സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന…

യെമൻ പൗരന്റെ കൊലപാതകം: വധശിക്ഷയ്‌ക്കെതിരായ മലയാളി നഴ്‌സിന്റെ ഹർജിയിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു

2017ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ (33) നൽകിയ അപ്പീലിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ 2017-ൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. യെമനിലെ ഒരു വിചാരണ കോടതി 2018-ൽ വധശിക്ഷ വിധിച്ചിരുന്നു. തനിക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും തലാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ പിന്നീട് ഹര്‍ജി നല്‍കുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.…

കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും…

കേരളത്തില്‍ കോവിഡ് 2010 പേര്‍ക്ക് ; തിങ്കളാഴ്ച 7 മരണം; ആകെ മരണം 65,333 ആയി

കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകേരളത്തില്‍ 2010 പേര്‍ക്ക് കുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. താരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ…

സ്വര്‍ണത്തിനു വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വര്‍ണവള തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ അറസ്റ്റില്‍. കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുലിലേക്ക് അന്വേഷണമെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യമുടെ ദേഹത്തുനിന്ന് സ്വര്‍ണവള മാത്രമാണ് നഷ്ടമായത്. വയോധികയ്ക്ക് പരിചയമുളള ആരോ ആണ് സ്വര്‍ണം പിടിച്ചുപറിച്ചതെന്നുംഅക്കാര്യം പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ആശാരിപ്പണിക്ക് പോയിരുന്ന ഗോകുല്‍ കടുത്തമദ്യപാനിയാണ്. പണി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിനാണ് മോഷണം നടത്തിയത്. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.

കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കള്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ േനതാവ് വി.ഡി സതീശന്‍. ്‌നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാതെ വന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമാണ്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയന്ത്രിക്കാനോ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.-സതീശന്‍ പറഞ്ഞു. ‘ക്രമസമാധാന നില തകര്‍ന്നെന്നവിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടല്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി…

പുതിയ കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിനു പ്രസക്തിയേറുന്നു: ഷംസീർ ഇബ്രാഹിം

കോഴിക്കോട്: സംഘ്‌പരിവാർ ഫാസിസ്റ്റുകൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും സാഹോദര്യ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം. രണ്ടു ദിവസങ്ങളിലായി കൊടുവള്ളി ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിന് നേരെയുള്ള നിരോധനം, ഹിജാബ് വിവാദം അടക്കം സമീപ കാലത്ത് ഇന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിച്ച പല വംശീയ അജണ്ടകളെയും കൃത്യ സമയത്ത് തുറന്ന് കാട്ടുകയും തെരുവിൽ ശക്തമായി ചോദ്യമുന്നയിച് പ്രതിരോധിക്കുകയും ചെയ്തത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ചെറുപ്പമാണ്. വരും കാലങ്ങളിലും അനീതികളോട് കലഹിച്ചു കൊണ്ട് തെരുവിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു. രണ്ടു ദിവസങ്ങളിലായി കൊടുവള്ളിയിൽ വെച്ചു നടന്ന ജില്ലാ നേതൃ സംഗമത്തിൽ വിവിധ സെഷനുകളിലായി മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ…

മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ പ്രതിഷേധ സമ്മേളനം

പാലക്കാട്: മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ വെല്‍‌ഫെയര്‍ പാര്‍ട്ടി പാലക്കാട്ട് പ്രതിഷേധ സമ്മേളനം നടത്തി. ഇന്ന് (ഫെബ്രുവരി 28 തിങ്കൾ) വൈകീട്ട് നാലു മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ (തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) ആയിരുന്നു സമ്മേളനം. സ്വാഗതം: പി.മോഹൻദാസ് (വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അധ്യക്ഷൻ : പി.എസ്.അബൂഫൈസൽ ( വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്) ഉൽഘാടനം : കെ.എ.ഷഫീഖ് ( വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം: പി.സുരേന്ദ്രൻ ( പ്രമുഖ എഴുത്തുകാരൻ) പ്രഭാഷണം: മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം), എം.സുലൈമാൻ (വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം) നന്ദി : റിയാസ് ഖാലിദ് ( മണ്ഡലം പ്രസിഡന്റ് പാലക്കാട് ) പാർട്ടി ജില്ലാ നേതാക്കളായ പി.ലുക്മാൻ, ദിൽഷാദലി, ഉസ്മാൻ, കെ.വി.അമീർ,…

സിൽവർ ലൈൻ പദ്ധതി: ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതെ പദ്ധതി നടപ്പാക്കണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. സിൽവർ ലൈനിനെതിരെ ഊതിപ്പെരുപ്പിച്ച പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതെ പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾ ദൂരീകരിച്ച് പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദുത്വ വർഗീയതയെ എതിർക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും ശക്തമായി എതിർക്കണം. അല്ലാത്തപക്ഷം ഹിന്ദു ജനസമൂഹത്തെ ഒരുമിച്ച് നിര്‍ത്താനാവില്ല. കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തെ ചെറുക്കേണ്ടതുണ്ട്. ബിജെപി വേദികളിൽ പോയി പ്രസംഗിക്കാൻ സാംസ്കാരിക നായകർക്കും എഴുത്തുകാർക്കും ഒരു മടിയുമില്ല. ഇടതുപക്ഷം…