ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…
Author: .
യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്
മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു; പുതിയ ഒപ്പ് നിയമം 2026 ജൂലൈ 10 മുതൽ പ്രാബല്യത്തിൽ
വാഷിംഗ്‌ടൺ: യുഎസിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചടി നൽകികൊണ്ട് യു.എസ് ഇമിഗ്രേഷൻ വിഭാഗം പുതിയ നിയമം കൊണ്ടുവന്നു. എച്ച് 1 ബി വിസ അപേക്ഷകളിലോ ഗ്രീൻകാർഡ് അപേക്ഷയിലോ ഇടുന്ന ഒപ്പ് കൃത്യമല്ലങ്കിൽ വിദേശികളുടെ അപേക്ഷ നിരസിക്കും. 2026 ജൂലൈ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2026 മേയ് 11 നാണ് ‘സൈനർസ് ഓൺ ഇമ്മിഗ്രേഷൻ ബെനെഫിറ് റിക്യുവെസ്റ്റ് ‘ എന്ന വിഷയത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 10 മുതൽ ഇത് കർശനമായി നടപ്പിലാക്കും എന്നും അധികാരികൾ പറഞ്ഞിട്ടുണ്ട്. നേരത്തെ വിസ അപേക്ഷകളിൽ ഒപ്പ് വ്യക്തമല്ലെങ്കിലോ ഡിജിറ്റൽ ഒപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അപേക്ഷ ആദ്യം തന്നെ തിരിച്ചയക്കുമായിരുന്നു. പിന്നീട് അപേക്ഷകർക്ക് അത് തിരുത്താൻ…
ബിജെപിയുടെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി!; അമിത് ഷായെ ഭീഷണിപ്പെടുത്തിയതിന് അഭിഷേക് ബാനർജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
പശ്ചിമ ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മെയ് 5 ന് സാമൂഹിക പ്രവർത്തകനായ രാജിബ് സർക്കാറാണ് ബാഗുയാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏപ്രിൽ 27 നും മെയ് 3 നും ഇടയിൽ നിരവധി റാലികളിൽ അഭിഷേക് ബാനർജി വിവാദ പരാമർശങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു.…
ബംഗാളിലെ അസൻസോളിൽ ജുമുഅഃ നമസ്‌കാരത്തിനിടെ അക്രമം; പോലീസ് സ്റ്റേഷന് നേരെ കല്ലേറും നാശനഷ്ടവും
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ വെള്ളിയാഴ്ച നയാ മൊഹല്ല പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന് പുറത്ത് വൻ പ്രതിഷേധവും കല്ലേറും ഉണ്ടായതോടെ സ്ഥിതി പെട്ടെന്ന് സംഘർഷഭരിതമായി. സ്ഥിതിഗതികൾ പെട്ടെന്ന് വഷളായതോടെ പോലീസും കേന്ദ്ര സുരക്ഷാ സേനയും എത്തി ലാത്തി ചാർജ് ചെയ്യാൻ നിർബന്ധിതരായി.നിരവധി വാഹനങ്ങൾക്കും സർക്കാർ സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, പോലീസ് പള്ളിയിൽ എത്തി പള്ളി കമ്മിറ്റിയോട് ഉച്ചഭാഷിണികളുടെ ശബ്ദം പരിമിതപ്പെടുത്താൻ അഭ്യർത്ഥിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. മതപരമായ സ്ഥലങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ ഭരണകൂടം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചയിലെ പ്രാർത്ഥനകൾ തടയാൻ പോലീസ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നു. അതോടെ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി, സ്ഥിതിഗതികൾ സംഘർഷഭരിതമായി. താമസിയാതെ, ജനക്കൂട്ടത്തിലെ ഒരു വിഭാഗം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി കല്ലെറിയാൻ തുടങ്ങി. സ്ഥിതി പെട്ടെന്ന് അക്രമാസക്തമായതിനെത്തുടർന്ന്, കലാപകാരികൾ പോലീസ് പോസ്റ്റിനെ ലക്ഷ്യമാക്കി പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു,…
നീറ്റ് പരീക്ഷാ ക്രമക്കേട്; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം: എത്തിക്കല്‍ മെഡിക്കല്‍ ഫോറം
കോഴിക്കോട്: 2026-ലെ നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഗുരുതരമായ ക്രമക്കേടുകളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും എത്തിക്കല്‍ മെഡിക്കല്‍ ഫോറം (EMF) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യ പേപ്പര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മാഫിയാ സംഘങ്ങള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംരക്ഷിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ തുടക്കം മുതല്‍ അഴിമതിക്കഥകളും പരാതികളും തുടര്‍ച്ചയായി കേള്‍ക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വായ്പയെടുത്തും കിടപ്പാടം പണയപ്പെടുത്തിയും രാപ്പകല്‍ അധ്വാനിച്ചു പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തകര്‍ക്കുന്നത്. വളഞ്ഞ വഴികളിലൂടെ മെഡിക്കല്‍ പ്രവേശനം നേടിയെടുക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. പരീക്ഷ വീണ്ടും നടത്തുക എന്നത് മാത്രമാകരുത് ഇതിനുള്ള പരിഹാരം. മറിച്ച്, ഈ കൊള്ളയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും മാഫിയാ സംഘങ്ങളെയും കണ്ടെത്തി…
രുചിയൂറും നാടന്‍ മീന്‍ കറി
ആവശ്യമുള്ള ചേരുവകള്‍: മീൻ – 500 ഗ്രാം മല്ലിപൊടി – 1 ടീസ്പൂൺ ജീരക പൊടി – 1 ടീസ്പൂൺ മുളക് പൊടി – 2 ടീസ്പൂൺ മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ ഉള്ളി – 150 ഗ്രാം പച്ചമുളക് – 4 ചുവന്നമുളക് – 3 വെളുത്തുള്ളി – 10 അല്ലി ഇഞ്ചി – 1 ഇഞ്ചു കറിവേപ്പില – 1 തണ്ട് പുളി – 1 ചെറു നാരങ്ങാ വലുപ്പത്തിൽ തക്കാളി – 2 കട്ടിയുള്ള തേങ്ങാ പാല്‍ – 1 ഗ്ലാസ് കടുക് – 1 ടീസ്പൂൺ ഉലുവ – 1 /2 ടീസ്പൂൺ മല്ലിയില – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 100 മില്ലി തയ്യാറാക്കുന്ന വിധം: മീൻ വൃത്തിയാക്കുക മല്ലിപ്പൊടി മുളക്പൊടി മഞ്ഞപ്പൊടി…
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ ഒടിടിയിൽ ഡയറക്ട് ഒടിടി റിലീസായി പ്രദർശനം ആരംഭിച്ചു. മിസ്റ്ററി, സൈക്കോളജിക്കൽ ഹൊറർ, സസ്പെൻസ്, സൂപ്പർനാച്ചുറൽ ഘടകങ്ങൾ എന്നിവ ചേർന്ന ചിത്രം പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. അമിത് റാവോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബ്രഹ്മഹ സിനിമാഹോളിക് ഡിജിറ്റൽ സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ വിതരണ ചുമതല നിർവഹിക്കുന്നത് നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്. കഠിനാധ്വാനം ചെയ്യാതെ ചെറിയ മോഷണങ്ങളിലൂടെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാനായി ഒരു ഒറ്റപ്പെട്ട ഫാം ഹൗസിൽ കയറുന്ന ഇയാൾ, പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോകുന്നു. തുടർന്ന് അവിടെ നേരിടേണ്ടി…
ഭോജ്ശാല വിവാദം എങ്ങനെ ആരംഭിച്ചു?; ചരിത്രം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു
മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് ഇൻഡോർ ഹൈക്കോടതി വിധിച്ചു. അതിനാൽ, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രത്തിൽ ഇൻഡോർ ഹൈക്കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഭോജ്ശാല-കമാൽ മൗല സമുച്ചയത്തെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിൽ വിധി പ്രസ്താവിച്ചുകൊണ്ട്, കോടതി ഇത് ഒരു ക്ഷേത്രമായി പ്രഖ്യാപിക്കുകയും അവിടെ ആരാധന നടത്താനുള്ള ഹിന്ദുക്കളുടെ അവകാശം ശരിവയ്ക്കുകയും ചെയ്തു. പുരാവസ്തു ശാസ്ത്രം ഒരു ശാസ്ത്രമാണെന്നും അതിന്റെ കണ്ടെത്തലുകൾ വിശ്വസിക്കാമെന്നും വിധി പ്രസ്താവിക്കവേ കോടതി പ്രസ്താവിച്ചു. പർമർ രാജാവായ ഭോജന്റെ ഭരണകാലത്ത് ഈ സ്ഥലം സംസ്കൃത പഠനത്തിന്റെ കേന്ദ്രമായും സരസ്വതി ദേവിയുടെ ആരാധനാകേന്ദ്രമായും പ്രവർത്തിച്ചിരുന്നുവെന്ന് കോടതി പ്രസ്താവിച്ചു. മുസ്ലീം കക്ഷികൾ വിധി വായിച്ച് മനസ്സിലാക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. ധറിലെ ഈ കേസ് വെറും ഒരു ഭൂമി തർക്കമല്ല, മറിച്ച് രാമക്ഷേത്രം…
വി മുരളീധരനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ദേശീയ നേതൃത്വവും തീരുമാനിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാലക്കാട് നിന്ന് മത്സരിച്ച ശോഭ സുരേന്ദ്രനെതിരെയും മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തെക്കുറിച്ച് ശരിയായ രീതിയില്‍ പഠിക്കേണ്ടതായിരുന്നു എന്ന് ചില നേതാക്കൾ അഭിപ്രായം പ്രകടിപ്പിച്ചു. പാലക്കാടും തൃശ്ശൂരും നടന്ന വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി നേതാവാകാൻ സാധ്യതയുള്ള സ്ഥാനാർത്ഥി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറായിരിക്കുമെന്ന് യോഗത്തിന് മുമ്പ് കരുതിയിരുന്നു. എന്നാൽ, അദ്ദേഹം സംസ്ഥാന പ്രസിഡന്റായതിനാൽ യോഗം പരിഗണിച്ചില്ല. ഒരാൾക്ക് രണ്ട് സ്ഥാനങ്ങൾ വഹിക്കാൻ കഴിയില്ലെന്നായിരുന്നു യോഗത്തിലെ വാദം. ഇതേത്തുടർന്ന്, മുതിർന്ന നേതാവ് വി മുരളീധരനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കാൻ…
