ഗാനവ്യ ദൊരൈസ്വാമിയുടെ മറാത്തി പ്രാർത്ഥനാ ഗീതത്തിന് ഒബാമയുടെ പ്രശംസ

കാലിഫോർണിയ :മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ ഗാനവ്യ ദൊരൈസ്വാമി ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാർത്ഥനയായ “പസായദാൻ” (Pasayadan) എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണ് ഒബാമയെ ആകർഷിച്ചത്. കെൻഡ്രിക് ലാമർ, ലേഡി ഗാഗ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾക്കൊപ്പമാണ് ഗാനവ്യയും ഈ പട്ടികയിൽ സ്ഥാനം നേടിയത്. തമിഴ്‌നാട്ടിൽ ജനിച്ച ഗാനവ്യ, ന്യൂയോർക്കിലും കാലിഫോർണിയയിലുമായാണ് വളർന്നത്. ഗായിക, സംഗീതസംവിധായിക, കലാകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ, ജാസ് (Jazz), ആധുനിക സംഗീതം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനവ്യയുടെ ശൈലി. സൈക്കോളജിയിലും തിയേറ്ററിലും ബിരുദം നേടിയ ശേഷം ബെർക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. 2025-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ “പസായദാൻ” എന്ന ഗാനമാണ് ഒബാമയുടെ ശ്രദ്ധ നേടിയത്.…

സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം: മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം

ന്യൂജേഴ്സി: മഞ്ഞുവീഴുന്ന ഡിസംബർ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കരോൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോൾ സംഘത്തിനൊപ്പം ചേർന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രാർത്ഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുൽക്കൂടിന്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി. വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ…

‘ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക പ്രകാശനം ജനുവരി 3 ശനിയാഴ്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍

ന്യൂയോർക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ കാര്യങ്ങളിലും ഇന്നും അഭിനിവേശമുള്ള ക്രാന്തദർശി – മണിച്ചേട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഡോ.എം.വി.പിള്ളയെ പരിചയപ്പെടുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍” എന്ന പുസ്തകം പ്രകാശിതമാവുന്നു. ജനുവരി 3 ശനിയാഴ്ച 4 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ലളിതമായ ചടങ്ങിൽ മോഡല്‍ സ്‌കൂൾ പ്രിന്‍സിപ്പൽ കെ.വി. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. അദ്ദേഹത്തിൽ നിന്ന് ഡോ. എം വി പിള്ളയുടെ ട്രിപ്‌ലെറ്റ് കൊച്ചുമക്കൾ – ഒറിയോണ്‍ പിള്ള, ആഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള (Masters Orion Pillai, Adrian Pillai, Maximus Pillai – USA) എന്നിവർ…

സാം നീലാമ്പള്ളി ഒരപൂർവ്വ വ്യക്‌തിത്വം: അബ്‌ദുൾ പുന്നയൂർക്കുളം

എന്റെ സുഹൃത്ത് സാം നീലാമ്പള്ളിയെന്ന എബ്രഹാം സാംകുട്ടി നമ്മെ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങളായി. സാമിനെ ഞാൻ കാൽനൂറ്റാണ്ടായി അറിയും. സാം തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ എഴുത്തുകാരനായ പുന്നയൂർക്കുളം മുഹമ്മദലി അദ്ദേഹത്തിന്റെ സതീർഥ്യനായിരുന്നു. മുഹമ്മദലിയുമായുള്ള സൗഹൃദമാണ് സാം പുന്നയൂർക്കുളത്തുകാരനായ ഞാനുമായി ബന്ധപ്പെടാൻ ഇടയാക്കിയത്. പിന്നീട് മുഹമ്മദലി ആത്മഹത്യ ചെയ്തു. മുഹമ്മദലിയുടെ വേർപാടിനെപ്പറ്റിയും അദ്ദേഹവുമായുള്ള ആത്മബന്ധത്തെപ്പറ്റിയും സാം വാതോരാതെ സംസാരിക്കുമായിരുന്നു. സാഹിത്യവും എഴുത്തുമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. എഴുത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സാമിനു നിഷ്ക്കർഷയുണ്ട്. ഞങ്ങൾ പരസ്പരം സ്വന്തം കൃതികൾ വായിച്ചു വിമർശിക്കും; ആസ്വാദനം എഴുതും. ചിലപ്പോഴൊക്കെ ഞങ്ങളുടെ വിഷയം രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയത്തിൽ സാമിനു വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. എങ്കിലും ഇരുവരും അവരവരുടെ വ്യക്‌തിത്വത്തെ മാനിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ സാം ശാസ്താംകോട്ടയിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ നടത്തിയിരുന്നു. ആ അവസരത്തിലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.…

ഉത്സവങ്ങൾക്കും നേര്‍ച്ചകള്‍ക്കും ആനയെ എഴുന്നള്ളിക്കാനുള്ള പുതിയ നിര്‍ദ്ദേശം പ്രഖ്യാപിച്ചു

മലപ്പുറം: ഉത്സവകാലം ആരംഭിച്ചതോടെ, ജില്ലയിൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി. ഉത്സവകാലത്ത് ആനകളെ ഉപയോഗിച്ചുള്ള ഘോഷയാത്രകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും നാടൻ ആനകളോടുള്ള ക്രൂരത തടയുന്നതിനുമാണ് കർശന നടപടികൾ സ്വീകരിച്ചത്. ഡപ്യൂട്ടി കളക്ടറുടെ ചേംബറിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നടത്തിയ അവലോകന യോഗത്തിലാണ് ഈ തീരുമാനം. 2024-ൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉത്സവങ്ങളിൽ ആന ഇടഞ്ഞോടിയതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടികളെന്ന് അധികൃതര്‍ പറഞ്ഞു. നിബന്ധനകള്‍: 1. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങളിൽ മാത്രമേ ആനയെഴുന്നള്ളത്ത് അനുവദിക്കൂ. രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ ആനയെഴുന്നള്ളത്ത് അനുവദനീയമല്ല. നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും. 2. ആനയെ എഴുന്നെള്ളിക്കാന്‍ അതാത് ഉത്സവ കമ്മിറ്റികൾ ഒരു മാസം മുമ്പ് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് അപേക്ഷ സമർപ്പിക്കണം. 3. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ജങ്ങള്‍ എഴുന്നള്ളിപ്പിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും 5 മീറ്റർ…

ക്രിസ്മസ് കരോൾ ഗാനസംഘത്തെ ആക്രമിച്ചു; പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റു ചെയ്തു

പാലക്കാട്: പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെയുള്ള ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർ‌എസ്‌എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി കരോള്‍ സംഘം വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തെ നേരിടുകയും അവരുടെ ബാൻഡ് സെറ്റും പരിപാടിക്ക് ഉപയോഗിച്ച മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പുതുശ്ശേരിയിലെ കലണ്ടിത്തറ സ്വദേശിയായ അശ്വിൻ രാജാണ് കസബ പോലീസിന്റെ പിടിയിലായത്. സംഭവസമയത്ത് ഇയാളോടൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കരോൾ ഗ്രൂപ്പ് ഉപയോഗിക്കുന്ന ഡ്രമ്മിൽ ‘സിപിഐ(എം)’ എന്ന് എഴുതിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. സുരഭിനഗർ എന്ന പ്രദേശത്തെത്തിയപ്പോഴാണ് ആക്രമണം. ഏറ്റുമുട്ടലിനുശേഷം കുട്ടികൾ ഡ്രം ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടി. പിന്നീട് അവർ തിരിച്ചെത്തിയപ്പോൾ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് കസബ പോലീസ് സ്റ്റേഷനിൽ…

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് താരിഫ് രഹിത പ്രവേശനവും 20 ബില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപവും; 2026 ൽ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടും

ന്യൂസിലൻഡിന്റെ വിപണികളിൽ ഇന്ത്യയ്ക്ക് താരിഫ് രഹിത പ്രവേശനം നൽകുന്നതും അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപം കൊണ്ടുവരുന്നതും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ സഹായിക്കുന്നതുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതായി ഇന്ത്യയും ന്യൂസിലൻഡും തിങ്കളാഴ്ച സം‌യുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജൂലൈയിൽ യുകെയുമായും ഈ മാസം ആദ്യം ഒമാനുമായും ഒപ്പു വെച്ച സമാനമായ കരാറിനെത്തുടർന്ന് ഈ വർഷത്തെ മൂന്നാമത്തെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയ്ക്ക് കൂടുതൽ താൽക്കാലിക തൊഴിൽ വിസകളും ഫാർമസ്യൂട്ടിക്കൽസും മെഡിക്കൽ ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള അവസരവും നൽകും. കമ്പിളി, കൽക്കരി, മരം, വൈൻ, അവോക്കാഡോ, ബ്ലൂബെറി തുടങ്ങി ഇന്ത്യയിലേക്കുള്ള ന്യൂസിലാൻഡിന്റെ കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും തീരുവ ഈ കരാർ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെങ്കിലും, കർഷകരെയും ആഭ്യന്തര വ്യവസായത്തെയും സംരക്ഷിക്കുന്നതിനായി പാൽ, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ…

ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്; ശിവസേനയുടെ (യുബിടി) വാഗ്ദാനം നിരസിച്ചു

ന്യൂഡൽഹി: 2026 ജനുവരി 15 ന് നടക്കാനിരിക്കുന്ന നിർണായകമായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ എംഎൻഎസുമായും ശിവസേന യുബിടിയുമായും സഖ്യം പുനഃപരിശോധിക്കണമെന്ന ശിവസേനയുടെ (യുബിടി) അഭ്യർത്ഥന കോൺഗ്രസ് പാർട്ടി നിരസിച്ചു. എന്നാല്‍, ആവശ്യമെങ്കിൽ പ്രാദേശിക പാർട്ടിയുമായി തിരഞ്ഞെടുപ്പിന് ശേഷമുള്ള കരാറിന് തയ്യാറാണെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന, ഷിൻഡെ, എൻസിപി (അജിത് പവാർ) എന്നിവരടങ്ങുന്ന ഭരണകക്ഷിയായ മഹായുതി (മഹായുതി) പ്രതിപക്ഷമായ കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്പി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ഈ അഭ്യർത്ഥന നടത്തിയത്. വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്ന് റൗട്ട് പറഞ്ഞു. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി…

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായതിന്റെ വെളിച്ചത്തിൽ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. “അപ്രതീക്ഷിത സാഹചര്യങ്ങൾ” ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഹൈക്കമ്മീഷൻ കോൺസുലർ, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇന്ത്യ അടുത്തിടെ നിരവധി ബംഗ്ലാദേശ് നഗരങ്ങളിൽ വിസ സേവനങ്ങൾ നിർത്തിവച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളും ബംഗ്ലാദേശിനുള്ളിൽ തുടരുന്ന അസ്വസ്ഥതകളും സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ കോൺസുലാർ സേവനങ്ങളും വിസ വിതരണവും താൽക്കാലികമായി നിർത്തി വെച്ചതായി തിങ്കളാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, താൽക്കാലികമായി നിർത്തിവച്ചതാണെങ്കിലും, സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പ്രത്യേക വിവരങ്ങൾ നൽകിയിട്ടില്ല. മുമ്പ്, ബംഗ്ലാദേശിലെ നിരവധി നഗരങ്ങളിൽ ഇന്ത്യ വിസ…

പരാജയത്തിനു ശേഷം മഹാ വികാസ് അഘാഡി ശിഥിലമാകുന്നു; എംവിഎയുടെയും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളുടെയും ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിട്ടു

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മഹായുതി (മഹാസഖ്യം) ഗണ്യമായ ലീഡ് നേടി, 288 സീറ്റുകളിൽ 215 സീറ്റും നേടി. ബിജെപിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ദുർബലമായ ഫലങ്ങൾ എംവിഎയുടെയും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളുടെയും ഭാവിയെക്കുറിച്ച് ഒരു പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിട്ടു. ന്യൂഡൽഹി: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശയിലും അവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 288 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, ഭരണകക്ഷിയായ മഹായുതി മികച്ച പ്രകടനം കാഴ്ചവച്ചു, 215 ഉന്നത സ്ഥാനങ്ങൾ പിടിച്ചെടുത്തു. അതേസമയം, മഹാ വികാസ് അഘാഡിക്ക് വെറും 51 സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഫലങ്ങളെത്തുടർന്ന്, മഹായുതി ഇതിനെ വികസനത്തിന്റെ വിജയമായി വിശേഷിപ്പിക്കുമ്പോൾ, സർക്കാർ പണശക്തി ഉപയോഗിച്ചതായി അഘാഡി ആരോപിക്കുന്നു. മുനിസിപ്പൽ കൗൺസിലുകൾക്കും ടൗൺ കൗൺസിലുകൾക്കും ഒപ്പം നടന്ന ഈ തിരഞ്ഞെടുപ്പുകളിൽ, ബിജെപി…