ക്ഷേത്രങ്ങളിൽ ആർഎസ്എസ് നടത്തുന്ന കൂട്ട അഭ്യാസങ്ങൾ നിയന്ത്രിക്കാൻ ടിഡിബി സർക്കുലർ ഇറക്കി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആരാധനാലയങ്ങളിൽ ആർഎസ്‌എസ് ശാഖകളോ കൂട്ട അഭ്യാസങ്ങളോ നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി പാലിക്കണമെന്ന് കേരളത്തിലെ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പുതിയ സർക്കുലർ പുറപ്പെടുവിച്ചു. നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് അതിന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കൾ ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നതിൽ നിന്ന് സംഘപരിവാർ സംഘടനയെ തടയാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച 2021 ലെ ഉത്തരവ് നടപ്പാക്കപ്പെടുന്നില്ലെന്ന് മെയ് 18 ന് പുറത്തിറക്കിയ സർക്കുലറിൽ ടിഡിബി പറഞ്ഞു. ടിഡിബിയുടെ ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ക്ഷേത്ര സമുച്ചയങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് 2016ൽ ടിഡിബി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട്, 2021 മാർച്ച് 30 ന്, ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബോർഡ് സർക്കുലർ വീണ്ടും പുറത്തിറക്കി. ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖകളുടെ…

“അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: “അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് പ്രസ്താവിച്ച് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് പുതിയ വിവാദം സൃഷ്ടിച്ചു. കേന്ദ്ര സർക്കാർ പ്രകൃതിദത്ത റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കി ഉയർത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാൻ സഭ തയ്യാറാണെന്ന് അടുത്തിടെ പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ശനിയാഴ്ച കണ്ണൂർ ചെറുപുഴയിൽ വിവാദ പ്രസ്താവന നടത്തിയത്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (കെസിവൈഎം) ഒരു കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് പാംപ്ലാനി പറഞ്ഞു, “അപ്പോസ്തലന്മാർ (യേശുവിന്റെ) സത്യത്തിനും നന്മയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം ബലിയർപ്പിച്ചു. (യേശുവിന്റെ) 12 അപ്പോസ്തലന്മാർ രക്തസാക്ഷികളായി മരിച്ചു. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം രാഷ്ട്രീയക്കാരെപ്പോലെയല്ല. അവർ സത്യത്തിനും നീതിക്കും വേണ്ടി രക്തസാക്ഷികളായിരുന്നില്ല. ആരോടെങ്കിലും അനാവശ്യമായി വഴക്കുണ്ടാക്കി വെടിയേറ്റ് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. പോലീസ് അവരെ ഓടിക്കുമ്പോൾ ചില രാഷ്ട്രീയ രക്തസാക്ഷികൾ പാലത്തിൽ നിന്ന്…

മദ്രസ വിദ്യാർത്ഥിനിയുടെ മരണം; APCR വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബാലരാമപുരം ഖദീജത്തുൽ കുബ്റ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) ന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അഡ്വക്കേറ്റ് പി എ പൗരൻ, മാഗ്ലിൻ ഫിലോമിന, അഡ്വക്കേറ്റ് അനിൽകുമാർ, സി എ നൗഷാദ്, അബ്ദുൽ മജീദ് നദ്‌വി, ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണത്തിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അധികാരികൾ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബം എന്നിവരെ നേരിൽ കണ്ടാണ് സംഘം വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച വിവിധ ആരോപണങ്ങൾ സമൂഹത്തിൽ ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ ശരിയായ വസ്തുത പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സഹായകരമാകുന്നതിനാണ് വസ്തുതാന്വേഷണം. മതസ്ഥാപനങ്ങളെക്കുറിച്ച് -വിശേഷിച്ചും മുസ്ലിം മത പാഠശാലകൾ ആയ മദ്രസകളെ ലക്ഷ്യം വച്ച് – നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന…

സ്കൂൾ വിദ്യാർഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് 6 വർഷം കഠിനതടവും 35,000 രൂപ പിഴയും

തൃശൂർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ആറ് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. അയ്യന്തോള്‍ ഊരമ്പത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം. 2022 ആഗസ്റ്റ് 15 മുതൽ തുടർച്ചയായി മൂന്ന് ദിവസം ഇയാൾ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത ഹാജരായി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയൻ രജസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദികൾ – ഫ്രറ്റേണിറ്റി ലോങ്ങ് മാർച്ച്

താനൂർ : താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ലോങ്ങ് മാർച്ച് നടത്തി. താനൂർ ഒട്ടമ്പുറം കടപ്പുറത്ത് നിന്ന് തുടങ്ങി താനൂർ ടൗണിലവസാനിച്ച ലോങ്ങ് മാർച്ച് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഇനിയും മന്ത്രി സ്ഥാനത്ത് തുടരാൻ ഇവർക്ക് അവകാശമില്ലെന്നും മാർച്ച് ആവശ്യപ്പെട്ടു. മന്ത്രിമാരുടേത് പോലെ തന്നെ തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരുംഈ ദാരുണ സംഭവത്തിൽ കുറ്റക്കാരാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ന ഈം ഗഫൂർ സംസ്ഥാന സമിതിയംഗം സനൽ കുമാർ , വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്…

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും, ടൂറിസം രംഗത്തെ പ്രൊഫഷണലുകളും ഭാഗമാകുന്ന മേള മികച്ച ഒരു അവസരമാകുമെന്നത് ഉറപ്പാണ്. കൂടാതെ കോർപ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ II, ടയർ III നഗരങ്ങൾ ഈ വളർച്ചയിൽ വലിയ…

മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ വനംവകുപ്പിനും വനപാലകര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ മനുഷ്യാവകാശകമ്മീഷനോട് ആവശ്യപ്പെട്ടു. വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗ്ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യഭരണം ആര്‍ക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി ചിന്തിക്കണം. സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗതയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കുന്നില്ലെങ്കില്‍ മൃഗങ്ങളുടെ മനുഷ്യവേട്ട ആവര്‍ത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. ഇതിനുള്ള സാഹചര്യം മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാന്‍ നിയമമുള്ള നാട്ടില്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ടിഎംഎ പഡോസന്‍ സിഎസ്ആര്‍ പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്നും യുഎസ് ടി ഏറ്റുവാങ്ങി

വിവിധ മേഖലകളില്‍ വിപുലമായ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ക്കായി യുഎസ് ടി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുളള അംഗീകാരമാണ് ടിഎംഎ സിഎസ്ആര്‍ പുരസ്‌കാരം. തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫർമേഷന്‍ സൊല്യൂഷൻസ് മേഖലയിലെ മുൻനിര കമ്പനിയായ യു എസ് ടി തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ ടി എം എ പഡോസന്‍ സിഎസ്ആര്‍ 2023 പരുസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) പ്രതിഫലിപ്പിക്കുന്ന നിരവധി പദ്ധതികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതിന്റെ പിന്നിലെ പ്രയത്‌നത്തിനാണ് ഈ ബഹുമതി. തിരുവനന്തപുരം ഹോട്ടല്‍ ഒ ബൈ താമരയില്‍ സംഘടിപ്പിച്ച തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ട്രിമ) വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും യു എസ് ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ, യു എസ് ടി തിരുവനന്തപുരം, കൊച്ചി, സിഎസ്ആര്‍ അംബാസഡര്‍മാരായ സോഫി ജാനറ്റ്,…

കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ശിലാസ്ഥാപനവും നിർമ്മാണോദ്‌ഘാടനവും മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു

80 കോടി നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി ഐ ടി / ഐ ടി അടിസ്ഥാന വ്യവസായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യലക്ഷ്യം പദ്ധതി ആരംഭിക്കുമ്പോള്‍ 5000 പേര്‍ക്ക് നേരിട്ടും 7500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കുട്ടത്തെ കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. ആറു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ ടി / ഐ ടി അധിഷ്ഠിത വ്യവസായങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 80 കോടി രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2025 നവംബറില്‍…

ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ടിന്മേൽ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായിട്ടുണ്ടാകണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്നും തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ്. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനത്തിനായി ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തതു. കാര്‍ഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിത പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,…