ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന് ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്‌ളിന്‍ പാര്‍ക്കിലുള്ള മഹാരാജാ ഇന്ത്യന്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാങ്ക്വിറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇ ഗ്ലോബല്‍ ഡയറക്ടറും യു.എസ് ടെക്ട്രോണിക്‌സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുല്‍സാര്‍ സിംഗ്, പി.എം.എ ഫ്രിക്ഷന്‍ പ്രോഡക്ടിന്റെ ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ എന്നിവരാണ്. ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്‍ധനരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറില്‍…
Month: May 2026
30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ
കോട്ടയം/ഡാളസ് : ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (IJCT) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി. യു എസ്സിലെ ഡാളസ് നിവാസിയായ മിസ്റ്റർ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഭൂരിഭാഗം ഫണ്ടും കണ്ടെത്തുന്നത്. ഇതുവരെ ഇന്ത്യയൊട്ടാകെ 15,53,64,100 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 3,72,300 സ്കൂൾ വിദ്യാർത്ഥികൾക്കും 30,510 കോളേജ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിവർഷം 15,500 സ്കൂൾ വിദ്യാർത്ഥികൾക്കും 2,100 കോളേജ് വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ട്രസ്റ്റ് 87,34,100 രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിവിധ മേഖലകളിലെ വിഹിതം…
ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു
ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…
യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്
മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു; പുതിയ ഒപ്പ് നിയമം 2026 ജൂലൈ 10 മുതൽ പ്രാബല്യത്തിൽ
വാഷിംഗ്‌ടൺ: യുഎസിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചടി നൽകികൊണ്ട് യു.എസ് ഇമിഗ്രേഷൻ വിഭാഗം പുതിയ നിയമം കൊണ്ടുവന്നു. എച്ച് 1 ബി വിസ അപേക്ഷകളിലോ ഗ്രീൻകാർഡ് അപേക്ഷയിലോ ഇടുന്ന ഒപ്പ് കൃത്യമല്ലങ്കിൽ വിദേശികളുടെ അപേക്ഷ നിരസിക്കും. 2026 ജൂലൈ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2026 മേയ് 11 നാണ് ‘സൈനർസ് ഓൺ ഇമ്മിഗ്രേഷൻ ബെനെഫിറ് റിക്യുവെസ്റ്റ് ‘ എന്ന വിഷയത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 10 മുതൽ ഇത് കർശനമായി നടപ്പിലാക്കും എന്നും അധികാരികൾ പറഞ്ഞിട്ടുണ്ട്. നേരത്തെ വിസ അപേക്ഷകളിൽ ഒപ്പ് വ്യക്തമല്ലെങ്കിലോ ഡിജിറ്റൽ ഒപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അപേക്ഷ ആദ്യം തന്നെ തിരിച്ചയക്കുമായിരുന്നു. പിന്നീട് അപേക്ഷകർക്ക് അത് തിരുത്താൻ…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു
1818-ൽ സ്ഥാപിതമായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ സ്വീഡനിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ അവാർഡുകളിൽ ഒന്നാണ്. മികച്ച പൊതുസേവനം നടത്തുകയും സ്വീഡനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്ത വിദേശ രാഷ്ട്രത്തലവന്മാർക്കാണ് ഇത് നൽകുന്നത്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡൻ സന്ദർശനത്തിന് പിന്നാലെ, കിരീടാവകാശി വിക്ടോറിയ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഞായറാഴ്ച (മെയ് 17, 2026), കിരീടാവകാശി പ്രധാനമന്ത്രി മോദിക്ക് സ്വീഡന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ് സമ്മാനിച്ചു. ഒരു വിദേശ രാഷ്ട്രത്തലവന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഏഷ്യൻ നേതാവായി പ്രധാനമന്ത്രി മോദി മാറി. 1818-ൽ സ്ഥാപിതമായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ സ്വീഡനിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ അവാർഡുകളിൽ ഒന്നാണ്.…
മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ട്രക്കും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 12 പേർ മരിച്ചു
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാൽഘറിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഐഷർ ട്രക്ക് കണ്ടെയ്‌നറിൽ ഇടിച്ച് 12 പേർ മരിക്കുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം പ്രദേശത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. വിവാഹ അതിഥികളുമായി പോയതായിരുന്നു ഐഷർ ട്രക്ക് എന്നാണ് റിപ്പോർട്ടുകൾ. പാൽഘറിലെ ധനിവാരി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏകദേശം 100 പേർ സഞ്ചരിച്ചിരുന്ന ഐഷർ ട്രക്ക് മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. ആഘാതം വളരെ ശക്തമായതിനാൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നു. കൂട്ടിയിടിയെക്കുറിച്ച് അറിഞ്ഞയുടനെ, സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ഗ്രാമീണർ സംഭവസ്ഥലത്ത് എത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് സംഘങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി സബ്…
യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ ചുമതലയേറ്റു; ആദ്യ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു
തിരുവനന്തപുരം: തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി തന്റെ ചേംബറിൽ അധികാരമേറ്റു. സെക്രട്ടറിയേറ്റിൽ ജീവനക്കാർ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട രേഖകളിൽ സതീശൻ ഒപ്പിട്ട ശേഷം മന്ത്രിസഭാ യോഗങ്ങൾ നടക്കുന്ന ഹാളിലേക്ക് പോയി. കേരള ചീഫ് സെക്രട്ടറി എ ജയതിലകും യോഗത്തിൽ പങ്കെടുത്തു. തുടര്‍ന്ന് നിരവധി രേഖകളിൽ ഒപ്പു വെക്കുകയും മന്ത്രിമാർക്ക് പകർപ്പുകൾ കൈമാറുകയും ചെയ്തു. മന്ത്രിസഭാ യോഗത്തെക്കുറിച്ചും എടുത്ത തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥാനമേറ്റ ശേഷം അദ്ദേഹത്തെ ആദ്യം അഭിനന്ദിച്ചത് കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസായിരുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത സതീശനും മറ്റ് 20 മന്ത്രിമാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംഘടിപ്പിച്ച ചായ സൽക്കാരത്തിനായി ലോക് ഭവനിൽ എത്തി.…
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2023 ഡിസംബർ 15 ന്, നവകേരള സദസ് യാത്രയ്ക്കിടെ, ആലപ്പുഴ പട്ടണത്തിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു-യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെയും മറ്റ് പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്മര്‍ വളഞ്ഞിട്ട് മർദിച്ചു. എന്നാൽ, അത് ജീവൻ രക്ഷിക്കാനുള്ള ഒരു പ്രവർത്തനമാണെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചു. ആ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്വേഷണം ആവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിട്ടും കാര്യമായ…
പ്രധാനമന്ത്രി മോദിയുടെ അടുത്ത അനുയായിയായി അഭിനയിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഹമ്മദ് കാസിഫിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും അടുത്ത അനുയായിയാണെന്ന് നടിച്ച് ജനങ്ങളെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് കാസിഫിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കഴിയുകയായിരുന്നു കാസിഫ്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൂർണ്ണമായും റദ്ദാക്കി. മുഹമ്മദ് കാഷിഫ് ഏകദേശം മൂന്ന് വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമനുസരിച്ച്, ഈ കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന “കുറ്റകൃത്യ വരുമാനം” ഏകദേശം 1.10 കോടി രൂപയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് കോടതി പ്രതിക്ക് സോപാധിക ജാമ്യം അനുവദിച്ചത്. കാസിം ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയോ അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലും…
