ഒരു വയസ്സുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച അമ്മയേയും മകനേയും അറസ്റ്റു ചെയ്തു

കട്ടപ്പന: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ചീന്തലാർ സ്വദേശികളായ പ്രിന്‍സ്-അനീഷ ദമ്പതികളുടെ മകന്‍ ധരിച്ചിരുന്ന 13 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ഒക്ടോബര്‍ 23ന് കാണാതായത്. വീടിനകത്തും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ മാസം നാലിന് ഉപ്പുതറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചയുടൻ അയൽവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് മുണ്ടക്കയത്ത് സ്വർണം വിറ്റതായി മറ്റൊരു ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും മകനും ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം…

പത്രസമ്മേളനത്തിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: എംവി ഗോവിന്ദൻ

തൃശൂർ: വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കഴിഞ്ഞ ദിവസം കൈരളിയിലെയും മീഡിയ വണ്ണിലെയും മാധ്യമപ്രവർത്തകരെ എറണാകുളത്ത് വിളിച്ചുവരുത്തി വാർത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ട ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് അനുവദിച്ചുകൊടുക്കാനാകില്ല. ഫാസിസത്തിലേക്കുള്ള യാത്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വേച്ഛാധിപത്യപരമായ ഗവര്‍ണറുടെ നടപടി കേരളത്തെ അപമാനിക്കാനുളള ശ്രമമാണ്, ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഏതറ്റവും വരെ പോകാന്‍ ഇടതുമുന്നണിക്ക് തടസ്സമില്ല. ഗവര്‍ണര്‍ സമനില തെറ്റിയ പോലെ പെരുമാറുന്നു.ജനങ്ങള്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനു ആണ്…

വിവാദമായ മേയറുടെ കത്ത്: മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കരാർ ജോലിക്ക് പ്രാഥമിക പട്ടിക ആവശ്യപ്പെട്ട് മേയര്‍ അയച്ചു എന്ന പേരില്‍ പുറത്തു വന്ന വിവാദമായ കത്തിനെ സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഡി.ആർ. അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി അന്നാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേ സമയം ക്രൈംബ്രാഞ്ച് ഉടൻ കേസ് എടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ചിന് സമര്‍പ്പിക്കാനാണ് സാധ്യത.

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷൻ: ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം

പാലക്കാട്: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷനിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളേജ്, അകലൂർ മൗണ്ട്സീന ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞീരപ്പുഴ ദേവമാത കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി യു.യു.സി സ്ഥാനാർത്ഥികൾ വിജയിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ എസ്.എഫ്.ഐയുടെ ഫുൾ പാനൽ വിജയത്തിന് തടയിട്ട് ഏക പ്രതിപക്ഷാംഗമായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ആഷിഖ്, പി.ജി റെപ്രസന്റേറ്റീവായി വിജയിച്ചു. മൗണ്ട്സീന കോളേജിൽ വൈസ് ചെയർപേഴ്സൻ, തേർഡ് ഇയർ റെപ്, 4 ക്ലാസ് റെപ്രസന്റേറ്റീവ് പോസ്റ്റുകൾ തുടങ്ങിയവയിലും ഫ്രറ്റേണിറ്റി വിജയിച്ചു. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ് എന്നിവിടങ്ങളിലടക്കം ജില്ലയിലെ കാമ്പസുകളിൽ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടവും പ്രചരണവും ഫ്രറ്റേണിറ്റിക്ക് നടത്താൻ സാധിച്ചുവെന്ന് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പറഞ്ഞു. നെന്മാറ നേതാജി കോളേജിൽ എസ്.എഫ്.ഐ ഏകാധിപത്യത്തിന് വെല്ലുവിളിയുയർത്തി ഏക എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി സുമയ്യ മികച്ച…

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും സ്റ്റാൻഡിംഗ് കോണ്‍സലും രാജിവച്ചു

കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ കെ ജെയ്ജു ബാബു, അഡ്വ എം യു വിജയലക്ഷ്മി എന്നിവരാണ് രാജി സമർപ്പിച്ചത്. ഇരുവരും രാജിക്കത്ത് ഗവർണർക്ക് അയച്ചതായാണ് റിപ്പോർട്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതൽ ഗവർണർക്കും ചാൻസലർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ട്. എന്നാൽ, രാജിയിലേക്ക് നയിച്ച കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. രാജിയുടെ കാരണം നിങ്ങൾക്ക് വ്യക്തമാണെന്നും ജെയ്ജു ബാബു ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമ്പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗല്‍ അഡ്‌വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും രാജി.

കേരള സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ സ്റ്റേ നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാർ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികള്‍ക്കെല്ലാം നോട്ടീസ് അയക്കാൻ നിർദേശിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ഗവർണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാർ ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. കെടിയു വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി. വിഷയവുമയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

വിവാദമായ കത്ത്: ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള ഒഴിവുകളിലേക്ക് പാർട്ടി അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് വിവാദമായ സാഹചര്യത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകി. മറ്റേതെങ്കിലും കത്ത് സ്കാൻ ചെയ്ത് നിർമിച്ചതാകാം കത്തെന്ന് ആര്യ മൊഴി നൽകി. ഒപ്പും ഇങ്ങനെ സ്കാൻ ചെയ്ത് ചേർത്തതാകാനാണ് സാധ്യതയെന്നും മൊഴിയുണ്ട്. കത്ത് തൻ്റെതല്ലെന്ന് കാണിച്ച് ആര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകിട്ട് മൂന്നരയോടെ മുടവൻമുകളിലെ മേയറുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തന്റെ സീലും ലെറ്റർപാഡും ഉപയോഗിച്ചാണ് കത്ത് വ്യാജമായി നിർമ്മിച്ചതെന്ന് മേയര്‍ ആവര്‍ത്തിച്ചു.

സ്കൂൾ പാഠ്യപദ്ധതി പുനരവലോകനം: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള പ്ലാറ്റ്ഫോം ആരംഭിച്ചു

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പാഠപുസ്തകങ്ങളുടെ പ്രവൃത്തി മാർച്ചിൽ ആരംഭിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ പാഠ്യപദ്ധതി പുനരവലോകനത്തിൽ പൊതുജനങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ടെക് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആളുകൾക്ക് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിനായി kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. വിദ്യാർത്ഥികൾ, അധ്യാപകർ, സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ എന്നിവർക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന ഫീച്ചറുകൾ അതിലുണ്ട്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ഒടിപി ലഭിക്കുന്നതിന് ഒരാളുടെ ഫോൺ നമ്പറോ ഇ-മെയിൽ ഐഡിയോ നൽകുക, കൂടാതെ ഒരാൾക്ക് താൽപ്പര്യമുള്ള…

വനിതാ തടവുകാർക്ക് അവകാശങ്ങളും കടമകളും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി

‘ഹഖ് ഹുമാരാ ഭി തോ ഹേ (നമുക്കും അവകാശങ്ങളുണ്ട്)’ എന്ന കാമ്പയിനോട് അനുബന്ധിച്ച് തിങ്കളാഴ്ച അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലെയും ഇസ്ലാഹി ഹോമിലെയും അന്തേവാസികൾക്കായി തടവുകാരുടെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജയിലുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും ഒതുങ്ങിനിൽക്കുന്ന വ്യക്തികൾക്ക് അടിസ്ഥാന നിയമസഹായം നൽകുന്നതിന് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA). ക്ലാസ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് സോഫിയ ബീവി എസ് അധ്യക്ഷയായി. കേരള വിക്ടിം സെന്റർ കോർഡിനേറ്റർ പാർവതി മേനോൻ ക്ലാസ് നയിച്ചു. ഒക്‌ടോബർ 31-ന് ആരംഭിച്ച കാമ്പയിൻ നവംബർ 13-ന് അവസാനിക്കും. കാമ്പയിന്റെ ഭാഗമായി ഡിഎൽഎസ്‌എ പ്രതിനിധികൾ ജില്ലയിലെ ജയിലുകളിലെ അന്തേവാസികളുമായി അഭിമുഖം നടത്തി വിവരങ്ങൾ ശേഖരിക്കും. ഇവ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മുഖേന…

സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നുകയറാൻ കേന്ദ്രം ഗവർണർമാരെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരെ ഉപയോഗിച്ച് ആ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ കടന്നുകയറാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കുറ്റപ്പെടുത്തി. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കുതിരക്കച്ചവടം സാധ്യമല്ലാത്തിടത്തെല്ലാം ഗവർണർമാരെ ഉപയോഗിച്ച് ആ സംസ്ഥാന സർക്കാരുകളെ ഉയർത്തിക്കാട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.