ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ചു

തൃശൂർ : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കണ്ണൂർ കീഴൂർ സ്വദേശി നിയാസിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഓൺലൈനില്‍ ഓർഡർ ചെയ്‌ത ഭക്ഷണം കൊണ്ടുവന്നപ്പോഴായിരുന്നു പീഡിപ്പിച്ചത്. ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. യുവതിയെ പലതവണ ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് യുവതി പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിൻറെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഷാജൻ, ഇഎസ്‌ഐ സുധാകരൻ, എസ്‌സിപിഒ മെഹ്‌റുന്നിസ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു

എടത്വ: ലോക കപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു. വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തറവാടിന് സമീപം ഉണ്ടായ മരണം മൂലം അവ ഒഴിവാക്കുകയായിരുന്നു. അർജൻ്റീന ഫൈനലിലെത്തിയപ്പോഴും വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ മുഴുവൻ ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ളാദം പങ്കിട്ടത്. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അർജൻൻ്റീനയുടെ ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ പകർത്തിയിരുന്നു. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ തറവാട്ടിൽ ബെൻ ജോൺസൺ, ഡാനിയേൽ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജന്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ…

ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നു മുതല്‍ നിലവില്‍ വന്നു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിൽ ആരംഭിക്കുന്ന പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം അനുസരിച്ചാണ് പുതിയ നടപടി. തിരക്കുള്ള സമയത്ത് കുട്ടികളെയും മുതിർന്ന പൗരന്മാരെും പതിനെട്ടാം പടി കയറാൻ സഹായിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയം നടന്നു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. പ്രവാസിയായ ജോൺ കോശി-ഷൈനി ദമ്പതികളുടെ മകൾ ജൂനിറ്റയാണ് വധു. രമേശ് ചെന്നിത്തല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ വിവരം അറിയിച്ചത്. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ദിവ്യ നായരുടെ ഭർത്താവുമായ രാജേഷ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയാണ് ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി. ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തെന്നാണ് ആരോപണം. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാന പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

വഴയില വധക്കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വഴയിലയിൽ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ജയിലിൽ ആത്മഹത്യ ചെയ്തു. ജില്ലാ ജയിലിലെ സെല്ലിനുള്ളിലെ ശുചിമുറിയിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്കാണ് സുഹൃത്ത് സിന്ധുവിനെ റോഡിൽ വച്ച് രാജേഷ് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. കഴിഞ്ഞ ഒരു മാസത്തെ സാമ്പത്തികമായി തർക്കങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. താനുമായുള്ള ബന്ധത്തിൽ നിന്ന് സിന്ധു അകന്നുമാറുന്നു എന്ന സംശയത്തെ തുടർന്നാണ് രാജേഷ് കൊലപാതകം നടത്തിയത്. ശേഷം രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. .…

തലവടി ചുണ്ടൻ ഓഹരി ഉടമകളുടെ യോഗം നടന്നു; നിലവിൽ 156 ഓഹരി ഉടമകൾ

നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന തലവടി ചുണ്ടൻ്റെ ഓഹരി ഉടമകളുടെ യോഗം നടന്നു. തിരുപനയന്നൂർ കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠൻ ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. വർക്കിംങ് പ്രസിഡൻ്റ് ജോജി ജെ വയലപള്ളി, അരുൺകുമാർ പുന്നശ്ശേരിൽ , അജിത്ത്കുമാർ പിഷാരത്ത്,ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , ട്രഷറാർ പി.ഡി രമേശ് കുമാർ , ജനറൽ കൺവീനറർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓവർസീസ് കോർഡിനേറ്റമാരായ ഷിക്കു അമ്പ്രയിൽ, സജി മണക്ക്, ബൈജു കോതപുഴശ്ശേരിൽ, മധു ഇണ്ടംതുരുത്തിൽ, മാനേജർ റിനു തലവടി എന്നിവർ പങ്കെടുത്തു. ജനുവരി ആദ്യം തലവടി ചുണ്ടൻ നീരണിയിക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികൾ ഉൾപ്പെടെ…

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് ആസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിര്‍ണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്‌സിറ്റികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോള്‍ അതിനുള്ള സാഹചര്യമൊരുക്കുവാന്‍ എഐസിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്മിഷന്‍ ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പദ്ധതികള്‍ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ…

കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നുള്ള അമേരിക്കന്‍ സ്ഥാപനമായ ആഴ്‌സണലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്. ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക, ജയില്‍വാസക്കാലത്ത് മനുഷ്യാവകാശലംഘനത്തിന് ഇരയാക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തെ ചികിത്സാനിഷേധത്തിലൂടെ 2021 ജൂലൈ 5ന് മരണത്തിലേയ്ക്ക് തള്ളിവിടുക, ആവസാനമിപ്പോള്‍ അറസ്റ്റിനു പിന്നിലെ വന്‍ ആസൂത്രിത…

കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടത്തിയത് 19-കാരനായ തമിഴ്നാട് സ്വദേശി

കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനെ പോലീസ് പിടികൂടിയത് നാല് ദിവസത്തെ തിരച്ചിലിനു ശേഷം. സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആയങ്കുറിഞ്ചിപ്പടി, കടലൂർപെട്ടൈ തെരുവിൽ താമസിക്കുന്ന അർജുൻ (19) പിടിയിലായത്. എട്ട് മാസത്തിനിടെ കോഴിക്കോട്ട് അര്‍ജുന്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് തമിഴ്‌നാട്ടിൽ നടത്തിയ സാഹസിക ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഡിസംബർ 11 രാത്രിയാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിന്റെ വശത്ത് അടുക്കിവെച്ച ചെങ്കല്ലുകള്‍ക്കരികെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…