ഫിലഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഫിലഡല്‍ഫിയ: “ഒരു വിശ്വാസം, പല ആചാരങ്ങള്‍” എന്ന മഹത്സന്ദേശം ഉയര്‍ത്തിക്കാട്ടി ഫിലാഡല്‍ഫിയയില്‍ നടന്ന ഭാരതകത്തോലിക്കാ കൂട്ടായ്മയുടെ ആഘോഷം വര്‍ണാഭമായി. പിറന്നനാട്ടില്‍നിന്നും തലമുറകളായി ലഭിച്ച പാറപോലുറച്ച ക്രൈസ്തവവിശ്വാസവും, പാരമ്പര്യങ്ങളും, ആചാരങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്‍റെ 45-ാം വാര്‍ഷികവും ആഘോഷിച്ചത് അസോസിയേഷന്‍റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് അയിരുന്നു മുഖ്യാതിഥി. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ദേവാലയകവാടത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിനെയും, മറ്റു വിശിഷ്ടാതിഥികളെയും സ്വീകരിച്ചു. സെ. തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ വൈകുന്നേരം…

ഡാലസ് നോർത്ത് പാർക്ക് മാളിലെ ദീർഘകാല സാന്താ കാൾ ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു

ഡാലസ് :മൂന്ന് പതിറ്റാണ്ടുകളായി ഡാളസിലെ കുടുംബങ്ങളുടെയും ഷോപ്പർമാരുടെയും ക്രിസ്തുമസ്സ് സീസണിലെ പരിചിത മുഖം കാൾ ജോൺ ആൻഡേഴ്സൺ(70) അന്തരിച്ചു. ചൈൽഡ് സൈക്കോളജിസ്റ്റായ ആൻഡേഴ്സൺ 30 വർഷത്തിലേറെയായി നോർത്ത്പാർക്കിൽ സാന്തയുടെ വേഷം ചെയ്തിരുന്നു. “കാൾ കഴിവുള്ള ഒരു കഥാകാരനായിരുന്നു, ഡാളസിലെ നോർത്ത് പാർക്ക് മാളിൽ 30 വർഷമായി സാന്തയായി കുട്ടികളുമായി പ്രത്യേക നിമിഷങ്ങൾ പങ്കിടുകയായിരുന്നു കാൾ,” ആൻഡേഴ്സൺ താമസിച്ചിരുന്ന ഓസ്റ്റിനിൽ സ്ഥിതി ചെയ്യുന്ന കുക്ക്-വാൾഡൻ/ഫോറസ്റ്റ് ഓക്സ് ഫ്യൂണറൽ ഹോമും മെമ്മോറിയൽ പാർക്കും ആൻഡേഴ്സണുള്ള ഒരു ചരമക്കുറിപ്പിൽ പറയുന്നു. “കാൾ നോർത്ത് പാർക്കിലെ തന്റെ വർഷങ്ങളായി എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും നിരവധി വാർഷിക കുടുംബ പാരമ്പര്യങ്ങളിൽ അമൂല്യമായ അംഗമായി മാറുകയും ചെയ്തു.” ആൻഡേഴ്സൺ 1953 ൽ എൻജെയിലെ പാസായിക്കിൽ ജനിച്ചു, ഫ്ലോറിഡയിലും ഹൂസ്റ്റണിലും വളർന്നു. ഓസ്റ്റിനിലാണ് അദ്ദേഹം താമസിച്ചിരുന്നത്, അവിടെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി.…

ദൈവ നീതിയെ ഉയർത്തിപ്പിടിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നവരാവുക: റവ. പ്രിൻസ് വർഗീസ്

ഡാളസ് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യം നവതിയും ആഘോഷിക്കുന്ന മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു റവ .പ്രിൻസ് വർഗീസ്. ഉല്പത്തി പുസ്തകം ഇരുപത്തിയാറാം അധ്യായം 17-22 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ബഹുമാനപ്പെട്ട അച്ഛൻ പ്രഭാഷണം നടത്തി. യിസഹാക് തന്റ്റെ പിതാവായ അബ്രഹാം നിർമ്മിച്ച കിണറുകളെ പുനരുജ്ജീവിപ്പിക്കുകയും, തൻറെ കൂടെയുള്ള ജനത്തിന് വേണ്ടി പുതിയ കിണറുകൾ കുഴിക്കുകയും, തെന്റ രാജ്യത്തിൻറെ ചുറ്റുപാടും താമസിക്കുന്നവർക്ക് വേണ്ടി പുതിയ കിണറുകൾ നിർമിക്കുകയും ചെയ്തു. ഈ പ്രവർത്തിയിലൂടെ യിസഹാക് തൻറെ സ്വന്ത പൈതൃകത്തിലെ കിണറിൽനിന്ന് ശക്തിപ്രാപിച്ചു, പുതിയ കിണർ കുഴിക്കുന്നതിലൂടെ തൻറെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുകയും, തന്നെ എതിർത്തവരെ കൂട്ടിച്ചേർത്ത് പുതിയ കിണർ കുഴിക്കുകയും ചെയ്തുകൊണ്ട്, ദൈവിക നീതി ഉയർത്തിപ്പിടിച്ച്‌ സമൂഹത്തെ രൂപാന്തരപ്പെടുത്താൻ ഇടയാക്കുകയും ചെയ്തു എന്ന് അച്ഛൻ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ആയതിനാൽ…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചത് സിപി‌എം: ഇ ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതും നിയന്ത്രിച്ചതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപസമിതിയും പാര്‍ലമെന്ററി കമ്മിറ്റിയുമാണെന്ന്‌ ഇ.ഡി. ബാങ്ക് ഡയറകടര്‍ ബോര്‍ഡിന്‌ പുറമെ നയപരമായ കാര്യങ്ങളും സിപിഎമ്മാണ് തീരുമാനിച്ചിരുന്നതെന്നും ഇ ഡി പറഞ്ഞു. വായ്പ അനുവദിക്കുന്നതിന്‌ പ്രത്യേക മിനിറ്റ്‌സ് ബുക്ക്‌ സൂക്ഷിച്ചിട്ടുണ്ടെന്നും ഇഡിയുടെ പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ എം.കെ. ബിജുവും സെക്രട്ടറി സുനില്‍കുമാറും ഇക്കാര്യം സമ്മതിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്‌ പലര്‍ക്കും അനധികൃത വായ്പ അനുവദിച്ചത്‌. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിലും തട്ടിപ്പുകള്‍ കണ്ടെത്തി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അനുവദിച്ച വായ്പയുടെ ഭൂരിഭാഗവും പണമായി മാറ്റി. നിയമവിരുദ്ധമായ ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്‌. പണം കൈമാറ്റം സംബന്ധിച്ച്‌ ബാങ്ക് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്‌. 2022 ഓഗസ്റ്റ് 25-ന് നടത്തിയ റെയ്ഡില്‍ ബാങ്കില്‍ അനധികൃതമായി വായ്പ അനുവദിച്ചതുമായി…

വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; പ്രതിയെ പോലീസ് പിടികൂടി 

എരുമേലി: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി വനിതാ സബ്‌ ഇന്‍സ്പെകുറെ ആക്രമിച്ചു. എരുമേലിയിലാണ്‌ സംഭവം. അയല്‍വാസിയെ ആക്രമിച്ച കേസിലെ പ്രതി എലിവാലിക്കര കീച്ചേരില്‍ വി.ജി. ശ്രീധരന്‍ (72) എരുമേലി വനിതാ സബ്‌ ഇന്‍സ്പെക്ടര്‍ ശാന്തി കെ.ബാബുവിന്റെ തലമുടി കുത്തിപ്പിടിക്കുകയും തുടര്‍ന്ന്‌ മുതുകില്‍ ഇടിക്കുകയും ചെയ്യു. കോടതി പുറപ്പെടുവിച്ച വാറണ്ട്‌ നടപ്പാക്കാന്‍ പൊലീസ്‌ എത്തിയപ്പോഴായിരുന്നു സംഭവം. ശ്രീധരന്‍ എസ്‌ഐക്കും സംഘത്തിനും നേരെ ചീത്തവിളിച്ചു. പോലീസ്‌ സ്റേഷനിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും അകത്ത്‌ കയറി വാതിലടക്കുകയും ചെയ്തു. ഇതോടെ പോലീസ്‌ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന്‌ ശ്രീധരനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ എസ്‌ഐയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് മുതുകില്‍ ഇടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം: സർക്കാർ ഉത്തരവിൽ ഗുരുദേവനെ മറന്നു

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ആശ്രമത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിനായി ഇടക്കാല സമിതിയെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മേല്‍നോട്ട സമിതിയെയും നിയോഗിച്ച ഉത്തരവില്‍ ഗുരുദേവന്റെ പേരില്ല. ഉത്തരവില്‍ കൊല്ലം കള്‍ച്ചറല്‍ കമ്മിറ്റി എന്ന്‌ പരാമര്‍ശിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌. ആദ്യ പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ്‌ കൊല്ലത്തെ സാംസ്കാരിക സമുച്ചയം പ്രഖ്യാപിച്ചത്‌. സമുച്ചയത്തിന്‌ ശ്രീനാരായണ ഗുരുദേവന്റെ പേരിടുമെന്ന്‌ ബജറ്റ്‌ പ്രഖ്യാപനം. മെയ്‌ നാലിന്‌ സംസ്ഥാനത്തിന്‌ സമര്‍പ്പിച്ച സമുച്ചയം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സ്‌ എന്നാണ്‌ ആലേഖനം ചെയ്തിരിക്കുന്നത്‌. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കൊല്ലത്തെ സാംസ്ക്കാരിക സമുച്ചയം എന്ന്‌ മാത്രമാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. ഇത്‌ യാദ്യശ്ചികമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഒന്നിലധികം സ്ഥലങ്ങളില്‍ ഇത്‌ ആവര്‍ത്തിച്ചു. ഗുരുദേവനോട് സാമ്യമില്ലാത്ത പ്രതിമ സമുച്ചയത്തില്‍ സ്ഥാപിച്ചത്‌ ഉദ്ഘാടന ദിവസം തന്നെ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന്‌ പ്രതിമ നീക്കം ചെയ്ത്…

അൽ ജസീറ ബ്യൂറോ അടച്ചുപൂട്ടിക്കുമെന്ന് ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മന്ത്രി

ജറുസലേം: അൽ ജസീറയുടെ പ്രാദേശിക ബ്യൂറോ താന്‍ അടച്ചുപൂട്ടിക്കുമെന്ന് ഞായറാഴ്ച ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മന്ത്രി പറഞ്ഞു. ഖത്തർ ആസ്ഥാനമായുള്ള വാർത്താ സ്റ്റേഷൻ ഹമാസ് അനുകൂലികളാണെന്നും, ഗാസയിൽ നിന്നുള്ള ആക്രമണത്തിന് സാധ്യതയുള്ള ഇസ്രായേലി സൈനികരെ തുറന്നുകാട്ടുന്നുവെന്നും ആരോപിച്ചാണ് ഈ നീക്കം. അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും, നിയമ വിദഗ്ധർ പരിശോധിച്ചു വരികയാണെന്നും മന്ത്രി ശ്ലോമ കർഹി പറഞ്ഞു. അത് താൻ പിന്നീട് മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഹമാസ് അനുകൂല സ്റ്റേഷനാണ്, ഇത് അസംബ്ലി ഏരിയകളിൽ (ഗാസയ്ക്ക് പുറത്ത്) സൈനികരെ ചിത്രീകരിക്കുന്ന ഒരു സ്റ്റേഷനാണ് … ഇത് ഇസ്രായേൽ പൗരന്മാർക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രചരണ ആയുധമാണ്,” കാർഹി ഇസ്രായേലിന്റെ ആർമി റേഡിയോയോട് പറഞ്ഞു. “ഹമാസ് വക്താക്കളുടെ സന്ദേശം ഈ സ്റ്റേഷനിലൂടെ പോകുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. ഞങ്ങൾ ഇന്ന് ഇത് അവസാനിപ്പിക്കുമെന്ന് ഞാൻ…

ഡൽഹി-എൻ‌സി‌ആറിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഫരീദാബാദില്‍; ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി

ന്യൂഡൽഹി: ഡൽഹി-എൻസിആറിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച ഡൽഹിയിലും നോയിഡയിലും ഗാസിയാബാദിലും ഭൂചലനമുണ്ടായി. ഹരിയാനയിലെ ഫരീദാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹി എൻസിആർ ഭൂകമ്പത്തിൽ കുലുങ്ങുന്നത്. ഭൂചലനത്തിന്റെ ആഘാതം ശക്തമായതിനാൽ ആളുകൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങി. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായി നിലവിൽ വാർത്തകളൊന്നുമില്ല. നേരത്തെ ഒക്ടോബർ മൂന്നിനും ഡൽഹിയിലും എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് 4.08 ഓടെ നോയിഡയിലും ഗാസിയാബാദിലും ഉൾപ്പെടെ ഡൽഹിയിൽ ഭൂചലനത്തെ തുടർന്ന് വീണ്ടും ഭൂമി കുലുങ്ങി. ഹരിയാനയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച്, ഡൽഹി-എൻസിആറിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.1 ആണെന്ന് പറഞ്ഞു.

കുട്ടനാട്ടിലെ വിളവെടുപ്പുകാലം തകർത്ത് മഴ; ആലപ്പുഴ വെള്ളത്തിൽ മുങ്ങി; നിസ്സഹായരായി കർഷകർ

ആലപ്പുഴ: സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയില്‍ കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലകളിലെ രണ്ടാംവിള വിളവെടുപ്പിന്‌ പാകമായ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥ പ്രതികൂലമായത്‌ ആലപ്പുഴ ജില്ലയില്‍ കാത്തിരുന്ന വിളവെടുപ്പിന് തിരിച്ചടിയായി. കനത്ത മഴയെത്തുടര്‍ന്ന്‌ തോട്ടപ്പള്ളി സ്പില്‍വേ, അന്ധകാരനഴി അഴിമുഖം, തണ്ണീര്‍മുക്കം ബണ്ട്‌ എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ നീരൊഴുക്ക്‌ കടലിലേക്ക്‌ ഒഴുകുകയാണ്‌. അമ്പലപ്പുഴ കാക്കഴത്തെ ഒരു മരണവീട്ടില്‍ പോലും കയറി. പിന്നീട് ഫയര്‍ഫോഴ്സ്‌ വെള്ളം പമ്പ്‌ ചെയ്ത് പുറത്തേക്കൊഴുക്കി. വെള്ളപ്പൊക്കം വടക്കന്‍ മേഖലകളിലെ ചെമ്മീന്‍ കര്‍ഷകരെയും ദുരിതത്തിലാക്കി. ശനിയാഴ്ചയാണ്‌ ചേര്‍ത്തലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്‌. ഈ ദിവസം 200 മില്ലിമീറ്റര്‍ മഴയാണ്‌ ജില്ലയില്‍ രേഖപ്പെടുത്തിയത്‌. തോട്ടപ്പള്ളി സ്പില്‍വേയുടെ 14 ഷട്ടറുകളും തുറന്നു. ദേശീയപാത നിര്‍മാണം മൂലം നീരൊഴുക്ക്‌ നിലച്ച്‌ സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകി ഒടുവില്‍ വെള്ളം കയറി. മഴയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലയില്‍ ജാഗ്രതാ…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്‌ പങ്കുണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സി.പി.എമ്മിലെ കൂടുതല്‍ നേതാക്കള്‍ക്കായി ഇ.ഡി തിരച്ചില്‍ ശക്തമാക്കുന്നു. സ്വത്ത്‌ കണ്ടുകെട്ടല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഇഡി റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ്‌ സൂചന. സിപിഎമ്മിനെതിരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഇഡി സമര്‍പ്പിച്ചത്‌ വരും ദിവസങ്ങളില്‍ മറ്റ്‌ സിപിഎം നേതാക്കളും അറസ്റ്റിലാകുമെന്ന ഉറപ്പിലാണ്‌ എന്നും സംശയമുണ്ട്‌. ബാങ്കിലെ ഉന്നതാധികാരങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ അറിയാതെ 300 കോടിയുടെ തട്ടിപ്പ്‌ നടക്കില്ലെന്നാണ്‌ ഇഡിയുടെ നിഗമനം. നിരീക്ഷണത്തിലുള്ള ഉന്നത നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കാണ്ട്‌ വിവരങ്ങളും വരുമാനവും ഇഡി പരിശോധിച്ചു. വടക്കഞ്ചേരി മുനിസിപ്പല്‍ കണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അതേ മാതൃകയിലാണ്‌ കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള ഇഡി നീക്കം. മുഖ്യപ്രതി പി.സതീഷുകുമാറുമായി നല്ല ബന്ധമുള്ള നേതാക്കളെ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍…