മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസംീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സംഘടനാ ഭാരവാഹികള്‍ : റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ), നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍, സതീഷ് ഭാസ്‌കരന്‍, രാഹുല്‍ രാജ്, അമല്‍ ജയന്‍, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍ അയ്യനത്, പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്‌കരന്‍, ശില്പ രാകേഷ്,…
Author: ജോസഫ് ജോണ്‍, കാല്‍ഗറി
റഷ്യൻ ആക്രമണങ്ങളെ ഭയന്ന് അമേരിക്കൻ സൈനികരോട് ജാഗ്രത പുലർത്തണമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി
യുക്രെയിന്‍ യുദ്ധഭൂമിയിലെ തിരിച്ചടികളോട് റഷ്യ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ലെന്നും, യൂറോപ്പിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഞായറാഴ്ച പോളണ്ടിലെ യുഎസ് സൈനിക താവളത്തിൽ നടത്തിയ സന്ദർശന വേളയിൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി, റഷ്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ യുദ്ധം അത്ര നല്ലതല്ലെന്നും, അത് “എല്ലാവർക്കും ബാധ്യതയാണെന്നും” കൂട്ടിച്ചേർത്തു. റഷ്യൻ പദ്ധതികൾ പ്രവചനാതീതമാണെന്നും അമേരിക്കൻ സേന ഏത് പ്രതിപ്രവർത്തനത്തിനും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം നടത്തുമ്പോൾ, അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പില്ല,” യു എസ് സൈനിക ക്യാമ്പ് സന്ദർശനത്തിന് ശേഷം വാർസോയിൽ മില്ലി പറഞ്ഞു. “അതിനാൽ, റഷ്യയുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമ്മള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്,” മില്ലി കൂട്ടിച്ചേർത്തു. പാട്രിയറ്റ് മിസൈൽ ബാറ്ററികൾ ഉൾപ്പെടുന്ന ബേസിന്റെ വ്യോമ പ്രതിരോധം യുഎസ് ഉന്നത…
മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു
കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 19 തിങ്കള്‍)
ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി: നിങ്ങൾക്ക് ഇന്നൊരു നല്ല ദിവസമായിരിക്കും. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക്…
ജാതി വിവേചനം: തമിഴ്‌നാട്ടിലെ തെങ്കാശി ഗ്രാമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ജാതി വിവേചനം രാജ്യത്ത് നിലനിൽക്കുന്നുവെന്നത് വിരോധാഭാസമാണ്. തൊട്ടുകൂടായ്മയുടെ ചില സംഭവങ്ങൾ അടുത്ത കാലത്ത് രാജ്യത്തുടനീളം വെളിച്ചത്തുവന്നിരുന്നു. അക്കൂട്ടത്തിൽ, രാജസ്ഥാനിൽ വെള്ളപ്പാത്രത്തിൽ തൊട്ടതിന്റെ പേരിൽ ഒരു ദളിത് ബാലനെ തല്ലിക്കൊന്ന സംഭവം ഇന്നും ജനങ്ങളുടെ ഓർമയിൽ മായാതെ നിൽക്കുന്നു. ദലിത് കുട്ടികൾക്ക് മിഠായി വിൽക്കാൻ കടയുടമ വിസമ്മതിച്ച രാജസ്ഥാന്റെ മാതൃകയിലുള്ള മറ്റൊരു സംഭവം തമിഴ്‌നാട്ടിൽ നടന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ എപ്പിസോഡ് ജനരോഷം സൃഷ്ടിച്ചു. തെങ്കാശി (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ പഞ്ചക്കുളം ഗ്രാമത്തിലെ പട്ടികജാതി സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണസാധനങ്ങൾ വിൽക്കാൻ പെട്ടിക്കട ഉടമ വിസമ്മതിച്ച സംഭവം ഞെട്ടിച്ചു. കടയുടമ മിഠായി വിൽക്കാത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് പെട്ടിക്കട ഉടമ മഹേശ്വരൻ (40), കൂട്ടാളി മൂർത്തി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ,…
സ്വത്ത് തർക്കം: മകനും ഭാര്യയും മാതാപിതാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
പട്‌ന (ബീഹാര്‍): പട്‌നയിൽ ശനിയാഴ്ച കുടുംബ സ്വത്തിനെച്ചൊല്ലി മകനും മരുമകളും ചേർന്ന് മാതാപിതാക്കളെ മർദിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗബത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധരംപൂരിലാണ് സംഭവം നടന്നത്. ധരംപൂർ സ്വദേശികളായ കമലേഷ് കുമാറിനെയും ഭാര്യ സംഗീത ദേവിയെയും മകൻ രാഹുലും ഭാര്യ ജൂലിയും ചേർന്ന് മർദിച്ചെന്നാണ് പരാതി. കമലേഷ് കുമാറിന് രണ്ട് ആൺകുട്ടികളുണ്ട്, മൂത്ത മകൻ രാഹുൽ വിവാഹിതനാണ്, ഇളയ മകന്‍ വിവാഹിതനായിട്ടില്ല. രാഹുലിന് ജോലിയൊന്നും ഇല്ല. തന്റെ പേരില്‍ വീട് എഴുതിത്തരണമെന്ന് മാതാപിതാക്കളോട് വാശിപിടിച്ച് വഴക്കുണ്ടാക്കി. കുടുംബത്തിന്റെ സ്വത്ത് രണ്ട് ആൺമക്കൾക്കും അവകാശപ്പെട്ടതാണെന്ന് കമലേഷ് കുമാർ പറഞ്ഞു. രാഹുലിന് മാത്രം വീട് നൽകാനാവില്ല. ഇതേച്ചൊല്ലി അച്ഛനും മകനും തമ്മിൽ നേരത്തെ തന്നെ വഴക്കുണ്ടായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച വീണ്ടും വഴക്കുണ്ടാക്കുകയും മകന്‍ പിതാവ് കമലേഷ് കുമാറിനെ മർദിക്കുകയായിരുന്നു. അമ്മ…
Mother of Sri Mata Amritanandamayi Devi passes away
Kollam/September 19, 2022: The mother of Sri Mata Amritanandamayi Devi (Amma) passed away at 2:50 pm today. At 97 years old, Damayanthi Amma succumbed to old age at her home in Amritapuri Ashram in the Kollam District of Kerala. She is the wife of the late Shri Sugunanandan of the Edammannel House, Amritapuri, Karunagappally. The cremation shall take place at the Amritapuri Ashram, with date and time to be announced soon. In addition to Sri Mata Amritanandamayi Devi, Damayanthi Amma’s sons and daughters are Kasthuri Bhai, Subhagan (late), Sugunamma, Sajini,…
ഇന്ത്യയിൽ മുസ്ലീം വിരുദ്ധ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രമാണ് ട്വിറ്റർ: ഐസിവി പഠനം
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മുസ്ലീം ന്യൂനപക്ഷ സമുദായങ്ങളിൽ വിനാശകരമായ സ്വാധീനം ചെലുത്തുന്ന മുസ്ലീം വിരുദ്ധ പ്രചരണത്തിന്റെ വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി ട്വിറ്റർ വളർന്നുവെന്ന് പഠനം. തുർക്കിയിലെ ഇസ്താംബുൾ ആസ്ഥാനമായ ടർക്കിഷ് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ (ടിആർടി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ പരമോന്നത മുസ്ലീം സംഘടനയായ ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ (ഐസിവി) നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ചാണ് ടിആർടി വേൾഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ട്വിറ്ററിലെ മുസ്ലീം വിരുദ്ധ ഉള്ളടക്കത്തിന്റെ 86% സംഭാവന ചെയ്തത് അമേരിക്ക, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളാണെന്ന് ICV പഠനം കണ്ടെത്തി. 2019 ഓഗസ്റ്റ് 28 നും 2021 ഓഗസ്റ്റ് 27 നും ഇടയിൽ ട്വിറ്ററിൽ നടത്തിയ മൂന്ന് വർഷത്തെ കാലയളവിൽ കുറഞ്ഞത് 3,759,180 ഇസ്ലാമോഫോബിക് പോസ്റ്റുകളെങ്കിലും ഉണ്ടായതായി ഐസിവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. ICV-യിൽ നിന്നുള്ള ഗവേഷകർ ട്വിറ്ററിൽ…
രാമരാജ്യ രഥയാത്ര ഒക്ടോബർ അഞ്ചിനു അയോദ്ധ്യയിൽ നിന്ന് ആരംഭിക്കും
രാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഏകീകരണത്തിനു വേണ്ടി സ്വാമി ശക്തി ശാന്താനന്ത മഹർഷി നയിക്കുന്ന ദിഗ് വിജയയാത്ര പരിപാവനമായ ശ്രീരാമജൻമഭൂമിയിൽ നിന്നും ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ മൂന്നിന് രാമജൻമഭൂമിയിൽ സമാപിക്കും. ഭാരതത്തിലെ ഇരുപത്തി ഏഴു സംസ്ഥാനങ്ങളും നേപ്പാളും ഉൾപ്പടെ പതിനയ്യായിരം കിലോമീറ്റർ ദൂരം അറുപത് ദിവസംകൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും. ശ്രീരാമദാസ മിഷന്റെ സ്വാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാർഗദർശിയുമായിരുന്ന പൂജ്യ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ആയിരുന്നു 1991 ൽ ആദ്യ രാമരഥയാത്ര നയിച്ചത്. ആ യാത്ര മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കന്യാകുമാരിയിൽ സമാപനം കുറിച്ചു. അതിനുശേഷം 2018 ൽ അയോദ്ധ്യയിൽ നിന്നുമാരംഭിച്ച് എട്ടു സംസ്ഥാനങ്ങളിലൂടെ നാൽപ്പത്തി ഒന്നു ദിവസം കൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാൻ ശ്രീരാമന്റെ പതിനാലു മാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ…
എലിസബത്ത് രാജ്ഞിക്ക് അവസാനമായി വിടപറയാൻ ബ്രിട്ടനും ലോകവും തയ്യാറെടുക്കുന്നു
ലണ്ടന്‍: ബ്രിട്ടനും ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബങ്ങളും തിങ്കളാഴ്‌ച എലിസബത്ത് രാജ്ഞിയോട് അവരുടെ യുഗത്തിലെ അവസാനത്തെ ഉന്നത വ്യക്തിത്വത്തിന് അന്തിമ യാത്രയയപ്പ് നൽകും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിക്ക് വിട ചൊല്ലാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ക്യൂവിൽ നിന്നത്. ആഗോള നേതാക്കള്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ സംസ്‌കാര ചടങ്ങിന് ലണ്ടനിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 18) ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ടപതി ദ്രൗപദി മുർമു, രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ആക്‌ടിങ് ഹൈക്കമ്മിഷണർ സുജിത് ഘോഷിനൊപ്പം എത്തിയാണ് മുർമു അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചത്. മുര്‍മുവിന് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തിയിട്ടുണ്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍. വിൻഡ്‌സര്‍…
