ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നേതാവ് സജി അബ്രഹാം, ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മാർത്തോമ സഭ കൗൺസിൽ അംഗം സന്തോഷ് അബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രതിനിധി ജെയിംസ് പീറ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം ലഭ്യമാണെന്ന് കോൺസുലേറ്റ് അധികൃതർ…
Category: AMERICA
“മാതാവ്” തൊട്ടു തലോടിയ നിമിഷങ്ങൾ (ഓർമ്മകൾ പൂത്തുലയുമ്പോൾ): ജയശങ്കര്‍ പിള്ള
എല്ലാവരുടെയും മനസ്സിനുള്ളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ദൈവം ഒന്ന് ഉണ്ടോ? “മാതാവ്” എന്ന കരുണാർദ്രമായ മുഖം വെറും സാങ്കല്പികമാണോ, കെട്ടുകഥകൾ ആണോ എന്നൊക്കെ. എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സാന്ത്വനം നൽകി കടന്നുപോകുന്ന മാതാവിന്റെ ആ മൃദു സ്പർശം, മന്ദസ്മിതം ഉണ്ടായിട്ടുണ്ടാകും. എന്റെ നഴ്സറി വിദ്യാഭ്യാസം മുതൽ ഹൈസ്കൂൾ പത്താം ക്ലാസ്സ് പഠനം കഴിയുന്നത് വരെ കൃസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു. അതിനു ശേഷം ദേവസ്വം ബോർഡ് ഹിന്ദു കോളേജിലും. ഞങ്ങളുടെ നാട്ടിൽ പുറത്തു വീടിനടുത്തു സെന്റ് ഫ്രാൻസിസ് അസ്സീസ്സി പള്ളിയുടെ മഠത്തിനോടു ചേർന്നുള്ള അസ്സീസ്സി നഴ്സറി സ്കൂളും, പള്ളിയോട് ചേർന്നുള്ള സെന്റ് ഫ്രാൻസിസ് യു പി സ്കൂളും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മകളുടെ വസന്തകാലമാണ്. നാലാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയപ്പോഴാണ് ക്രിസ്പിൻ സിസ്റ്ററിന്റെ ക്ളാസിൽ പഠിക്കുവാനുള്ള അവസരം ലഭിക്കുന്നത്. അന്ന് അമ്മുക്കുട്ടിഅമ്മ ടീച്ചർ…
ലോസ് ഏഞ്ചൽസിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്; കൂറ്റൻ പണിമുടക്കിന് അധ്യാപകരും ജീവനക്കാരും
ലോസ് ഏഞ്ചൽസ്: ശമ്പള വർദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചൽസിലെ പൊതുവിദ്യാലയങ്ങളിൽ വൻ പണിമുടക്കിന് ഒരുക്കം. അധ്യാപകർ, പ്രിൻസിപ്പൽമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 പേർ അടുത്ത ആഴ്ച ജോലി ബഹിഷ്കരിക്കും. ഇതോടെ അഞ്ചര ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടും. ഏപ്രിൽ 14-നകം ധാരണയിലെത്തിയില്ലെങ്കിൽ സമരം തുടങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. 17 ശതമാനം ശമ്പള വർദ്ധനവ് അധ്യാപകർ ആവശ്യപ്പെടുമ്പോൾ 8 ശതമാനം മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് അധികൃതർ. സമരം നടന്നാൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. ഏഴ് വർഷത്തിനിടെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന മൂന്നാമത്തെ വലിയ സമരമായിരിക്കും ഇത്.
മാത്യു പെറിയുടെ മരണം: ‘കെറ്റാമൈൻ ക്വീൻ’ ജസ്വീൻ സംഘയ്ക്ക് 15 വർഷം തടവ്
ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനൽകിയ ജസ്വീൻ സംഘയ്ക്ക് 15 വർഷം ഫെഡറൽ തടവുശിക്ഷ വിധിച്ചു. ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന 42-കാരിയായ ജസ്വീൻ, വൻതോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി കോടതി കണ്ടെത്തി. 2023 ഒക്ടോബറിലാണ് മാത്യു പെറി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ 50 കുപ്പി കെറ്റാമൈൻ ജസ്വീൻ ഇദ്ദേഹത്തിന് വിറ്റതായി അധികൃതർ സ്ഥിരീകരിച്ചു. തന്റെ പ്രവൃത്തികളിൽ ഖേദമുണ്ടെന്ന് ജസ്വീൻ കോടതിയിൽ പറഞ്ഞെങ്കിലും, ലാഭക്കൊതിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. പെറിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
അമേരിക്കയുടെ 200 മില്യണ്‍ ഡോളര്‍ വിലവരുന്ന എംക്യു-4സി ട്രൈറ്റൺ ഡ്രോൺ ഹോർമുസിന് മുകളിൽ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന യുഎസ് എംക്യു-4സി ട്രൈറ്റൺ ഡ്രോൺ പെട്ടെന്ന് അപ്രത്യക്ഷമായി. അടിയന്തര സിഗ്നൽ അയച്ചതിനെത്തുടർന്ന് ബന്ധം നഷ്ടപ്പെട്ടു. ഇത് അപകടമാണോ ആക്രമണമാണോ എന്നു സംശയിക്കുന്നു. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് നാവിക സേനയുടെ അത്യാധുനികവും വളരെ ചെലവേറിയതുമായ നിരീക്ഷണ ഡ്രോൺ, MQ-4C ട്രൈറ്റൺ, ഹോർമുസ് കടലിടുക്കിന് മുകളിൽ പെട്ടെന്ന് അപ്രത്യക്ഷമായി. ഇത് ഒരു അപകടമാണോ അതോ ആക്രമണമാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഈ ഡ്രോൺ പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ഏകദേശം മൂന്ന് മണിക്കൂർ നിരീക്ഷണം നടത്തി. പിന്നീട് അത് ഇറ്റലിയിലെ സിഗോനെല്ല ബേസിലേക്ക് മടങ്ങുകയായിരുന്നു. ഒരു ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മടക്കയാത്രയ്ക്കിടെ, ഡ്രോൺ പെട്ടെന്ന് ഇറാനിലേക്ക് അതിന്റെ ഗതി ചെറുതായി തിരിച്ചുവിട്ടു. ഈ ഘട്ടത്തിൽ, അത് 7700 സിഗ്നൽ പ്രക്ഷേപണം ചെയ്തു,…
ബർഗൻ കൗണ്ടി മലയാളി’ ഈസ്ററർ ആഘോഷം ഏപ്രിൽ 12 ഞായറാഴ്ച
‘ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടി ശ്രദ്ധേയമാകും’ ന്യൂജെഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. ഡോ. അനിയന്‍കുഞ്ഞ് ജോയിക്കുട്ടി ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ സഭാ വിഭാഗങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. വിവിധ ക്രിസ്തീയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. മാരമോൺ കൺവെൻഷൻ മ്യൂസിക് ഡയറക്റ്റർ ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടിയും സുദിനത്തെ ആർദ്രമാക്കും. തദവസരത്തില്‍ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പേട്രന്മാരായി സേവനമനുഷ്ടിച്ചു കേരളത്തിലേയ്ക്ക് മടങ്ങുന്ന സെന്റ് പീറ്റേഴ്സ് മാര്‍ത്തമ്മാ ചര്‍ച്ച് വാഷിംദ്ടണ് ടൗണ്‍ഷിപ്പ് വികാരി റവ. ടി. എസ്. ജോണ്‍, ഹഡ്സന്‍ വാലി സി. എസ്. ഐ. ചര്‍ച്ച് ന്യൂ യോര്‍ക്ക് വികാരി റവ.…
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കള്‍ച്വറല്‍ & എജ്യുക്കേഷന്‍ സെന്ററും സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കള്‍ച്വറല്‍ & എജ്യുക്കേഷൻ സെന്ററും സംയുക്തമായി ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10മണിക്ക് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു. മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും ആ പ്രശ്നങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുന്നത്തിനു വേണ്ടി വിദഗ്ധരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയാണിത്. കൂടാതെ, ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും ഓൺലൈൻ സുരക്ഷയെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടതുമായ കാര്യങ്ങൾ പ്രസ്തുത പരിപാടിയിൽ ഉൾപെടുത്തിട്ടുണ്ട്. ഡോ. കുമാര പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു സുധിൻ ചാണ്ടി വർഗീസ് (ഐ. ടി വിദഗ്ദൻ) ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും സംസാരിക്കും. എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ സീനിയർ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.…
ഇറാൻ-ഹോർമുസ് സംഘർഷത്തിനിടയിൽ ട്രംപിന്റെ നിര്‍ണ്ണായക നീക്കം: യൂറോപ്പിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നു
ഇറാനും ഹോർമുസ് കടലിടുക്കും സംബന്ധിച്ച വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസും നേറ്റോയും തമ്മിലുള്ള ബന്ധം വഷളായി. അതേസമയം, യൂറോപ്പിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ഓപ്ഷൻ ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വാഷിംഗ്ടണ്‍: ഇറാനും ഹോർമുസ് കടലിടുക്കും സംബന്ധിച്ച വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയും നേറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്പിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ആഗോള സുരക്ഷാ ചലനാത്മകതയിൽ വലിയ മാറ്റത്തിന് കാരണമാകും. നാറ്റോ സഖ്യകക്ഷികളുടെ പ്രകടനത്തിൽ, പ്രത്യേകിച്ച് ഇറാൻ സംഘർഷത്തിനും ഗ്രീൻലാൻഡിനുമുള്ള അവരുടെ പദ്ധതികളിൽ പുരോഗതിയില്ലാത്തതിൽ ട്രംപ് അതൃപ്തനാണെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതാണ് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് ഉപദേശകരുമായി ചർച്ച ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നേറ്റോ രാജ്യങ്ങൾ പരാജയപ്പെട്ടതിലും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട…
‘ഞാൻ എപ്സ്റ്റീന്റെ ഇരയല്ല’: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ മെലാനിയ ട്രംപിന്റെ വിശദീകരണം
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് നിഷേധിച്ചു. അവയെല്ലാം നുണയാണെന്നും ഗൂഢാലോചനയാണെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമായി പറഞ്ഞു. വാഷിംഗ്ടണ്‍: മുന്‍ ധനകാര്യ വിദഗ്ധനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്നോ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടെന്നോ ഉള്ള ആരോപണങ്ങൾ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ശക്തമായി നിഷേധിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തില്‍ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെലാനിയ ട്രംപ് അസന്ദിഗ്ധമായി പറഞ്ഞു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്ന സമയത്താണ് അവരുടെ പ്രസ്താവന. വൈറ്റ് ഹൗസിൽ നടത്തിയ പത്ര സമ്മേളനത്തില്‍, എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന…
ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്. ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാൾസിലെ ഒരു കൊറിയർ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതർ പിടിച്ചെടുത്തു.
