കേരളാ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളർപ്പിച്ചു ചിക്കാഗോ യു.ഡി.എഫ്‌

ചിക്കാഗോ: കേരളത്തിലെ യുഡിഫിന്റെ ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രയിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ VD സതീശനെ ഷിക്കാഗോ യൂഡിഫ് പ്രവർത്തകർ അനുമോദിച്ചു. വിദ്യാർത്ഥി രാഷ്ട്ര്യത്തിലൂടെ കടന്നുവന്നു KSU, യൂത്തുകോൺഗ്രെസ്സ് പ്രവർത്തനത്തിലൂടെ 2001 മുതൽ കേരള നിയമസഭാ സാമാജികനആയി സേവനമനുഷ്ഠിച്ച വരുകയാണ് ശ്രീ VD സതീശൻ. ഈ തിരഞ്ഞെടുപ്പിൽ യുഡിഫിനെ ഉജ്‌ജുവല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ VD സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്. വളരെ പ്രവർത്തന കഴിവുള്ള ശ്രീ VD സതീശൻ കേരളത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുമെന്നും ആധുനിക കേരളം കെട്ടിപ്പടുക്കുമെന്നും ചിക്കാഗോ യുഡിഫ് വിലയിരുത്തി. പുതിയ മുഖ്യമന്ത്രിക്കും യുഡിഫ് മന്ത്രിസഭക്കും അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടു ചിക്കാഗോ യുഡിഫ് ചെയർമാൻ Dr.സാൽബി പോൾ ചേന്നോത്ത്, ചിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ്‌ പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളാകോൺഗ്രസ് ( ജെ)…

സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 29 വെള്ളിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന ‘ഫേസ് ടു ഫേസ്’ (Face to Face) പരിപാടിയാണ് ഇതിന്റെ പ്രധാന ആകർഷണം. മിസ്റ്റർ മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. സി.ഐ.എസ്.എ. (CISA)-യുടെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അഞ്ജി, നിമ്മി, റോഷൻ, ബീന, മോളി, ബിൻസു, ഈശോ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൊച്ചുപൂവനും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. ചടങ്ങിന്റെ സമാപനത്തിൽ മിസ്റ്റർ അലക്സ്…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ടീം യൂ ഡി എഫിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം യൂ ഡി എഫിന് സമ്മാനിച്ച കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ, പിണറായി വിജയൻറെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ശ്രീ വി ഡി സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട ശ്രീ രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിച്ച് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ഇനി വരാൻ…

ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റിൽ ചർച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കൻ കർഷകർ

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നതായി യു.എസ്. സെനറ്റ് അഗ്രികൾച്ചർ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അമേരിക്കൻ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി യു.എസ്. ജനപ്രതിനിധികളും കർഷകരും മുന്നറിയിപ്പ് നൽകി. ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യ 25 ലക്ഷം മെട്രിക് ടൺ യൂറിയക്കായി വലിയൊരു ടെൻഡർ വിളിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു മെട്രിക് ടണ്ണിന് ഏകദേശം $1000 (ഡോളർ) നിരക്കിലായിരുന്നു ഇത്. ഇന്ത്യ തങ്ങളുടെ കർഷകരെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ വൻതോതിൽ വളം സബ്‌സിഡി നൽകി സംഭരിക്കുന്നതായും, ഇത് അന്താരാഷ്ട്ര വിപണിയിലെ വിതരണത്തെയും വിലയെയും സ്വാധീനിക്കുന്നതായും ‘ദി ഫെർട്ടിലൈസർ ഇൻസ്റ്റിറ്റ്യൂട്ട്’ സി.ഇ.ഒ കോറി റോസൻബുഷ് സെനറ്റിനെ…

രുചിയൂറും നാടന്‍ മീന്‍ കറി

ആവശ്യമുള്ള ചേരുവകള്‍: മീൻ – 500 ഗ്രാം മല്ലിപൊടി – 1 ടീസ്പൂൺ ജീരക പൊടി – 1 ടീസ്പൂൺ മുളക് പൊടി – 2 ടീസ്പൂൺ മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ ഉള്ളി – 150 ഗ്രാം പച്ചമുളക് – 4 ചുവന്നമുളക് – 3 വെളുത്തുള്ളി – 10 അല്ലി ഇഞ്ചി – 1 ഇഞ്ചു കറിവേപ്പില – 1 തണ്ട് പുളി – 1 ചെറു നാരങ്ങാ വലുപ്പത്തിൽ തക്കാളി – 2 കട്ടിയുള്ള തേങ്ങാ പാല്‍ – 1 ഗ്ലാസ് കടുക് – 1 ടീസ്പൂൺ ഉലുവ – 1 /2 ടീസ്പൂൺ മല്ലിയില – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 100 മില്ലി തയ്യാറാക്കുന്ന വിധം: മീൻ വൃത്തിയാക്കുക മല്ലിപ്പൊടി മുളക്പൊടി മഞ്ഞപ്പൊടി…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ ഒടിടിയിൽ ഡയറക്ട് ഒടിടി റിലീസായി പ്രദർശനം ആരംഭിച്ചു. മിസ്റ്ററി, സൈക്കോളജിക്കൽ ഹൊറർ, സസ്പെൻസ്, സൂപ്പർനാച്ചുറൽ ഘടകങ്ങൾ എന്നിവ ചേർന്ന ചിത്രം പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. അമിത് റാവോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബ്രഹ്മഹ സിനിമാഹോളിക് ഡിജിറ്റൽ സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ വിതരണ ചുമതല നിർവഹിക്കുന്നത് നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്. കഠിനാധ്വാനം ചെയ്യാതെ ചെറിയ മോഷണങ്ങളിലൂടെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാനായി ഒരു ഒറ്റപ്പെട്ട ഫാം ഹൗസിൽ കയറുന്ന ഇയാൾ, പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോകുന്നു. തുടർന്ന് അവിടെ നേരിടേണ്ടി…

ഭോജ്ശാല വിവാദം എങ്ങനെ ആരംഭിച്ചു?; ചരിത്രം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു

മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് ഇൻഡോർ ഹൈക്കോടതി വിധിച്ചു. അതിനാൽ, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രത്തിൽ ഇൻഡോർ ഹൈക്കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഭോജ്ശാല-കമാൽ മൗല സമുച്ചയത്തെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിൽ വിധി പ്രസ്താവിച്ചുകൊണ്ട്, കോടതി ഇത് ഒരു ക്ഷേത്രമായി പ്രഖ്യാപിക്കുകയും അവിടെ ആരാധന നടത്താനുള്ള ഹിന്ദുക്കളുടെ അവകാശം ശരിവയ്ക്കുകയും ചെയ്തു. പുരാവസ്തു ശാസ്ത്രം ഒരു ശാസ്ത്രമാണെന്നും അതിന്റെ കണ്ടെത്തലുകൾ വിശ്വസിക്കാമെന്നും വിധി പ്രസ്താവിക്കവേ കോടതി പ്രസ്താവിച്ചു. പർമർ രാജാവായ ഭോജന്റെ ഭരണകാലത്ത് ഈ സ്ഥലം സംസ്കൃത പഠനത്തിന്റെ കേന്ദ്രമായും സരസ്വതി ദേവിയുടെ ആരാധനാകേന്ദ്രമായും പ്രവർത്തിച്ചിരുന്നുവെന്ന് കോടതി പ്രസ്താവിച്ചു. മുസ്ലീം കക്ഷികൾ വിധി വായിച്ച് മനസ്സിലാക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. ധറിലെ ഈ കേസ് വെറും ഒരു ഭൂമി തർക്കമല്ല, മറിച്ച് രാമക്ഷേത്രം…

വി മുരളീധരനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ദേശീയ നേതൃത്വവും തീരുമാനിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാലക്കാട് നിന്ന് മത്സരിച്ച ശോഭ സുരേന്ദ്രനെതിരെയും മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തെക്കുറിച്ച് ശരിയായ രീതിയില്‍ പഠിക്കേണ്ടതായിരുന്നു എന്ന് ചില നേതാക്കൾ അഭിപ്രായം പ്രകടിപ്പിച്ചു. പാലക്കാടും തൃശ്ശൂരും നടന്ന വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി നേതാവാകാൻ സാധ്യതയുള്ള സ്ഥാനാർത്ഥി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറായിരിക്കുമെന്ന് യോഗത്തിന് മുമ്പ് കരുതിയിരുന്നു. എന്നാൽ, അദ്ദേഹം സംസ്ഥാന പ്രസിഡന്റായതിനാൽ യോഗം പരിഗണിച്ചില്ല. ഒരാൾക്ക് രണ്ട് സ്ഥാനങ്ങൾ വഹിക്കാൻ കഴിയില്ലെന്നായിരുന്നു യോഗത്തിലെ വാദം. ഇതേത്തുടർന്ന്, മുതിർന്ന നേതാവ് വി മുരളീധരനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കാൻ…

ഇന്ധന വിലക്കയറ്റം മൂലം രൂക്ഷമായ കേരളത്തിലെ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ഇന്ധന വില വര്‍ദ്ധവില്‍ ബുദ്ധിമുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന യാത്രാച്ചെലവും ചരക്ക് ചെലവുകളും ഉൾപ്പെടെയുള്ള ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് (മെയ് 15, വെള്ളി) തിരുവനന്തപുരത്ത് പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവായിരുന്ന സതീശൻ, സംസ്ഥാനത്തിന്റെ വിപുലമായ സാമൂഹിക സുരക്ഷാ പെൻഷൻ ശൃംഖലയ്ക്ക് സബ്‌സിഡി നൽകുന്നതിനായി പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ സാമൂഹിക സുരക്ഷാ സെസ് ചുമത്താനുള്ള മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന്റെ വിവാദപരമായ തീരുമാനത്തെ എതിർത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. വിധവകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാര്‍, അവിവാഹിതരായ സ്ത്രീകൾ, കർഷക ത്തൊഴിലാളികൾ എന്നിവരുൾപ്പെടെ സംസ്ഥാനത്തെ 62 ലക്ഷത്തിലധികം ആളുകളെ ഇത് ഉൾക്കൊള്ളുന്നു. ലെവി പണപ്പെരുപ്പം വർദ്ധിപ്പിച്ചു, കുടുംബ ബജറ്റ് ഉയർത്തി, അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി; തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളെ സന്ദർശിച്ചു

തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ മുൻഗാമി പിണറായി വിജയനെ ഇന്ന് (മെയ് 15 വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി, രാഷ്ട്രീയ പ്രവർത്തനത്തിൽ മാർഗദർശികളായ നേതാക്കളെ നേരിൽ കാണാനാണ് അദ്ദേഹം രാവിലെ യാത്രകൾ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി അദ്ദേഹം ആദ്യം എത്തിയത് രാഷ്ട്രീയ ഗുരുവായ ജി കാർത്തികേയൻ്റെ വസതിയിലാണ്. അവിടെയെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച നിയുക്ത മുഖ്യമന്ത്രി, ജി കാർത്തികേയൻ്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു. തുടർന്ന് അദ്ദേഹം മുതിർന്ന നേതാവ് അടൂർ പ്രകാശിനെ സന്ദർശിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ഭരണത്തിൻ്റെ മുന്നൊരുക്കങ്ങളും ഇരുവരും ചർച്ച ചെയ്‌തു. പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് സംസാരിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തുകയെന്ന ജനാധിപത്യ മര്യാദയുടെ ഭാഗമായാണ് സന്ദർശനം. ഭരണകാര്യങ്ങളിൽ പ്രതിപക്ഷത്തിൻ്റെ…