മേപ്പയൂരിൽ മാതൃസദനത്തിനു ശിലാന്യാസം; സേവാഭാരതിയോടൊപ്പം കൈകോർക്കാൻ മന്ത്രയും

കോഴിക്കോട് മേപ്പയ്യൂർ മഠത്തും ഭാഗത്ത് ആതുരരും അശരണരും നിരാലംബരുമായ അമ്മമാർക്ക് വേണ്ടി നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മവും നിർമാണ നിധി സമർപ്പണവും കൊളത്തൂർ അദ്വൈതാ ശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ, കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃത ചൈതന്യയുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു. മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ കോഴിക്കോടുള്ള മേപ്പയൂരിൽ കുടുംബ സ്വത്തായി കിട്ടിയ സ്ഥലം സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന “മാതൃസദനം” എന്ന പദ്ധതിക്കായി വിട്ടു കൊടുത്ത ഭൂമിയിലാണ് മാതൃ സദനം വരുന്നത്. സേവാഭാരതിക്കൊപ്പം കൈകോർത്തുകൊണ്ട് മന്ത്രയും (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) അതിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയാവും. മാതൃസദനം എന്ന സങ്കല്പം തികച്ചും ദു:ഖകരമാണെങ്കിലും ആധുനിക കാലത്ത് മാതൃസദനത്തിൻ്റെ ആവശ്യകത ഊന്നി പറഞ്ഞ ചിദാനന്ദപുരി സ്വാമികൾ ഒരിക്കലും വൃദ്ധമാതാക്കളെ ഉപേക്ഷിക്കാനുള്ള ഇടത്താവളമാകരുത് ഇത്തരം സദനങ്ങളെന്ന്…

റഷ്യയില്‍ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പുതിയ വിൽപ്പന മൈക്രോസോഫ്റ്റ് നിര്‍ത്തി വെച്ചു

വാഷിംഗ്‌ടൺ: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് മൈക്രോസോഫ്റ്റ് റഷ്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പുതിയ വിൽപ്പന നിർത്തുന്നതായി ടെക് ഭീമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പാശ്ചാത്യ ഗവൺമെന്റുകളും കായിക സംഘടനകളും വൻകിട കമ്പനികളും റഷ്യയെ വെട്ടിമുറിക്കുകയോ അയൽവാസിക്കെതിരെ അന്താരാഷ്ട്രതലത്തിൽ അപലപിച്ച ആക്രമണത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുന്നതിന്റെ ഏറ്റവും പുതിയ നടപടിയാണ് മൈക്രോസോഫിറ്റിന്റേത്. ഒരു ബില്യണിലധികം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയറിന് പിന്നിലുള്ള യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ, റഷ്യയിലെ “മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ പുതിയ വിൽപ്പനയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന്” പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. “ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ, ഉക്രെയ്‌നിലെ യുദ്ധത്തിൽ നിന്ന് വരുന്ന ചിത്രങ്ങളും വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തുകയും രോഷാകുലരാക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, റഷ്യയുടെ ഈ അന്യായപരവും പ്രകോപനപരവും നിയമവിരുദ്ധവുമായ അധിനിവേശത്തെ ഞങ്ങള്‍ അപലപിക്കുന്നു,” മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഒരു ബ്ലോഗ്…

ജനങ്ങള്‍ക്ക് പലായനം ചെയ്യുന്നതിനായി ഉക്രെയ്‌നിലെ രണ്ട് മേഖലകളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യ

സാധാരണക്കാരെ ഒഴിപ്പിക്കാൻ അനുവദിക്കുന്നതിനായി ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങളിൽ റഷ്യൻ സൈന്യം താൽക്കാലിക വെടിനിർത്തൽ ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകളെ അനുവദിക്കുന്നതിലെ ആദ്യ മുന്നേറ്റമാണിത്. തെക്കുകിഴക്കൻ തന്ത്രപ്രധാന തുറമുഖമായ മരിയുപോളിലേക്കും കിഴക്കൻ നഗരമായ വോൾനോവാഖയിലേക്കും ഉക്രേനിയൻ സേനയുമായി പലായനം ചെയ്യാനുള്ള വഴികൾ അംഗീകരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അവ്യക്തമായ വാക്കുകളുള്ള പ്രസ്താവനയിൽ റൂട്ടുകൾ എത്രത്തോളം തുറന്നിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഷെല്ലാക്രമണത്തിന്റെ ദിവസങ്ങൾക്കിടയിൽ മരിയുപോൾ വർദ്ധിച്ചുവരുന്ന ദുരിതത്തിന്റെ വേദിയായി മാറിയിരുന്നു. ഇത് മിക്ക ഫോൺ സേവനങ്ങളും ഇല്ലാതാക്കുകയും ഭക്ഷണ-ജല ദൗർലഭ്യത്തിന്റെ സാധ്യത ഉയർത്തുകയും ചെയ്തു. അവിടെ വെടിനിർത്തൽ 4 മണി വരെ നീണ്ടുനിൽക്കുമെന്നും (ജിഎംടി ഉച്ചയ്ക്ക് 2 മണി വരെ) ഒരു മാനുഷിക ഇടനാഴിയിലൂടെയുള്ള ഒഴിപ്പിക്കൽ രാവിലെ 11 മണിക്ക് (ജിഎംടി രാവിലെ 9 മണിക്ക്) ആരംഭിക്കുമെന്നും ഡൊനെറ്റ്സ്ക്…

എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു

ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു തന്റെ നൂറു കഥകളുടെ സമാഹാരമായ “അവിചാരിതം” എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായിച്ചാലും വായിച്ചാലും മതിവരാത്ത സാധാരണ ഭാഷയിലും ശൈലിയിലും രചിച്ച “അവിചാരിതം” എന്ന നൂറു കഥകളുടെ സമാഹാരമായ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം ന്യൂയോർക്കിൽ നിന്നും വിർച്യുൽ പ്ലാറ്റുഫോമിലൂടെ നടത്തി. തിരുവനന്തപുരം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ എം. ജയറാം എന്ന മത്തായി ജയറാം രചിച്ച മൂന്നാമത്തെ പുസ്തകമായ “അവിചാരിതം” അന്താരാഷ്ട്ര പ്രകാശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഐക്യ രാഷ്ട്ര സഭ (United Nations Organization) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വേൾഡ് റിലീജിയൻസിന്റെ (Confederation of…

ഐ‌ഒ‌സി പെൻസിൽവേനിയ ചാപ്റ്ററിന് നവ നേതൃത്വം

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ (IOC) 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാബു സ്കറിയ (പ്രസിഡന്റ്), അലക്സ് തോമസ്, ജീമോൻ ജോർജ്ജ്, ജോൺ സാമുവേല്‍ (വൈസ് പ്രസിഡന്റുമാര്‍), കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി), ലിബിൻ പുന്നശ്ശേരി, മില്ലി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോർജ്ജ് ഓലിക്കല്‍ (ട്രഷറര്‍), തോമസ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജോസ് കുന്നേൽ (ചെയർമാന്‍), കുര്യൻ രാജൻ, ഫിലിപ്പോസ് ചെറിയാൻ (ബാബു സാർ) എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. 2022 ഫെബ്രുവരി 27-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍, കുര്യൻ രാജൻ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ചു. സാജൻ വർഗീസ് (ഐ ടി…

ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണര്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ടെക്‌സസില്‍ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഫ്‌ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെര്‍ജിനിയായിലും 15 ആഴ്ച ഗര്‍ഭചിദ്ര ബില്‍ നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് ഗവര്‍ണര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി…

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും ആചരിച്ചുവരുന്ന ‘വിമന്‍സ് ഡേ ഓഫ് പ്രയര്‍’ ഈവര്‍ഷം മാര്‍ച്ച് 12-ന് ശനിയാഴ്ച (വൈകുന്നേരം 4 മുതല്‍ 6 വരെ) എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (905 Kent Ave, Elmhurst, IL 60126) വച്ച് നടത്തപ്പെടുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ. സഖറിയാസ് മാര്‍ അപ്രേം പ്രാര്‍ത്ഥനാദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതാണ്. ഈവര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ വിഷയം ‘നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസിലുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി’ (ജെറ. 29/11) ആണ്. ഈവര്‍ഷം പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയാണ്. ഇതോടൊപ്പം യുദ്ധത്തിന്റെ ഭയാശങ്കകളിലും ദുരിതങ്ങളിലും കഴിയുന്ന രാജ്യങ്ങളെ പ്രത്യേകിച്ച്, യുക്രെയിനെ നമ്മുടെ…

കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നു നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അടുത്ത ആഴ്ച മുതല്‍ യൂറോപ്യന്‍ പര്യടത്തിനു ഒരുങ്ങൂന്നു. ഇതു സംബന്ധിച്ച വാര്‍ത്ത വൈറ്റ് ഹൗസ് ആണ് സ്ഥിരികരിച്ചത്. നാറ്റോ സഖ്യകക്ഷികളെ നേരില്‍കണ്ട് അടുത്ത നടപടികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെല്‍ജിയം , പോളണ്ട്, മോള്‍ഡാവ്, ലാറ്റ്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തുന്നത്. വാര്‍സൊ, ബുക്കാറസ്റ്റ തുടങ്ങിയ രാജ്യങ്ങള്‍ കമല സന്ദര്‍ശിക്കും. നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി ചര്‍ച്ച നടത്തും. റഷ്യയെ…

ഉക്രെയിന്‍ പ്രസിഡന്റ് സെലെൻസ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും

ഇന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം കോളുകൾ വഴിയാണ് യുഎസ് സെനറ്റർമാരുമായി സെലെന്‍സ്കി സംസാരിക്കുന്നത്. റഷ്യയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ യു എസ് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യയുടെ എണ്ണ ഇറക്കുമതി യുഎസ് പ്രസിഡന്റ് നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന ആശയം വൈറ്റ് ഹൗസ് തള്ളി. റഷ്യയുടെ എണ്ണ കയറ്റുമതി നിരോധിക്കുന്നതിലൂടെ എണ്ണവില ഉയരുമെന്നും ഇത് യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “റഷ്യയിൽ ആരെങ്കിലും” വധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഷ്യൻ വിമാനങ്ങൾ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് തടയാൻ ഉക്രെയ്‌നിന് മുകളിൽ ഒരു നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി നേറ്റോയോട് അഭ്യർത്ഥിച്ചു. ബൈഡൻ…

നേറ്റോയുടെ വന്‍ ആയുധ ശേഖരം വഹിച്ചുകൊണ്ടുള്ള കാര്‍ഗോ വിമാനങ്ങള്‍ ഉക്രേനിയന്‍ അതിര്‍ത്തിയിലെത്തി

റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച ആയുധങ്ങളുടെ വലിയൊരു ശേഖരം ഉക്രേനിയൻ അതിർത്തിയിൽ എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധശേഖരവുമായാണ് പതിനാല് വലിയ കാർഗോ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഉക്രൈന് 350 മില്യൺ ഡോളർ ആയുധം നൽകാനുള്ള ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് സായുധ വിമാനങ്ങൾ യുക്രൈനിലേക്ക് തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യകക്ഷികളുടെയും സഹായത്തോടെയാണ് ആയുധങ്ങൾ എത്തുന്നത്. ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബൈഡൻ പ്രഖ്യാപിച്ച 350 മില്യൺ ഡോളറിന്റെ 70 ശതമാനവും ഇതിനകം വിതരണം ചെയ്തതായി…