ശ്രീനഗർ: കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഇന്ന് (തിങ്കളാഴ്ച) വാർത്താസമ്മേളനം നടത്തും. ഞായറാഴ്ച അദ്ദേഹം തന്റെ പ്രവർത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. നേരത്തെ, കോൺഗ്രസ് വിട്ടതിന് ശേഷം ജമ്മുവിൽ നടന്ന തന്റെ ആദ്യ പൊതുയോഗത്തിൽ, സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വന്തം രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങൾ പാർട്ടിയുടെ പേരും പതാകയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. “എന്റെ പാർട്ടിയുടെ പേര് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ പേരും കൊടിയും തീരുമാനിക്കുന്നത് ജെകെയുടെ ജനങ്ങളാണ്. എന്റെ പാർട്ടിക്ക് എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാൻ നൽകും,” പഴയ പാർട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം വേർപെടുത്തിയ ശേഷം…
Author: .
യുവതലമുറ ഏറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ജയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജിവെക്കാൻ സാധ്യതയുള്ളതിനാൽ, യുവാക്കൾക്കും രാജ്യത്ത് സമാധാനപരമായ അന്തരീക്ഷത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. “കാര്യങ്ങൾ എന്റെ നിയന്ത്രണത്തിലാണെങ്കിൽ, ഞാൻ വിവിധ തസ്തികകളിൽ ആയിരിക്കുമെന്ന് ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു പദവിയും ഇല്ലെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിനും യുവത്വത്തിനും വേണ്ടി ഞാൻ തുടർന്നും പ്രവർത്തിക്കും,” മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമോ എന്ന ചോദ്യത്തിന് ഗെഹ്‌ലോട്ട് പറഞ്ഞു. “കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ഞാൻ 50 വർഷമായി രാഷ്ട്രീയത്തിലുണ്ട്, 40 വർഷമായി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. ഇപ്പോൾ പുതിയ തലമുറയ്ക്ക് ഒരു അവസരം ലഭിക്കണം, അതിലൂടെ നമുക്ക് ഒരുമിച്ച് രാജ്യത്ത് നേതൃത്വം നൽകാൻ കഴിയും,” അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ജയ്പൂരിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ…
ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)
പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.
Hindu statesman Rajan Zed accorded testimonial by Bishop of Rehoboth Holy Temple
In a remarkable interfaith gesture, Luther James DuPree Junior, Bishop of Rehoboth Holy Temple (Church of God in Christ), presented a testimonial to distinguished Hindu statesman Rajan Zed. This testimonial; handed to Zed by Bishop DuPree in a public ceremony held in the briefing room of Reno Police Headquarters; was titled as “Rajan Zed, Global Religious Statesman”. Speaking on the occasion, Bishop DuPree said: I would like to commend Rajan for all the good things that he has done in this community. Global religious statesman Rajan Zed has taken-up interfaith,…
കൗണ്ടി ജഡ്ജ് കെ പി ജോർജിന് വർണ വെറിയന്മാരുടെ ശകാരവർഷവും ഭീഷണിയും
ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജിന് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലും പ്രൈവറ്റ് മെസേജിലും ഭീഷണികൾ കൊണ്ട് നിറയ്ക്കുകയാണ് എതിരാളിയുടെ പ്രവർത്തകർ. പരാജയം ഉറപ്പാക്കിയ എതിരാളിയുടെ പ്രവർത്തകർ സകല നിയന്ത്രണവും വിട്ടാണ് പെരുമാറുന്നത്. “നീ ഈ രാജ്യത്തു ജനിച്ചവനല്ല പിന്നെ നിനക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാനാകും” ഒരാൾ ചോദിക്കുന്നു. “ഈ രാജ്യം ഞങ്ങളുടേതാണ് ഇവിടെ ഞങ്ങൾ ഭരിക്കും. പരിപാടി നിർത്തി നിന്റെ രാജ്യത്തേക്ക് പൊയ്‌ക്കൊള്ളുക അല്ലെങ്കിൽ വിവരം അറിയും” മറ്റൊരാളുടെ വക. “നിന്റെ മുൻപിൽ തല കുമ്പിടാൻ ഞങ്ങളില്ല അങ്ങനെ വന്നാൽ നിന്റെ വരും തലമുറയെത്തന്നെ ഞങ്ങൾ ശിക്ഷിക്കും” ഒരാൾ ബൈബിൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. “ഒരു ഹിസ്പാനിക്ക് പോലുമല്ലാത്ത നിനക്ക് ഈ രാജ്യം വഴങ്ങില്ല” ഇങ്ങനെ പോകുന്നു വര്‍ണ്ണ വെറിയന്മാരുടെ കമന്റുകൾ. കമന്റുകൾക്കൊപ്പം എതിരാളിയായ ട്രെവർ നെയ്ൽസിന്റെ വെബ്സൈറ്റ് പരസ്യമായി ചേർക്കാനും ഇവർ…
വിപുലമായ ആഘോഷവുമായി നടുമുറ്റം ‘ഓണോത്സവം 2022’
ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾ അവസാനിച്ചത് വൈകീട്ട് അഞ്ചു മണിയോടുകൂടിയാണ്. ഐ സി സി പ്രസിഡന്‍റ് പി എൻ ബാബുരാജ് , ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റർ രജനി മൂർത്തി, ഐ സി സി മുൻ പ്രസിഡന്‍റ് മിലൻ അരുൺ, ലോക കേരള സഭാംഗം ഷൈനി കബീർ, കൾച്ചറൽ ഫോറം പ്രസിഡന്‍റ് മുനീഷ് എ സി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫോക്കസ് മെഡിക്കൽ സെൻ്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത്, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ , ബ്രാഡ്മ ഖത്തർ ഫുഡ് സെയിൽസ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുർറഹീം വേങ്ങേരി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ്…
പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമാപനചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കി. വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം,…
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി
തൃശൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് (87) അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് (ഞായറാഴ്ച) മലപ്പുറത്തെ നിലമ്പൂരിലെത്തി. രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ആര്യാടന്റെ വസതിയില്‍ എത്തിയത്. മുന്‍ മന്ത്രി കൂടിയായ ആര്യാടന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ വഴി തൃശൂരിലെത്തുമെന്ന് ഭാരത് ജോഡോ യാത്രയുടെ മീഡിയ ടീം അറിയിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്‌ദുള്‍ വഹാബ്…
സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍
എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വിമർശനം. അലൈൻമെന്‍റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം…
മൂന്നു നില കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടര്‍ ഉൾപ്പെടെ 3 പേർ മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഇന്ന് (ഞായറാഴ്ച) റെനിഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളുമടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം. റെനിഗുണ്ടയില്‍ ഡോ. രവിശങ്കർ റെഡ്ഡി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മൂന്നു കെട്ടിടത്തിനാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അദ്ദേഹം ക്ലിനിക് നടത്തിയിരുന്നു. രണ്ടും മൂന്നും നിലകളിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. റെനിഗുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആരോഹൻ റാവു നൽകിയ വിവരമനുസരിച്ച്, കെട്ടിടത്തിന് തീപിടിച്ച വിവരം പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് ലഭിച്ചത്. വിവരം ലഭിച്ചയുടൻ അഗ്നിശമന സേനയെ അറിയിക്കുകയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
