സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. താരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ…

സ്വര്‍ണത്തിനു വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വര്‍ണവള തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ അറസ്റ്റില്‍. കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുലിലേക്ക് അന്വേഷണമെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യമുടെ ദേഹത്തുനിന്ന് സ്വര്‍ണവള മാത്രമാണ് നഷ്ടമായത്. വയോധികയ്ക്ക് പരിചയമുളള ആരോ ആണ് സ്വര്‍ണം പിടിച്ചുപറിച്ചതെന്നുംഅക്കാര്യം പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ആശാരിപ്പണിക്ക് പോയിരുന്ന ഗോകുല്‍ കടുത്തമദ്യപാനിയാണ്. പണി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിനാണ് മോഷണം നടത്തിയത്. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.

കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കള്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ േനതാവ് വി.ഡി സതീശന്‍. ്‌നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാതെ വന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമാണ്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയന്ത്രിക്കാനോ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.-സതീശന്‍ പറഞ്ഞു. ‘ക്രമസമാധാന നില തകര്‍ന്നെന്നവിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടല്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി…

പെഗാസസ് സ്പൈവെയറിന്റെ ദുരുപയോഗം റിപ്പോർട്ട് ചെയ്തതിന് ഇസ്രായേൽ പത്രത്തിനെതിരെ എൻഎസ്ഒ കേസെടുത്തു

ടെൽ അവീവ്: പെഗാസസ് സ്പൈവെയറിന്റെ ദുരുപയോഗം റിപ്പോർട്ട് ചെയ്തതിന് ഇസ്രായേലി ടെക് കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് ഞായറാഴ്ച ഇസ്രായേലി പത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡസൻ കണക്കിന് പൊതു വ്യക്തികളെ നിരീക്ഷിക്കാൻ ഇസ്രായേൽ പോലീസ് തങ്ങളുടെ സ്പൈവെയർ നിയമവിരുദ്ധമായി ഉപയോഗിച്ചതായി പത്രം സെൻസേഷണൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. NSO ഗ്രൂപ്പിന്റെ ഫോൺ ഹാക്കിംഗ് സോഫ്‌റ്റ്‌വെയറായ സ്‌പൈവെയർ, പ്രത്യേക വ്യക്തിത്വങ്ങളെ നിരീക്ഷിക്കാൻ പോലീസ് വ്യാപകമായി ഉപയോഗിച്ചുവെന്ന് ഇസ്രായേൽ പത്രമായ ‘കാൽകലിസ്റ്റ്’ യിലെ റിപ്പോർട്ടുകള്‍ വിവാദമായിരുന്നു. സ്പൈവെയറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള സൂചനകൾ നീക്കം ചെയ്യാൻ കമ്പനി ഉപഭോക്താക്കളെ അനുവദിച്ചുവെന്ന് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു പ്രത്യേക ലേഖനത്തെ ലക്ഷ്യം വച്ചുള്ളതാണ് എൻഎസ്ഒ ഗ്രൂപ്പിന്റെ കേസ്. ഇസ്രായേലി പത്രത്തിന്റെ ഈ അവകാശവാദം കമ്പനി ശക്തമായി നിഷേധിച്ചു. റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും അവയെ “ഏകപക്ഷീയവും പക്ഷപാതപരവും…

പുതിയ കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിനു പ്രസക്തിയേറുന്നു: ഷംസീർ ഇബ്രാഹിം

കോഴിക്കോട്: സംഘ്‌പരിവാർ ഫാസിസ്റ്റുകൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും സാഹോദര്യ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം. രണ്ടു ദിവസങ്ങളിലായി കൊടുവള്ളി ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിന് നേരെയുള്ള നിരോധനം, ഹിജാബ് വിവാദം അടക്കം സമീപ കാലത്ത് ഇന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിച്ച പല വംശീയ അജണ്ടകളെയും കൃത്യ സമയത്ത് തുറന്ന് കാട്ടുകയും തെരുവിൽ ശക്തമായി ചോദ്യമുന്നയിച് പ്രതിരോധിക്കുകയും ചെയ്തത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ചെറുപ്പമാണ്. വരും കാലങ്ങളിലും അനീതികളോട് കലഹിച്ചു കൊണ്ട് തെരുവിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു. രണ്ടു ദിവസങ്ങളിലായി കൊടുവള്ളിയിൽ വെച്ചു നടന്ന ജില്ലാ നേതൃ സംഗമത്തിൽ വിവിധ സെഷനുകളിലായി മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ…

മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ പ്രതിഷേധ സമ്മേളനം

പാലക്കാട്: മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ വെല്‍‌ഫെയര്‍ പാര്‍ട്ടി പാലക്കാട്ട് പ്രതിഷേധ സമ്മേളനം നടത്തി. ഇന്ന് (ഫെബ്രുവരി 28 തിങ്കൾ) വൈകീട്ട് നാലു മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ (തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) ആയിരുന്നു സമ്മേളനം. സ്വാഗതം: പി.മോഹൻദാസ് (വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അധ്യക്ഷൻ : പി.എസ്.അബൂഫൈസൽ ( വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്) ഉൽഘാടനം : കെ.എ.ഷഫീഖ് ( വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം: പി.സുരേന്ദ്രൻ ( പ്രമുഖ എഴുത്തുകാരൻ) പ്രഭാഷണം: മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം), എം.സുലൈമാൻ (വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം) നന്ദി : റിയാസ് ഖാലിദ് ( മണ്ഡലം പ്രസിഡന്റ് പാലക്കാട് ) പാർട്ടി ജില്ലാ നേതാക്കളായ പി.ലുക്മാൻ, ദിൽഷാദലി, ഉസ്മാൻ, കെ.വി.അമീർ,…

സിൽവർ ലൈൻ പദ്ധതി: ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതെ പദ്ധതി നടപ്പാക്കണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. സിൽവർ ലൈനിനെതിരെ ഊതിപ്പെരുപ്പിച്ച പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതെ പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾ ദൂരീകരിച്ച് പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദുത്വ വർഗീയതയെ എതിർക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും ശക്തമായി എതിർക്കണം. അല്ലാത്തപക്ഷം ഹിന്ദു ജനസമൂഹത്തെ ഒരുമിച്ച് നിര്‍ത്താനാവില്ല. കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തെ ചെറുക്കേണ്ടതുണ്ട്. ബിജെപി വേദികളിൽ പോയി പ്രസംഗിക്കാൻ സാംസ്കാരിക നായകർക്കും എഴുത്തുകാർക്കും ഒരു മടിയുമില്ല. ഇടതുപക്ഷം…

ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്റ്റാലിന്റെ ശബ്ദം ഉയരുന്നു: പിണറായി വിജയൻ

ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്റെ ശബ്ദമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ് നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും പകരം അവഹേളിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ഭീഷണിയിലാണെന്നും പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും…

പോളിയോള്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലെ നിർദിഷ്ട പോളിയോള്‍ പദ്ധതി നിർത്തിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ ബിപിസിഎൽ അധികൃതർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ വിഭാവനം ചെയ്ത കൊച്ചിയിലെ അഭിമാനകരമായ ഈ പദ്ധതിക്ക് 2020 ജനുവരി 27ന് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ കൊച്ചി ഫാക്ട് അമ്പലമുഗളില്‍ 481 ഏക്കര്‍ സ്ഥലത്ത് 977 കോടി രൂപ ചെലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു. 9,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതും 10,000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതുമായ പദ്ധതിയാണിത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 170 ഏക്കര്‍ ഭൂമി കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കല്‍ പാര്‍ക്കിലെ അടിസ്ഥാന…

ആര്‍.ടി.പി.സി.ആര്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിക്കറ്റുകള്‍ വേണ്ട: ഉക്രൈനില്‍ നിന്നെത്തുന്നവക്ക് ഇളവ്

ന്യുഡല്‍ഹി: രാജ്യാന്തര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ മാര്‍ഗരേഖകളില്‍ ഉക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇളവ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ നല്‍കേണ്ട ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര തിരിക്കും മൂന്‍പും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒഴിവാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ എത്തിയ ശേഷം 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന വ്യവസ്ഥയിലാണ് ഇവ ഒഴിവാക്കി നല്‍കുന്നത്. ഇന്നു വരെ 1156 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇവരില്‍ ആരെയും ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.