പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു

മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ…

എസ്. എസ്. എൽ. സി പരീക്ഷ യിൽ ഉന്നതവിജയം നേടിയ സായി സ്നേഹ തീരം ട്രൈബൽ ഹോസ്റ്റൽ വിദ്യാർത്ഥികളെ ആദരിച്ച് വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :2022-2023, അക്കാദമിക വർഷത്തിൽ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ നിന്നും എസ്. എസ് എൽ. സി, പരീക്ഷ എഴുതിഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉന്നതവിജയം നേടിയ പ്രശാന്തിന് മൊമെന്റോ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തി ക്കൻ വെൽഫെയർ പാർട്ടി പ്രതിഞാബന്ധംമാണ് എന്ന് കാദർ അങ്ങാടിപ്പുറം പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷിഹാബ് മാസ്റ്റർ , വൈസ് പ്രസിഡന്റ് നസീമ മദാരി, നൗഷാദ് അരിപ്ര, മനാഫ് തോട്ടോളി, സായി സ്നേഹതീരം ഹോസ്റ്റൽ ഭാരവാഹികൾ k. R, രവി,കെ പ്രസാദ്, കൃഷ്ണ ദാസ് നൂർപ്പാറ, തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു…

ജില്ലയിലെ ഹയർ സെക്കന്ററി പ്രശ്നം പരിഹരിക്കുക : വെൽഫെയർ പാർട്ടി

പ്രൊഫ. കാർത്തികേയൻ റിപ്പോർട്ട് നടപ്പിലാക്കിയ ശേഷമേ പ്ലസ് വൺ അഡ്മിഷൻ ആരംഭിക്കാവൂ. – വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല സാക്ഷ്യം വഹിക്കുന്നതാണ്. ഈ വർഷവും അത് ആവർത്തിക്കുന്ന സാമൂഹിക സാഹചര്യമാണ് സംസ്ഥാന ഭരണകൂടം നിലനിർത്തിയിട്ടുള്ളത്. ഈ അധ്യയനവർഷം 77,827 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് പാസായത്. സി.ബി.എസ്.ഇ,…

കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു

മക്കരപ്പറമ്പ, പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു. ഭാര്യ സീനത്ത് വെള്ളില, മക്കൾ അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല. ജനാസ നമസ്കാരം തിങ്കൾ രാവിലെ 9.30ന് മക്കരപ്പറമ്പ ജുമാ മസ്ജിദിൽ…

ക്ഷേത്രങ്ങളിൽ ആർഎസ്എസ് നടത്തുന്ന കൂട്ട അഭ്യാസങ്ങൾ നിയന്ത്രിക്കാൻ ടിഡിബി സർക്കുലർ ഇറക്കി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആരാധനാലയങ്ങളിൽ ആർഎസ്‌എസ് ശാഖകളോ കൂട്ട അഭ്യാസങ്ങളോ നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി പാലിക്കണമെന്ന് കേരളത്തിലെ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പുതിയ സർക്കുലർ പുറപ്പെടുവിച്ചു. നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് അതിന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കൾ ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നതിൽ നിന്ന് സംഘപരിവാർ സംഘടനയെ തടയാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച 2021 ലെ ഉത്തരവ് നടപ്പാക്കപ്പെടുന്നില്ലെന്ന് മെയ് 18 ന് പുറത്തിറക്കിയ സർക്കുലറിൽ ടിഡിബി പറഞ്ഞു. ടിഡിബിയുടെ ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ക്ഷേത്ര സമുച്ചയങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് 2016ൽ ടിഡിബി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട്, 2021 മാർച്ച് 30 ന്, ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബോർഡ് സർക്കുലർ വീണ്ടും പുറത്തിറക്കി. ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖകളുടെ…

“അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: “അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് പ്രസ്താവിച്ച് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് പുതിയ വിവാദം സൃഷ്ടിച്ചു. കേന്ദ്ര സർക്കാർ പ്രകൃതിദത്ത റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കി ഉയർത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാൻ സഭ തയ്യാറാണെന്ന് അടുത്തിടെ പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ശനിയാഴ്ച കണ്ണൂർ ചെറുപുഴയിൽ വിവാദ പ്രസ്താവന നടത്തിയത്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (കെസിവൈഎം) ഒരു കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് പാംപ്ലാനി പറഞ്ഞു, “അപ്പോസ്തലന്മാർ (യേശുവിന്റെ) സത്യത്തിനും നന്മയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം ബലിയർപ്പിച്ചു. (യേശുവിന്റെ) 12 അപ്പോസ്തലന്മാർ രക്തസാക്ഷികളായി മരിച്ചു. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം രാഷ്ട്രീയക്കാരെപ്പോലെയല്ല. അവർ സത്യത്തിനും നീതിക്കും വേണ്ടി രക്തസാക്ഷികളായിരുന്നില്ല. ആരോടെങ്കിലും അനാവശ്യമായി വഴക്കുണ്ടാക്കി വെടിയേറ്റ് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. പോലീസ് അവരെ ഓടിക്കുമ്പോൾ ചില രാഷ്ട്രീയ രക്തസാക്ഷികൾ പാലത്തിൽ നിന്ന്…

മദ്രസ വിദ്യാർത്ഥിനിയുടെ മരണം; APCR വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബാലരാമപുരം ഖദീജത്തുൽ കുബ്റ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) ന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അഡ്വക്കേറ്റ് പി എ പൗരൻ, മാഗ്ലിൻ ഫിലോമിന, അഡ്വക്കേറ്റ് അനിൽകുമാർ, സി എ നൗഷാദ്, അബ്ദുൽ മജീദ് നദ്‌വി, ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണത്തിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അധികാരികൾ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബം എന്നിവരെ നേരിൽ കണ്ടാണ് സംഘം വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച വിവിധ ആരോപണങ്ങൾ സമൂഹത്തിൽ ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ ശരിയായ വസ്തുത പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സഹായകരമാകുന്നതിനാണ് വസ്തുതാന്വേഷണം. മതസ്ഥാപനങ്ങളെക്കുറിച്ച് -വിശേഷിച്ചും മുസ്ലിം മത പാഠശാലകൾ ആയ മദ്രസകളെ ലക്ഷ്യം വച്ച് – നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന…

സ്കൂൾ വിദ്യാർഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് 6 വർഷം കഠിനതടവും 35,000 രൂപ പിഴയും

തൃശൂർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ആറ് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. അയ്യന്തോള്‍ ഊരമ്പത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം. 2022 ആഗസ്റ്റ് 15 മുതൽ തുടർച്ചയായി മൂന്ന് ദിവസം ഇയാൾ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത ഹാജരായി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയൻ രജസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദികൾ – ഫ്രറ്റേണിറ്റി ലോങ്ങ് മാർച്ച്

താനൂർ : താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ലോങ്ങ് മാർച്ച് നടത്തി. താനൂർ ഒട്ടമ്പുറം കടപ്പുറത്ത് നിന്ന് തുടങ്ങി താനൂർ ടൗണിലവസാനിച്ച ലോങ്ങ് മാർച്ച് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഇനിയും മന്ത്രി സ്ഥാനത്ത് തുടരാൻ ഇവർക്ക് അവകാശമില്ലെന്നും മാർച്ച് ആവശ്യപ്പെട്ടു. മന്ത്രിമാരുടേത് പോലെ തന്നെ തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരുംഈ ദാരുണ സംഭവത്തിൽ കുറ്റക്കാരാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ന ഈം ഗഫൂർ സംസ്ഥാന സമിതിയംഗം സനൽ കുമാർ , വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്…

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും, ടൂറിസം രംഗത്തെ പ്രൊഫഷണലുകളും ഭാഗമാകുന്ന മേള മികച്ച ഒരു അവസരമാകുമെന്നത് ഉറപ്പാണ്. കൂടാതെ കോർപ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ II, ടയർ III നഗരങ്ങൾ ഈ വളർച്ചയിൽ വലിയ…