ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഫഹജ് മുത്തലാക് നാസര്‍ അല്‍ ഷോറാനുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും വ്യാപാരവും നിക്ഷേപവും കൂടുതല്‍ ശക്തമാക്കുന്നതിനും എല്ലാ മേഖലകളിലും പരസ്പര സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളും മറ്റു വിഷയങ്ങളും ചര്‍ച്ചയായതായി എംബസ്സി പുറത്തെറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും വാണിജ്യ മന്ത്രാലയ പ്രതിനിധികളും സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍  

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു

കൂട്ടിലങ്ങാടി : “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചരണാർഥം കൂട്ടിലങ്ങാടിയിൽ മക്കരപ്പറമ്പ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ നിസാർ, ഏരിയ സെക്രട്ടറി സി.എച്ച് ഇഹ്സാൻ, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, ശാഫി, സിഎച്ച് റാസി എന്നിവർ സംസാരിച്ചു. കീരംകുണ്ടിൽ നിന്നാരംഭിച്ച യുവജനറാലിക്ക് എം.കെ അബ്ദുല്ലത്തീഫ്, സി.എച്ച് ജാഫർ, അഷ്റഫ് സി.എച്ച്, യഹ് യ എന്നിവർ നേതൃത്വം നൽകി.

Greek Delegation visit Union Coop

Visit aimed at establishing trade relations and learning about ‘Hydroponic Agriculture Mechanisms’ and latest technologies incorporated by the cooperative Dubai, UAE: Union Coop, the largest Consumer Cooperative in the UAE received a Greek delegation specialized in the retail trade sector from various Greek stores and hypermarkets, intending to learn about the latest technologies that the cooperative uses in supplying products and fulfilling vital needs of local markets for goods, in addition to exchanging experiences and innovative practices that it follows in the field of retailing. The 15-person delegation was headed…

റമദാൻ പ്രഭാഷണം ചൊവ്വാഴ്ച

പുലാപ്പറ്റ: ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച റമദാൻ പ്രഭാഷണം എ.എൽ.പി സ്ക്കൂളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ, ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തും.

കോഴിക്കോട്ട് പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍

 കോഴിക്കോട്: അവശ്യ സര്‍വീസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളംപിടിക്കുന്നതിനാണ് ഡയസ്നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം…

കൊല്ലം പ്രവാസി അസോസിയേഷൻ – സൽമാബാദ് ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് രതിൻ തിലക് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ സന്തോഷ്‌ കാവനാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സലിം തയിൽ ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ സജീവ് ആയൂർ നേതൃത്വം നൽകി. സജീവ് ആയൂർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ ശ്രീ രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ലിനീഷ് പി എ ആചാരി, വൈസ് പ്രസിഡന്റായി ശ്രീജിത്ത് പരമേശ്വരൻ നായർ, സെക്രട്ടറിയായി ജോസ് ജി മാങ്ങാട്ട്, ജോയിൻ സെക്രട്ടറിയായി ഗ്ലാൺസൺ സെവാസ്റ്റിയൻ വാസ്, ട്രഷററായി സുരേഷ് എസ് ആചാരി…

യു.എസ്.ടി. യില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍

തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍. യു എസ് ടി ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കളേഴ്‌സ് ഓഫ് യു എസ് ടി യുടെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ ക്ഷണിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, എം.ആര്‍, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ച – കേള്‍വി പരിമിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു. രണ്ട് മിനിട്ടുകള്‍ കൊണ്ട് അഞ്ചു കുട്ടികള്‍ ചേര്‍ന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവര്‍ത്തിവച്ചപ്പോള്‍ യു എസ് ടി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേള്‍വി പരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച…

സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും; കോടതികൾ കേന്ദ്രത്തെ വിമർശിക്കണമെന്ന് എഐടിയുസി

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ. കോടതികൾ കേന്ദ്ര സർക്കാരിനെ വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നാളെയും സമരം തുടരും. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് എഐടിയുസി അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരത്തെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

തടവിലാക്കപ്പെട്ടവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; ക്രിമിനൽ ഐഡന്റിഫിക്കേഷൻ റൂൾസ് ബില്ലുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്ര ക്രിമിനൽ നടപടി പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലാകുന്നവരുടെയും ഭൗതികവും ജൈവപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി ബിൽ. 1920-ലെ തടവുകാരെ തിരിച്ചറിയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് നിർണായക ബിൽ തയ്യാറാക്കിയത്. വിരലടയാളം, കൈയക്ഷര വിശദാംശങ്ങൾ, പാദ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്കാൻ, ഒപ്പ്, കൈയക്ഷരം, കുറ്റവാളികളുടെ, തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങൾ എന്നിവ ശേഖരിക്കാം. അതേ സമയം മൗലികാവകാശങ്ങളുടെ ലംഘനമാണിത് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ബിൽ അവതരിപ്പിച്ചത്. വിവര സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടാക്കാമെന്ന് ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. കോടതി വിട്ടയച്ചവരുടെ വിവരങ്ങൾ സൂക്ഷിക്കില്ലെന്നും കേന്ദ്രം ഉറപ്പു നൽകി. ഈ ബില്ലിന്…