സത്യത്തെ തമസ്‌കരിക്കുന്ന അഹന്തയും അഹങ്കാരവും

ജീവിതത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനമാനങ്ങളും ,നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി  വന്നു ചേരുമ്പോള്‍   അതിന്റ ഉറവിടവും  സാഹചര്യവും എന്താണെന്ന്   അന്വേഷിച്ചു കണ്ടെത്തി തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടുതല്‍ വിനയാന്വതനാകുകയും ,ലഭിച്ച നന്മകളുടെ വലിയൊരു പങ്ക് സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണം . എന്നാല്‍ ഈ തിച്ചറിവ് നഷ്ടപെട്ട വലിയൊരു ജന സമൂഹത്തിനു നടുവിലാണ്  നാം ഇന്ന് അധിവസിക്കുന്നത് . നേട്ടങ്ങളുടെ മതിഭ്രമത്തില്‍ സ്വയമേ, നാം അറിയാതെതന്നെ  നമ്മില്‍ അങ്കുരിക്കുന്ന വികാരങ്ങളാണ്   അഹന്തയും അഹങ്കവും .ഈ  വിനാശകര വികാരങ്ങളെ  പക്വതയോടും  ആത്മസംയമനത്തോടും അഭിമുഘീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിനും ,ക്രിയാത്മകമായി തിരിച്ചുവിടുന്നതിനും  കഴിയാതെ പലരും ദയനീയമായി പരാജയപെടുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇവര്‍  ഒരുപക്ഷെ ചെന്നുചാടുന്നത് നാശത്തിന്റെയും അപമാനത്തിന്റെയും നിരാശയുടെയും  അഗാധ ഗര്‍ത്തത്തിലായിരിക്കുമെന്നതു നാം വിസ്മരിക്കരുത് ഇതിനെ സാധൂകരിക്കുന്ന ഒരനുഭവകഥ  ഇവിടെ പങ്ക് വെക്കുന്നു. ഒരിക്കല്‍  അതിസമര്‍ത്ഥനായ  രാജാവും മന്ത്രവാദികള്‍ ഉള്‍പ്പെടെയുള്ള  പരിവാരങ്ങളും…

ബ്ലോഗര്‍ റിഫയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കും

കോഴിക്കോട്: പ്രശസ്ത വ്‌ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആര്‍ഡിഒയ്ക്ക് പോലീസ് അപേക്ഷ നല്‍കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ് പറഞ്ഞു. കുറ്റക്കാരെ പോലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും…

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടുവെന്ന് മന്ത്രി; മന്ത്രിയെ തള്ളി ഡബ്ല്യൂസിസി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി തന്നോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഡബ്ല്യൂസിസി നിരന്തരം ആരോപിക്കുന്നതിനിടെയാണ് സംഘടനയെ വെട്ടിലാക്കുന്ന ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിഷന്‍. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. അതില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ…

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; പി.സി ജോര്‍ജിനെതിരെ തുടര്‍ നടപടിയുമായി പോലീസ് കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും…

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഭൂ-ഭവനദാന ഞായര്‍ ആചരിച്ചു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാതിര്‍ത്ഥിയിലുള്ള എല്ലാ ഇടവകകളിലും മെയ് 1 ഭൂഭവന ദാന ഞായറായി  ആചരിച്ചു. ഇതിനോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. മാര്‍ത്തോമാ മെത്രാപോലീത്താ ഡോ.തിയഡോഷ്യസ് മാര്‍ത്തോമായുടെ സര്‍കുലറിന് വിധേയമായാണ് മെയ് 1 ഭൂഭവനദാന ഞായറാഴ്ച സഭ വേര്‍തിരിച്ചിരുന്നത്. മെയ് 1ന് ഭൂഭവനദാനപ്രസ്താവനത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനും, പ്രത്യേക സ്‌തോത്രകാഴ്ച സമാഹരിക്കുന്നതിനും അതതു ഇടവകകളിലെ ചുമതലക്കാര്‍ നേതൃത്വം നല്‍കി. 1968 ല്‍ ഡോ.യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപോലീത്തായുടെ ദീര്‍ഘദര്‍ശനമായിരുന്ന ഭൂഭവനദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വന്തമായി ഭവനമില്ലാതെ കഴിയുന്ന സഹോദരങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുക എന്ന പദ്ധതിയാണ് സഭയായി വിഭാവനം ചെയ്തിരിക്കുന്നത്. 53 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാതിമതഭേദമെന്യേ ഏകദേശം 8500 പരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 വെള്ളപൊക്കത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയില്‍ അറ്റകുറ്റ പണികള്‍ക്കായി തിരഞ്ഞെടുത്ത 65 വീടുകളേയും, നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്ത 95ല്‍ 94ന്റേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.…

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു

ഞായറാഴ്ച രാത്രി ചാന്ദ്ര കലണ്ടർ മാസമായ ഷവ്വാല്‍ മാസത്തില്‍ ചന്ദ്രന്റെ ദർശനത്തിന് ശേഷം ഒരു ഡസനിലധികം മുസ്ലീം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ വിശുദ്ധ റമദാൻ മാസത്തിന്റെ അവസാനത്തിൽ ഈദുൽ ഫിത്വര്‍ ആഘോഷിച്ചു. തുർക്കി, യെമൻ, സിറിയ, പലസ്തീൻ, മിക്ക പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങൾ, വടക്കേ ആഫ്രിക്കയിലെ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഒരു മാസത്തെ വ്രതമനുഷ്ഠിച്ച മുസ്ലീം വിശ്വാസികൾ പെരുന്നാൾ ദിനത്തിൽ രാവിലെ ഈദ് പ്രാർത്ഥനയിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നിരവധി ആരാധകരെ വീട്ടിൽ ഈദ് പ്രാർത്ഥനകൾ നടത്താനോ പള്ളികളിൽ കർശനമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കാനോ നിർബന്ധിതരാക്കി. സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും നൂറുകണക്കിന് മുസ്ലീങ്ങൾ തിങ്കളാഴ്ച പുലർച്ചെ ഈദുൽ ഫിത്വര്‍ നമസ്‌കാരം നിർവഹിക്കാൻ ഒത്തുകൂടി. കൂടാതെ, കോവിഡ്-19 മഹാമാരി മൂലം രണ്ട് വർഷത്തെ നിശബ്ദമായ ആഘോഷങ്ങൾക്ക് ശേഷം, വിശുദ്ധ റമദാൻ…

ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു; 7 പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: യുഎഇയില്‍നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്‌സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.    

ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധ: ജീവനക്കാര്‍ കസ്റ്റഡിയില്‍; ഉടമ വിദേശത്ത്, വാഹനം കത്തിച്ച നിലയില്‍

കാസര്‍ഗോഡ്: ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മാനേജിംഗ് പാര്‍ട്ണര്‍ എം. അനക്‌സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടയുടെ ഉടമ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, കടയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ ഇന്നലെ രാത്രി തീയിട്ടു. കണ്ണൂര്‍ കരിവെള്ളൂര്‍ പെരളത്തെ പരേതനായ നാരായണന്‍-പ്രസന്ന ദന്പതികളുടെ ഏകമകള്‍ ദേവനന്ദ (16) ആണ് ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂര്‍ എ.വി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.<br> <br> 29നു വൈകുന്നേരത്തോടെയാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാര്‍ ആന്‍ഡ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചത്. 30 മുതല്‍ ഛര്‍ദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഞായറാഴ്ച…

യുദ്ധം ജയിക്കുന്നതുവരെ ഉക്രയ്‌നൊപ്പമെന്ന് പെലോസി

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രയെ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക ഉക്രെയ്‌നൊപ്പം ഉണ്ടായിരിക്കുമെന്ന് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉക്രയ്ന്‍ പ്രസിഡന്റിന് ഉറപ്പു നല്‍കി. ശനിയാഴ്ച വൈകീട്ട് ഉക്രയ്ന്‍ തലസ്ഥാനമായ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനുശേഷം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ പെലോസി ഉറപ്പു നല്‍കിയത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഉക്രയ്ന്‍ സന്ദര്‍ശിക്കുന്ന ഉയര്‍ന്ന റാങ്കിലുള്ള യു.എസ്. സംഘത്തിന്റെ ആദ്യസന്ദര്‍ശനമാണിത്. ഉക്രെയ്ന്‍ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന ഈ പോരാട്ടത്തിന് നന്ദി പറയുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിനു മുമ്പ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ എന്നിവര്‍ അപ്രതീക്ഷിതമായിട്ടാണ് സന്ദര്‍ശനം നടത്തിയതെങ്കിലും, ഇത്രയും വലിയൊരു ഡലിഗേഷനുമായി ആദ്യമായാണ് ഒരു സംഘം കിവില്‍…

പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു

ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കുക മങ്കട: ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാര്‍ദ്ധവും ഏക മാനവികതയും ഉദ്‌ഘോഷിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷമായ സമകാലിക സാഹചര്യത്തില്‍ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീന്‍ ജോബ്‌സ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു. വൈറ്റ് മാര്‍ട്ട് മങ്കട…