ഷാർജ മർകസിൽ വിക്കിമീഡിയ പരിശീലക ശിൽപശാല സമാപിച്ചു

ഷാർജ: വിക്കിമീഡിയൻസ് ഓഫ് യുഎഇ യൂസർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഷാർജയിലെ മർകസ്-ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച വിക്കിമീഡിയ പരിശീലക ശിൽപശാല പരമ്പര സമാപിച്ചു. ആറ് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് യു.എ.ഇ യൂസർ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഔട്രീച്ച് കോർഡിനേറ്റർ ദുആ ഖിദിർ പരിപാടി ഉദ്ഘാടനം ചെയ്തു. വിക്കിമീഡിയ സീനിയർ എഡിറ്ററും ദുബൈ അമിറ്റി സ്കൂൾ സോഷ്യൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ അക്ബർ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിക്കിപീഡിയയുടെ പ്രവർത്തനരീതികൾ, വിക്കിഡേറ്റ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ വിക്കി പദ്ധതികളുടെ പരിശീലന പരിപാടികളാണ് നടന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അധ്യാപകർക്ക് സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശാഫി നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇവന്റ് കോർഡിനേറ്റർ ടിപി…

അക്ഷരങ്ങളെ പ്രണയിക്കാൻ പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

വടക്കാങ്ങര : ലോക വായനാദിനത്തോ ടനുബന്ധിച്ച് വായിച്ചു വളരാൻ ഹൃദയം തൊട്ട് പ്രതിജ്ഞയെടുത്ത് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പുതിയകാലത്ത് മരിച്ചുകൊണ്ടിരിക്കുന്ന വായനയെ തങ്ങളിലൂടെ പുതുജീവൻ നൽകി പുതിയ സമൂഹത്തിന് പ്രചോദനമാകുമെന്ന് തങ്ങളുടെ അധ്യാപകർക്കൊപ്പം അവർ പ്രതിജ്ഞയെടുത്തു. ലോക വായനാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ചത്. ജൂൺ 19ന് രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മഹാകവി കുഞ്ഞുണ്ണി മാഷും ഒ.എം.വി യും തങ്ങളുടെ അക്ഷരങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പുനരവതരിച്ചു. വൈവിധ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന അക്ഷര റാലി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. വായന വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര മരം, മലയാളം ക്വിസ്, അറബിക് കയ്യെഴുത്ത്, ഇംഗ്ലീഷ് വായന, പുസ്തക പരിചയം തുടങ്ങിയ വിവിധ ഇനങ്ങളിൽ…

സംസ്ഥാന ബജറ്റ്‌, പുതുയുഗ കേരളത്തിലും പ്രവാസികൾക്ക്‌ അവഗണന‌: പ്രവാസി വെൽഫെയർ

മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ്‌ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്‌. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഒരു പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക്‌ വേണ്ടി ഉണ്ടായില്ല. ദീർഘനാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ മടങ്ങിയെത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ്‌ തുടങ്ങിയവയൊന്നും പരിഗണനക്ക്‌ വന്നില്ല. ഇത്‌ അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ്‌ ഗൾഫ്‌ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്കുവെച്ച പ്രവാസികളെ സംബന്ധിച്ച വലിയ‌ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്‌. പ്രവാസി ഇന്‍‌വെസ്റ്റ്മെന്റ് ട്രസ്റ്റ്‌ ഫണ്ട് രൂപീകരിക്കുമെന്ന പരാമർശമല്ലാതെ‌ പുതിയ സർക്കാർ വിഭാവനം ചെയ്യുന്ന പുതുയുഗ കേരളത്തിൽ പ്രവാസികൾക്ക്‌ ഒരു ഇടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ്‌ ബജറ്റിലൂടെ…

പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും: ഇശാന്‍ ഖാന്‍

ദോഹ: (ഖത്തര്‍): പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും, പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവെക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന്‍ വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്. പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം…

അമേരിക്കയും ഖത്തറും മധ്യസ്ഥത വഹിച്ച കരാർ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിച്ചു; ഇന്നു മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു

ദോഹ (ഖത്തര്‍): ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള രൂക്ഷമായ പോരാട്ടം അവസാനിച്ചു. ഇന്ന് (2026 ജൂൺ 19) ഉച്ചയ്ക്ക് 1:00 മണിക്ക് (GMT) പ്രാബല്യത്തിൽ വരുന്ന വെടിനിർത്തൽ കരാറിന് ഇരുപക്ഷവും സമ്മതിച്ചു, ഇത് മേഖലയിൽ സമാധാനത്തിനുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. ഈ കരാറിൽ മധ്യസ്ഥത വഹിക്കുന്നതിൽ യുഎസും ഖത്തറും ചർച്ച നടത്തിയിരുന്നു, ഇറാനും സഹായിച്ചു. ഈ വെടിനിർത്തലിന് ഇരുപക്ഷവും തയ്യാറാണെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 18 ന് ഒരു ഡിജിറ്റൽ ധാരണാപത്രവും (എംഒയു) ഒപ്പുവച്ചു. എന്നാല്‍, ഈ സമാധാന കരാറിനെ ചുറ്റിപ്പറ്റിയുള്ള ചില പിരിമുറുക്കങ്ങൾ നിലനിൽക്കുന്നു. ഇസ്രായേലി ആക്രമണങ്ങൾ വെടിനിർത്തൽ നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ലെബനൻ പ്രസിഡന്റ് ഔൺ പറഞ്ഞു. അതേസമയം, ആവശ്യമുള്ളിടത്തോളം കാലം തന്റെ സൈന്യം തെക്കൻ ലെബനനിൽ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ അക്രമം ഗണ്യമായി വർദ്ധിച്ചു. ലെബനനിൽ…

കേരള ബജറ്റ് 2026: പ്രവാസികളുടെ പ്രതീക്ഷകൾക്ക് മതിയായ പരിഗണന ലഭിച്ചില്ല – സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി

ദോഹ (ഖത്തര്‍): കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന യാത്രയിൽ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഇന്നും തൊഴിൽ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നു. പ്രവാസികൾ വെറും വിദേശ നാണ്യ വരുമാനത്തിന്റെ ഉറവിടമല്ല; കേരളത്തിന്റെ…

സമഗ്ര വികസനത്തിന് കരുത്ത് പകരുന്ന കേരള ബജറ്റ്; നവയുഗ കേരളത്തിലേക്കുള്ള രൂപരേഖ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും, ദീർഘകാല വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു സമഗ്ര ദർശനമാണ് 2026-27-ലെ ബജറ്റ്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുകയും നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്ന ഒരു വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിസ്ഥാനം. ആധുനിക സാങ്കേതികവിദ്യ, വലിയ തോതിലുള്ള നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവ സംയോജിപ്പിച്ച് കേരളത്തെ വികസനത്തിന്റെ ഒരു ആഗോള മാതൃകയാക്കി മാറ്റുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വികസനത്തിന്റെ നേട്ടങ്ങൾ നൽകുന്ന ‘സമ്പൂർണ്ണ’ വളർച്ചയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ആഗോള മാരിടൈം ശക്തിയിലേക്ക് കേരളം സമുദ്രസമ്പത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന ശക്തിയാക്കുന്നതിനായി ‘മിഷൻ സമുദ്ര’…

കേരളത്തിന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ബജറ്റ്: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അവതരിപ്പിച്ച ബജറ്റിൽ ഒരു രൂപ പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിലൂടെയും ‘നവയുഗ കേരളം’ യാഥാർത്ഥ്യമാക്കുന്നതിനുള്ള വികസന ദർശനമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം നിയമസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്കായി വെറും 23 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. കിഫ്ബി വഴി 9.72 ശതമാനം ഉയർന്ന പലിശയ്ക്ക് പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ…

അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മോഷണം; എസ്‌ഐ‌ടി അന്വേഷണത്തിനിടെ യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിലെത്തും

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് (വെള്ളിയാഴ്ച) അയോദ്ധ്യ സന്ദർശിക്കും. ഈ സന്ദർശനവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിലെ ഏറ്റവും ശക്തനായ വ്യക്തിയും ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയോട് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക പ്രോട്ടോക്കോൾ കത്തിലെ പോയിന്റ് 29 ൽ ചമ്പത് റായിയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ രാമക്ഷേത്ര പരിപാടിയിൽ നേരിട്ട് പങ്കെടുക്കുന്നതിനു പകരം തന്റെ പ്രതിനിധിയായി മറ്റൊരാളെ അയയ്ക്കണമെന്നും ഇക്കാര്യം ഡ്യൂട്ടി മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു. ക്ഷേത്രത്തിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ വിഐപി പരിപാടികളിലും ചമ്പത് റായി എപ്പോഴും ഒരു പ്രധാന സാന്നിധ്യമായിരുന്നതിനാൽ, ഈ തീരുമാനം വളരെ അപ്രതീക്ഷിതമായി…

ലഡാക്കിലെ പാഷ്മിന ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പുതിയ പ്രവേശനം ലഭിക്കും

ലേ: ലഡാക്കിലെ ലോകപ്രശസ്തമായ പാഷ്മിന വ്യവസായത്തിന് പുതിയതും ശക്തവുമായ ഒരു അന്താരാഷ്ട്ര അംഗീകാരം നൽകുന്നതിനായി കേന്ദ്രഭരണ പ്രദേശ ഭരണകൂടം ഒരു പ്രധാന നടപടി സ്വീകരിച്ചു. ലഡാക്കിന്റെ ചരിത്രത്തിൽ ആദ്യമായി ലഡാക്ക് പാഷ്മിന വികസന ബോർഡ് രൂപീകരിച്ചു. പാഷ്മിനയുടെ ഉത്പാദനം, സംസ്കരണം, ബ്രാൻഡിംഗ്, വിപണനം എന്നിവ ഏകീകരിച്ചുകൊണ്ട് ആഗോള ആഡംബര വിപണിയിൽ ഒരു പ്രീമിയം ബ്രാൻഡായി പാഷ്മിനയെ സ്ഥാപിക്കുക എന്നതാണ് ഈ പ്രത്യേക ബോർഡിന്റെ പ്രാഥമിക ലക്ഷ്യം. ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, ഈ പുതിയ ബോർഡ് പൂർണ്ണമായും സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കുകയും പശ്മിന മേഖലയുടെ വികസനത്തിനുള്ള ഉന്നത സ്ഥാപനമായി പ്രവർത്തിക്കുകയും ചെയ്യും. ഉയർന്ന ഉയരത്തിലുള്ള ചാങ്താങ് മേഖലയിൽ വളർത്തുന്ന ചാങ്താങ് ആടുകളിൽ നിന്ന് ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള പാഷ്മിന നാരിന്റെ സംരക്ഷണം, കർശനമായ ഗുണനിലവാര നിയന്ത്രണം, അന്താരാഷ്ട്ര പ്രമോഷൻ എന്നിവയ്ക്കായിരിക്കും ഇത് പ്രധാനമായും മേൽനോട്ടം വഹിക്കുക. ലോകത്തിലെ പ്രമുഖ ആഡംബര…