ജനം ടി.വി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ജികെ പിള്ള ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1973-ല്‍ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു. വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, ഇപ്പോള്‍ വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ് . ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബാംഗ്ലൂര്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു. യുഎസ്…

വടക്കുന്നാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും പ്രവാസിഭക്തന്റെ കാണിക്ക

തൃശ്ശൂര്‍: പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്. രണ്ട് ആനകള്‍ക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പങ്കെടുത്തു.

പ്രശസ്ത നർത്തകി മന്‍സിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്ത പരിപാടി നടത്താൻ അനുമതി നിഷേധിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഹിന്ദു ആണെന്ന് പറഞ്ഞ് മുസ്ലിം യുവതിയായ നർത്തകിക്ക് തിങ്കളാഴ്ച അനുമതി നിഷേധിച്ചു. ഭരതനാട്യം നർത്തകിയും ശാസ്ത്രീയ നൃത്തത്തിൽ പിഎച്ച്‌ഡി ഗവേഷകയുമായ നർത്തകി മൻസിയയെയാണ് പ്രോഗ്രാം നോട്ടീസിൽ തന്റെ പേര് അച്ചടിച്ചിട്ടും ക്ഷേത്രം അധികൃതർ നൃത്തം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത്. അഹിന്ദുവിന് അകത്ത് പ്രവേശിക്കാൻ ക്ഷേത്ര പാരമ്പര്യം അനുവദിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 15 മുതൽ 25 വരെ ക്ഷേത്രം സംഘടിപ്പിക്കുന്ന 10 ദിവസത്തെ നാഷണൽ ഫെസ്റ്റിവൽ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ പരിപാടിയില്‍ മുസ്ലീം യുവതിയായ മൻസിയ നൃത്തം അവതരിപ്പിക്കേണ്ടതായിരുന്നു. ഫെസ്റ്റിൽ 800 ഓളം കലാകാരന്മാരാണ് ഈ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. “സംഘാടകർ എന്നെ ഫോണിൽ വിളിച്ച് എനിക്ക് പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നാണ് അവർ പറഞ്ഞത്. ദേശീയ…

പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ അനുസരണം അടിച്ചുപഠിപ്പിച്ചു; സെക്രട്ടറി രാജിവച്ചു

പാലക്കാട്: പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം. അനുസരണം പഠിപ്പിക്കാനാണ് കുട്ടികളെ അടിച്ചത്. ആരോപണം നേരിടുന്ന ശിശുസംരക്ഷണ കേന്ദ്രം െസക്രട്ടറി രാജിവച്ചു. കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നോര്‍ത്ത് പോലീസ് അന്വേഷണം നടത്തും. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സെക്രട്ടറി രാജിവച്ചു. നേരത്തെ നടന്ന മര്‍ദ്ദനമാണെന്നും ഇപ്പോള്‍ ചിത്രം പ്രചരിക്കുന്നത് ജീവനക്കാര്‍ക്കിടയിലെ ശീതസമരമാണെന്നും പോലീസ് സംശയിക്കുന്നു. ഒരു വര്‍ഷമായി മര്‍ദ്ദനം നടക്കുന്നുണ്ടെന്നാണ് സൂചന. വിജയന്‍ സാര്‍ തങ്ങളെ അടിച്ചുവെന്ന് കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. അനുസരിക്കാത്തതിനും രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ കരഞ്ഞതിനുമാണ് അടിക്കുന്നത്. സ്‌കെയിലും വടിയും ഉപയോഗിച്ചാണ് അടിക്കുന്നതെന്നും കുട്ടികള്‍ പറയുന്നുണ്ട്.  

കോടതി ഉത്തരവും പാഴായി; സെക്രട്ടേറിയറ്റില്‍ ഹാജരായത് 176 ജീവനക്കാര്‍

തിരുവനന്തപുരം: ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റില്‍ കാര്യമായ ഹാജരുണ്ടായില്ല. 176 പേരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലെ ചീഫ് സെക്രട്ടറിയടക്കം 32 പേരാണ് ഹാജരായിരുന്നത്. 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പരിമിതമായ എണ്ണം ജീവനക്കാരാണ് എത്തിയത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ആലപ്പുഴ, കോഴിക്കോട് കലക്ടറേറ്റ്, നെയ്യാറ്റിന്‍കര സിവില്‍ സ്‌റ്റേഷന്‍ എന്നിവിടളിലേക്ക് എത്തിയ ജീവനക്കാരെ തടഞ്ഞു. എന്തുനടപടിയുണ്ടായാലും ഇന്ന് ജോലിക്ക് കയറില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. കാല്ലം ഹൈസ്‌കൂള്‍ ജംഗഷ്‌നില്‍ കെ.എസ്.ആര്‍.ടി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ബസില്‍ കൊടിയും സ്ഥാപിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷകള്‍ തടയുന്ന സമരാനുകൂലികള്‍ നേതാക്കള്‍ക്ക് സഞ്ചരിക്കാനുള്ള ഓട്ടോകള്‍ മാത്രം കടത്തിവിട്ടു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വാഹനങ്ങളില്‍ നിന്ന് ഇറക്കിവിടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന്…

പണിമുടക്ക്: നാടുമുഴുകന്‍ കട അടപ്പിച്ചു; സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ജോലിക്ക് തടസ്സമില്ല

തൃശൂര്‍: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ശക്തമായിരിക്കേ് ഇന്നു തുറക്കാന്‍ ശ്രമിച്ച മുഴുവന്‍ കടകളും സമരാനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ സി.പി.എം ഭരണസമിതി ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ജോലിക്ക് കയറി. ജീവനക്കാരെ അകത്താക്കി ബാങ്കിന്റെ ഷട്ടര്‍ അടച്ചു പുറത്തുനിന്ന് സെക്യുരിറ്റി പൂട്ടി. അകത്തിരുന്ന് ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ കണ്ണന്‍ ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. സംസ്ഥാന വ്യാപകമായി വഴി തടയലും കടകള്‍ അടപ്പിക്കുകയും ചെയ്യുമ്പോഴാണ് സി.പി.എം ഭരണസമിതിയുള്ള ബാങ്കില്‍ ജോലി നടക്കുന്നത്. ബാങ്കിലെ കമ്പ്യൂട്ടര്‍ നന്നാക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെഡറല്‍ ബാങ്കും സ്‌റ്റേറ്റ് ബാങ്കും ഇന്നലെ പ്രവര്‍ത്തിച്ചിരുന്നല്ലോ എന്നാണ് ഇവരുടെ വിശദീകരണം.

കോവിഡ്: പ്രതിദിന കേസുകള്‍ 1259; ലോകത്താകെ 481,965,669 രോഗബാധിതരും 6,127,067 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1259 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1705 പേര്‍ േരാഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 15,378 ആയി കുറഞ്ഞു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ 16.05 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാതെ അവശേഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. 184.68 കോടി ഡോസ് വാക്‌സിനാണ് സര്‍ക്കാരുകള്‍ക്ക് ഇതുവരെ വിതരണം ചെയ്തത്. അതേസമയം, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളില്‍ 481,965,669 ആയി ഉയര്‍ന്നു. മരണസംഖ്യ 6,127,067 ആയി. വാക്‌സിനേഷന്‍ 10,895,966,418 ആയെന്നും ജോണ്‍ ഹോപ്കിന്‍ യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു.  

ഉക്രേനിയൻ പ്രതിസന്ധികൾക്കിടയിൽ ഈജിപ്ത് ഗോതമ്പ് വിതരണത്തിനായി ഫ്രാൻസിനെ സമീപിക്കുന്നു

കെയ്‌റോ: ഉക്രേനിയൻ സാഹചര്യം ദീർഘകാലം തുടരുകയാണെങ്കിൽ, ഗോതമ്പ് പോലുള്ള ചില അടിസ്ഥാന ചരക്കുകൾ ലഭിക്കുന്നതിന് ഈജിപ്ത് ഫ്രാൻസുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ആശ്രയിക്കുമെന്ന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മഡ്‌ബൗലി പ്രസ്താവിച്ചു. കെയ്‌റോയിൽ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് സാമ്പത്തിക, ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഡ്‌ബൗലി ഇക്കാര്യം അറിയിച്ചത്. “റഷ്യൻ-ഉക്രേനിയൻ സംഘർഷത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഈജിപ്തും ഫ്രാൻസും ഒരേ അഭിലാഷങ്ങളും ആശങ്കകളും പങ്കിടുന്നു,” ഈജിപ്ഷ്യൻ പ്രധാനമന്ത്രി പ്രസ്താവിച്ചു. സ്ഥിതി കൂടുതൽ കാലം നിലനിൽക്കും, അത് ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മോശമാക്കും. ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, പ്രത്യേകിച്ച് ആഗോള ചരക്ക് വിപണിയിൽ ഈജിപ്തിന് തന്റെ രാജ്യം പൂർണ പിന്തുണ നൽകുമെന്ന് ലെ മെയർ ഒന്നുകൂടി ഉറപ്പിച്ചു. ഫ്രാൻസ് പ്രതിവർഷം 35 ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കുന്നുണ്ടെന്നും, അതിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ മേഖലയിൽ ഈജിപ്തുമായി…

ഉക്രൈനുമായുള്ള സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രതിനിധികൾ ഇസ്താംബൂളിലെത്തി

ഇസ്താംബൂൾ: ഉക്രൈനുമായുള്ള സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം തിങ്കളാഴ്ച തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നയതന്ത്ര ദൗത്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന അതാതുർക്ക് വിമാനത്താവളത്തിലാണ് റഷ്യൻ നയതന്ത്രജ്ഞരെ വഹിച്ചുകൊണ്ടുള്ള ജെറ്റ് ലാൻഡ് ചെയ്തതെന്ന് പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ ചർച്ചകൾ ആരംഭിക്കുമെന്ന് തുർക്കി നയതന്ത്ര വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനും ഞായറാഴ്ച ഫോൺ ചർച്ചയിൽ ഇസ്താംബൂളിൽ അടുത്ത റൗണ്ട് ചർച്ചകൾ വിളിക്കാൻ തീരുമാനിച്ചു. ഈ പ്രക്രിയയിലുടനീളം സാധ്യമായ എല്ലാ വഴികളിലും തുർക്കി തുടർന്നും സഹായിക്കുമെന്ന് എർദോഗൻ പറഞ്ഞു. റഷ്യയും ഉക്രെയ്നും ഇതുവരെ ബെലാറസിൽ മൂന്ന് റൗണ്ട് മുഖാമുഖ ചർച്ചകൾ നടത്തി, നാലാമത്തെ സെഷൻ വീഡിയോ കോൺഫറൻസാണ്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ വിവിധ നേതാക്കളുമായി ബന്ധപ്പെടുന്നു

ന്യൂയോര്‍ക്ക്: ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം വെടിനിർത്തലിന് ലോകം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും റഷ്യൻ അധിനിവേശം തടസ്സമില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളുടെയും തലവൻമാരുൾപ്പെടെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നു. അതിനിടെ, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ, തുർക്കി, ചൈന, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച പറഞ്ഞു. “ഒരു രാഷ്ട്രീയ പരിഹാരത്തിനായി മധ്യസ്ഥതയുടെ വ്യത്യസ്ത വഴികൾ കണ്ടെത്താൻ ഇരുപക്ഷത്തിന്റെയും ഉയർന്ന തലത്തിൽ സംസാരിക്കുന്ന നിരവധി രാജ്യങ്ങളുമായി ഞാൻ അടുത്ത ബന്ധത്തിലാണ്,” ഗുട്ടെറസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “ഞാൻ എന്റെ തുർക്കി സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു, അതുപോലെ,…