തോറ്റവര്‍ വേണ്ടെന്ന് ഗ്രൂപ്പുകള്‍, രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് സുധാകരന്‍

തിരുവനന്തപുരം/ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രാവിലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങളൊന്നുമില്ലെന്നും വനിതകളെ അടക്കം എല്ലാവരേയും പരിഗണിക്കുന്നുണ്ടെന്നും പ്രഖ്യാപനം മിക്കവാറും നാളെയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും േകാണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെയാണ് തുടങ്ങിയത്. നാളെ പ്രഖ്യാപനമുണ്ടാകാന്‍ 90% സാധ്യതയുണ്ട്. മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പല കാര്യങ്ങളും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയര്‍ന്നു. എ ഗ്രൂപ്പും കെ.സി വേണുഗോപാല്‍ പക്ഷവും കെ.മുരളീധരനും ആവശ്യപ്പെടുന്നത്. തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നാണ് കെ.മുരളീധരന്‍…

സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ നേരിടാന്‍ നിയമനിര്‍മ്മാണമുണ്ടാകുമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. ഏറെ ആലോചനകള്‍ ഇതിനാവശ്യമാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സിനിമാ മന്ത്രി നിയമസഭയില്‍ അറിയിച്ചു. കെ.കെ രമ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയിലെ പല സ്ത്രീകളും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അവരുടെ വ്യക്തിവിവരങ്ങളുള്ളതിനാല്‍ പുറത്തുവിടാനാവില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ 2017ലാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂ.സി.സി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ പല പ്രമുഖരില്‍ നിന്നുമേറ്റ ദുരനുഭവങ്ങള്‍ പേരുകള്‍ അടക്കം മൊഴിയായി വനിതാ സിനിമ പ്രവര്‍ത്തകര്‍ േഹമ കമ്മീഷനു നല്‍കിയിരുന്നു.…

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്‌റ്റേയില്ല; സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

കൊച്ചി/കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘെത്ത വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം താത്ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വേണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേസില്‍ അന്വേഷണം തുടരാം. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഹര്‍ജി മാറ്റിയ സാഹചര്യത്തില്‍ അന്വേഷണത്തിന് സ്‌റ്റേ നല്‍കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചവരെ തുടര്‍ന്നു. കാരപ്പറമ്പിലെ ഫ്‌ളാറ്റിലാണ് പരിശോധന. 16 എ, 16…

അഗതികൾക്കും അശരണർക്കും ഫൊക്കാനയുടെ സഹായ ഹസ്തം

ഫ്ലോറിഡ: കോവിഡ് പ്രെതിസന്ധിയിൽ ദുരിതത്തിലായ കേരളത്തിലെ അഗതികൾക്കും അശരണർക്കും സഹായ ഹസ്തവുമായി ഫൊക്കാന പ്രെതിനിധികൾ വീണ്ടും കേരളത്തിൽ എത്തിയതായി ഫൊക്കാന ട്രെഷറർ എബ്രഹാം കളത്തിൽ അറിയിച്ചു. അവശ കലാകാരന്മാർക്കുള്ള ഒന്നാം ഘട്ട ഫണ്ട് വിതരണത്തിന് ശേഷം അശരണർക്കുള്ള സഹായവുമായി ഫൊക്കാന വൈസ് പ്രെസിഡെ൯റ്റ് എബ്രഹാം വർഗീസി൯റ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫണ്ട് വിതരണത്തിനായി എത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി വാസവൻ, പത്തനാപുരം ഗാന്ധി ഭവൻ പ്രെതിനിധി സജി തോമസിന് ഫണ്ട് നൽകിക്കൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു. ആലംബഹീനർക്കെന്നും അഭയം നൽകിയിട്ടുള്ള ഫൊക്കാന ഈ വർഷം പദ്ധതി ഇട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കാര്യപരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നു ഫൊക്കാന പ്രെസിഡെ൯റ്റ് ജേക്കബ് പടവത്തിൽ അറിയിച്ചു. ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് സെക്രട്ടറി വറുഗീസ്…

ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന്‍ ബി നായർ)

ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു. യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍.…

കരോലിന ബിലാവാസ്‌ക 2021 ലോക സുന്ദരി

പോളണ്ടിന്റെ കരോലിന ബിലാവാസ്‌ക 2021 ലെ ലോകസുന്ദരി പട്ടം നേടി. ജമൈക്കയുടെ ടോണി-ആൻ സിംഗ് അവരെ കിരീടമണിയിച്ചു. പ്യൂർട്ടോറിക്കോയിലെ സെന്റ് ജുവാനിൽ നടന്ന ഈ മത്സരത്തിൽ അമേരിക്കയുടെ മിസ് സൈനിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ ഒലിവിയ യെസ് മൂന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ വാരണാസിയിൽ നിന്നുള്ള മാൻസ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും അവർക്ക് ഫൈനലിൽ കടക്കാനായില്ല. എന്നാല്‍, സെമി ഫൈനലിലെത്താൻ അവൾക്ക് കഴിഞ്ഞിരുന്നു. 2021 ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്-19 കാരണം മാറ്റി വെയ്ക്കേണ്ടി വന്നു. പരിപാടിക്കിടെ, കരോലിന ബിലാവാസ്‌കയോട് ചോദിച്ച ഒരു ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മത്സരത്തിൽ കിരീടം നേടിയത്. “ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്താണ്?” എന്നായിരുന്നു ചോദ്യം. “നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ധാരാളം അനുഭവങ്ങള്‍ നമ്മില്‍ തന്നെയുണ്ട്. മറ്റുള്ളവരുടെ ജീവിതം സമ്പന്നമാക്കുന്നതിന്…

ചിക്കാഗോയില്‍ വ്യാഴാഴ്ച രാവിലെ 7 മുതല്‍ സൗജന്യ ഗ്യാസ് വിതരണം

ചിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോള്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ 200,000 ഡോളര്‍ സൗജന്യ ഗ്യാസ് വിതരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ചാണ് ഗ്യാസ് വിതരണം. രണ്ടു ലക്ഷം ഡോളര്‍ കഴിയുന്നതുവരെ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് ഗ്യാസ് സ്റ്റേഷന്‍…

റഷ്യ-ഉക്രെയ്ൻ യുദ്ധം: നേറ്റോ’സൈനിക നില പുനഃസജ്ജമാക്കുന്നു

റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ നേറ്റോ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിൽ യൂറോപ്പിലെ സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൊണ്ടുവരാൻ സൈനിക കമാൻഡർമാരെ ചുമതലപ്പെടുത്താൻ നേറ്റോ പ്രതിരോധ മന്ത്രിമാർ സമ്മതിച്ചു. “ഈ പുതിയ യാഥാർത്ഥ്യത്തിനായി ഞങ്ങളുടെ സൈനിക നില പുനഃസജ്ജമാക്കേണ്ടതുണ്ട്,” ചൊവ്വാഴ്ച ബ്രസൽസിൽ നേറ്റോ പ്രതിരോധ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം ഒരു വാർത്താ സമ്മേളനത്തിൽ നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. റഷ്യയെ പിന്തിരിപ്പിക്കാനുള്ള പുതിയ വഴികൾക്കായി പദ്ധതികൾ തയ്യാറാക്കാൻ സൈനിക മേധാവികളെ ചുമതലപ്പെടുത്താൻ പ്രതിരോധ മന്ത്രിമാർ സമ്മതിച്ചതായി സ്റ്റോൾട്ടൻബർഗ് പറഞ്ഞു. കരയിൽ കൂടുതൽ സൈനികരെയും “കൂടുതൽ മുൻകൂർ സ്ഥാനമുള്ള ഉപകരണങ്ങളും സപ്ലൈകളും” വിന്യസിക്കുക, “സംയോജിത വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ” ശക്തിപ്പെടുത്തുക, “കടൽ വാഹക സ്ട്രൈക്ക് ഗ്രൂപ്പുകൾ, അന്തർവാഹിനികൾ, ഗണ്യമായ എണ്ണം യുദ്ധക്കപ്പലുകൾ എന്നിവ സ്ഥിരമായി വിന്യസിക്കുക” എന്നിവ ആ പദ്ധതികളിൽ ഉൾപ്പെടുന്നു. നേറ്റോയുടെ…

ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു: ലോകാരോഗ്യ സംഘടന

പരിശോധനകൾ കുറയ്‌ക്കുകയും ആഴ്ചകളോളം അണുബാധകൾ കുറയുകയും ചെയ്‌തിട്ടും, ലോകാരോഗ്യ സംഘടന (WHO) COVID-19 കേസുകളുടെ ആഗോള വർദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിലേറെയായി അണുബാധ കുറഞ്ഞതിന് ശേഷം, ഏഷ്യയുടെ ചില ഭാഗങ്ങളിൽ COVID കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് WHO പറയുന്നു. വാക്സിനേഷൻ കവറേജ് നീട്ടാനും ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പകർച്ചവ്യാധി നിയന്ത്രണങ്ങൾ നീക്കുന്നതിൽ ജാഗ്രത പാലിക്കാനും അഭ്യർത്ഥിച്ചു. “ചില രാജ്യങ്ങളിൽ പരിശോധനയിൽ കുറവുണ്ടായിട്ടും ഈ വർദ്ധനവ് സംഭവിക്കുന്നു, അതിനർത്ഥം നമ്മൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നു. വളരെയധികം കൈമാറ്റം ചെയ്യപ്പെടുന്ന ഒമിക്‌റോൺ വേരിയന്റും അതിന്റെ വകഭേദമായ BA.2 സബ് വേരിയന്റും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് വർദ്ധനവിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയിൽ 11 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് WHO യുടെ COVID-19…

യുക്രെയിന് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് സെനറ്റര്‍ റിക്ക് സ്‌കോട്ട്

ഫ്ളോറിഡ: ബുധനാഴ്ച രാവിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയിന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് ഡിഫന്‍സ് സിസ്റ്റവും അടിയന്തിരമായി നല്‍കണമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു . ഇത് രണ്ടും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുക്രെയിനിനെ നോ ഫ്‌ളൈ സോണായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ ചെറുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നോ ഫ്‌ളൈ സോണ്‍ വേണമെന്ന ആവശ്യം അമേരിക്കയുടെ മുന്‍പാകെ സെലന്‍സ്‌കി വച്ചിട്ടുള്ളത് . യുക്രെയിന്‍ ജനവാസമുള്ള സിറ്റികളില്‍ റഷ്യന്‍ വ്യോമസേന വര്‍ഷിക്കുന്ന ബോംബുകള്‍ നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലന്‍സ്‌കി യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തി . പ്രസിഡന്റ് ബൈഡന്‍ ഉടനെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അവിടെ മരിച്ചു വീഴുന്ന നിരപരാധികളായ…