ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 28 ബുധന്‍)

ചിങ്ങം: പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടിൽ ഉണ്ടാകാം. നിങ്ങൾ അതിഥികൾക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി: ഇന്ന് വ്യവസായവും സന്തോഷവും വളരെ സംതുലിതാവസ്ഥയിലായിരിക്കും. നിങ്ങൾ ഇന്നത്തെ അവസാനമില്ലാത്ത പാർട്ടി ആസ്വദിക്കും. സാമ്പത്തിക പ്രവാഹം നിങ്ങൾ അലസമായി ചിലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം. തുലാം: പണത്തിന്‍റേയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍…

യുക്രെയ്‌നിനായി 1.1 ബില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജ് യുഎസ് തയ്യാറാക്കുന്നു

വാഷിംഗ്ടണ്‍: റഷ്യയിൽ ചേരാനുള്ള ഹിതപരിശോധനയിൽ നിരവധി കിഴക്കൻ ഉക്രേനിയൻ പ്രദേശങ്ങൾ വൻതോതിൽ വോട്ട് ചെയ്തതിനാൽ യുക്രെയ്‌നിനായി 1.1 ബില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജ് യുഎസ് തയ്യാറാക്കുന്നു. HIMARS ലോഞ്ചർ സംവിധാനങ്ങളും കൗണ്ടർ ഡ്രോൺ, റഡാർ സംവിധാനങ്ങളും ഉൾപ്പെടുന്ന പാക്കേജ്, റഷ്യയുമായുള്ള പോരാട്ടത്തിനിടയിൽ ഉക്രെയ്‌നുള്ള യുഎസ് മാരക സഹായത്തിന്റെയും ആയുധങ്ങളുടെയും ഏറ്റവും പുതിയ പാക്കേജായിരിക്കും. അഞ്ച് ദിവസത്തെ റഫറണ്ടത്തിന് ശേഷം നിരവധി ഉക്രേനിയൻ പ്രദേശങ്ങൾ റഷ്യയിൽ ചേരുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഉക്രേനിയൻ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലും കെർസണിന്റെ തെക്കൻ മേഖലയിലും തെക്കുകിഴക്കൻ മേഖലയായ സപോരിജിയയിലുമാണ് വോട്ടെടുപ്പ് നടന്നത്. റഷ്യയുമായുള്ള സംയോജനത്തിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തതായി അവിടത്തെ പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിയെവും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും വോട്ടുകളെ “കപടം” എന്നാണ് വിശേഷിപ്പിച്ചത്. റഫറണ്ടത്തിന് ശേഷം റഷ്യയുമായുള്ള ചർച്ചകൾ…

പി‌എഫ്‌ഐയെ അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; അനുബന്ധ സംഘടനകൾക്കെതിരെ കർശന നടപടി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തേക്കാണ് പിഎഫ്ഐയെ നിരോധിച്ചത്. കേന്ദ്രം ഏർപ്പെടുത്തിയ ഈ വിലക്കിൽ, വിവാദ ഇസ്ലാമിസ്റ്റ് സംഘടനയുടെ എല്ലാ അനുബന്ധ സ്ഥാപനങ്ങളും എല്ലാ മുന്നണികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പി‌എഫ്‌ഐയെ കൂടാതെ, അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ (കേരളം) എന്നിവയും തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം നിരോധിച്ചു. സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പിഎഫ്‌ഐ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവത്കരിക്കാനുള്ള രഹസ്യ അജണ്ടയാണ് അവർ പിന്തുടരുന്നതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.…

മിഷൻ ലീഗ് ഇടവകതല ജൂബിലി സമാപനം ഒക്ടോബർ 2ന്

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തലത്തിലുള്ള സമാപന ആഘോഷങ്ങൾ ഒക്ടോബർ 2 ഞായറാഴ്ച നത്തപ്പെടുന്നു. അന്നേ ദിവസം ക്‌നാനായ റീജിയണിലുള്ള പതിനഞ്ചു ഇടവകളിലും രണ്ടു മിഷനുകളിലും പതാക ഉയർത്തൽ, കൃതജ്ഞതാ ബലി, തിരി തെളിക്കൽ, മിഷൻ റാലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർമാരും ഓർഗനൈസർമാരും ഭാരവാഹികളും വേദപാഠ അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകും. 2021 ഒക്ടോബർ മൂന്നിനാണ് ക്‌നാനായ റീജിയണൽ ഇടവക തലത്തിലും റീജിയൺ തലത്തിലുമുള്ള ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തത്. റീജിയൺ തലത്തിലുമുള്ള ജൂബിലി സമാപനം ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. 1947-ൽ ഭരണങ്ങാനത്ത് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി…

മാര്‍ക്ക് കുടുംബസംഗമം ഒക്ടോബര്‍ 22-ന്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22-ന് ശനിയാഴ്ച നടത്തപ്പെടും. കുടുംബസംഗമത്തിന് വേദിയാകുന്നത് മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളാണ്. വൈകുന്നേരം 6-ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി 11.30 വരെ തുടരുന്നതായിരിക്കും. മാര്‍ക്ക് പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കും. വിസ്താ മെഡിക്കല്‍ സെന്‍റര്‍ പള്‍മണറി വിഭാഗം മേധാവി ഡോക്ടര്‍ ലവണ്യ ശ്രീനിവാസന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോയിലെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച് വളര്‍ന്നുവരുന്ന നാദന്‍ സോള്‍ ഓര്‍ക്കസ്ട്രായുടെ സംഗീതവിരുന്ന് സമ്മേളനത്തിനു കൊഴുപ്പു പകരും. കൂടാതെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബസംഗമത്തിനുള്ള ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 10-ന് നടത്തപ്പെട്ട മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാറില്‍ വെച്ച് നോര്‍ത്ത് ചിക്കാഗോ വെറ്ററന്‍സ് അഡ്മിനിസ്ട്രേഷന്‍ ഹോസ്പിറ്റല്‍ സ്ളിപ്ലാബ്…

ഫിലഡല്‍ഫിയ സ്‌കൂളിലെ വെടിവെയ്പില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു

റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബോറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിലഡല്‍ഫിയ പോലീസ് അറിയിച്ചു. റോക്‌സ്ബബൊറോ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ കളിക്കാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്. വൈകുന്നേരം 4.41 നു സ്‌കൂളിനു പിന്നില്‍ മറഞ്ഞിരുന്ന തോക്കുധാരികള്‍ എഴുപത് റൗണ്ട് വെടിവെച്ചതായും പോലീസ് പറഞ്ഞു. വെടിയേറ്റ പതിനാലുകാരന്‍ വിദ്യാര്‍ഥിയെ ഐന്‍സ്റ്റയിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയെപ്പറ്റിയോ, പരിക്കേറ്റവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവച്ചശേഷം ലൈറ്റ് ഗ്രീന്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കാര്‍ സംഭവ സ്ഥലത്തുനിന്നും ഓടിച്ചുപോകുന്നത് സമീപമുള്ള കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ ഐന്‍സ്റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്

ന്യൂയോർക്ക് : ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾ‍സ്‌ കിരീടം ഡെലവെയർ വാലി സ്‌പോർട്സ് ക്ലബ്ബിലെ ബിൻസൺ-ബിനു സഖ്യം നേടി. വാശിയേറിയ മത്സരത്തിൽ റോക്‌ലാൻഡ് ബാഡ്‌മിന്റൺ ക്ലബ്ബിലെ അനീഷ്-സിജോ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മണിയോടാരംഭിച്ച മത്സരം വൈകുന്നേരം 7 മണിയോടെ സമാപിച്ചു. അഞ്ചു വയസ്സു മുതൽ 65 വയസ്സുവരെയുള്ള കായികതാരങ്ങൾ പങ്കെടുത്ത ഈ കായികമാമാങ്കത്തിൽ 126 മത്സരങ്ങൾ നടത്തിക്കൊണ്ടു ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടു. ശാലേം ഹെഡ്‌ജ്‌, ശാലേം ടൈറ്റൻസ്‌, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായിരുന്നു ലീഗിൽ പങ്കെടുത്ത ടീമുകൾ. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.…

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ പണിമുടക്കി

ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ദ്ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ടു രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പണിമുടക്ക് നടത്തി. രാവിലെ തുടങ്ങിയ പണിമുടക്കിനെ തുടര്‍ന്ന് നിരവധി ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്ര്കകാരെ വല്ലാതെ വലച്ചു.പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്‌ളൈറ്റ് അറ്റന്റര്‍മാരും, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗങ്ങളുമാണ് പണിമുടക്കിൽ പങ്കെടുത്തത്. ഡാളസ് ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്‌ളൈറ്റ് അറ്റന്റര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവമൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളില്‍ കൃത്യ സമയങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കോവിഡാനന്തരം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ദ്ധിച്ചുവെന്നും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് യൂണിയന്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ…

ഏഷ്യന്‍ വനിതയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതിക്ക് പതിനേഴര വര്‍ഷം ജയില്‍ ശിക്ഷ

ന്യൂയോര്‍ക്ക് : ഈ വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും, തലച്ചോറിനും, മുഖത്തും കാര്യമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ(42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെകുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ‘ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് ‘(Hate Driven Violence) എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനുശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദ്ദിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ArtsBergen to Present Public Art Programs in Fall Celebration at Hackensack’s SACKtoberfest

Bergen County (New Jersey) —  This fall, a range of public art programming will be featured at SACKtoberfest in Hackensack, New Jersey.  This fun-filled festival of art, food, brew, and live music returns to Hackensack, on October 15 from 1 to 8 p.m. at Atlantic Street Park.  The festivities, organized by The Sack Business Alliance and the City of Hackensack, are free and open to the public. ArtsBergen, an initiative of the Northern NJ Community Foundation, will present these three public art programs around the theme of storytelling: 1. Community…