കൊപ്പേൽ (ടെക്സാസ്): കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ചിക്കാഗോ സെന്റ് തോമസ് സീറോമബാർ രൂപതയുടെ വിശ്വാസപരിശീലന ഡിപ്പാർട്മെന്റിന്റെ കീഴിൽ മാർത്തോമാ തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ടെക്സാസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 32 അല്മായർ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ ബിരുദം നേടി. കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ നടന്ന ബിരുദദാന ചടങ്ങിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ബിരുദധാരികൾക്ക് ഡിപ്ലോമ സമ്മാനിച്ചു. ചിക്കാഗോ രൂപതാ ചാൻസലറും രൂപതാ മതബോധന ഡയറക്റ്ററുമായ ഡോ. ജോർജ് ദാനവേലിൽ , സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു പ്രശംസാപത്രവും ഫലകങ്ങളും വിദ്യാർത്ഥികൾക്ക് കൈമാറി. വാരാന്ത്യത്തിൽ നടന്ന പഠനപ്രോഗ്രാമിൽ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാർ നയിച്ച ക്ലാസുകളിൽ രണ്ടര വർഷം കൊണ്ടാണ് വിദ്യാർഥികൾ പഠനം…
Category: AMERICA
മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാളും പള്ളിയുടെ പത്താം വാര്‍ഷികവും ആഘോഷിച്ചു
ടെക്സസ്: മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാളും, പള്ളിയുടെ പത്താം വാര്‍ഷികവും ഒക്ടോബര്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തിപുരസരം ആഘോഷിച്ചു. 29-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് റവ. ഫാ. പോള്‍ തോട്ടയ്ക്കാട്ട് വചന ശുശ്രൂഷ നടത്തി. ഫാ. ബിനു തോമസിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ വര്‍ണശബളമായ പ്രദക്ഷിണവും, ഡിന്നറും നടന്നു. 30-ാം തിയ്യതി രാവിലെ 8.30-നു പള്ളി അങ്കണത്തിലെത്തിയ ഇടവക മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് തിരുമേനിയെ വികാരി വെരി. റവ. വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ, സഹ വികാരി വെരി റവ. മാര്ട്ടിന് ബാബു, മുന്‍ വികാരിമാരായിരുന്ന റവ.ഫാ. ഏലിയാസ് എരമത്ത്, റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, പള്ളി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.…
ഒക്ലഹോമ സിറ്റി മൃഗശാല നാല്‍വര്‍ സംഘം സിംഹക്കുട്ടികള്‍ക്ക് പേരിടാൻ സഹായം തേടുന്നു
ഒക്ലഹോമ: ഒക്ലഹോമ സിറ്റി മൃഗശാലയിൽ അടുത്തിടെ ജനിച്ച നാല് സിംഹക്കുട്ടികള്‍ക്ക് പേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഏഴ് വയസ്സുള്ള ആഫ്രിക്കൻ സിംഹം ദുനിയ സെപ്തംബർ 26 നാണ് തന്റെ ആദ്യത്തെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് മൃഗശാല അറിയിച്ചു — മൂന്ന് പെൺകുഞ്ഞും ഒരു ആണ്‍കുഞ്ഞും. ലയൺ കെയർ ടീം തിരഞ്ഞെടുത്ത മൂന്ന് ഗ്രൂപ്പുകളിൽ നിന്ന് കുഞ്ഞുങ്ങൾക്ക് പേരുകൾ നിര്‍ദ്ദേശിക്കാന്‍ മൃഗശാല അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആദ്യത്തെ ഗ്രൂപ്പിലെ പേരുകൾ (പെണ്‍കുഞ്ഞുങ്ങള്‍): നീമ, സഹാറ, മകെന. ആണ്‍കുഞ്ഞ്: മ്ഷാങ്കോ എന്നിവയാണ്. രണ്ടാമത്തേത് (പെണ്‍കുഞ്ഞുങ്ങള്‍): ന്യാസി, മ്ലിമ, എംടി. ആണ്‍കുഞ്ഞ് – മ്വാംബ എന്നിവയാണ്. മൂന്നാമത്തെ കൂട്ടം പെണ്ണിന് അഡ, ആൽവ, താലിമീന. ആണിന് ഷവോനി. തിങ്കളാഴ്ച വരെ പൊതുജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട പേരുകളുടെ ഗ്രൂപ്പിനായി ദിവസത്തിൽ ഒരിക്കൽ വോട്ടു ചെയ്യാം. വോട്ടു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നയാഗ്ര വെള്ളച്ചാട്ടത്തിന് താഴെയുള്ള വലിയ തുരങ്കം സന്ദർശകർക്കായി തുറന്നു (വീഡിയോ)
നയാഗ്ര: 100 നൂറു വർഷത്തിലേറെയായി സന്ദർശകർക്കായി അടച്ചിട്ടിരുന്ന കനേഡിയൻ ഭാഗത്തുള്ള നയാഗ്ര വെള്ളച്ചാട്ടത്തിനടിയിൽ ആഴത്തിലുള്ള ഒരു വലിയ തുരങ്കം അതിന്റെ പിന്നിലെ എഞ്ചിനീയറിംഗ് വെളിപ്പെടുത്താൻ സന്ദര്‍ശകര്‍ക്കായി തുറന്നു. 2,198 അടി നീളമുള്ള തുരങ്കം വെള്ളച്ചാട്ടം കൈകാര്യം ചെയ്യുന്ന വാട്ടര്‍ ഫോഴ്സിനെ സഹായിക്കുന്നതിന് നിർമ്മിച്ചതാണ്. ജൂലൈ മുതൽ , ഇത് നിർജ്ജീവമാക്കിയ നയാഗ്ര പാർക്ക് പവർ സ്റ്റേഷന്റെ പര്യടനത്തിന്റെ ഭാഗമായി. ആ പവർ സ്റ്റേഷൻ 1905 മുതൽ 2006 വരെ സജീവമായിരുന്നു, പ്രാദേശിക വ്യവസായത്തിനും ന്യൂയോര്‍ക്ക് ബഫല്ലോയിലേക്ക് വൈദ്യുതി നൽകുന്നതിനായി വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം തിരിച്ചുവിട്ടു. പവർ സ്റ്റേഷന്റെ അടിയിൽ 180 അടിയാണ് ടണൽ. ഒരു ഗ്ലാസ് പാനലുള്ള എലിവേറ്റർ സന്ദർശകരെ തുരങ്കത്തിലേക്ക് കൊണ്ടുപോകുന്നു. നയാഗ്ര പാർക്കുകൾ പറയുന്നതനുസരിച്ച് , ടണൽ ടൂർ “നിങ്ങളെ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അതേ പാതയിലൂടെ കൊണ്ടുപോകുകയും തുരങ്കം നയാഗ്ര നദിയിലേക്ക് ഒഴുകിയ ഒരു…
സന്ദീപ് സാം അലക്സാണ്ടർ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്റെ (C&DCL) 2022-2024 എക്സിക്യൂട്ടീവ് ബോർഡ് അംഗമായി കാൽഗറി മലയാളി കമ്മ്യൂണിറ്റിയിലെ സന്ദീപ് സാം അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബർ 29-ന് ബെസ്റ്റ് വെസ്റ്റേൺ പ്ലസ് പോർട്ട് ഓ’കോൾ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ സബീൽ ഖാൻ പ്രസിഡന്റ് , ഹൊസൈഫ ചീമ സെക്രട്ടറി , സാഖിബ് ഖാൻ ട്രഷറർ കമൽ അഹൂജ രജിസ്ട്രാർ സുഫിയാൻ ഫാഹിം വൈസ് പ്രസിഡന്റ് ,വാസിം സാദിഖു വൈസ് പ്രസിഡന്റ് എന്നിവരെയും തിരഞ്ഞെടുത്തു. 1908-ൽ രൂപീകരിച്ച കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗ് (C&DCL) കാനഡയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ്. നിലവിൽ, C&DCL-ന് 20-ലധികം ക്ലബ്ബുകളും 85-ലധികം ടീമുകളും സംഘടിത ക്രിക്കറ്റിൽ പങ്കെടുക്കുന്നു, കാൽഗറി നഗരത്തിന്റെ വിവിധ ക്വാഡ്രൻറുകളിലുടനീളം ഗെയിമിന്റെ വ്യത്യസ്ത ഫോർമാറ്റുകളിൽ കളിക്കുന്നു.…
ഷിക്കാഗോ മാർതോമ സ്ലീഹാ കത്തീഡ്രലിൽ കൊന്ത നമസ്കാര സമാപനം
ചിക്കാഗോ: ചിക്കാഗോയിലെ മാർതോമാ സ്ലീഹാ കത്തീഡ്രലിൽ ഒക്ടോബർ മാസത്തെ കൊന്ത നമസ്കാരം ഭക്തിപൂർവം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാർഡുകളിൽ ഭക്തിപൂർവം ആഘോഷിച്ച കൊന്ത നമസ്കാരം ഒക്ടോബർ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു. ആഗോള കത്തോലിക്കാ സഭ ഓക്ടോബർ മാസം കൊന്ത മാസമായി ആചരിച്ചു വരുന്നു. 1569-ൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് കൊന്ത നമസ്കാരം കത്തോലിക്കാ സഭയിൽ ആരംഭം കുറിച്ചത്. കൊന്ത നമസ്കാരത്തിന് അൻപത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്റെ രഹസ്യം, ദുഃഖത്തിന്റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കെന്ത നമസ്കാരത്തിന് ഉപയോഗിചിരുന്നത്. എന്നാൽ, 2002-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ കുടി കൊന്ത നമസ്കാരത്തിൽ ഉൾപ്പെടുത്തി. പതിവിന് വിപരീതമായി ഈ വർഷം ഇടവകയിലെ പതിമൂന്ന് വാർഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങൾ കൊടുത്തു വിടാൻ വികാരി…
ഹൂസ്റ്റണിലെ 6 മലയാളി സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ !; മലയാളി വോട്ടർമാരുടെ പിന്തുണ അഭ്യർത്ഥിച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് സമാപിച്ചു
ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ വിവിധ സ്ഥാനങ്ങളിലേക്കു മൽസരിക്കുന്ന 6 മലയാളി സ്ഥാനാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ മലയാളി സുഹൃത്തുക്കൾ ഒരുക്കിയ ” മീറ്റ് ആൻഡ് ഗ്രീറ്റ്” ശ്രദ്ധേയമായി. നവംബർ 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലേ നിരവധി ആളുകൾ പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളി വോട്ടർമാരും പോളിങ്ങ് സ്റ്റേഷനുകളിൽ എത്തി എല്ലാ മലയാളി സ്ഥാനാർത്ഥികളെയും വോട്ട് ചെയ്തു വിജയിപ്പിക്കുന്നതിന് ശ്രമിക്കണം.അമേരിക്കയിൽ ഒരു നഗരത്തിലും ഇത്രയധികം മലയാളികൾ തിരഞ്ഞെടുപ്പ് രംഗത്തു മൽരിക്കുന്നില്ല എന്നുള്ളത് ഹൂസ്റ്റൺ നഗരത്തെ വ്യത്യസ്ഥമാക്കുന്നു. തെരഞ്ഞെടുപ്പ് ദിവസമായ നവംബർ 8 ന് വോട്ട് ചെയ്യാമെങ്കിലും കഴിവതും ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തങ്ങളുടെ വോട്ടുകൾ ചെയ്യുവാൻ എല്ലാവരും…
സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തു
സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. 2005-മുതൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിധ്യമായ ശ്രീമതി സരൂപ അനിൽ, മന്ത്രയുടെ ഭാഗം ആയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സരൂപ ഒരു ബിസിനസ് സംരഭക കൂടിയാണ്. ഒരു സംരംഭകയെന്ന നിലയിൽ കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധാലുവാണ്. ക്ലാസിക്കൽ നർത്തകി കൂടിയായ സരൂപ, ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തം കൂടാതെ അവർ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താൽപര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു. കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിൽ സജീവ അംഗമാണ്. ഫ്ളവേഴ്സ് യുഎസ്എ ചാനലിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഐ ടി രംഗത്തുള്ള ഭർത്താവ് അനിൽ കൃഷ്ണൻകുട്ടി, മകൻ സായി അനിൽ…
ഓസ്ട്രേലിയയിലേക്ക് ബി-52 ബോംബർ വിമാനങ്ങൾ വിന്യസിക്കാനുള്ള അമേരിക്കയുടെ പദ്ധതി ‘മേഖലയിൽ ആയുധ മത്സരത്തിന്’ കാരണമാകുമെന്ന് ചൈന
ഓസ്ട്രേലിയൻ സൈനിക താവളത്തിലേക്ക് തങ്ങളുടെ ആറ് ആണവശേഷിയുള്ള B-52 ബോംബറുകൾ വിന്യസിക്കാനുള്ള വാഷിംഗ്ടണിന്റെ പദ്ധതികൾ “ഒരു ആയുധ മത്സരത്തിന്” കാരണമായേക്കാമെന്നും, മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നും ചൈന കർശനമായ മുന്നറിയിപ്പ് നൽകി. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ തിങ്കളാഴ്ച ബെയ്ജിംഗിൽ ഒരു പതിവ് ബ്രീഫിംഗിൽ സംസാരിക്കവേയാണ് യുഎസിനോടും ഓസ്ട്രേലിയയോടും “കാലഹരണപ്പെട്ട ശീതയുദ്ധ സീറോ-സം മാനസികാവസ്ഥ” എന്നും “ഇടുങ്ങിയ ജിയോപൊളിറ്റിക്കൽ മാനസികാവസ്ഥ” എന്നും വിളിക്കുന്നത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. “യുഎസിന്റെയും ഓസ്ട്രേലിയയുടെയും അത്തരം നീക്കം പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ദുർബലപ്പെടുത്തുകയും മേഖലയിൽ ആയുധ മൽസരത്തിന് കാരണമാകുകയും ചെയ്തേക്കാം,” ഷാവോ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മൂന്നാം കക്ഷികളെ ലക്ഷ്യം വയ്ക്കരുതെന്ന് വക്താവ് ഊന്നിപ്പറഞ്ഞു. ശീതയുദ്ധ മാനസികാവസ്ഥ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും എല്ലാ കക്ഷികൾക്കിടയിലും പരസ്പര വിശ്വാസത്തിനും…
കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്ക്ക പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ നഷ്ടപരിഹാരം
ഡാളസ് : കാല്‍മുട്ടിലെയും, കാലിലെയും ശസ്ത്രക്രിയക്ക് ജനള്‍ അനസ്തീഷാ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്ക്കത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഡാളസ് കൗണ്ടി ജൂറി ഒക്ടോബര്‍ 31ന് വിധിച്ചു. 2017 ഒക്ടോബറില്‍ കാര്‍ലോസ് റോഹാസ്(32) ക്രിസ്തുമസ് ലൈറ്റിടുന്നതിന് ലാഡറില്‍ കയറുന്നതിനിടയില്‍ താഴെ വീണ് കാലിനും, കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. തൊട്ടടുത്തദിവസം ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കാര്‍ലോസിനെ ബെയ്ലല് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ (ഡാളസ്) പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയത് യു.എസ്. അനസ്തീഷ്യ പാര്‍ട്ട്നേഴ്സ്(ടെക്സസ്) ആയിരുന്നു. ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കാര്യമായി കുറയുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുന്നതിനും, ശയ്യാവലംബനായി തീരുകയും ചെയ്തത്. 2021ല്‍ കാര്‍ലോസിന്റെ കുടുംബം റജിസ്ട്രേഡ് നഴ്സ് അനസ്തെറ്റിസ്റ്റ് കേയ്സിമാര്ട്ടിന്, ഡോക്ടര്‍ മല്ലോറി ക്ലിന്, യു.എസ്. പാര്‍ട്ട്നേഴ്സ് ഓഫ് ടെക്സസ്, ബെയ്ലര്…
