അബുദാബിയിലെ ബറാക്ക ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം; ആളപായമില്ല

യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് പുറത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ ജനറേറ്ററിന് തീപിടിച്ചു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല. റേഡിയേഷൻ അളവ് സാധാരണ നിലയിലായിരുന്നു. യുഎസ്-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും ഗൾഫ് മേഖലയിലുടനീളമുള്ള സുരക്ഷയെയും ഊർജ്ജ വിതരണത്തെയും കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സമയത്താണ് ആക്രമണം. അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അൽ ദഫ്ര മേഖലയിലെ ബറാക്ക ആണവ നിലയത്തിന് പുറത്ത് ഞായറാഴ്ച ഉണ്ടായ തീപിടുത്തം ഗൾഫ് മേഖലയിലുടനീളം ആശങ്ക ഉയർത്തി. പ്ലാന്റിന്റെ ആന്തരിക സുരക്ഷാ പരിധിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഇലക്ട്രിക്കൽ ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം. എന്നാല്‍, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആണവ നിലയത്തിന്റെ സുരക്ഷാ സംവിധാനത്തെ ഇത് ബാധിച്ചിട്ടില്ല. റേഡിയേഷൻ അളവ് പൂർണ്ണമായും സാധാരണമാണെന്നും പ്ലാന്റിലെ എല്ലാ പ്രധാന സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും ഫെഡറൽ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി വ്യക്തമാക്കി. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതായും…

റഷ്യ-ഉക്രെയ്ൻ യുദ്ധം അപകടകരമായ വഴിത്തിരിവിലേക്ക്; മോസ്‌കോയിലെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘർഷം ഇപ്പോൾ റഷ്യയിലെ വിദേശ പൗരന്മാരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. റഷ്യയിലെ മോസ്കോ മേഖലയിൽ ഉക്രെയ്‌നിന്റെ മാരകമായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള രൂക്ഷമായ സൈനിക സംഘർഷം ഇപ്പോൾ കൂടുതൽ അപകടകരമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ റഷ്യയിലെ മോസ്കോ മേഖലയിൽ നടന്ന ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ ഇന്ത്യൻ എംബസി ദാരുണമായ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി, പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. സംഭവമറിഞ്ഞയുടനെ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ ചികിത്സിക്കുന്ന ആശുപത്രി സന്ദർശിച്ചു. “മോസ്കോ മേഖലയിൽ അടുത്തിടെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഞങ്ങളുടെ ഇന്ത്യൻ തൊഴിലാളിയിൽ ഒരാൾക്ക്…

മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് ശേഷം ആദ്യമായി ധാർ ഭോജ്ശാല സമുച്ചയം പൂക്കൾ, ഹവൻ, പൂജ എന്നിവയാൽ അലങ്കരിച്ചു

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തിൽ ഇന്ന് ആരാധന ആരംഭിച്ചു. സമുച്ചയം മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു, ഭക്തർ ആർപ്പുവിളിക്കുന്നതും കാണാമായിരുന്നു. ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വെള്ളിയാഴ്ച തർക്കത്തിലുള്ള ഭോജ്ശാല-കമാൽ മൗല സമുച്ചയം ഒരു ക്ഷേത്രമായി പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ഇന്ന് പരിസരത്ത് ആരാധനാക്രമങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന മാതൃദേവതയുടെ വിഗ്രഹം ഇന്ന് ആരാധിക്കും. മുഴുവൻ സമുച്ചയവും പൂക്കളാൽ അലങ്കരിച്ചിരിച്ചിട്ടുണ്ട്. സനാതന ധർമ്മത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു കാവി പതാക ക്ഷേത്ര സമുച്ചയത്തിന്റെ മുറ്റത്ത് ഉയർത്തി. കോടതി വിധിയെത്തുടർന്ന്, വർഷത്തിൽ എല്ലാ ദിവസവും പ്രാർത്ഥനകൾ നടത്തും. എന്നാല്‍, മുസ്ലീം സമൂഹം ഈ തീരുമാനത്തിൽ രോഷാകുലരായി തുടരുന്നതിനാല്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ചത്തെ വിധിന്യായത്തിൽ കോടതി ഈ സമുച്ചയം രാജാ ഭോജിന്റെതാണെന്നും, ഒരു മുൻ സ്കൂളും സരസ്വതി ദേവിയുടെ ആരാധനാസ്ഥലമാണെന്നും പ്രഖ്യാപിച്ചു. വിധിന്യായത്തിന് ശേഷം, ഭോജ്ശാലയെ സംരക്ഷിത…

യുഡി‌എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: നാളെ രാവിലെ നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ വേദിയാണ് ഒരുങ്ങുന്നത്. ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി സ്റ്റേഡിയം പരിസരത്ത് വീഡിയോ വാളുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിനുപുറമെ, നിശാഗന്ധി ഓഡിറ്റോറിയം പരിസരം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഇഡി സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം പാസുകൾ വഴി നിയന്ത്രിക്കും. ചടങ്ങിനുശേഷം, ഗവർണർ ഒരുക്കുന്ന സ്വീകരണത്തിനായി മന്ത്രിമാർ രാജ്ഭവനിലേക്ക് പോകും. മന്ത്രിസഭ പിന്നീട് ആദ്യ യോഗം ചേരുകയും നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കുകയും ചെയ്യും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള…

രാശിഫലം (17-05-2026 ഞായര്‍)

ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. മുൻഗാമികളുടെ അനുഗ്രഹം ഉണ്ടാകും. കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക്‌ വരാനുള്ള ഒരു വഴി കണ്ടെത്തിയേക്കും. വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക്‌ അടുക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം അല്ല എങ്കിൽ അത്‌ അസ്വസ്ഥമാക്കും. തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും ആവശ്യമായ സമാധാനം നല്‍കും. വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസം‍. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു…

റവ. ഇ. ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വർഷങ്ങൾ

മെസ്കീറ്റ് (ഡാളസ്): മാർത്തോമ്മാ സഭയുടെ സീനിയർ വൈദികൻ റവ. ഇ. ജെ. ജോസഫിന്റെ 44-ാമത് (മേയ് 15) പൗരോഹിത്യ ശുശ്രൂഷാ വാർഷികം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. മേയ് 17 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന മധ്യേ ഇടവക ജനങ്ങളുടെയും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. ഇടവക വികാരി റവ. റെജിൻ രാജു സഭാംഗങ്ങൾക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകൾ നേർന്നു. ഇ. ജെ. ജോസഫ് അച്ചന്റെ ദീർഘനാളത്തെ മാതൃകാപരവും അത്ഭുതങ്ങൾ നിറഞ്ഞതുമായ സേവനങ്ങളെ റെജിൻ അച്ചൻ യോഗത്തിൽ അനുസ്മരിച്ചു. വിശുദ്ധ ബൈബിളിലെ പഴയനിയമ പ്രവാചകനായ ശമുവേൽ ജനങ്ങളോട് പറഞ്ഞതുപോലെ, “ഞാൻ ഇതാ നിൽക്കുന്നു; യഹോവയുടെ മുൻപാകെയും അവന്റെ അഭിഷിക്തന്റെ മുൻപാകെയും എന്നെക്കുറിച്ച് സാക്ഷ്യം പറയുവിൻ” (1 ശമുവേൽ 12:3). കഴിഞ്ഞ 44 വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇ.…

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ

ഡാളസ്: മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വച്ച് ഹൃദയസ്‌തംഭനത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിൻ്റെ വിയോഗത്തോടെ അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഡാളസിൽ വെച്ച് നടക്കും. മെയ് 19 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് അലൻ പട്ടണത്തിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ച് (1015 Sam Rayburn Tollway, Allen, TX 75013) ആരാധനാലയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കൻ, പാശ്ചാത്യ സംഗീത ശൈലികളുടെ സംയോജനത്തിന് ഒരു പ്രത്യേക തിളക്കം നൽകിക്കൊണ്ട് സംഗീത ലോകത്ത് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രസ്തുത യോഗത്തിലുടെ സമൂഹത്തിലെ വിവിധ വ്യക്തികൾ സ്മരിക്കും. സംഗീതാഭുരിചിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർത്തപ്പെട്ട കലാകാരൻ അമേരിക്കൻ സംഗീതത്തിന്റെയും ലോക സംഗീതത്തിന്റെയും പല വിഭാഗങ്ങളും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായി കണ്ടെത്തി. സൂപ്പർ വൈറൽ ഹിറ്റ് ആയ “ആയിരം കണ്ണുമായി” എന്ന ഒറ്റ ഗാനത്തിലൂടെയും മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്നു.…

അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ പ്രവാസി മലയാളി; ദി ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പിട്ട ആദ്യ മലയാളി സണ്ണി വർക്കി: എബി മക്കപ്പുഴ, ഡാളസ്

ഡാളസ്: ബിസിനസ്സ് എന്നാൽ നിർമ്മാണവും എണ്ണയുമാണെന്ന് കരുതിയിരുന്ന കാലത്ത് അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ ഒരു ചരിത്ര പരുഷനെ പരിചയപെടുത്തട്ടെ. ഗൾഫുകാർ എന്നെന്നും മനസ്സുകളിൽ സൂക്ഷിക്കുന്ന ഒരു പേര് സണ്ണി വർക്കി.അറിവിന്റെ വഴികാട്ടികളയി ദുബായിൽ എത്തിയ പ്രവാസി മലയാളി കുടുംബം. ഇന്ന് ലോക ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം ഉറപ്പിച്ചു.ലോകരുടെ ഇടയിൽ റാന്നിക്കാർക്കു അഭിമാനമായി മാറി സണ്ണി വർക്കി. കേരളത്തിലെ പത്തനംതിട്ട റാന്നിയിൽ 1957 ഏപ്രിൽ 9-നാണ് സണ്ണി വർക്കി ജനിച്ചത്.കെ.എസ്. വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും മകനായി കാച്ചണത്തു വീട്ടിലായിരുന്നു ജനനം. 1959 ല്‍ കുടുംബം ദുബായിലേയ്ക്ക് പറന്നു. തുടര്‍ന്ന് 1968 ല്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു. യുകെയില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ദുബായിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ബോയ്സ് സ്‌കൂളിലും, സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിലും പഠിച്ചു.…

‘ഞങ്ങള്‍ ഇതിനകം ഒരു സ്വതന്ത്ര രാജ്യമാണ്’; ട്രംപിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി നൽകി തായ്‌വാൻ

തായ്‌വാനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പരാമർശങ്ങൾക്ക് ശേഷം, തായ്‌വാൻ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ചൈനയുടെ അവകാശവാദം തായ്‌പേയ് നിരസിച്ചു, തങ്ങൾ ഇതിനകം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവന വീണ്ടും തായ്‌വാൻ പ്രശ്‌നത്തെ ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തായ്‌വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു, ഇത് തായ്‌പേയിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. തായ്‌വാൻ ഇതിനകം തന്നെ ഒരു സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമാണെന്നും അത് ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. ബീജിംഗിലെ ഉച്ചകോടിക്ക് ശേഷം, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തായ്‌വാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാട് ട്രംപ് വിശദീകരിച്ചത്. തായ്‌വാൻ കടലിടുക്കിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക…

യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഓ സി (യു കെ) – ചെസ്റ്റർ, ബ്ലാക്‌പൂൾ യൂണിറ്റുകൾ

ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 – ആം മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി…