കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടുപോകാന്‍ എത്തിച്ച പോലീസ് വണ്ടി ബ്രേക്ക് ഡൗണായി. ഇതോടെ പ്രവര്‍ത്തകരെ ബസില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി. പോലീസിനെ കൂക്കിവിളിച്ച പ്രവര്‍ത്തകര്‍ ഡീസലടിക്കാന്‍ പണം പിരിവെടുത്ത് നല്‍കി. ഒരു പോലീസ് വാഹനം നന്നാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. പ്രവര്‍ത്തകര്‍ മഗ്ഗും തുണിവിരിച്ചും പിരിവെടുത്ത് പണം പോലീസുകാര്‍ക്ക് മുന്നില്‍ തുണിയില്‍ വിരിച്ചുനല്‍കി.
Year: 2022
സില്‍വര്‍ ലൈനെതിരെ പ്രതിഷേധ പ്രകടനം: ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാര്‍ക്കു പോലീസ് മര്‍ദനം
ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് എം.പിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദനം. ഹൈബി ഈഡന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിനെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചു. എം.പിമാരും പോലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. തന്നെ പുരുഷ പോലീസ് മര്‍ദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് എംപിമാര്‍ പ്രതിഷേധം നടത്തുന്നത് സര്‍വസാധാരണമാണ്. ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കെ.റെയില്‍ അനുമതിക്കായി കേരള മുഖ്യമന്ത്രി…
സില്‍വര്‍ ലൈന്‍: സര്‍വേ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച്; യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
s തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വേ കല്ലുമായാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് . പാലക്കാട് കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചായിരുന്നു പ്രകടനം. ഇരു മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലയായിട്ടും പാലക്കാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പ്രകടനം. സര്‍വേ കല്ലിന്റെ മാതൃകമായുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തെ തന്നെ ചില പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളില്‍ കടന്നിരുന്നു. ിവരെ പോലീസ് നീക്കം ചെയ്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെങ്കിലും പിരിഞ്ഞുപോകാന്‍…
സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയില്‍ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയില്‍ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയില്‍ എംഡി അജിത്കുമാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.…
നിരക്ക് വര്‍ധന: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു; തലസ്ഥാനത്ത് ഭാഗികം
തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഭാഗികമായാണ് നടക്കുന്നത്. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍…
ബംഗാളിൽ 10 പേരെ ജീവനോടെ ചുട്ടുകൊന്നു; പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാദു ഷെയ്ഖിന്റെ മരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പത്തോളം പേരുടെ മരണവും തുടർന്നുള്ള പ്രദേശവാസികളുടെ പലായനവും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിമർശനത്തിന് ഇടയാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന അക്രമത്തിൽ ഞാൻ എന്റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഇത്തരമൊരു ഹീനകൃത്യം ചെയ്തവരെ സംസ്ഥാന സർക്കാർ തീർച്ചയായും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ട്വീറ്റ് ചെയ്തു. “ഇത്തരമൊരു പ്രവൃത്തി ചെയ്തവരോടും അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും ക്ഷമിക്കരുതെന്ന് ഞാൻ ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാനത്തിന് എന്ത് സഹായവും നൽകുമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഉറപ്പ് നൽകുന്നു,” പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തെക്കുറിച്ചുള്ള…
ടിറ്റ് ഫോർ ടാറ്റ്: യുഎസ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി
മോസ്‌കോ: ഐക്യരാഷ്ട്ര സഭയിലേക്കുള്ള മോസ്‌കോയുടെ 12 പ്രതിനിധികളെ പുറത്താക്കിയ വാഷിംഗ്ടണിന്റെ നടപടിക്ക് പ്രതികാരമായി യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി റഷ്യ അറിയിച്ചു. മാർച്ച് 23 ന്, പുറത്താക്കപ്പെടുന്ന അമേരിക്കൻ നയതന്ത്രജ്ഞരുടെ പട്ടിക അമേരിക്കൻ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി നല്‍കിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ന്യൂയോർക്കിലെ യുഎന്നിലെ റഷ്യൻ നയതന്ത്രജ്ഞരെ വാഷിംഗ്ടൺ പുറത്താക്കിയതിന് മറുപടിയായാണ് തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. “റഷ്യയ്‌ക്കെതിരായ യുഎസിന്റെ ഏത് ശത്രുതാപരമായ നടപടിക്കും ദൃഢവും ഉചിതമായതുമായ മറുപടി നൽകുമെന്ന് യുഎസ് പക്ഷത്തിന് ഉറച്ച അറിയിപ്പ് നൽകിയിട്ടുണ്ട്,” പ്രസ്താവന കൂട്ടിച്ചേർത്തു. മോസ്കോയിൽ നിന്ന് പട്ടിക ലഭിച്ചിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് സ്ഥിരീകരിച്ചു. “നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ റഷ്യയുടെ ഏറ്റവും പുതിയ സഹായകരമല്ലാത്തതും ഉൽപ്പാദനക്ഷമമല്ലാത്തതുമായ ചുവടുവയ്പ്പാണിത്. യുഎസ് നയതന്ത്രജ്ഞരെയും ജീവനക്കാരെയും ന്യായീകരിക്കാതെ പുറത്താക്കുന്നത് അവസാനിപ്പിക്കാൻ ഞങ്ങൾ റഷ്യയോട് ആവശ്യപ്പെടുന്നു,” ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ എന്നത്തേക്കാളും,…
ഉക്രെയ്നിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് വീണ്ടും യു എന്‍ ആവശ്യപ്പെട്ടു
യുണൈറ്റഡ് നേഷൻസ്: യുഎൻ പൊതുസഭ വ്യാഴാഴ്ച പുതിയ നോൺ-ബൈൻഡിംഗ് പ്രമേയത്തിൽ വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിപക്ഷം അംഗരാജ്യങ്ങളും അംഗീകരിച്ചാൽ, ഉക്രെയ്‌നിലെ യുദ്ധം “ഉടൻ” റഷ്യ നിർത്തണമെന്ന് ആവശ്യപ്പെടും. 141 രാജ്യങ്ങൾ മാർച്ച് 2 ന് പ്രമേയം അംഗീകരിച്ചതിന് പിന്നാലെയാണ് ഉക്രെയ്‌നിനെതിരായ ബലപ്രയോഗം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആ വോട്ടെടുപ്പിൽ റഷ്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങള്‍ എതിർത്ത് വോട്ട് ചെയ്യുകയും 35 രാജ്യങ്ങള്‍ വിട്ടുനിൽക്കുകയും ചെയ്തു. പ്രമേയം നോൺ-ബൈൻഡിംഗ് ആയിരുന്നു, ലോക വേദിയിൽ റഷ്യയുടെ ഒറ്റപ്പെടൽ പ്രകടമാക്കുന്നതല്ലാതെ, പോരാട്ടത്തെ സ്വാധീനിക്കുന്നതായി തോന്നിയില്ല. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ജനറൽ അസംബ്ലിയുടെ മറ്റൊരു അടിയന്തര സെഷനിൽ ഉക്രെയ്ൻ പുതിയ പ്രമേയം മുന്നോട്ടുവച്ചു. നോൺ-ബൈൻഡിംഗ് ആയ വാചകം, “ഉക്രെയ്നിനെതിരായ റഷ്യൻ ഫെഡറേഷന്റെ ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും സിവിലിയന്മാർക്കും സിവിലിയൻ വസ്തുക്കൾക്കും എതിരായ ആക്രമണങ്ങൾ.” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ…
KINFRA makes giant strides in 2021-22; Set for its 30th year of operations
Kerala State Industrial Infrastructure Development Corporation (KINFRA) has posted significant milestones in the infrastructure sector in Kerala in 2021-22. Thiruvananthapuram: The Kerala Industrial Infrastructure Development Corporation (KINFRA), which is all geared up to enter its 30th year of operations, has achieved a unique landmark by successfully implementing a slew of projects in a time-bound manner during year 2021-22. The various schemes towards ensuring relief and industrial security, formulated as per the Covid-19 rehabilitation policy by the Government of Kerala, have aided KINFRA to achieve a commendable performance during 2021-22, Shri P Rajeeve,…
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവ് ദിലീപിന് എത്തിച്ചുകൊടുത്തത് ശരത്ത്; കാവ്യയെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന്റെ കൈവശമെത്തിച്ചത് ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാറാണ് കേസിലെ വിഐപിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ ദിലീപിന്റെ വീട്ടിലെത്തി പെൻഡ്രൈവ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഒരു വിഐപിയെ പോലെയാണ് അയാള്‍ പെരുമാറിയതെന്നും, ലാപ്ടോപ്പില്‍ പെൻഡ്രൈവ് ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരത കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തുടര്‍ന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ്…
