പത്തനംതിട്ട: റാന്നിയില്‍ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍. റിന്‍സിയും ഒന്നര വയസുള്ള മകള്‍ അല്‍ഹാനയുമാണ് മരിച്ചത്. ഐത്തല സ്വദേശി സജി ചെറിയാന്റെ ഭാര്യയും മകളുമാണ്. റിന്‍സയും മകള്‍ അല്‍ഹാനയും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
Year: 2022
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരെ വീണ്ടും പരാതിയുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി. നേരത്തെ നല്‍കിയ പരാതിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. രാമന്‍പിള്ളയ്ക്കു പുറമേ ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം. നേരത്തെ അതിജീവിത നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു.
ബാങ്ക് വായ്പ: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമിയും ഈടായി സ്വീകരിക്കുമെന്ന് മന്ത്രി വാസവന്‍
തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമ തടസമൊന്നുമില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി വായ്പകയ്ക്ക് ബാങ്ക് സ്വീകരിക്കാതിരുന്ന രണ്ടു സംഭവങ്ങളുണ്ടായെന്നും രണ്ടു സംഘങ്ങളെയും നിജസ്ഥിത ബോധ്യപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ പ്രാരംഭ നടപടികളില്‍ ഒന്നാണ് സാമൂഹിക ആഘാത പഠനം. അതിനായാണ് ഭൂമിയില്‍ കല്ലിട്ടത്. ഇത് ഭൂമി ഏറ്റെടുക്കാനാണെന്ന തരത്തില്‍ പലയിടത്തും പ്രചരണമുണ്ടായി. അതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണമെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില സര്‍ക്കാര്‍ നല്‍കും. അതിനാല്‍ വായ്പ നല്‍കുന്ന തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാന്‍ ഉടമകള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ കല്ലിട്ട ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നത്. കല്ലിട്ട ഭൂമി ഈടായി നല്‍കിയാല്‍ നിരസിക്കരുതെന്ന നിര്‍ദ്ദേശം സഹകരണ…
മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ എന്‍.ടി. സാജന്റെ പുതിയ നിയമനത്തിന് സ്‌റ്റേ
കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്നു സാജന്‍. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി. വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വീട് ജപ്തി ചെയ്ത സംഭവം; ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍: ബാങ്കിന് കത്ത് കൈമാറി
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത നിര്‍ധന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പണം നല്‍കിക്കൊള്ളാമെന്ന് അറിയിച്ച് എംഎല്‍എ ബാങ്കിന് കത്ത് കൈമാറി. 1,75000 രൂപ ബാങ്കിന് നല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചത്. മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ജപ്തി സമയം അജേഷും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍…
ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജില്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി പുഴയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന കെ.സുധാകരന്‍; താത്ക്കാലിക വെടിനിര്‍ത്തല്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെ ഐ.എന്‍.ടി.യു.സി പ്രിസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പിന്തുണച്ചുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ പരസ്യ പോരിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവുമായും ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായും ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശന്‍ പറഞ്ഞത്. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനിടെ വി.ഡി സതീശനെതിരേ ഐ.എന്‍.ടി.യു.സിയെ ഇളക്കിവിട്ടത് ചെന്നത്തിലയാണെന്ന ആരോപണത്തിന് ‘താന്‍ അത്ര ചീപ്പല്ല’ എന്ന മറുപടിയാണ്…
തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഗൂഢാലോചന’യ്ക്ക് പിന്നിൽ യുഎസ് നയതന്ത്രജ്ഞന്‍: പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിവാദ കത്തിന് പിന്നിൽ മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ആരോപിച്ചു. രാജ്യത്തെ പാർലമെന്റിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് ശേഷം ഇസ്ലാമാബാദിൽ പാർട്ടി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) യോഗത്തിൽ, അവിശ്വാസ പ്രമേയത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതായി ഖാൻ പറഞ്ഞു. തന്റെ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ‘വിദേശ ഗൂഢാലോചന’യിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ദക്ഷിണേഷ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത യു എസ് ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലുവിന്റെ പേര് ഖാന്‍ എടുത്തു പറഞ്ഞു. പാർലമെന്റിന്റെ ഉപരിസഭയായ നാഷണൽ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിനെ ഖാൻ അതിജീവിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസിലെ പാക്കിസ്താന്‍ പ്രതിനിധി അസദ്…
റഷ്യയെ തകർക്കാൻ ഉക്രെയ്ന്‍ ‘വ്യാജ ആക്രമണം’ നടത്തുന്നു: ലാവ്‌റോവ്
ഉക്രെയിനിലെ ബുച്ച പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉക്രെയ്‌ന്റെ അവകാശവാദം മോസ്കോയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള “വ്യാജ ആക്രമണം” ആണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഉക്രേനിയൻ പട്ടണത്തിൽ റഷ്യൻ സൈന്യം ‘നൂറുകണക്കിന് ആളുകളെ’ കൊന്നുവെന്ന് കിയെവും അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. ബുച്ചയുടെ നിയന്ത്രണം പിടിച്ചെടുത്ത വേളയില്‍ സാധാരണക്കാരെ കൊല്ലുന്ന ഒരു പ്രവൃത്തിയിലും റഷ്യൻ സൈന്യം ഉൾപ്പെട്ടിട്ടില്ലെന്ന് ലാവ്‌റോവ് തിങ്കളാഴ്ച ആവർത്തിച്ചു. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഫൂട്ടേജുകളിൽ മൃതദേഹങ്ങൾ എന്ന് വിളിക്കപ്പെടുന്നവ “നാടകം” ആണെന്നും ആ ചിത്രങ്ങളും ഉക്രെയ്നിന്റെ തെറ്റായ സംഭവ വികാസങ്ങളും കിയെവും പാശ്ചാത്യ രാജ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും ലാവ്‌റോവ് പറഞ്ഞു. “കഴിഞ്ഞ ദിവസം, കിയെവ് മേഖലയിലെ ബുച്ചാ നഗരത്തിൽ നിന്ന് റഷ്യന്‍ സൈനികർ പിന്മാറി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവിടെ ഒരു വ്യാജ ആക്രമണം അരങ്ങേറി, അത് എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും…
സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത് സ്തുതി പാടാനല്ല: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: സ്തുതിഗീതം പാടാനല്ല സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണ്. നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. കെപിസിസി വിലക്ക് ലംഘിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുമെന്നും എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷ ദൗത്യമെന്ന കെ.വി. തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ വ്യക്തമാക്കി. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
