കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണിയും ഉപഭോഗവും രൂക്ഷമായ സാഹചര്യത്തിൽ ഇറച്ചിക്കാവശ്യമായ രോഗ രഹിത പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണം, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ല. പന്നികളിലേക്ക് മാത്രമാണ് രോഗം പകരുന്നത്. എന്നാൽ, പന്നിപ്പനി ആശങ്കയിലായ സാഹചര്യത്തിൽ കർഷകരെ സഹായിക്കാനാണു നടപടിയെന്നും മന്ത്രി പറഞ്ഞു. കണിച്ചാർ ഗ്രാമപ്പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്നിപ്പനി ബാധിത പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശക്ക് ലോണ്‍ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്. ക്ഷീര കര്‍ഷക…
Year: 2022
കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണിത്: വാണിദാസ് എളയാവൂർ
കണ്ണൂർ: കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണെന്ന് പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍. ദേശീയ സുരക്ഷക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡന്റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് വാണിദാസ് എളയാവൂരിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജാഥാ ലീഡർ അഡ്വ. മാർട്ടിൻ ജോർജിന് വാണിദാസ് എളയാവൂർ ദേശീയ പതാക കൈമാറി. ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ് നാം കാണുന്നതെന്നും വാണിദാസ് എളയാവൂർ പറഞ്ഞു. കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു. നിശ്ശബ്ദതയില്‍ മൂടിക്കെട്ടിയ കോൺഗ്രസിന് ഒരു…
ഫലസ്തീൻ കുട്ടികളെ ‘മനസ്സാക്ഷിക്ക് വിരുദ്ധമായി’ കൊന്നൊടുക്കിയതിനെ യുഎൻ അപലപിച്ചു
ജനീവ, സ്വിറ്റ്സർലൻഡ്: ഈ മാസം കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഫലസ്തീൻ കുട്ടികളുടെ എണ്ണത്തിൽ യുഎൻ അവകാശ മേധാവി വ്യാഴാഴ്ച ആശങ്ക രേഖപ്പെടുത്തി, ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഗാസയിലെ ജനസാന്ദ്രതയുള്ള ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേലും ഇസ്ലാമിക് ജിഹാദ് തീവ്രവാദികളും തമ്മിൽ മൂന്ന് ദിവസത്തെ തീവ്രമായ സംഘർഷമാണ് കഴിഞ്ഞ ആഴ്ച കണ്ടത്. “സംഘർഷത്തിനിടയിൽ കുട്ടികളെ വേദനിപ്പിക്കുന്നത് അഗാധമായ അസ്വസ്ഥത ഉണ്ടാക്കുന്നു,” ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം നിരവധി കുട്ടികളെ കൊന്നതും അംഗഭംഗം വരുത്തിയതും മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും അവര്‍ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേലി വ്യോമ, പീരങ്കി ആക്രമണം നടത്തിയത്. സമീപകാല അശാന്തിയിൽ പലസ്തീൻ പ്രദേശങ്ങളിൽ 19 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി മിഷേൽ ബാച്ചലെറ്റിന്റെ ഓഫീസ് അറിയിച്ചു. ഈ വർഷം മൊത്തം എണ്ണം 37…
കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടം
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരാട്ടം രൂക്ഷമാകുന്നു. പോസ്റ്ററില്‍ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാക്യത്തെച്ചൊല്ലി രാഷ്ട്രീയപോരാട്ടം മുറുകുകയാണ്. ഇടത് അനുഭാവികളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഫലിതരൂപേണ പരസ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്‌സിസ്റ്റ് വെട്ടുകിളികൾ’ ആണെന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവന്മാര്‍ക്ക് പ്രാന്താണോയെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ വിമര്‍ശിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറി നിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും റോഡിലെ…
ജെയ്‌ഷെ മുഹമ്മദ് തലവൻ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യാ-യുഎസ് ശ്രമം ചൈന തടഞ്ഞു
ന്യൂയോര്‍ക്ക്: പാക്കിസ്താന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഡെപ്യൂട്ടി ചീഫ് അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസും ഇന്ത്യയും നടത്തിയ നിർദ്ദേശം ചൈന തടഞ്ഞു. ഈ നടപടിയെ “രാഷ്ട്രീയ പ്രേരിതം” എന്ന് ഇന്ത്യ വിശേഷിപ്പിച്ചു. 1974ൽ പാക്കിസ്താനിൽ ജനിച്ച ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൾ റൗഫ് 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഐസി814 വിമാനം ഹൈജാക്ക് ചെയ്തതുൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ പാർലമെന്റ് ആക്രമണം, 2016ൽ പത്താൻകോട്ടിലെ IAF താവളം ആക്രമിക്കല്‍ എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയമാക്കാനുമുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ സംയുക്ത നിർദ്ദേശമാണ് ചൈന ബുധനാഴ്ച…
സമ്പന്നമായ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് പാർലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പുരാതന സ്മാരകങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മൊത്തം 3693 കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളിൽ (സിപിഎം) സുരക്ഷാ ഗാർഡുകൾ 248 സ്മാരകങ്ങളിലും സൈറ്റുകളിലും മ്യൂസിയങ്ങളിലും മാത്രമാണെന്ന് സർക്കാർ കണക്കുകൾ കാണിക്കുന്നു, അവ മൊത്തം സിപിഎമ്മുകളുടെ എണ്ണത്തിന്റെ 6.7 ശതമാനത്തിൽ താഴെയാണ്. ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സ്മാരകങ്ങളുടെ സംരക്ഷണത്തിനായി ആകെ 7000 ഉദ്യോഗസ്ഥരെ ആവശ്യമുള്ളതിൽ ബജറ്റ് പരിമിതികൾ കാരണം 248 സ്ഥലങ്ങളിലായി 2578 സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമേ സർക്കാരിന് നൽകാൻ കഴിയൂ എന്ന വസ്തുത ശക്തമായി ശ്രദ്ധയിൽപ്പെടുത്തി. “നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ സുരക്ഷാ ഗാർഡുകളെ നൽകാത്തതിന് ബജറ്റ് നിയന്ത്രണങ്ങൾ ഒരു ഒഴികഴിവായിരിക്കരുത്. നമ്മുടെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുക എന്നത് ഇന്നത്തെ സർക്കാരിന്റെ ബാധ്യതയാണ്. സ്മാരകങ്ങളുടെ സംരക്ഷണത്തിനായി 7000 ഉദ്യോഗസ്ഥരെ…
വിമർശനങ്ങള്‍ സ്വാഭാവികമാണ്; അത് ക്രിയാത്മകമായി എടുത്താല്‍ പ്രശ്നമില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും റോഡുകളിലെ കുഴികൾ സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ‘വ്യക്തിക്കോ സംഘടനകള്‍ക്കോ സിനിമയ്‌ക്കോ വിമര്‍ശിക്കാം. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്.’ മന്ത്രി പറഞ്ഞു. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. “തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടെങ്കിലും വരണേ” എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രസവിച്ചയുടൻ അമ്മ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു
തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ പ്രസവിച്ച ഉടൻ ബക്കറ്റിൽ മുക്കി കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നിതെന്ന് പരിശോധനയില്‍ ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. കുളിമുറിയിലെ ബക്കറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി ഗർഭിണിയാണെന്ന കാര്യം എല്ലാവരിൽ നിന്നും മറച്ചുവെച്ചതായി റിപ്പോർട്ട്. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നറിയാൻ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
നിരീക്ഷണത്തിലുള്ള യുവതിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന്
കണ്ണൂർ: കുരങ്ങുപനി സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കുരങ്ങുപനി ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. പരിശോധനയിൽ പെൺകുട്ടിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ വീട്ടിൽ ചികിത്സ തുടർന്നാൽ മതിയായിരുന്നു എന്ന് ഡോക്ടർമാർ. പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
അഴിമതി വിരുദ്ധ ബ്യൂറോ രൂപീകരിക്കുന്നത് കർണാടക ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) രൂപീകരണം കർണാടക ഹൈക്കോടതി റദ്ദാക്കി. അഴിമതിക്കേസുകളുടെ എസിബിയുടെ സ്വതന്ത്ര അന്വേഷണം വെട്ടിച്ചുരുക്കിയ കോടതി, എസിബി ലോകായുക്തയുടെ കീഴിൽ പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. എസിബി രൂപീകരണം ചോദ്യം ചെയ്ത് ബംഗളൂരു ലോയേഴ്‌സ് അസോസിയേഷനും സമാജ് പരിവർത്തന കമ്മ്യൂണിറ്റിയും ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷണൽ ബെഞ്ചിന്റെ ഉത്തരവ്. അഴിമതി വിരുദ്ധ സ്‌ക്വാഡിന് സംസ്ഥാന സർക്കാർ നൽകിയ പോലീസ് സ്‌റ്റേഷന്റെ പദവിയും ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി. വീരപ്പ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷന്റെ പദവി ലോകായുക്തയ്ക്ക് പുനഃസ്ഥാപിച്ച കോടതി, എസിബി ലോകായുക്തയുടെ അധികാരപരിധിയിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ചു. ലോകായുക്ത, ഡെപ്യൂട്ടി ലോകായുക്ത എന്നിവരെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കരുതെന്നും കോടതി ഉത്തരവിൽ…
