മളുടെ പള്ളിക്കൂടം മലയാളം മിഷന്റെ നിർദ്ദേശം അനുസരിച്ചു് മലയാളം പഠിപ്പിക്കുന്നതിനൊപ്പം , കുട്ടികളുടെ കലാ സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി കലോത്സവങ്ങളും നടത്താറുണ്ട് . അൻവിതയ്ക്ക് എല്ലാ വിജയാശംസകളും .
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് ഇൽഹാൻ ഒമർ
വാഷിംഗ്‌ടൺ ഡി സി : അടുത്തയാഴ്ച യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ പ്രഖ്യാപിച്ചു, ഇത് ഡെമോക്രാറ്റിക് പാർട്ടിയിലെ മറ്റ് പുരോഗമനവാദികൾക്കിടയിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിടും. ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ ഒരു വഴിയുമില്ല,” ഒമർ ഒരു ട്വിറ്ററിൽ കുറിച്ചു , ബുധനാഴ്ച ഇസ്രായേലിന്റെ 75-ാം വാർഷികം അടയാളപ്പെടുത്തുന്ന പ്രസംഗം ഹെർസോഗ് ന ടത്താനിരിക്കുകയാണ്.ഏകദേശം ഒരു ഡസനോളം കാരണങ്ങളുടെ പട്ടിക നിരത്തി ഒമർ തന്റെ തീരുമാനം പ്രഖ്യാപിച്ചത് .ഹൗസ് സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ വർഷമാണ് ഇസ്രായേൽപ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പണ്ടേ ചൊടിപ്പിച്ച പല ഡെമോക്രാറ്റുകൾക്കും ഹെർസോഗ് കൂടുതൽ പ്രിയങ്കരനായ വ്യക്തിയായി കാണപ്പെടുമ്പോൾ, ഇസ്രായേലിനോടുള്ള ശത്രുത ഏതെങ്കിലും പ്രത്യേക സർക്കാരിനെക്കാളും വളരെ ആഴത്തിലുള്ളതാണെന്ന് ഒമറിന്റെ പ്രഖ്യാപനം തെളിയിച്ചു. “ഞങ്ങൾ…
ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് ആദരിക്കുന്നു
ഡാളസ് : മലങ്കര മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ട് ഡാളസിൽ എത്തിച്ചേർന്ന ബിഷപ് ഡോ.ജോസഫ് മാർ ബർന്നബാസിനെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. ജൂലൈ 16 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, Plano, Tx 75074 ) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലാണ് ഇപ്പോൾ മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂർ എന്നീ ഭദ്രാസനങ്ങളുടെ അധിപൻ കൂടിയായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്തായെ ആദരിക്കുന്നത്. കോട്ടയം അഞ്ചേരി സ്വദേശിയായ സഫ്രഗൻ മെത്രാപ്പൊലീത്ത 1976 ജൂണിൽ വൈദീകൻ ആയി സഭാ ശുശ്രുഷയിൽ തുടക്കം കുറിച്ചു. 1993 ഒക്ടോബറിൽ സഭയുടെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2021 ജൂലൈയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹണം ചെയ്തു. ബൈബിൾ സൊസൈറ്റി…
മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ മീറ്റിംഗ് ജൂലൈ 22ന് ഡാളസ്സിൽ
മാർത്തോമ ശ്രീജേഷ് സേവികാസംഘം സൗത്ത് വെസ്റ്റ് സെൻറർ എ മീറ്റിംഗ് ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ സെഹിയോൻ മാർത്തോമ ചർച്ചിൽ (പ്ലാനോ) വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിൽ മുഖ്യവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ലൈറ്റഡ് ടു ലൈറ്റ്” എന്നതാണ് റവ ഡോക്ടർ ഈപ്പൻ വർഗീസ്( ഇമ്മാനുവൽ മാർത്തോമ ചർച്ച് )മുഖ്യ പ്രാഭാഷണം നടത്തും സെൻറിലുള്ള എല്ലാ സുവിശേഷക സേവിക സംഘം അംഗങ്ങളും ഈ മീറ്റിംഗിൽ വന്ന് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്ക്: റവ ജോബി ജോൺ (പ്രസിഡണ്ട്), എലിസബത് മാത്യു (സെക്രട്ടറി).
കൊച്ചി ലുലു മാളിൽ നിഭവിൻ്റെ ഹോംലിഫ്റ്റ് എക്സ്പീരിയൻസ് സെൻ്റർ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോംലിഫ്റ്റ് ബ്രാൻഡായ നിഭവ് ഹോംലിഫ്റ്റ്സ് (NIBAV) കൊച്ചി ലുലു മാളിൽ എക്സ്പീരിയൻസ് സെൻ്റർ തുറന്നു. ഹോം എലിവേറ്റർ ഇൻസ്റ്റലെഷൻ എന്ന സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നിഭവ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള നിലയിൽ തന്നെ ഹോം എലിവേറ്റർ സ്ഥാപിക്കുന്നത് ഏറെ എളുപ്പമാണെന്നു നേരിട്ട് കാണാനുള്ള അവസരമാണ് ലുലു മാളിലെ എക്‌സ്പീരിയൻസ് സെൻ്റർ നൽകുന്നത്. തികച്ചും ആധുനികമായ 260 കിലോ കപ്പാസിറ്റി ഉള്ള ലിഫ്റ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരു പിറ്റ് എടുക്കേണ്ട എന്നതും, നിലവിൽ ഉള്ളതും പുതിയതുമായ വീടുകളുടെ രൂപഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ഘടിപ്പിക്കാൻ കഴിയുമെന്നതുമാണ്.ഈ പുതിയരീതി മൂലം വേഗത്തിൽ ഇൻസ്റ്റലേഷൻ സാധ്യമാവുകയും മൊത്തം പദ്ധതിചിലവ് വളരെ കുറയുകയും ചെയ്യുന്നു. 360-ഡിഗ്രിയിൽ പനോരമിക് വ്യൂ നൽകുന്ന പോളികാർബണേറ്റ് ഗ്ലാസ് കൊണ്ടാണ് ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച ഈടും,ദൃഢതയും, സുരക്ഷയും…
ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധം, അപ്രായോഗികം; വെൽഫെയർ പാർട്ടി നിയമ കമ്മീഷന് കത്തയച്ചു
ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധവും അപ്രായോഗികവുമാണെന്ന് വെൽഫെയർ പാർട്ടി. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ച് കൊണ്ടുള്ള ഇരുപത്തിരണ്ടാം നിയമ കമ്മീഷന്‍ നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയച്ച കത്തിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത മതവീക്ഷണങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നുണ്ട്. മത വിഭാഗങ്ങളുടെയും ഗോത്ര സമൂഹങ്ങളുടെയും അസ്തിത്വത്തെ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഏകീകൃത സിവിൽ കോഡ് വാദത്തിന് പിന്നിൽ. ഇരുപത്തിയൊന്നാം നിയമ കമ്മിഷൻ 2018 ൽ ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്നും രാജ്യത്തിന് അത് അഭികാമ്യമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു . ഇത്തരം ഒരു ശിപാർശ ഉണ്ടായിരിക്കെ ഇരുപത്തി രണ്ടാം നിയമ കമ്മീഷൻ വീണ്ടും അക്കാര്യം പരിഗണനക്കെടുക്കാൻ പാടില്ലായിരുന്നു . കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായേ…
“രാജപിതാവിന്റെ അഭിഷേക കർമ്മം പൂർത്തിയായി; കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി” : ഷമ്മി തിലകൻ
ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എൻറെ മകന്റെ സാമ്രാജ്യം..! ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..! അവന്‍ പറയുമ്പോൾ പകൽ..! പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..! രാജപിതാവിന്റെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! രാജകീയമായി..! ” എന്നാണ് അദ്ദേഹം പങ്കുവച്ച വാക്കുകൾ. കൊത്തയിൽ ദുൽഖർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി ആയിട്ടാണ് ഷമ്മി തിലകൻ എത്തുന്നത്. കിംഗ് ഓഫ് കൊത്തയിൽ കണ്ണൻ എന്ന കഥാപാത്രമായി സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്…
13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു
കണ്ണൂര്‍: കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി. ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംങില്‍ കുടലിലെ മുഴ…
