തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കൊച്ചിയിൽ നടത്തിയ മാധ്യമ ഇടപെടൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് വാർത്താ ചാനലുകളെ തടഞ്ഞതിലെ പൗരപ്രക്ഷോഭം തുടർച്ചയായ രണ്ടാം ദിവസവും തുടര്‍ന്നു. കൈരളി ടിവി, മീഡിയ വൺ ടിവി മാധ്യമ പ്രവർത്തകരെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടി ഏകപക്ഷീയമായമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) വിശേഷിപ്പിച്ചു. മാധ്യമസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകനായിരിക്കേണ്ട ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തി മാധ്യമ ചാനലുകളെ സെലക്ടീവ് ടാർഗെറ്റു ചെയ്യുന്നതിൽ ഗിൽഡിന് എതിര്‍പ്പുണ്ടെന്ന് EGI ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ട്, അത്തരം വിമർശനാത്മക കവറേജുകൾ പ്രസ് മീറ്റുകളില്‍ പ്രവേശനം നിഷേധിക്കുന്നതിന് കാരണമാകില്ല. പബ്ലിക് ഡൊമെയ്നിലെ വിവരങ്ങളിലേക്കുള്ള ആക്സസ്സിൽ നിന്ന് മാധ്യമങ്ങളെ തടയുന്നതിനുള്ള ആശങ്കാജനകമായ വർദ്ധിച്ചുവരുന്ന പ്രവണത EGI ഗൗരവമായി കാണുന്നു,” EGI പ്രസിഡന്റ് സീമ മുസ്തഫ, ജനറൽ…
Category: KERALA
ബാലരാമപുരം വിദ്യാർഥിയുടെ ചിത്രം ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തു
ബാലരാമപുരം നസ്രത്ത് ഹോം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥി അക്ഷയ് വി.എ.യുടെ ചിത്രമാണ് ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. ലഹരി ഉപയോഗത്തിനെതിരെ കൈകോർക്കുക എന്ന വിഷയത്തിൽ കൗൺസിൽ സംഘടിപ്പിച്ച മത്സരത്തിൽ വിദ്യാർഥികൾ വരച്ച 544 ചിത്രങ്ങളിൽ നിന്നാണ് അക്ഷയ് ചിത്രം തിരഞ്ഞെടുത്തതെന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ ജെ.എസ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ലളിതകലാ അക്കാദമി മുൻ ചെയർപേഴ്സൺ നേമം പുഷ്പരാജ് വിധികർത്താവായിരുന്നു. സ്കൂളുകളിലും കോളേജുകളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വിൽപനയ്ക്കായി ശിശുദിനത്തോടനുബന്ധിച്ച് സർക്കാർ അനുമതിയോടെ ഓരോ വർഷവും ഒരു കോടി സ്റ്റാമ്പുകൾ കൗൺസിൽ പുറത്തിറക്കുന്നു. നവംബർ 14ന് ഇവിടെ നടക്കുന്ന ശിശുദിനാഘോഷത്തിൽ അക്ഷയ്യെയും സ്കൂളിനെയും ആദരിക്കും. 2013-ൽ ചിത്രകലയിൽ കുട്ടികൾക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വ്യക്തിയാണ് അക്ഷയ്.
മേളക്കൊഴുപ്പില്‍ തകര്‍ത്താടി അച്ഛന്, താളം പിടിച്ച് മകള്‍; ജയറാമും മകള്‍ മാളവികയും ചോറ്റാനിക്കര ക്ഷേത്രത്തില്‍
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടന് ജയറാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജയറാമിന് നിരവധി ആരാധകരുണ്ട്. മേളങ്ങളോടും ആനകളോടുമുള്ള ജയറാമിന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. ചെണ്ടമേളമാണ് ജയറാമിന്റെ ഇഷ്ട വിനോദം. പവിഴമല്ലിത്തറ മേളം ജയറാമിന്റെ പ്രിയപ്പെട്ട ഒന്നാണ്. ചോറ്റാനിക്കര ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കാൻ അച്ഛൻ ജയറാമും മകളും എത്തിയിരുന്നു. പരമ്പരാഗത വേഷത്തിൽ സെറ്റും മുണ്ടും ധരിച്ചാണ് മാളവിക തൃക്കാക്കര അയ്യപ്പനെ വണങ്ങാനെത്തിയത്. അച്ഛന്റെ മേളം ആവോളം ആസ്വദിച്ചാണ് മാളവിക അവിടെ നിന്ന് മടങ്ങിയത്. അച്ഛനെ പോലെ തന്നെ ആനകമ്പവും മേളകമ്പവും ഒക്കെയുള്ള കൂട്ടത്തിലാണ് മാളവിക. മകൻ കാളിദാസിനെക്കാൾ കൂടുതലായി അച്ഛന്റെ ചില രീതികൾ ലഭിച്ചിരിക്കുന്നത് മാളവികയാണെന്ന് പലപ്പോഴും മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത സമയത്ത് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ ആനയുമായി വരുന്ന മാളവികയെ കാണാം. ചെണ്ടമേളത്തിലും അച്ഛനെ പോലെ വലിയ താല്പര്യമാണ് മാളവികയ്ക്കും.…
ചക്കപ്പഴത്തിലെ പൈങ്കിളി (ശ്രുതി) ആശുപത്രിയിലോ?
മലയാളം മിനിസ്ക്രീനില്‍ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. സ്ഥിരം സീരിയലുകൾ പോലെ കണ്ണീരും പകയും വഴക്കും ഇല്ലാതെ കുടുംബ ബന്ധങ്ങളുടെ ആഴവും നർമ്മവും നിറഞ്ഞ അവതരണത്തിലൂടെ ശ്രദ്ധേയമായ പരമ്പരയാണ് ‘ചക്കപ്പഴം’. 2020 ഓഗസ്റ്റിൽ ആരംഭിച്ച പരമ്പരയാണിത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, സബിത ജോർജ്ജ്, ശ്രുതി രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ പരമ്പരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. ഈ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രുതി രജനികാന്ത്. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് ശ്രുതി. അമ്മയുടെ ആഗ്രഹപ്രകാരം, മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങിയ ശ്രുതി, നടി ശരണ്യ മോഹന്റെ അമ്മയുടെ ഡാന്‍സ് സ്കൂളിലാണ് നൃത്തം പഠിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിമിഷനേരം കൊണ്ടാണ് വൈറലാകുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.…
മങ്കട ആശുപത്രിയെ രാഷ്ട്രീയ മറവിക്ക് വിട്ടുകൊടുക്കില്ല; വെൽഫെയർ പാർട്ടി ബഹുജന പ്രക്ഷോഭത്തിലേക്ക്
മങ്കട: മങ്കട ആശുപത്രി കാലങ്ങളായി ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ വിവേജനത്തിനിരയാണ്. നിരവധി ജനകീയ ഇടപെടലുകളും, പ്രക്ഷോഭങ്ങളും നടന്നെങ്കിലും ഇപ്പോഴും സി. എച്. സിക്ക് വേണ്ട സ്റ്റാഫ് പാറ്റേൺ പോലുമില്ല. ഏഴ് പഞ്ചായത്തുകളുടെ ഏക ആശ്രയമായ മങ്കട ആശുപത്രിയെ ഇനിയും രാഷ്ട്രീയ മറവിക്ക് വിട്ടുകൊടുക്കില്ല. പണ്ടു കാലങ്ങളിൽ പ്രസവ വാർഡുകളും കിടത്തി ചികിത്സാ സംവിധാനങ്ങളും ഉണ്ടായിരുന്ന ആശുപത്രി, ഇപ്പോൾ പ്രഖ്യാപനങ്ങളിലും കടലാസുകളിലും മാത്രമാണ്. താലൂക്കാശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ച ഈ ആതുരാലയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായാണ് രേഖകളില്‍ ഉള്ളത്. എന്നാല്‍ രാത്രികാല ഡോക്ടറുടെ സേവനമടക്കമുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല. നിലവിൽ ജീവനക്കാരുടെ അപര്യാപ്തത നിഴലിച്ചു നിൽക്കുന്നു. രേഖയിൽ 5 സ്ഥിരം ഡോക്ടർമാരും 2 താൽക്കാലിക ഡോക്ടർമാരും ഉണ്ട് എങ്കിലും, പലരും വേറെ എവിടെയോ ജോലിയിലാണ്. ഹെഡ്സ്റ്റാഫ് നേഴ്സിൻ്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഇനിയും ഇത്തരം വിവേജനപരമായ പ്രവണതകളെ നോക്കിനിൽക്കാനാവില്ലെന്നും…
വിദ്യാര്‍ത്ഥികള്‍ നാടുവിട്ടോടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലടി അവസാനിപ്പിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പാലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങള്‍ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങള്‍, ബഫര്‍സോണ്‍, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാര്‍ ആയുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ ഭാവിതലമുറയും വിദ്യാര്‍ത്ഥിസമൂഹവുമാണ്. പഠിക്കാനായി യുവജനങ്ങള്‍ കേരളം വിട്ടോടുന്ന നിലവിലെ സ്ഥിതിവിശേഷത്തിന് ആക്കംകൂട്ടുന്നതാണ് ഗവര്‍ണര്‍ ഗവണ്മെന്റ് പോര്. നിയമങ്ങള്‍ അട്ടിമറിച്ചുള്ള നിയമനങ്ങളും, കെടുകാര്യസ്ഥതയും നിലവാരത്തകര്‍ച്ചയും മാത്രമല്ല, ഉന്നത നിലവാരം പുലര്‍ത്തുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആസൂത്രിതമായി കലാപശാലയാക്കുന്ന രാഷ്ട്രീയ കടന്നുകയറ്റവും കലാലയങ്ങളില്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നത് വന്‍ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും. സംസ്ഥാനത്തെ…
സവര്‍ണ സംവരണം: സുപ്രീം കോടതി വിധി പിന്നാക്ക സമൂഹങ്ങളോടുള്ള ഇരട്ട അനീതി
കോഴിക്കോട്: 103-ാം ഭരണഘടന ഭേദഗതിയിലൂടെ നിലവില്‍ വന്ന സവര്‍ണ സംവരണത്തിന് സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടനയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമായതും ഇന്ദിര സാഹ്നി കേസടക്കമുള്ള സുപ്രീം കോടതിയുടെ തന്നെ സുപ്രധാനമായ വിധികളുടെ നഗ്നമായ ലംഘനവും പിന്നാക്ക സമൂഹങ്ങളോടുള്ള കടുത്ത വഞ്ചനയും നീതിനിഷേധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രപരമായും സാമൂഹികപരമായും പിന്നാക്കം നില്ക്കുന്ന സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഭരണഘടന അനുശാസിച്ച വ്യവസ്ഥയായ സംവരണം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമൂഹങ്ങള്‍ക്ക് കൂടി നല്‍കുന്നതോടെ സംവരണം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. പിന്നാക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംവരണം തന്നെ പൂര്‍ണ്ണമായി പ്രയോഗവത്കരിക്കാതിരിക്കുകയും വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ ഇപ്പോഴും വലിയ പ്രാതിനിധ്യക്കുറവ് നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് സാമൂഹിക അധികാര മേഖലയില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന…
മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു
വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.
സഹോദരന്റെ സ്കൂട്ടറിൽ നിന്ന് വീണ് സഹോദരിക്ക് ദാരുണാന്ത്യം
മലപ്പുറം: വട്ടപ്പാറയിൽ സഹോദരൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ ജുമൈല (23)യാണ് സഹോദരൻ ജാബിർ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫീസിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്ക് ഇന്റർവ്യൂവിന് പോകുമ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ മുൻവശത്തെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടർന്നുണ്ടായ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ ജാബിറിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയറുടെ വിവാദമായ കത്ത്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. തന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ്പി മധുസൂദനന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തില്‍ കേസ് അന്വേഷിക്കും. എന്നാൽ, കത്ത് വ്യാജമാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. കത്ത് എങ്ങനെ പുറത്തായി എന്നതാണ് ഇപ്പോൾ പാർട്ടിയെ അലട്ടുന്ന വിഷയം. കത്ത് പുറത്തുവന്ന സാഹചര്യം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചന.
