അമിതമായ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍?

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലി മുതൽ വിനോദം വരെ, എല്ലാം ഇപ്പോൾ സ്‌ക്രീനിൽ ഒതുങ്ങിയിരിക്കുന്നു. എന്നാൽ, മൊബൈൽ ഫോണുകളുടെയോ ലാപ്‌ടോപ്പുകളുടെയോ ദീർഘനേരം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് കണ്ണുകൾ, തലച്ചോറ്, സുഷുമ്‌നാ നാഡി, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും. കാഴ്ചശക്തി ആദ്യത്തേതും ഏറ്റവും സാധാരണവുമായ പ്രശ്നം കണ്ണിന്റെ ക്ഷീണമാണ്. ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണുകളിൽ വരൾച്ച, പ്രകോപനം, വേദന എന്നിവയ്ക്ക് കാരണമാകും. ഇതിനെ ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന് വിളിക്കുന്നു. നീല വെളിച്ചത്തിൽ നിരന്തരം എക്സ്പോഷർ ചെയ്യുന്നത് റെറ്റിനയെ തകരാറിലാക്കുകയും ക്രമേണ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കഴുത്ത്, പുറം വേദന പ്രശ്നങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ ലാപ്‌ടോപ്പിൽ ജോലി ചെയ്യുമ്പോഴോ മണിക്കൂറുകളോളം…

‘ഒരു പുതിയ നമ്പര്‍’ (ലേഖനം): രാജു മൈലപ്ര

എനിക്ക് ഈയിടെ ഒരു പണി കിട്ടി…. അതും ഒരു എട്ടിന്‍റെ പണി. ഞാനൊരു സംഭവമാണെന്നും, എന്നെ ആര്‍ക്കും പറ്റിക്കുവാന്‍ കഴിയില്ല എന്നുമാണ് എന്‍റെ ഒരു ധാരണ. എന്നാല്‍, എത്രയോ തവണ ഞാനറിയാതെ തന്നെ പലരും എന്നെ പലതവണ പറ്റിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം, പിന്നെയും ഈയുള്ളവന്‍റെ ജീവിതം ബാക്കി. “എന്തു തിന്നും എന്തു കുടിക്കും, എന്തു ധരിക്കും” എന്ന് ഞാന്‍ അമിതമായി ചിന്തിക്കാറില്ല. അതൊക്കെ എന്‍റെ ഭാര്യയുടെ നിയന്ത്രണത്തിലാണ്. ആവശ്യങ്ങള്‍ നടന്നുപോകണം എന്നതിനപ്പുറം വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും എനിക്കില്ല. ആഡംബരങ്ങള്‍ക്കായി അദ്ധ്വാനിക്കുവാന്‍ എനിക്കു താല്പര്യവുമില്ല. അത് എന്‍റെ കുറ്റമല്ല. ജന്മനാ ഞാനൊരു മടിയനാണ്. എന്‍റെ കൈയിലിരിക്കുന്ന ഫോണ്‍, എന്നെപ്പോലെ ഒരു പഴഞ്ചനാണെന്ന് ഭാര്യയ്ക്കൊരു തോന്നല്‍. പുതിയൊരു ഫോണ്‍ എനിക്കു വേണമെന്ന് അവള്‍ക്കൊരു വാശി. “സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും”…

സുമനസ്സുകളെ തേടുന്നു! …. അഞ്ച് ആലംബഹീനരും അഞ്ഞൂറു വൈദീകരുടെ കൊയ്‌നോനിയയും: ജോർജ് നെടുവേലിൽ, ഫ്ലോറിഡ

ബ്രയിൻ ട്യൂമർ, ഷൈനി സജി സുമനസ്സുകളുടെ സഹായം തേടുന്നു, മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവ്വരോഗം-ചികിത്സക്കുവേണ്ടത് 30 ലക്ഷം രൂപ. പിഞ്ചുകുഞ്ഞു ആൻ മരിയാക്കു കരൾ പകുത്തു നൽകാൻ അമ്മ തയ്യാറാണ്! പക്ഷെ?… ശ്വാസകോശാർബുദം, മദ്ധ്യവയസ്‌ക്കൻ ചികിത്സാസഹായം തേടുന്നു- വേണ്ടത് 25 ലക്ഷം രൂപ. നട്ടെല്ലിൽ പരുക്ക്, കാലിൽ ഉണങ്ങാത്ത മുറിവ് – കിടപ്പിലായ യുവാവ് സഹായം തേടുന്നു. 2025 ഒക്‌ടോബർ ആറാം തീയതിയിലെ മലയാള മനോരമ ദിനപ്പത്രത്തില്‍ സുമനസുകളുടെ സഹായം തേടുന്നുവെന്ന ശീർഷകത്തിൽ കണ്ട അഞ്ചു കദന കഥകളാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്. സുമനസുകളുടെ കാരുണ്യത്തിനായി കേഴുന്നവരുടെ ഫോട്ടോകളും പത്രത്തിൽ കൊടുത്തിട്ടുണ്ട്. ഷൈനി സജിയും, മജ്ജയിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന രോഗിണിയും മദ്ധ്യവയസ്ക്കരായ സ്ത്രീകളാണ്. ശ്വാസകോശാർബുദം പിടിപെട്ടു വലയുന്ന ഗൃഹനാഥൻ മദ്ധ്യവയസ്ക്കനാണ്. നട്ടെല്ലിനു പരിക്കു പറ്റി കിടപ്പിലായിരിക്കുന്നത് യുവാവാണ്. അമ്മയുടെ കരളിൻറെ പകുതിക്കായി കാത്തിരിക്കുന്ന ആൻ മരിയക്ക് രണ്ടു…

“രാജമ്മേ… പശു!” (ലേഖനം): ഉമ്മന്‍ കാപ്പില്‍

പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ,നാലു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ തന്റെ ‘എലിപ്പത്തായം’ എന്ന സിനിമയിൽ, മധ്യവയസ്‌കനായ ഉണ്ണിയുടെയും (കരമന ജനാർദ്ദനൻ നായർ) അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരുടെയും (ശാരദ, ജലജ) കഥയിലൂടെ കേരളത്തിന്റെ ഫ്യൂഡൽ വ്യവസ്ഥയുടെ ശിഥിലീകരണത്തെ അതിമനോഹരമായി പകർത്തുന്നു. ഇനി മേലിൽ ഒരു അവാർഡ് സിനിമ കാണില്ല എന്ന് ചിലരെങ്കിലും പറയാൻ ഈ സിനിമ കാരണമായി എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും സാമൂഹിക പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കുടുംബത്തെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തുടക്കത്തിലെ ഒരു രംഗത്തിൽ, ഉണ്ണി പട്ടണത്തിലേക്ക് പുറപ്പെടുന്നു, പക്ഷേ കുറച്ച് ചുവടുകൾ കഴിഞ്ഞ് താൻ എന്തോ മറന്നുപോയെന്ന് മനസ്സിലാക്കി നടപ്പു നിർത്തി. നിർവികാരനായി അയാൾ “രാജമ്മേ” എന്ന് നീട്ടി വിളിക്കുന്നു. രാജമ്മ ഒരു ജോഡി ചെരിപ്പുമായി ഉടനെ പ്രത്യക്ഷപ്പെടുന്നു, അവൾ അവന്റെ…

ധന്തേരസ് 2025: ധന്തേരസിൽ ഈ വസ്തുക്കള്‍ കടം കൊടുക്കുന്നത് അശുഭകരമാണ്, അത് ജീവിതകാലം മുഴുവൻ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം!

ദീപാവലിയുടെ ആരംഭവും ലക്ഷ്മി ദേവിയുടെ ആരാധനയും അടയാളപ്പെടുത്തുന്ന ശുഭദിനമാണ് ധന്തേരസ്. ഈ വർഷം, ഉത്സവം ഇന്ന് (ഒക്ടോബർ 18 ശനിയാഴ്ച) ആഘോഷിക്കും. ജ്യോതിഷമനുസരിച്ച്, ഈ ദിവസം ചില വസ്തുക്കൾ കടം കൊടുക്കുന്നത് വീട്ടിലെ ഐശ്വര്യം കുറയ്ക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ദീപാവലിയുടെ ആരംഭം കുറിക്കുന്നതാണ് ധന്തേരസ് ഉത്സവം. ഈ ദിവസം എല്ലാ വീട്ടിലും സന്തോഷത്തിന്റെയും ഷോപ്പിംഗിന്റെയും ലക്ഷ്മി ദേവിയുടെ ആരാധനയുടെയും ദിവസമാണ്. ഈ വർഷം, ഒക്ടോബർ 18 ശനിയാഴ്ച (ഇന്ന്) ധന്തേരസ് ആഘോഷിക്കും. കലണ്ടർ അനുസരിച്ച്, കാർത്തിക മാസത്തിലെ ശോഭയുള്ള രണ്ടാഴ്ചയിലെ പതിമൂന്നാം ദിവസമാണ് ഈ ഉത്സവം. ഈ ദിവസം ലക്ഷ്മി ദേവിയെയും, കുബേരനെയും, ധന്വന്തരിയെയും ആരാധിക്കുന്നത് പരമ്പരാഗതമാണ്. ജ്യോതിഷവും വാസ്തു ശാസ്ത്രവും അനുസരിച്ച്, ധന്തേരസിന് ചില വസ്തുക്കൾ കടം കൊടുക്കുന്നത് അങ്ങേയറ്റം അശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് വീടിന്റെ ഐശ്വര്യം കുറയ്ക്കുകയും സാമ്പത്തിക പ്രശ്നങ്ങൾ…

അപൂർവവും അസാധാരണവുമായ ഒരു ചിലന്തിയെ ശാസ്ത്രജ്ഞർ കണ്ടെത്തി

പ്രാണികളെ സ്നേഹിക്കുന്നവരെയും ശാസ്ത്രജ്ഞരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് തായ്‌ലൻഡിലെ നിബിഡ വനങ്ങളിൽ നിന്ന് ഒരു അവിശ്വസനീയമായ വാർത്ത പുറത്തു വന്നു. ശാസ്ത്രജ്ഞർ ഒരു അസാധാരണവും അപൂർവവുമായ ചിലന്തിയെ കണ്ടെത്തി, അതിന്റെ ഒരു ഭാഗം ആണും മറുഭാഗം പെണ്ണുമാണ്. അതിന്റെ അതുല്യവും അപൂർവവുമായ ജൈവ ഘടന കാരണം ഈ ചിലന്തി ചർച്ചാ വിഷയമായി മാറി. ഈ കണ്ടെത്തൽ പ്രകൃതിയുടെ മറ്റൊരു പര്യവേക്ഷണം ചെയ്യപ്പെടാത്ത വശം വെളിപ്പെടുത്തുകയും നമ്മുടെ അറിവിനപ്പുറം എത്ര നിഗൂഢതകൾ മറഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്യുന്നു. ഈ ജീവി ഒരു വശത്ത് പുരുഷ സ്വഭാവ സവിശേഷതകളും മറുവശത്ത് സ്ത്രീ സ്വഭാവ സവിശേഷതകളും ഉള്ളതിനാൽ ഇതിനെ വളരെ അപൂർവമാക്കുന്നു. ഇന്റർനെറ്റില്‍ ഇതിനെ “ലേഡിബോയ് സ്പൈഡർ” എന്ന് വിളിപ്പേരുണ്ടാക്കി. അതിന്റെ ഇടതുവശം ഓറഞ്ച് നിറമാണ്, ഇത് സ്ത്രീ സ്വഭാവ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു, അതേസമയം വലതുവശം വെളുത്തതാണ്, ഇത് പുരുഷ സ്വഭാവസവിശേഷതകളെ പ്രതിനിധീകരിക്കുന്നു. ശരീരഭാഗങ്ങളും…

ധന്തേരസിന്റെ യഥാർത്ഥ അർത്ഥം; ആരോഗ്യവും കുട്ടികളും ഭാഗ്യത്തിന്റെ പ്രതീകമാകുമ്പോൾ: ഡോ. ചഞ്ചൽ ശർമ്മ

ധന്തേരസിൽ ആരംഭിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ദീപാവലി. ധന്തേരസ് വളരെ മംഗളകരമായ ദിവസമായി കണക്കാക്കപ്പെടുന്നു, ഈ ദിവസം സ്വർണം, വെള്ളി, പാത്രങ്ങൾ മുതലായവ. വാങ്ങുന്നു. ഈ ദിവസം നിങ്ങൾ വാങ്ങുന്നതെന്തും നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ധന്തേരസിന്റെ മുഴുവൻ കഥയും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിന്റെയും കുട്ടികളുടെ സന്തോഷത്തിന്റെയും വീക്ഷണകോണിൽ നിന്ന് ഈ ദിവസം നല്ലതായി കണക്കാക്കപ്പെടുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. ധന്തേരസിൻ്റെ ആത്മീയ അർത്ഥം എന്താണ്? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുടെ അഭിപ്രായത്തിൽ ധന്തേരസ് എന്നാൽ അക്ഷരാർത്ഥത്തിൽ സമ്പത്തും തേരസും എന്നാണ് അർത്ഥമാക്കുന്നത്. കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ദിവസമാണ് ഇത്. ഹിന്ദുമതത്തിൽ ധന്തേരസ് ദിനത്തിൽ ഭഗവാൻ ധന്വന്തരി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഒരു കയ്യിൽ ഒരു പാത്രം വെള്ളവും മറുകൈയിൽ ഒരു മൺപാത്രവുമുണ്ടായിരുന്നു. ആരോഗ്യം, ക്ഷേമം, ദീർഘായുസ്സ് എന്നിവയുടെ…

മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക്: കാരൂർ സോമൻ (ചാരുംമൂടൻ)

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാർത്ഥ വീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുൻവിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്.മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാരംഗത്തു് പുത്തൻ ആശയങ്ങളുണർത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളിൽ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്‌കരണം പ്രായോഗിക മാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ ദിശാ ബോധമില്ലാത്തവർ, പിന്നാമ്പുറങ്ങളിലൂടെ ബിരുദം നേടിയവർ അധ്യാപകരായാൽ, അധികാരി കളായാൽ അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കേണ്ട വിദ്യാർത്ഥികൾ കൂടും വീടും മറന്ന് അറിവ് നേടാൻ വിദേശത്തേക്ക് പ്രാണനുംകൊണ്ട് പറക്കുന്ന കാഴ്ചയാണ് കാണുന്നത്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ അരങ്ങേറിയ ഹിജാബ് വിഷയം സാംസ്‌കാരിക ജീർണ്ണതയിൽ ജീവിക്കുന്ന മത വർഗ്ഗീയ…

‘അപ്പു എന്നെ അനുഗ്രഹിക്കണം’: രാജു മൈലപ്ര

അങ്ങനെ ഒരു തിരുവോണം കൂടി കഴിഞ്ഞു. മഹാബലി തമ്പുരാന്‍ തന്‍റെ പ്രജകളെ സന്ദര്‍ശിച്ച ശേഷം സസുഖം പാതാളത്തില്‍ തിരിച്ചെത്തി.വ്ഏതായാലും സന്ദര്‍ശനം കഴിഞ്ഞയുടന്‍ തന്നെ ‘ആഗോള അയ്യപ്പ സംഗമ’ത്തിലൊന്നും പങ്കെടുക്കുവാന്‍ നില്‍ക്കാതെ തിരിച്ചു പോയതു നന്നായി. അല്ലെങ്കില്‍ ഇന്നത്തെ ഒരു ‘ഇതു’ വെച്ച് നോക്കുകയാണെങ്കില്‍, സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ അടിച്ചു മാറ്റിയെന്ന ‘മോഷണക്കുറ്റം’ തമ്പുരാന്‍റെ തലയില്‍ കെട്ടിവെച്ചേനേ! പരാതിയില്ലെങ്കിലും പ്രതികളെ തപ്പി നടക്കുന്ന ഒരു പോലീസ് സംവിധാനമാണ് നമുക്കുള്ളത്. ഏതായാലും ഉറക്കമുണരുമ്പോള്‍ തലയിലെ തങ്കക്കിരീടം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റുന്ന ജ്വാലവിദ്യക്കാരാണ് ഇന്ന് അധികാരം കൈയാളുന്നത്. അമേരിക്കയിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു എന്നു വേണം കരുതുവാന്‍. പരിപാടികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. എത്രയധികം കലാകാരന്മാരും കലാകാരികളുമാണ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. അഭിനന്ദനങ്ങള്‍! നമ്മുടെ ആഘോഷങ്ങള്‍ അതിരുകടന്ന് തെരുവുകളിലേക്കും വ്യാപിക്കുന്നത് അഭികാമ്യമാണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്.…

അമേരിക്കയുടെ തകർച്ച സ്വപ്നം കാണുന്നവർ: ബ്ലെസ്സൺ ഹ്യൂസ്റ്റൻ

അമേരിക്ക തകർച്ചയിലേക്ക്. ശമ്പളം കിട്ടാതെ ജോലിക്കാർ മുഴുപട്ടിണിയിൽ. ജന ജീവിതം സ്തംഭനത്തിൽ. വില കയറ്റം കൊണ്ട് ഭക്ഷണമില്ലാതെ ജനം മുണ്ട് ക്ഷമിക്കണം പാന്റ് മുറുക്കി ജീവിക്കുന്നു. ചുരുക്കത്തിൽ അമേരിക്ക സൊമാലിയയെക്കാൾ മെലിഞ്ഞു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങളിൽ ഈ അടുത്തിട കണ്ട വാർത്തയാണ്. ഇവരുടെയൊക്ക അഭിപ്രായത്തിൽ അമേരിക്ക തൊഴുത്തിൽ പോലും കെട്ടാൻ പറ്റാത്തത്ര മെലിഞ്ഞിരിരുന്നു. അതിന് മേമ്പൊടിയായി ചില മാധ്യമ ലേബലൊട്ടിച്ച അമേരിക്കൻ മലയാള നേതാക്കളും. എങ്ങനെങ്കിലും നാലാളറിയാൻ അവർ പടച്ചുവിടുന്ന മൂന്നാംകിട വാർത്തകളും. ഇവരെല്ലാം കൂടി തള്ളി തള്ളി അമേരിക്കയെ സൊമാലിയയ്ക്കും പിറകിലാക്കി കൊണ്ടിരുത്തി. ഈ വർത്തകളൊക്ക കേൾക്കുമ്പോൾ അമേരിക്കൻ വിരോധികളും ട്രംപ് വിരോധികളും ആനന്ദത്തിലാറാടുകയാണിപ്പോൾ. ഇന്ത്യക്കാർ അമേരിക്കയുടെ തകർച്ചയിൽ നിന്ന് ഒരു കുളം കുഴിച്ച അതിൽ നിന്ന് ഒരു കുടം വെള്ളം കുടിക്കാനുള്ള സ്വപ്നം കാണുകയാണ്. അവരത്‌ സ്വപ്നം കാണാൻ തുടങ്ങിയത് ട്രംപ് താരിഫ്…