ഡാളസ്: ബിസിനസ്സ് എന്നാൽ നിർമ്മാണവും എണ്ണയുമാണെന്ന് കരുതിയിരുന്ന കാലത്ത് അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ ഒരു ചരിത്ര പരുഷനെ പരിചയപെടുത്തട്ടെ. ഗൾഫുകാർ എന്നെന്നും മനസ്സുകളിൽ സൂക്ഷിക്കുന്ന ഒരു പേര് സണ്ണി വർക്കി.അറിവിന്റെ വഴികാട്ടികളയി ദുബായിൽ എത്തിയ പ്രവാസി മലയാളി കുടുംബം. ഇന്ന് ലോക ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം ഉറപ്പിച്ചു.ലോകരുടെ ഇടയിൽ റാന്നിക്കാർക്കു അഭിമാനമായി മാറി സണ്ണി വർക്കി. കേരളത്തിലെ പത്തനംതിട്ട റാന്നിയിൽ 1957 ഏപ്രിൽ 9-നാണ് സണ്ണി വർക്കി ജനിച്ചത്.കെ.എസ്. വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും മകനായി കാച്ചണത്തു വീട്ടിലായിരുന്നു ജനനം. 1959 ല്‍ കുടുംബം ദുബായിലേയ്ക്ക് പറന്നു. തുടര്‍ന്ന് 1968 ല്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു. യുകെയില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ദുബായിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ബോയ്സ് സ്‌കൂളിലും, സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിലും പഠിച്ചു.…
Year: 2026
‘ഞങ്ങള്‍ ഇതിനകം ഒരു സ്വതന്ത്ര രാജ്യമാണ്’; ട്രംപിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി നൽകി തായ്‌വാൻ
തായ്‌വാനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പരാമർശങ്ങൾക്ക് ശേഷം, തായ്‌വാൻ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ചൈനയുടെ അവകാശവാദം തായ്‌പേയ് നിരസിച്ചു, തങ്ങൾ ഇതിനകം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവന വീണ്ടും തായ്‌വാൻ പ്രശ്‌നത്തെ ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തായ്‌വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു, ഇത് തായ്‌പേയിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. തായ്‌വാൻ ഇതിനകം തന്നെ ഒരു സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമാണെന്നും അത് ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. ബീജിംഗിലെ ഉച്ചകോടിക്ക് ശേഷം, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തായ്‌വാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാട് ട്രംപ് വിശദീകരിച്ചത്. തായ്‌വാൻ കടലിടുക്കിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക…
യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഓ സി (യു കെ) – ചെസ്റ്റർ, ബ്ലാക്‌പൂൾ യൂണിറ്റുകൾ
ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 – ആം മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി…
കെ.കെ. കുര്യൻ (ബേബി 76) ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: കോട്ടയം കുഞ്ഞത്തൻപറമ്പിൽ കെ. കെ. കുര്യൻ (ബേബി – 76) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ, 2002-ലാണ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ് മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ) കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ. സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും: മെയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത്…
ഡാളസ് ഫോർണിയിലുണ്ടായ വിമാനാപകടം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ഡാളസ് :ഡാളസിലെ ഫോർണിയിലുണ്ടായ ചെറിയ വിമാനാപകടത്തിൽ മൂന്ന് ഡാളസ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ല. ഡ്യൂട്ടിയിലില്ലാതിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സിംഗിൾ എഞ്ചിൻ വിമാനം ഫോർണിയിലെ ഒരു പാടശേഖരത്ത് അടിയന്തിരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമന് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ടെക്സസ് ഡിപിഎസും ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
യുഎസിൽ ഗ്രീൻ കാർഡ് ലഭിച്ചവരുടെ പഴയ ഫയലുകൾ പരിശോധിക്കാൻ ഭരണകൂടം ഉത്തരവിറക്കി; കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നാടു കടത്തും
വാഷിംഗ്ടൺ: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരുടെ ഫയലുകള്‍ പുനഃപ്പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. കുറ്റകൃത്യങ്ങൾ മറച്ചു വെച്ച് ഗ്രീൻ കാർഡ് സമ്പാദിച്ചിട്ടുള്ളവരുടെ ഗ്രീൻ കാർഡ് അസാധുവാക്കി നാടു കടത്താനാണ് തീരുമാനം. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിനുള്ളിലെ പ്രത്യേക സംഘമാണ് ഈ പരിശോധനകൾ നടത്തുന്നത്. ടാക്റ്റിക്കൽ ഓപ്പറേഷൻസ് ഡിവിഷൻ എന്നാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിലെ പുതിയ ടീമിന്റെ പേര്. പരിശോധനകൾ ആരംഭിച്ചതിനു ശേഷം നിരവധി പേര്‍ നാടുകടത്തൽ നോട്ടീസ് കൈപറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ. താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പുതിയ നിയമം ബാധകമാകുന്നത്: ലൈംഗിക അതിക്രമങ്ങൾ ഗാർഹിക പീഡനങ്ങൾ മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടാക്കൽ മയക്കുമരുന്ന് കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ ഈ ടീമിനുള്ളിൽ തന്നെ മൂന്ന് പ്രത്യേക വിഭാഗം ഉണ്ട്. ഗ്രീൻ കാർഡ്…
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസില്‍ തീപിടുത്തം; രണ്ട് കോച്ചുകൾ കത്തി നശിച്ചു
കോട്ട: ഇന്ന് (മെയ് 17 ഞായറാഴ്ച) രാവിലെ തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ ബി-1 കോച്ച് തീ പിടിച്ചു. കോച്ചിന്റെ എസ്എൽആർ അറ്റത്തിനടുത്താണ് തീപിടുത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തുടർന്ന് ഉടൻ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ കോട്ട ഡിവിഷനിലെ ലൂണി റിച്ച, വിക്രംഗഡ് അലോട്ട് സ്റ്റേഷനുകൾക്കിടയിൽ പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്. 12431 എന്ന ട്രെയിൻ നമ്പർ കോച്ചിലെ ബി-1 കോച്ചിലാണ് തീപിടുത്തമുണ്ടായത്. ആ സമയത്ത് 68 യാത്രക്കാരാണ് കോച്ചില്‍ ഉണ്ടായിരുന്നത്. കോച്ചിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട ട്രെയിൻ ഗാർഡ് ഉടൻ തന്നെ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) മറ്റ്…
മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഐ.പി.എച് സ്റ്റാൾ ശ്രദ്ധേയമാകുന്നു
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ൽ ആരംഭിച്ച മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ൽ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യമായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്) സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. ഐ.പി.എച് ബുക്ക് സ്റ്റാളിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഖത്തറി കോളമിസ്റ്റായ ജാസിം അൽ ഖുവൈതിർ വ്യാഴാഴ്ച വൈകീട്ട് നിർവഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് (സി ഐ സി ) ഖത്തർ പ്രസിഡന്റ് ആർ എസ് അബ്ദുൽജലീൽ , കേന്ദ്ര സമിതിയംഗങ്ങളായ ടി കെ ഖാസിം , നൗഫൽ പാലേരി , സുഹൈൽ ശാന്തപുരം, മുഹമ്മദലി , കെ വി നൂറുദ്ധീൻ , അബ്ദുൽജലീൽ ചടങ്ങിൽ സംബദ്ധിച്ചു. തുടർന്ന് ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽ റഹ്‌മാൻ ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാൾ സന്ദർശിച്ചു. ദോഹ എക്സിബിഷൻ…
കുട്ടികളെ കാറുകളിൽ ഒറ്റയ്ക്കിരുത്തി പോകുന്നതിനെതിരെ കർശന നടപടി; ചൂട് ആഘാതം ഒഴിവാക്കാൻ സർക്കാരിന്റെ സുപ്രധാന ഉപദേശം
ഷാര്‍ജ: ഷാർജയിൽ വർദ്ധിച്ചുവരുന്ന ചൂട് കണക്കിലെടുത്ത്, ഭരണകൂടം ജാഗ്രത പാലിക്കുന്നു. ജീവൻ സംരക്ഷിക്കുന്നതിനായി, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി നിരവധി പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുറത്ത് ജോലി ചെയ്യുന്നവരോ ദിവസേന യാത്ര ചെയ്യുന്നവരോ ആയ പ്രവാസികൾക്ക് വലിയ അപകടങ്ങൾ ഒഴിവാക്കാൻ ഈ ഉപദേശം വളരെ നിർണായകമാണ്. 2026 മെയ് 14 ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി താമസക്കാർക്ക് ഒരു പ്രധാന മുന്നറിയിപ്പ് നൽകി. പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ഉദ്യോഗസ്ഥർ വ്യക്തമായി പറഞ്ഞിട്ടുണ്ട്, കാരണം ഉള്ളിലെ താപനില മിനിറ്റുകൾക്കുള്ളിൽ അപകടകരമായ നിലയിലേക്ക് ഉയരും, ഇത് മാരകമായേക്കാം. കൂടാതെ, ഭരണകൂടം മറ്റ് ചില കാര്യങ്ങൾക്കെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: കത്തുന്ന വസ്തുക്കൾ: എയർ ഫ്രെഷനറുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, ലൈറ്ററുകൾ തുടങ്ങിയ പ്രഷറൈസ്ഡ് കണ്ടെയ്നറുകൾ കാറിൽ സൂക്ഷിക്കരുത്, കാരണം ഇവ ചൂട് കാരണം പൊട്ടിത്തെറിച്ചേക്കാം. പരിപാലനം:…
ദുബായിൽ ഇനി ആകാശത്ത് നിന്ന് ഭക്ഷണം എത്തും; സർക്കാർ ഡ്രോൺ ഡെലിവറി പ്രഖ്യാപിച്ചു
ദുബായ്: ദുബായിൽ നിങ്ങളുടെ ഭക്ഷണമോ അവശ്യസാധനങ്ങളോ ലഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പൊതു പാർക്കുകളിലും ബീച്ചുകളിലും ഡ്രോണുകൾ ഉപയോഗിച്ച് സാധനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ഒരു പുതിയ കരാറിൽ ദുബായ് മുനിസിപ്പാലിറ്റി ഒപ്പുവച്ചു. ഈ സേവനം ഉടൻ തന്നെ നഗരവാസികൾക്കും വിനോദസഞ്ചാരികൾക്കും ലഭ്യമാകും. ദുബായ് മുനിസിപ്പാലിറ്റി കീറ്റ ഡ്രോണുമായാണ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നഗരത്തിലുടനീളമുള്ള തിരഞ്ഞെടുത്ത പൊതു പാർക്കുകളിലും ബീച്ചുകളിലും ഡ്രോൺ ശൃംഖല സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഭക്ഷണം, ശീതളപാനീയങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഓർഡർ ചെയ്യാൻ ഈ സേവനം ആളുകളെ അനുവദിക്കും. 2026 അവസാനത്തോടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പൈലറ്റ് പരിശോധന ആരംഭിക്കുകയും പിന്നീട് നഗരത്തിലുടനീളം നടപ്പിലാക്കുകയും ചെയ്യും. മുഴുവൻ സിസ്റ്റത്തിന്റെയും സാങ്കേതിക പരിശോധനയും റൂട്ട് രൂപകൽപ്പനയും കീറ്റ ഡ്രോൺ മേൽനോട്ടം വഹിക്കും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA) ഡ്രോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്ക്…
