ഇന്ത്യയുടെ അടുത്ത പ്രതിരോധ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു. അദ്ദേഹം സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കും. ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു. അദ്ദേഹം സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കും. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ 2026 മെയ് 30 ന് വിരമിക്കുന്നതിനാലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മുതിർന്നതും പരിചയസമ്പന്നരുമായ ഉദ്യോഗസ്ഥരിൽ ഒരാളാണ് ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി. വർഷങ്ങളോളം അദ്ദേഹം രാജ്യത്തെ സേവിക്കുകയും പ്രധാനപ്പെട്ട കമാൻഡ്, സ്റ്റാഫ് സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, അദ്ദേഹം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്റെ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്നു. ഡെപ്യൂട്ടി ചീഫ് എന്ന നിലയിൽ, ദേശീയ സുരക്ഷയും സായുധ സേനയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട…
Month: May 2026
കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8-ന് വൈകുന്നേരം ‘ഇന്ത്യ പാലസ്’ ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം…
മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ
ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ” സാരമില്ല എനിക്കാടുന്ന കസേരയാണിഷ്ടം കാലു വാരുവാൻ എളുപ്പവുമാണല്ലോ ഇണങ്ങിയും പിണങ്ങിയും വളർന്നും പിളർന്നും പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു. വോട്ടു ചെയ്ത ജനമോ വെറും കഴുതകളാകുമ്പോൾ മറ്റൊരു വെള്ളക്കഴുകൻ കൂർത്ത നഖങ്ങളുമായി വാനത്തേരിൽ താഴ്‌ന്നിറങ്ങി ജനമോ വീണ്ടും മരക്കഴുതകൾ
ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം
ഫിലഡൽഫിയ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വമ്പൻ വിജയത്തെ ആസ്പദമാക്കി ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷം ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. ഫിലഡൽഫിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് അനുകൂലികളും പ്രവാസി മലയാളികളും വലിയ തോതിൽ പങ്കെടുത്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നേടിയ ശക്തമായ തിരിച്ചുവരവിൽ അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. കേരള നിയമസഭയിൽ 102 സീറ്റുകൾ നേടി കോൺഗ്രസ് മുന്നണി നേടിയ ചരിത്രവിജയം പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസവും ആവേശവും സൃഷ്ടിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു. “ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത്” എന്നായിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ആഘോഷ ഹാൾ മുഴുവൻ മുദ്രാവാക്യങ്ങളാലും കൈയടികളാലും ആവേശഭരിതമായി. എന്നാൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ…
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ കുടുംബ സംഗമവും നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫും മെയ് 16-ന് ടാമ്പായില്‍
ടാമ്പാ: ഫോമ സണ്‍ഷൈന്‍ റീജിയന്‍ സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫും മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് ടാമ്പാ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടും. തദവസരത്തില്‍ സണ്‍ഷൈന്‍ റീജിയന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുവനീര്‍ പ്രകാശനം ചെയ്യും. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍, മറ്റു ഭാരവാഹികളുടെ സഹകരണത്തോടെ, വര്‍ണ്ണശബളമായ പരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒരുമിച്ചു ചേരുന്ന ഈ ആഘോഷവേള ഐക്യത്തിന്റേയും, സൗഹൃദത്തിന്റേയും, സാമൂഹ്യബന്ധത്തിന്റേയും സംഗമവേദിയാകും. സാമൂഹ്യ-സാംസ്‌കാരിക നായകന്മാരോടൊപ്പം, ഫോമയുടെ ദേശീയ നേതാക്കന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന നാഷണല്‍ കണ്‍വന്‍ഷന് ആവേശം പകരാനും, ഈ റീജിയനില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ സജീവമാക്കി പങ്കെടുപ്പിക്കുവാനും പ്രചോദനം നല്‍കുക എന്ന…
അമ്മയെവിടെ? (മദേഴ്‌സ് ഡേ കവിത): ജയൻ വർഗീസ്
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയിൽ വീണ്ടും കുളിർ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്നേഹമാം ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ ! അമ്മയെവിടെ.…എൻ അമ്മയെവിടെ ? x. x. x. x.xxxxxx മണ്ണിലുറങ്ങുമീ വേദനകൾ കണ്ണിൽ കണ്ണ് നീരാവുന്ന യാതനകൾ. മാതാ പിതാക്കളെ, വാത്സല്യ സാഗര മാതാ മഹികളേ, സ്നേഹക്കുടങ്ങളെ, ഒപ്പം നടന്നു വഴി പിരിഞ്ഞക്കരെ യെത്തിയ സ്വ സഹ ജീവഭാഗങ്ങളെ, സത്യ സതീർത്യരെ, മിത്രങ്ങളെ, ഗുരു സത്തമന്മാരെ വിളക്ക് മരങ്ങളെ, നിങ്ങളെ നെഞ്ചിൽ വഹിച്ചു കൊണ്ടാണെന്റെ മംഗള യാത്രയീ കാല വഴികളിൽ ! ഒന്നൊരിക്കൽക്കൂടി വന്നീടുമോ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിന്നീടുമോ?…
റഷ്യയും ഉക്രെയ്നും മൂന്ന് ദിവസത്തെ വെടിനിർത്തലിന് ധാരണയായി; 1,000 തടവുകാരെ കൈമാറും
റഷ്യയും ഉക്രെയ്നും മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ചു. വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നീണ്ടതും രക്തരൂക്ഷിതവുമായ യുദ്ധത്തിന് താത്ക്കാലിക വിരാമം. ഇന്ന് (മെയ് 9) മുതൽ മെയ് 11 വരെ പ്രാബല്യത്തിൽ വരുന്ന മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ വിവരങ്ങൾ പങ്കിട്ടു. ശത്രുത അവസാനിപ്പിക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റവും നടക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മെയ് 9 ശനിയാഴ്ച മുതൽ മെയ് 11 തിങ്കളാഴ്ച വരെ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഇരു രാജ്യങ്ങളും ഒരു സൈനിക…
നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു; ശിക്ഷയിൽ ഇളവ് തേടി പ്രതിഭാഗം,ശിക്ഷ വിധി മെയ് 29-ന്
ന്യൂയോർക് :സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ന്യൂയോർക്കിലെ കോടതിയിൽ വച്ചാണ് ഗുപ്ത കുറ്റം സമ്മതിച്ചത്. ഇതോടെ ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനായി പ്രമുഖ അഭിഭാഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രതിരോധ നിരയെ അദ്ദേഹം രംഗത്തിറക്കി. കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നിഖിൽ ഗുപ്ത സമ്മതിച്ചത്. ഫെബ്രുവരി 13-നായിരുന്നു കോടതിയിൽ ഈ നടപടികൾ പൂർത്തിയായത്. പരമാവധി 40 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മെയ് 29-ന് ജഡ്ജി വിക്ടർ മറെറോ ഗുപ്തയുടെ ശിക്ഷ വിധിക്കും. കേസിന്റെ ഭാഗമായി ഗുപ്തയുടെ പക്കൽ നിന്നും കണ്ടെടുത്ത 15,000 ഡോളറും രണ്ട് മൊബൈൽ ഫോണുകളും അമേരിക്കൻ സർക്കാരിന് വിട്ടുനൽകാൻ അദ്ദേഹം സമ്മതിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂയോർക്കിലെ പ്രമുഖ ക്രിമിനൽ…
വി.ഡി. സതീശൻ യു ഡി എഫിനെ നയിക്കണം; പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്
ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) 102 സീറ്റ് എന്ന വിസ്മയ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐ ഒ സി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു. പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയും കഴിഞ്ഞ 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമായ ജോഫി ജേക്കബ്, പ്രവാസി മലയാളികൾക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് പൂർണ്ണ വിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിൽ സതീശന്…
ഡാളസിലെ മുസ്ലിം സർവകലാശാല അടച്ചുപൂട്ടാൻ ഉത്തരവ്
ഡാളസ് :ടെക്സസിലെ റിച്ചാർഡ്സൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ടെക്സസ് അമേരിക്കൻ മുസ്ലിം യൂണിവേഴ്സിറ്റി’ (TexAM) ഉടനടി അടച്ചുപൂട്ടാൻ ടെക്സസ് ഹയർ എഡ്യൂക്കേഷൻ കോർഡിനേറ്റിംഗ് ബോർഡ് ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യമായ അനുമതികളില്ലാതെ നിയമവിരുദ്ധമായി ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്തതിനാണ് ഈ നടപടി. ടെക്സസ് വിദ്യാഭ്യാസ നിയമപ്രകാരം ബിരുദങ്ങൾ നൽകാനോ സർവകലാശാല എന്ന പേര് ഉപയോഗിക്കാനോ ഉള്ള അധികാരം ഈ സ്ഥാപനത്തിനില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ താൻ നേരിട്ട് നിർദ്ദേശം നൽകിയതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. നിയമം പാലിച്ചില്ലെങ്കിൽ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ STEM കോഴ്സുകൾക്കൊപ്പം ഇസ്ലാമിക് സ്റ്റഡീസും നിർബന്ധമാക്കി കൊണ്ടുള്ള പാഠ്യപദ്ധതിയാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. തങ്ങൾ നിലവിൽ ബിരുദങ്ങൾ നൽകുന്നില്ലെന്നും, ഒരു സന്നദ്ധ സംഘടനയായാണ് പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിന്റെ സ്ഥാപകൻ ഷാഹിദ് എ.…
