റോയ്സ് സിറ്റിയില്‍ ലാറി ബേക്കര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

റോയ്‌സ് സിറ്റി (ടെക്‌സസ്) : നോര്‍ത്ത് ടെക്‌സസ് മാഡിസന്‍വില്ലയില്‍ ലാറി ബേക്കര്‍ (43) വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ റോയ്‌സ് സിറ്റി പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. റോയ്‌സ് സിറ്റിയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് ലാറി ബേക്കറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ വെടിവച്ചത് എറിക്ക് ഒ ബ്രയാന്‍ എന്നയാളാണെന്നു കണ്ടെത്തി. മരണം നടന്ന വീട്ടിലെ താമസക്കാരനായിരുന്നു എറിക്ക്. ഇയാളെ കൂടാതെ ഹണ്ട്‌സ്‌വില്ലയിലെ താമസക്കാരായ ഈലം വയ്ന്‍, ബ്രൂക്ക് റൈസ് എന്നിവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിനു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൊലപാതകത്തിനു കാരണമെന്താണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് ജയിലിലടച്ചു. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും…

‘ബേഠി ബച്ചാവോ ബേഠി പഠാവോ’: കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിള്‍ ചവിട്ടി എട്ടു വയസ്സുകാരി

ചണ്ഡീഗഡ്: ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാൻ പട്യാലയില്‍ നിന്നൊരു എട്ടു വയസ്സുകാരി പെണ്‍കുട്ടി കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടുന്നു. മകള്‍ക്ക് കൂട്ടായി പിതാവ് പഞ്ചാബ് പോലീസിൽ കോൺസ്റ്റബിളായ സിമർജീത് സിംഗും ഉണ്ട്. ഇതാദ്യമായല്ല രവി കൗർ ബദേശ എന്ന ഈ പെണ്‍കുട്ടി ഇത്രയും ദുഷ്‌കരമായ യാത്ര നടത്തുന്നത്. പട്യാലയിൽ നിന്ന് 400 കിലോമീറ്റർ ദൂരമുള്ള കസൗലിയിലേക്ക് റൗണ്ട് ട്രിപ്പ് നടത്തിയാണ് ആരംഭം. പിതാവും കൂടെയുണ്ടായിരുന്നു. പിന്നീട്, അച്ഛനും മകളും ഷിംലയിൽ നിന്ന് ലഡാക്കിലേക്ക് 800 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മറ്റൊരു യാത്ര നടത്തി. “ഈ കൊച്ചു പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ ഈ കുട്ടിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണം സംഘടിപ്പിച്ചു. ചെറിയ ചക്രങ്ങളുള്ള ഒരു സൈക്കിളിലാണ് അവൾ സൈക്കിൾ ചവിട്ടുന്നത്. മൊത്തം 4,500 കിലോമീറ്ററോളം ദൂരമുള്ള ഈ…

ഫിഫ ലോക കപ്പ്: തലവടിയിലെ സ്വന്തം വീടിനും മതിലിനും അര്‍ജന്റീന ജേഴ്സിയുടെ പെയിന്റടിച്ച് കുടുംബം

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം. ആരായിരിക്കും കിരീടം നേടുക എന്നുള്ളത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സംസാര വിഷയമാണ്. ലോകകപ്പിന്റെ ആരവങ്ങൾ ഉയർന്നതോടുകൂടി ഫാൻസുകാരുടെ വാക്‌പോരും മുറുകിയിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്നത്. ആരാധകർ ഇതിനോടകം പലയിടങ്ങളിൽ കട്ടൗട്ടുകൾ ഉയർത്തി തങ്ങളുടെ ഇഷ്ടതാരത്തിന് പിന്തുണ നല്കി കഴിഞ്ഞു. എന്നാൽ വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ കളർ നല്‍കി വ്യത്യസ്തമാകുകയാണ് ആരാധകർ. തലവടി ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിനും മതിലിനും ആണ് അര്‍ജന്റീനയുടെ ആരാധകർ നിറം കൊടുത്ത് ശ്രദ്ധേയമായത്. പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസനും ആണ് മക്കളുടെ ഇഷ്ടം സാധിപ്പിച്ചത്. മക്കളായ ബെൻ,…

UST Recognised as One of the ‘100 Best Companies for Women in India 2022’ and ‘Exemplars in Most Inclusive Companies Index in India 2022’ by Avtar & Seramount

Company honoured for the fourth consecutive time for its efforts towards diversity and inclusion in the workplace Thiruvananthapuram: UST, a leading digital transformation solutions company, today announced that it has been named as one of the ‘100 Best Companies for Women in India 2022’ (BCWI) and ‘Exemplars – Most Inclusive Companies in India’ (MICI) by Avtar & Seramount for the fourth consecutive time. UST was honoured for its exemplary efforts in ensuring gender diversity, inclusion and equity within the company. This recognition is a testament to UST’s commitment to creating…

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ കേരളത്തെ പുറകോട്ടടിക്കും: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി അനിശ്ചിതമാക്കി പുറകോട്ടടിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള നിയമ നിയമനയുദ്ധം തുടരുമ്പോഴും കണ്‍മുമ്പില്‍ കാണുന്ന ചില യാഥാര്‍ത്ഥ്യങ്ങളും രേഖകളും തള്ളിക്കളയരുത്. കേരളത്തിലെ വിവിധ കോളജുകളില്‍ കുട്ടികളെ ലഭിക്കാതെ ഡിഗ്രി പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അക്കാദമികതലം ചടങ്ങുകളായി അധഃപതിച്ചിരിക്കുന്നു. സ്ഥിര അധ്യാപകരോ, പ്രിന്‍സിപ്പല്‍മാരോ പ്രമുഖമായ പല കോളജുകളിലുമില്ല. വിവിധ യൂണിവേഴ്‌സിറ്റികളുടെ അഡിമിഷന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് ഭാവി തലമുറയോടുള്ള വഞ്ചനയാണ്. ദേശീയ മത്സരപ്പരീക്ഷകളില്‍ നിന്ന് മലയാളികള്‍ നിരന്തരം പുറന്തള്ളപ്പെടുന്ന ദയനീയ സ്ഥിതി ചരിത്രത്തിലാദ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പരാജയമാണ്. ഇതിനോടകം വിവിധ കോളജുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍പോലും രാജ്യംവിടുന്ന സാഹചര്യം നേരിടുന്നു. കേരളത്തിലെ…

അബുദാബിയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു

അബുദാബി: യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിൽ ബദൽ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിനായി അബുദാബിയിൽ ഒരു പുതിയ പൊതു വാട്ടർ ടാക്സി സേവനം ആരംഭിച്ചു. അബുദാബിയിലെ ജലപാതകളുടെ പ്രാഥമിക സംരക്ഷകനായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വകുപ്പും എഡി പോർട്ട് ഗ്രൂപ്പും ചേർന്ന് സ്ഥാപിച്ച അബുദാബി മാരിടൈം, പ്രാദേശിക ഡെവലപ്പർമാരായ മിറലുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവയുൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിൽ ഇത് തുടക്കത്തിൽ പ്രവർത്തിക്കും. ഓരോ മണിക്കൂറിലും ഓരോ സ്റ്റോപ്പിലും ടാക്സി ലഭ്യത ഉറപ്പാക്കുന്ന ഷെഡ്യൂൾ ചെയ്ത സർവീസ് ആഴ്ചയിൽ ഏഴു ദിവസവും തുറന്നിരിക്കും. ഓരോന്നിനും പരമാവധി 20 പേർക്ക് ഇരിക്കാവുന്ന ഷട്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വൈകുന്നേരം 5 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. “വിശാലമായ…

തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ചതിന് ദുബായ് പോലീസ് പാക്കിസ്താന്‍ പ്രവാസിയെ ആദരിച്ചു

ദുബായ്: തിരക്കേറിയ ദുബായ് റോഡില്‍ ട്രാഫിക് പോലീസിന്റെ അഭാവത്തിൽ ഗതാഗതം നിയന്ത്രിച്ച പാക്കിസ്താന്‍ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു. പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെയാണ് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ആദരിച്ചത്. ട്രാഫിക് സിഗ്നൽ തകരാറിലായത് ശ്രദ്ധയില്‍ പെട്ട അബ്ബാസ് ഖാന്‍ പോലീസ് എത്തുന്നതുവരെ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ഹസൻ നഖ്‌വി എന്നയാള്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. “ദുബായ് ഇന്റർസെക്ഷനിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും പോലീസ് പട്രോളിംഗ് എത്തുന്നതുവരെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് എച്ച്. ഇ. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി, പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെ ആദരിച്ചു,” ദുബായ് പോലീസ് ട്വീറ്റിൽ പറഞ്ഞു. ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ്…

കൊച്ചിയിൽ യുവ മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിനിരയായി; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം നടന്നത്. യുവ മോഡലിനെ മദ്യപിച്ചെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം: ഇന്നലെ രാത്രി എട്ടരയോടെയാണ് യുവ മോഡൽ പെണ്‍ സുഹൃത്തിനോടൊപ്പം കൊച്ചിയിലെ ബാറിൽ എത്തിയത്. പത്ത് മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഇതോടെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ യുവതിയെ കാറിൽ വെച്ച് മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടുള്ള യുവതിയുടെ താമസസ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഇന്ന് ഇക്കാര്യം സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്. യുവതിയും…

ശ്രദ്ധ കൊലക്കേസ്: ഇരയെ കൊല്ലുമ്പോൾ അഫ്താബ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ്

ന്യൂഡൽഹി: ശ്രദ്ധ വാക്കര്‍ വധക്കേസില്‍ അറസ്റ്റിലായ അഫ്താബ് അമിൻ പൂനവല്ല കൊലപാതകം നടന്ന ദിവസം കഞ്ചാവ് അമിതമായി ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് 18ന് വീട്ടുചെലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ചില സാധനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ശ്രദ്ധയുമായി തർക്കമുണ്ടായതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. തർക്കത്തിന് ശേഷം അഫ്താബ് വീട്ടിൽ നിന്ന് ഇറങ്ങി കഞ്ചാവ് സിഗരറ്റ് വലിച്ച് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “തിരിച്ചു വന്നപ്പോൾ ശ്രദ്ധയും അഫ്താബും വീണ്ടും വഴക്കുണ്ടാക്കുകയും ശ്രദ്ധ ആക്രോശിക്കാൻ തുടങ്ങിയെന്നും, തുടര്‍ന്ന് പ്രകോപിതനായ അയാൾ ശ്രദ്ധയെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ ക്രൂരമായി കഴുത്തു ഞെരിക്കുകയും ചെയ്തു,” പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 09.00 നും 10.00 നും ഇടയിലാണ് ഇരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അഫ്താബ് രാത്രി…

ബലാത്സംഗം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു

ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഹോദരീഭര്‍ത്താവ് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു. തുടര്‍ന്ന് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഝാൻസി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ജഖ്‌ലൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദൗൺ ഗ്രാമത്തിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസമായി മരുമകൻ നാഗേന്ദ്ര ഭാര്യാവീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച വീട്ടിലുള്ളവരെല്ലാം ജോലിക്കായി പുറത്ത് പോയതായിരുന്നു. പെൺകുട്ടിയും മരുമകനും വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് നാഗേന്ദ്ര പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, പെൺകുട്ടി ഇതിനെ എതിർത്തു. തുടര്‍ന്നാണ് നാഗേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചത്. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട നാഗേന്ദ്ര ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ്…