രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു. ആന്റണിയടക്കം മൂന്ന് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം ആദ്യം അവസാനിക്കുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.

സ്വത്ത് തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചു; മാതൃസഹോദരന്‍ ഗുരുതരാവസ്ഥയില്‍

 കാഞ്ഞിരപ്പള്ളി : സ്വത്ത് തര്‍ക്കം മൂലം കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മാതൃസഹോദരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ വീട്ടിലാണ് വൈകിട്ട് വെടിവയ്പ്പ് നടന്നത് . കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ചു കുര്യന്‍ (49) മരണപ്പെടുകയായിരുന്നു. വെടിവയപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നറിയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പ്രതി ജോര്‍ജ് കുര്യന്‍ എറണാകുളത്ത് ഫ്‌ളാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ രെഞ്ചുവിന്റെ മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോര്‍ജ് വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കള്‍ സ്ഥലം വില്‍ക്കുന്നതിനെ ചൊല്ലി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ജോര്‍ജിനെ മാതൃസേഹാദരന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വീട്ടിലേക്ക്…

ഉക്രൈൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന; റഷ്യയുമായുള്ള സൗഹൃദം ‘പാറപോലെ ഉറച്ചത്’

ബീജിംഗ്: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ അന്താരാഷ്ട്രതലത്തിൽ അപലപിച്ചിട്ടും ബീജിംഗും മോസ്‌കോയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച ഊന്നിപ്പറഞ്ഞു. എന്നാല്‍, സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള “പരിധികളില്ലാത്ത” തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ മാസം പറഞ്ഞതിന് ശേഷം ബെയ്ജിംഗ് അതിന്റെ അടുത്ത സഖ്യകക്ഷിയായ മോസ്കോയെ അപലപിക്കാൻ വിസമ്മതിച്ചു. “രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉറച്ചതാണ്, ഇരുപക്ഷത്തിന്റെയും ഭാവി സഹകരണ സാധ്യതകൾ വളരെ വിശാലമാണ്,” വാങ് ഒരു വാർഷിക പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, “ആവശ്യമുള്ളപ്പോൾ ആവശ്യമായ മധ്യസ്ഥത” വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ശക്തികൾക്ക് ഈ പങ്ക് നിറവേറ്റാൻ കഴിയാത്തതിനാൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള ഭാവി സമാധാന ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ…

കെഎസ്ആര്‍ടിസി ബസിലെ ലൈംഗീകാതിക്രമം; ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അദ്ധ്യാപികയ്ക്കെതിരെ ലൈംഗീകാതിക്രമം ഉണ്ടായ സംഭവത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തില്‍ കൃത്യവിലോപം ബോധ്യപ്പെട്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തി. നടപടിയെന്തെന്ന് സിഎംഡി ഇന്ന് പ്രഖ്യാപിക്കും. കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അദ്ധ്യാപികയ്ക്ക് നേരെയാണ് സഹയാത്രികനില്‍ നിന്നും ലൈംഗീകാതിക്രമം ഉണ്ടായത്. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അയാളും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു. അതേസമയം, വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അദ്ധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍; ശ്രേയാംസ്‌കുമാറിന് ഇനി സീറ്റ് നല്‍കില്ല

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരുന്നത്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ തീരുന്നത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ ഉള്‍പ്പടെ പതിമൂന്ന് പേരുടെ കാലാവധിയാണ് ഈ ടേമില്‍ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അതേസമയം, കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. ഒരു സീറ്റില്‍ യു.ഡി.എഫിന് വിജയിക്കാം. എല്‍.ജെ.ഡി അംഗം എം.വി ശ്രേയാംസ്‌കുമാര്‍ ഒഴിയുന്ന സീറ്റ് വീണ്ടും എല്‍.ജെ.ഡിക്ക് നല്‍കില്ലെന്നാണ്…

ട്രെയിന്റെ അടിയില്‍ പെട്ട നാലുവയസ്സുകാരിക്ക് രക്ഷകരായി രണ്ട് പോലീസുകാര്‍

വര്‍ക്കല: റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ട്രാക്കിലേക്കു വീണുപോയ നാലുവയസ്സുകാരിക്ക് പോലീസുകാര്‍ രക്ഷകരായി. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. മധുര സ്വദേശി സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകള്‍ റിയശ്രീയാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മധുര-പുനലൂര്‍ പാസഞ്ചറിലാണ് വര്‍ക്കല സന്ദര്‍ശിക്കാനായി ധുരയില്‍ നിന്നുള്ള സംഘം എത്തിയത്. തീവണ്ടി വര്‍ക്കല സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുമ്പോഴാണ് റിയശ്രീ അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി കുട്ടി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ ഓടിയെത്തി. ഇവര്‍ തീവണ്ടിക്കടിയില്‍നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്ഫോമിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ സമീപത്തായിരുന്നു അപകടം നടന്നത്. ബഹളം കേട്ടതിനാല്‍ അപകടവിവരം സ്റ്റേഷന്‍ സൂപ്രണ്ട് ശിവാനന്ദന്റെ ശ്രദ്ധയിലുമെത്തി. അതിനാല്‍ അദ്ദേഹം തീവണ്ടിക്ക് സിഗ്‌നല്‍…

എണ്ണവില കുതിക്കുന്നു; രൂപ തളരുന്നു

ന്യുഡല്‍ഹി: ഉ്രെകയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളര്‍ ഇന്ന് കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് വില കുത്തനെ ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ 50 ലക്ഷം ബാരല്‍ ക്ഷാമം നേരിടും. ഇതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ് സൂചന. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു വില. റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഉയര്‍ന്നതോടെ. ഫെബ്രുവരി 22നാണ് 100 ഡോളര്‍ കടന്നത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങി. തുടര്‍ന്ന് ക്രൂഡ് വില വര്‍ധിച്ചുവരികയായിരുന്നു. ഇന്ധനവില വര്‍ധന ഇന്ത്യയിലും വര്‍ധിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാത്രിയോ നാളെ രാവിലെയോ വില…

യെമന്‍ പൗരനെ വധിച്ച കേസ്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നെതന്നുമാണ് നിമിഷ പ്രിയയുെട വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ ഇനി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയാണ് നിമിഷ പ്രിയയുടെ മുന്നിലുള്ള മാര്‍ഗം. യെമന്‍ പ്രസിഡന്റ് അടങ്ങുന്ന സമിതിയാണിത്. കോടതികള്‍ക്ക് നിയമപരമായ എന്തെങ്കിലും പിഴവ് സംഭവിച്ചാലാണ് കൗണ്‍സില്‍ കേസ് പരിഗണിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് രക്തപ്പണം നല്‍കി ശിക്ഷ ഒഴിവാക്കുക എന്ന…

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ നിരവധി നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തലോടെ പല മേഖലകളിലും മാനുഷിക ഇടനാഴികൾ തുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. വടക്ക്, തെക്ക്, മധ്യ ഉക്രെയ്‌നിലെ നഗരങ്ങളിൽ റഷ്യ വെടിവയ്പ്പ് തുടരുന്നതിനാൽ ആയിരക്കണക്കിന് ഉക്രേനിയക്കാർ സുരക്ഷിതമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കിയെവിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഉക്രേനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. അതിനിടെ, തിങ്കളാഴ്ച മൂന്നാം ഘട്ട ചർച്ച നടത്താനും ഇരുപക്ഷത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ പദ്ധതിയിടുന്നുണ്ട്. സൈനിക നടപടി ആരംഭിച്ച് 12-ാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. തലസ്ഥാനമായ കിയെവ്, തെക്കന്‍ തുറമുഖ നഗരമായ മരിയുപോൾ, ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ, വെടിനിർത്തൽ എത്രനാൾ പ്രാബല്യത്തിൽ തുടരുമെന്നും…

ഉക്രെയ്ൻ സ്ഥാപനങ്ങളിലെയും ബോർഡിംഗ് സ്കൂളുകളിലെയും 100,000 കുട്ടികളുടെ കാര്യത്തില്‍ യുഎന്നിന് ആശങ്ക

ജനീവ: ഉക്രെയ്‌നിലെ സ്ഥാപനങ്ങളിലും ബോർഡിംഗ് സ്‌കൂളുകളിലും ഏകദേശം 100,000 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ടെന്നും, റഷ്യൻ അധിനിവേശം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവരെ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് മാതാപിതാക്കളുടെ സമ്മതം തേടണമെന്നും ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പറഞ്ഞു. അഭയാർത്ഥികൾക്കും കുട്ടികൾക്കുമുള്ള യുഎൻ ഏജൻസികളുടെ (UN agencies for refugees) തലവന്മാർ പ്രതിസന്ധിയിൽ അകപ്പെട്ട ദുർബലരായ കുട്ടികള്‍ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംയുക്ത അഭ്യർത്ഥന നടത്തി. ഉക്രെയ്‌നിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്ന അകമ്പടിയില്ലാത്തതും വേർപിരിഞ്ഞതുമായ കുട്ടികളെ സംരക്ഷിക്കണമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സലും അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറും ഫിലിപ്പോ ഗ്രാൻഡിയും പറഞ്ഞു. എന്നാൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കളോ നിയമപരമായ രക്ഷിതാക്കളോ ഉള്ളവരുടെ കാര്യത്തിൽ, സ്ഥലം മാറ്റത്തിന്റെ ഫലമായി “ഒരു സാഹചര്യത്തിലും” കുടുംബങ്ങളെ വേർപെടുത്തരുതെന്നും അവർ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തിന് ശേഷം 1.7 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ…