തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളേയും നവംബര്‍ 4-ന് നടക്കുന്ന പ്രത്യേക സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ക്ഷണിച്ചു. ഗവർണറുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിസിയുടെ നടപടി. വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. ഇവരെ പിന്‍വലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ വിസിയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല സന്ദര്‍ശനത്തിലാണെന്നും ചുമതല മറ്റാര്‍ക്കും നല്കാത്തതിനാല് 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
Category: KERALA
യു എസ് ടി ക്ക് 2022ലെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം
ജീവിത പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും, മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭങ്ങൾക്കുമാണ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ യു എസ് ടി യെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം, ഒക്ടോബർ 19, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് ഈ വർഷത്തെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കി വരുന്ന സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ‘കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്’ വിഭാഗത്തിൽ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന സാമൂഹിക സേവകനും മനുഷ്യസ്നേഹിയുമായ അമിത് സച്ച്ദേവാണ് മഹാത്മാ അവാർഡിന്റെ സ്ഥാപകൻ. ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പരിസ്ഥിതി പ്രവർത്തനം, ദുരന്തനിവാരണം എന്നിങ്ങനെ അഞ്ച് മേഖലകളിലെ കോർപ്പറേറ്റ് പ്രതിബദ്ധതയോടെയുള്ള സി എസ് ആർ പ്രവർത്തനങ്ങൾക്കാണ് യു എസ് ടിക്ക് അവാർഡ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്…
ആധാര്‍ കാര്‍ഡ് അപേക്ഷയില്‍ ഒപ്പിടണമെങ്കില്‍ ഹിജാബ് അഴിക്കണം; പാലക്കാട് നഗര സഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം
പാലക്കാട്: ആധാർ കാർഡിൽ ഒപ്പിടീക്കാനെത്തിയ മുസ്ലീം യുവതിയെ ഹിജാബ് അഴിച്ചാൽ മാത്രമേ ഒപ്പിടൂ എന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി. നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. സെക്രട്ടറിയുടെ ക്യാബിനിലെത്തി കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി ഒപ്പിട്ടു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി സൈബര്‍ ക്രൈം പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഫോൺ നമ്പർ നൽകി അതുവഴി പണം നല്‍കുകയോ സമ്മാന കൂപ്പൺ വാങ്ങി അയക്കാന്‍ ആവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ പണം കവരുന്നത്. ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നവരുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയി സൂക്ഷിക്കുകയെന്നതാണെന്ന് പൊലീസ് പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിക്കുന്നു.
ഗവര്‍ണ്ണര്‍ക്കെതിരെ അധിക്ഷേപം: അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വ്യക്തിഹത്യ അതിരു കടന്നതിനാലാണ് ഗവർണർ മന്ത്രിമാരെ താക്കീത് ചെയ്തതെന്നും, ഗവർണർ പദവി അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്ന് കടുത്ത വിമർശനമാണ് അദ്ദേഹം നേരിടേണ്ടിവരുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവർണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയൻ കരുതരുതെന്നും വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഗവർണർക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സർക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാർ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, എന്നാൽ കേരളത്തിൽ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രതിപക്ഷം ഗവർണറെ വിമർശിക്കുന്നത് അഴിമതിയുടെ വിഹിതം അവർക്ക് ലഭിക്കുന്നതിനാലാണ്. കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പമാണെന്നും…
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസിന്റെ സേവകനായി കോമാളിത്തരം കാണിക്കുന്നു: എ വിജയരാഘവന്
തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ മന്ത്രിയും മുൻ സ്പീക്കറുമായ എം.ബി രാജേഷ് ഗവർണറെ വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, പിന്നീടത് പിന്‍വലിക്കേണ്ടി വന്നു. പാർട്ടി നേതാക്കളെ രംഗത്തിറക്കി ഗവർണറെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ പ്രയോഗമാണ് കേരള ഗവർണർ നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിക്കുന്നു. ഇപ്പോഴിതാ അദ്ദേഹം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് കടന്നിരിക്കുന്നു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം ശുദ്ധ കോമാളിത്തമാണെന്നും വിജയരാഘവൻ ആരോപിച്ചു. തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ…
ശബരിമല മേൽശാന്തിയായി ജയരാമനും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു
ശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഇണ്ടംതുരുത്തി മനയിൽ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവര്‍ക്കും ഈ മഹാഭാഗ്യം കൈവന്നത്. ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കൃതികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ മലപ്പട്ടം കീഴ്ത്രിൽ ഇല്ലത്തിൽ നിന്നാണ് ജയരാമൻ നമ്പൂതിരി. വെളളിക്കുടത്തിൽ പേരുകൾ നിക്ഷേപിച്ച് ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് എൻ ഭാസ്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മേൽശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി വിഷ്ണു നമ്പൂതിരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ കോടതി അത് നിരസിച്ചു.
ഗവർണർക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല: വി ഡി സതീശന്
തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗവർണറുടെ അധികാരം പ്രത്യേക ഇടപെടലുകൾക്കായി ഉപയോഗിക്കേണ്ടതാണ്. സർക്കാരും ഗവർണറും തമ്മിൽ തർക്കമില്ലെന്നും ഇപ്പോൾ നടക്കുന്നത് തമാശ മാത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്റെ വീഴ്ചകൾ കാരണം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ ഭരണം ഭരണഘടനയ്ക്ക് അതീതമായ അധികാരമല്ല. ഗവർണറുടെയും സർക്കാരിന്റെയും സ്ഥാനം ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. അല്ലാതെ ഗവർണർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് മന്ത്രിമാരെ പിൻവലിക്കാനാകില്ല. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഗവർണർ സംസാരിക്കരുത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
തെക്കൻ കേരളത്തിൽ വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ തെക്കൻ കേരളത്തിൽ തുടരുകയാണ്. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ വഞ്ചുവയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാലോടെയാണ്…
പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടെയും വെറോണിക്കയുടെയും മകനായി കൊച്ചിയിലായിരുന്നു കിത്തോയുടെ ജനനം. ചിത്രകലയിലും ശില്പകലയിലും കുട്ടിക്കാലം മുതല്‍ താത്പര്യമുണ്ടായിരുന്ന കിത്തോ മുതിര്‍ന്നപ്പോള്‍ ചിത്രകൗമുദി എന്ന സിനിമാ മാഗസിനില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ഇല്യുസ്ട്രേഷന് ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ കലാസംവിധാനവും പരസ്യകലയും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പരസ്യങ്ങൾക്കൊപ്പം നിരവധി സിനിമകൾ നിർമ്മിക്കുകയും കഥകൾ എഴുതുകയും ചെയ്തിട്ടുണ്ട്. കിത്തോ പിന്നീട് ചലച്ചിത്രമേഖലയിൽ നിന്ന് വിരമിക്കുകയും ആത്മീയ ജീവിതത്തിലേക്കും ബൈബിൾ പുസ്തകങ്ങളുടെ ചിത്രീകരണത്തിലേക്കും തിരിയുകയും ചെയ്തു. കൊച്ചിയിൽ മകനോടൊപ്പം കിത്തോസ് ആർട്ട് എന്ന സംഘടന നടത്തിവരികയായിരുന്നു. ഭാര്യ: ലില്ലി, മക്കൾ: അനിൽ കിത്തോ, കമൽ…
