ദിവസങ്ങൾക്കുള്ളിൽ ഉക്രെയ്‌നെതിരെ ‘സർവ്വത്ര യുദ്ധം’ പ്രഖ്യാപിക്കുമെന്ന് പുടിൻ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നെതിരെ ദിവസങ്ങൾക്കുള്ളിൽ ഒരു “സര്‍‌വ്വത്ര യുദ്ധം” പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റഷ്യന്‍ വൃത്തങ്ങളും പാശ്ചാത്യ അധികൃതരും പറയുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം നീണ്ടുപോകുന്നതില്‍ നിരാശരായ സൈനിക മേധാവികൾ, റഷ്യൻ സൈനികരെ വൻതോതിൽ അണിനിരത്താനും സംഘർഷം വർദ്ധിപ്പിക്കാനും സഹായിക്കുന്ന യുദ്ധം പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ അന്തിമ മുന്നേറ്റത്തിനായി തന്റെ കരുതൽ ശേഖരത്തിന്റെ വൻതോതിലുള്ള പ്രയോഗം പ്രഖ്യാപിക്കാൻ പുടിൻ മെയ് 9 ന് റഷ്യയുടെ വിജയ ദിന പരേഡ് ഉപയോഗിക്കുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. മുൻ നേറ്റോ മേധാവി റിച്ചാർഡ് ഷെറിഫ്, ഉക്രെയ്നിൽ റഷ്യയുമായുള്ള “ഏറ്റവും മോശം സാഹചര്യം” യുദ്ധത്തിന് പാശ്ചാത്യ രാജ്യങ്ങൾ “സ്വയം സജ്ജരാകണം” എന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. “കിയെവിലെ മിന്നലാക്രമണം പരാജയപ്പെട്ടതിൽ സൈന്യം രോഷാകുലരാണ്. സൈന്യത്തിലെ ചിലര്‍ മുൻകാല പരാജയങ്ങൾക്ക് പകരം തേടുകയാണ്,…

മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ടെന്നസി സംസ്ഥാനം പാസാക്കി

ടെന്നസി: മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ടെന്നസി സെനറ്റ് പാസാക്കി. ഏപ്രില്‍ 27നാണ് സെനറ്റ് ഐക്യകണ്‌ഠേന നിയമം പാസാക്കിയത്. മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ കുറ്റക്കാരനായ ഡ്രൈവര്‍ കൊല്ലപ്പെടുന്നവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമമാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. വെഹിക്കുലര്‍ ഹോമിസൈഡ് എന്ന കുറ്റം ചുമത്തി കേസ് എടുക്കുന്നതിനും ബില്ലില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടാലും അവരുടെയെല്ലാം കുട്ടികള്‍ക്ക് 18 വയസു തികയുന്നതുവരെയാണ് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കേണ്ടിവരിക. കുട്ടിയുടെ സാമ്പത്തികാവശ്യവും മാതാപിതാക്കളുടെ വരുമാനവും പരിഗണിച്ചായിരിക്കും ചൈല്‍ഡ് സപ്പോര്‍ട്ട് നിശ്ചയിക്കുകയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന് വിവിധ ഇടങ്ങളില്‍നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ബില്ലിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് തയാറായിട്ടില്ല.

44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാടുകൾക്കിടയില്‍ മസ്കിന് ലഭിച്ചത് 6 മില്യൺ ഫോളോവേഴ്‌സ്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ 44 ബില്യൺ ഡോളറിന്റെ ഡീൽ നടക്കുന്നതിനിടയില്‍ ടെക് കോടീശ്വരനായ എലോൺ മസ്‌ക് പ്ലാറ്റ്‌ഫോമിൽ ഏകദേശം 6 ദശലക്ഷം ഫോളോവേഴ്‌സിനെ നേടി. ട്വിറ്റർ ഇടപാടിന് മുമ്പ് ടെസ്‌ല സിഇഒയ്ക്ക് ഏകദേശം 83 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ, മൈക്രോബ്ലോഗിംഗ് സൈറ്റിൽ അദ്ദേഹത്തിന് 89 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. അതേസമയം, വ്യാജ അക്കൗണ്ടുകൾ മൂലം മസ്‌കിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി വർധിച്ചതായി ടൈം റിപ്പോർട്ട് ചെയ്യുന്നു. പ്രേക്ഷകരുടെ ഗവേഷണ ഉപകരണമായ സ്പാർക്ക്ടോറോയുടെ അഭിപ്രായത്തിൽ, സമാന വലുപ്പത്തിലുള്ള ഫോളോവേഴ്‌സുള്ള അക്കൗണ്ടുകളുടെ ശരാശരി 41 ശതമാനത്തേക്കാൾ 7 ശതമാനം കൂടുതൽ വ്യാജ ഫോളോവേഴ്‌സ് മസ്‌ക്കിനുണ്ട്. സ്പാമുമായി പരസ്പര ബന്ധമുള്ള 25-ലധികം ഘടകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ഓഡിറ്റിംഗ് ടൂൾ കണ്ടെത്തിയത് അസാധാരണമാംവിധം ചെറിയ എണ്ണം ലിസ്റ്റുകളിലുള്ള അക്കൗണ്ടുകൾ, URL ഇല്ലാത്ത അക്കൗണ്ടുകൾ അല്ലെങ്കിൽ അവരുടെ പ്രൊഫൈലിൽ പരിഹരിക്കാത്ത URL, മസ്‌കിനെ…

കലാപത്തിന് പ്രേരിപ്പിച്ചതിന് എഎപി വനിതാ നേതാവ് നിഷാ സിംഗിന് ഏഴ് വർഷം കഠിന തടവ്

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ അർബൻ ഹൗസിംഗ് ഡെവലപ്‌മെന്റ് അതോറിറ്റി (ഹുഡ) സംഘത്തിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രാദേശിക കൗൺസിലർ നിഷ സിംഗ് ഉൾപ്പെടെ 10 സ്ത്രീകൾക്ക് കോടതി 7 വർഷം കഠിന തടവ് വിധിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ഏഴ് പ്രതികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി മോന സിംഗ് വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. പോലീസ് രേഖകൾ പ്രകാരം, 2015 മെയ് 15 ന്, ഹുഡയിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാജ്പാൽ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സെക്ടർ-47 ജിമ്മർ ബസ്തിയിലെ കൈയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കുകയായിരുന്നു. ഈ സമയത്ത് അഭിഭാഷകരായ ഖജൻ സിംഗ്, പ്രദീപ് ജലദാർ, മുൻസിപ്പൽ കോർപ്പറേഷനിലെ അന്നത്തെ വനിതാ കൗൺസിലർ നിഷ സിംഗ് എന്നിവർ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുടർന്ന്…

ഓപ്പൺ തിയേറ്റർ, ലൈബ്രറി, ഫുഡ് കോർട്ട്; 34 കോടി രൂപ ചെലവില്‍ വാരാണസിയിലെ ‘നമോ ഘട്ട്’

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി. ഇന്ത്യൻ സംസ്കാരത്തെയും ആധുനികതയെയും നെഞ്ചേറ്റുന്ന കാശിയിലെ ഘാട്ടിൽ മറ്റൊരു ഘട്ടായ നമോ ഘട്ടിന്റെ പേരും ഉൾപ്പെടുത്തി. നിരവധി ഉപയോക്താക്കൾ ഇതിനെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഘാട്ടിന്റെ ഘടന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറുകയാണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ നമോ ഘട്ട് (#namoghat) എന്ന ഹാഷ്ടാഗോടെ ഷെയർ ചെയ്യുന്നത്. ഏകദേശം 34 കോടി രൂപ ചെലവിൽ നിർമ്മിച്ച ജനൽ ഘട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജലപാതകളും വ്യോമപാതകളും ഈ ഘട്ടുമായി ബന്ധിപ്പിക്കുന്നതിനാൽ വിനോദസഞ്ചാരികൾക്ക് മറ്റ് നഗരങ്ങളിലേക്കും യാത്ര ചെയ്യാം. അതോടൊപ്പം ഒരു ഓപ്പൺ തിയേറ്ററും, ഇവിടെയുണ്ട്. ലൈബ്രറിയും ബനാറസി വിഭവങ്ങളുടെ ഭക്ഷണശാലയുമുണ്ട്. ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ തന്നെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു…

ഹിന്ദുമതം സ്വീകരിച്ച ഉടൻ തന്നെ ജിതേന്ദ്ര ത്യാഗി മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തി

ശ്രീനഗർ: മുസ്ലീങ്ങൾക്കും ഇസ്ലാമിനുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കശ്മീരിലെ കോടതി ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ (മുമ്പ് പേര് വസീം റിസ്വി) ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി മതം മാറി ഹിന്ദുമതം സ്വീകരിച്ചിരുന്നു. നേരത്തെയും ഈ കേസിൽ കോടതിയില്‍ ഹാജരാകണമെന്നും പരാതിയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതിയിൽ അദ്ദേഹം ഹാജരായില്ല. “ഇപ്പോഴത്തെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പ്രതിക്കെതിരെ ഐപിസി 153 എ, 295 എ, 505 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കുന്നു,” കശ്മീർ കോടതി പറഞ്ഞു. പരാതിക്കാരനായ ശ്രീനഗർ നിവാസിയായ ഡാനിഷ് ഹസൻ ദർ പറയുന്നതനുസരിച്ച്, “പ്രതി സ്വന്തം ഇഷ്ടപ്രകാരവും സന്നദ്ധതയോടെയും ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. എന്നാൽ, മതപരിവർത്തനത്തിന് ശേഷം മാധ്യമങ്ങളോട്…

Technopark firm Accubits Technologies to hire around 500 professionals

Thiruvananthapuram: Accubits Technologies, the Thiruvananthapuram Technopark-based technology company, has announced that it will recruit close to 500 professionals to ramp up its products and services in the near-term. The company will look to hire talent to fill job positions that are open in different departments over the next three months. Apart from hiring professionals who would report for work at its offices, Accubits has also announced that it would make remote work option available for the job positions. This is in view with the current pandemic situation. The 500 job…

കാട്ടുപന്നി ക്ഷുദ്രജീവി പ്രഖ്യാപനം – കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പാല: ജനവാസമേഖലകളിലേയ്ക്ക് കടന്നുവന്ന് ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണെന്നതില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം പാല രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാതെ നിരന്തരം കേന്ദ്രത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയില്‍നിന്ന് സംസ്ഥാന വനംവകുപ്പ് പിന്മാറണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 11-ാം വകുപ്പ് 1 ബി ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകള്‍ക്ക് വന്യമൃഗ അക്രമങ്ങളില്‍ നടപടികളെടുക്കാവുന്നതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നികളെ നിയന്ത്രിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നിരിക്കെ കേരളത്തില്‍ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പില്‍ വരുത്താന്‍ സംസ്ഥാനം തയ്യാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ചില…

ലംബോർഗിനി ഇടിച്ചുതെറിപ്പിച്ച യുവതിയുടെ കുടുംബത്തിനു 18.8 മില്യൺ നഷ്ടപരിഹാരം

കലിഫോർണിയ: മുപ്പത്തഞ്ചു മൈൽ വേഗതയുള്ള റോഡിൽ നൂറു മൈൽ വേഗതയിൽ ലംബോർഗിനി ഓടിക്കുകയും റെഡ് സിഗ്‌നലിൽ വാഹനം നിർത്താതെ ഇടത്തോട്ട് തിരിച്ചതിനെതുടർന്നു അവിടെ നിർത്തിയിട്ടിരുന്ന ലക്സ് സെഡാനിൽ ഇടിച്ചതിനെതുടർന്നു യുവതി മരിച്ച കേസിൽ 18.8 മില്യ‌ൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായതായി ഡാനിയേൽ ഗേയ്സി അറിയിച്ചു. 2021 ഫെബ്രുവരി 17 നു വെസ്റ്റ് ലോസ്ആഞ്ചലസിലായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനു അപകടത്തിൽ സാരമായി പരിക്കേറ്റുവെങ്കിലും വിദഗ്ധ ചികിത്സയെ തുടർന്നു സുഖം പ്രാപിച്ചിരുന്നു. കേസിൽ പ്രതിയായ കൗമാരക്കാരനു കഴിഞ്ഞ വർഷം കോടതി ഏഴു മുതൽ ഒന്പതു മാസം വരെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ഡാളസ് ജയിലിലാണ്. മൾട്ടിമില്യണയർ ബിസിനസ് മാൻ ജെയിംസ് കറിയുടെ മകനാണ് ഈ കൗമാരക്കാരൻ. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ട മോനിക്ക മുനോസിന്‍റെ കുടുംബം കേസ് ഫയൽ ചെയ്തത്. അപകടത്തിനു അഞ്ച് സെക്കൻഡിനു മുന്പ് ലംബോർഗിനി…

കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തി; നാല് കറക്‌ഷൻ ഓഫീസർമാർ അറസ്റ്റിൽ

വെസ്റ്റ് മിയാമി (ഫ്ളോറിഡ): മയാമി കൗണ്ടി ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നാലു ഫ്ളോറിഡ സ്റ്റേറ്റ് കറക്‌‍ഷൻ ഓഫീസർമാർ അറസ്റ്റിൽ. റൊണാൾഡ് കോണർ, ജെറിമി ഗോഡ്ബോൾട്ട്, ക്രസ്റ്റഫർ റോളൻ, കാർക്ക് വാൾട്ടൻ എന്നിവർക്കെതിരെ സെക്കൻഡ് ഡ്രിഗി മർഡർ, ക്രൂവൽ ട്രീറ്റ്മെന്‍റ്, എൽഡർലി പേഴ്സൺ അബ്യൂസ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു ജയിലിലടച്ചു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ മൂന്നു വരെ ഏപ്രിൽ 28 നും ഒരാളെ ഏപ്രിൽ 29നു മാണ് അറസ്റ്റ് ചെയ്തത്. മാനസിക രോഗികളെ പാർപ്പിച്ചിരുന്ന മുറിയിലെ കൊലക്കേസ് പ്രതി റൊണാൾഡ് ഇൻഗ്രാം (60) ഒരു ഓഫീസറുടെ നേരെ മൂത്രം ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെതുടർന്നു ഇയാളെ കൈയാമം വച്ച് നാലു പേരും ചേർന്ന് ക്രൂരമായി മർദിച്ചു. തീരെ അവശനായ പ്രതിയെ അവിടെനിന്നും വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ്…