രാജ്യത്തിന് ആശങ്കയുള്ള’ രാജ്യങ്ങളിലെ ഗ്രീൻ കാർഡുകൾ കർശനമായി പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവ്

വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സി.യിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് വെടിയേറ്റ സംഭവത്തെത്തുടർന്ന്, “രാജ്യത്തിന് ആശങ്കയുള്ള” രാജ്യങ്ങളിൽ നിന്നുള്ള എല്ലാ കുടിയേറ്റക്കാരുടെയും ഗ്രീൻ കാർഡുകൾ പൂർണ്ണമായി, കർശനമായി പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. സംഭവം: ബുധനാഴ്ച വൈറ്റ്‌ഹൗസിനടുത്ത് നടന്ന വെടിവെപ്പിൽ വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ ആർമി സ്‌പെഷ്യലിസ്റ്റ് സാറാ ബെക്‌സ്‌ട്രോം, എയർഫോഴ്‌സ് സ്റ്റാഫ് സർജന്റ് ആൻഡ്രൂ വോൾഫ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സംശയഭജൻ: അറസ്റ്റിലായ പ്രതി അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ ആണ്. 2021-ൽ “ഓപ്പറേഷൻ അല്ലൈസ് വെൽക്കം” എന്ന ബൈഡൻ കാലഘട്ടത്തിലെ പ്രോഗ്രാമിലൂടെയാണ് ഇയാൾ യു.എസിൽ എത്തിയത്. ഇയാളുടെ അഭയ അപേക്ഷ ഈ വർഷം ട്രംപ് ഭരണകാലത്ത് അനുവദിച്ചതാണ്. ലകൻവാൾ സി.ഐ.എ.യുമായി അഫ്ഗാനിസ്ഥാനിൽ സഹകരിച്ച് പ്രവർത്തിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുനഃപരിശോധന: പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് യു.എസ്. പൗരത്വ-കുടിയേറ്റ സേവന വിഭാഗം ഈ ഉത്തരവിറക്കിയത്. അഫ്ഗാനിസ്ഥാൻ, ക്യൂബ,…

കാഷ് പട്ടേലിനെ പുറത്താക്കുമെന്ന അഭ്യുഹങ്ങൾ നിഷേധിച്ചു വൈറ്റ് ഹൗസ്

വാഷിംഗ്ടൺ ഡി.സി.:വിവാദങ്ങളിൽ നിറഞ്ഞ ട്രംപ് ഭരണകൂടം നിയമിച്ച എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിനെ പുറത്താക്കാൻ പ്രസിഡന്റ് ആലോചിക്കുന്നു എന്ന വാർത്ത വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. പ്രസിഡന്റ് പട്ടേലിനെ നീക്കം ചെയ്യാൻ ആലോചിക്കുന്നു എന്ന് മൂന്ന് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ വാർത്ത ‘തികച്ചും തെറ്റാണ്’ എന്ന് പ്രതികരിച്ചു. പ്രസിഡന്റ് ട്രംപും പട്ടേലും തംസ്-അപ്പ് കാണിക്കുന്ന ചിത്രം അവർ പങ്കുവെക്കുകയും ചെയ്തു. പിന്നീട്, എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകർ നേരിട്ട് ചോദിച്ചപ്പോൾ, പട്ടേലിനെ പുറത്താക്കാൻ ആലോചിക്കുന്നില്ല എന്ന് പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. എങ്കിലും, കാഷ് പട്ടേലിന്റെ നടപടികൾ മുമ്പ് വിവാദമായിരുന്നു. എൻ.ആർ.എ. കൺവെൻഷനിൽ തന്റെ കാമുകിക്ക് സുരക്ഷ നൽകാൻ എഫ്.ബി.ഐ. സ്വാറ്റ് ടീമിനെ ഉപയോഗിച്ചതിനും സ്വകാര്യ യാത്രകൾക്കായി സർക്കാർ വിമാനം ഉപയോഗിച്ചതിനും…

വെള്ളക്കാരെ കൂട്ടക്കൊല ചെയ്തെന്ന കാരണം പറഞ്ഞ് 2026 ലെ ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ട്രംപ് ഒഴിവാക്കി

വാഷിംഗ്ടണ്‍: 2026-ൽ മിയാമിയിൽ വെച്ചു നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. വെള്ളക്കാരായ ആഫ്രിക്കക്കാർക്കും, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ കോളനിവാസികളുടെ പിൻഗാമികൾക്കുമെതിരായ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ട്രംപ് ആരോപിച്ചു. വെള്ളക്കാരായ കർഷകരെ കൊല്ലുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു, പ്രിട്ടോറിയ ആവർത്തിച്ച് അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞ അവകാശവാദമാണിത്. ഈ വർഷത്തെ ജി 20 സമാപന ചടങ്ങിൽ ദക്ഷിണാഫ്രിക്ക അമേരിക്കയുടെ പങ്ക് ശരിയായി കൈകാര്യം ചെയ്തില്ലെന്നും ജി 20 പ്രസിഡന്റ് സ്ഥാനം ഒരു ഉന്നത യുഎസ് നയതന്ത്രജ്ഞന് കൈമാറാൻ വിസമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന 2026 ലെ ജി 20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷണം ലഭിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഒരു അംഗത്വത്തിനും അവർ അർഹരല്ലെന്ന് ദക്ഷിണാഫ്രിക്ക തെളിയിച്ചിട്ടുണ്ട്, അതിനാൽ അവർക്കുള്ള എല്ലാ പേയ്‌മെന്റുകളും സബ്‌സിഡികളും…

ലിയോ പതിനാലാമന്‍ മര്‍പാപ്പ ആറ് ദിവസത്തെ വിദേശയാത്രയ്ക്കായി പുറപ്പെട്ടു; തുര്‍ക്കിയിലെ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ സിറ്റി: തന്റെ കാലാവധിയിലെ ആദ്യ വിദേശ യാത്രയ്ക്കായി ലിയോ പതിനാലാമൻ മാർപാപ്പ ഇന്ന് (വ്യാഴാഴ്ച) പുറപ്പെട്ടു. തുര്‍ക്കിയെ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും, അവിടെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് മര്‍പപ്പയുടെ സന്ദർശനം. ലെബനനിലേക്കുള്ള രണ്ടാം ഘട്ടം ഉൾപ്പെടുന്ന യാത്ര തുർക്കി തലസ്ഥാനമായ അങ്കാറയിൽ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ആദ്യത്തെ അമേരിക്കൻ പോപ്പ് അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരം ഇസ്താംബൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഉദ്യോഗസ്ഥരെയും സിവിൽ സമൂഹത്തെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യും. ലിയോയുടെ വിദേശ യാത്രയുടെ ആദ്യ ചുവടുകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. 80 ലധികം പത്രപ്രവർത്തകർ മാർപ്പാപ്പ വിമാനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഈ വർഷം മെയ് മാസത്തിൽ ലോകത്തിലെ 1.4 ബില്യൺ കത്തോലിക്കരുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, എല്ലാ ആഴ്ചയും മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പോപ്പ്…

വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്; രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് വെടിയേറ്റു; അക്രമിയെ പിടികൂടി

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസിന് പുറത്ത് ബുധനാഴ്ച നടന്ന വെടിവെയ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികരുടെയും നില ഗുരുതരമാണെന്നും. ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ മറ്റ് നാഷണൽ ഗാർഡ് അംഗങ്ങൾ അക്രമിയെ വെടിവച്ചു. എന്നാല്‍, അയാളുടെ ജീവൻ അപകടത്തിലല്ല. അയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി പ്രതികരിച്ചു, പ്രതിയെ “മൃഗം” എന്ന് വിളിക്കുകയും പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആക്രമണകാരി 29 കാരനായ റഹ്മാനുള്ള ലകൻവാൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ബൈഡൻ ഭരണകൂടത്തിന്റെ നയപ്രകാരം 2021 ൽ യുഎസിൽ എത്തിയ അഫ്ഗാൻ പൗരനാണ് ഇയാൾ. സംഭവത്തിന്റെ സംവേദനക്ഷമതയും അതിന്റെ സ്ഥലവും കണക്കിലെടുത്ത്, എഫ്ബിഐ ഇത് ഒരു ഭീകരാക്രമണമാകാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. വൈറ്റ് ഹൗസ് വെടിവയ്പ്പിലെ അക്രമിയുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും…

നന്ദി എന്ന പുണ്യദിനം: അമേരിക്കൻ ജീവിതത്തിന്റെ ഹൃദയം: പി പി ചെറിയാൻ

പഴയ സ്മരണകൾക്ക് വീണ്ടും ജീവൻ നൽകിക്കൊണ്ട് മറ്റൊരു താങ്ക്‌സ്‌ഗിവിങ് ദിനം കൂടി എത്തിയിരിക്കുന്നു. ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും അനുഭവിച്ചറിഞ്ഞ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും നന്ദിയുടെ പുഷ്പങ്ങൾ അർപ്പിക്കാൻ വേണ്ടി മാത്രം വേർതിരിക്കപ്പെട്ട സുപ്രധാനമായ ഒരു ദേശീയ ദിനം. അമേരിക്കൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഈ ആഘോഷം, കേവലം ഒരു അവധി ദിനം എന്നതിലുപരി, ഒത്തുചേരലിൻ്റെയും കൃതജ്ഞതാബോധത്തിൻ്റെയും പ്രതീകമാണ്. 1621 ഒക്ടോബറിൽ ബ്രിട്ടീഷ് കുടിയേറ്റക്കാരും തദ്ദേശീയരായ വംശജരും ചേർന്നാണ് ആദ്യത്തെ താങ്ക്‌സ്‌ഗിവിങ് ആഘോഷിച്ചതെന്നു കരുതപ്പെടുന്നു. കൃഷിയുടെ സമൃദ്ധമായ വിളവെടുപ്പിനുശേഷം ദൈവത്തിന് നന്ദി പറയാൻ കർഷകർ ഒരുമിച്ചുകൂടിയിരുന്ന പുരാതനമായ ആചാരത്തിൻ്റെ തുടർച്ചയാണിത്. ഓരോ വർഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച മുടങ്ങാതെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. 1863 ഒക്ടോബർ 3-ന് പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഇത് രാജ്യവ്യാപകമായി ആചരിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടർന്ന് 1941-ൽ യു.എസ്. കോൺഗ്രസ്…

അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ – ഗതി വിഗതികളിൽ പലർക്കും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും

ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസ പരമ്പരകളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, സംഘടിപ്പിച്ച      ചർച്ചാ  സമ്മേളനത്തിലും സംവാദത്തിലും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും രേഖപ്പെടുത്തി പലരും സംസാരിക്കുകയുണ്ടായി. അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു വെന്നു . സംവാദത്തിൽ പരിശോധിക്കുകയുണ്ടായി. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?. അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്ന, എന്നു പറയപ്പെടുന്ന അട്ടിമറികൾ. ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ, തുടങ്ങിയ…

മാഗിൽ മഴവില്ലഴകായ് വിന്റേജ് കാർ ഷോയും കാർണിവലും അരങ്ങേറി

ഹൂസ്റ്റൺ: നവംബർ 23 ഞായറാഴ്ച ടെക്സസ് സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിൽ വർണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനവും കർണിവലും അരങ്ങേറി. പഴയ മോട്ടോർ വാഹനങ്ങളുടെ ശ്രേണിയിൽ 25 ഓളം കാറുകളും പത്തോളം ബൈക്കുകളും പ്രദർശിപ്പിക്കപ്പെട്ടു. ഈ പ്രദർശനം കാണുവാനും ആസ്വദിക്കുവാനും നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴികെയെത്തിയത്. മോട്ടോർ വാഹനങ്ങളുടെ പ്രദർശനം ധാരാളം യുവാക്കളെ ആകർഷിച്ചു. ചടുല നൃത്തങ്ങളും പാട്ടുകളുമായി വിവിധ കലാകാരന്മാർസായംസന്ധ്യയെ കാവ്യാത്മകമാക്കി. കുട്ടികൾക്കായി മൂൺ വാക്കും ഫെയ്സ് പെയിന്റിംഗും ഉൾപ്പെടുത്തിയിരുന്നു. വിഘ്നേഷ് ശിവനും ബിജോയ്‌ തോമസും വിവിധ കളികൾക്ക് നേതൃത്വം നൽകി. കേരളത്തിന്റെ തനത് രുചികളുമായി തട്ടുകടകളും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് പ്രസിഡന്റ് ജോസ് കെ ജോൺ പറഞ്ഞു. ഒക്ടോബർ നവംബർ മാസങ്ങളിലായി ബാഡ്മിന്റൺ ടൂർണമെന്റ്, കുട്ടികളുടെ മനസ്സികാരോഗ്യത്തിനും സുരക്ഷിതത്വത്തിനുമായുള്ള സേഫ് സോൺ,…

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ ഡി.സി.: ആഗോളതലത്തിലെ തീവ്രവാദ വിരുദ്ധ നയങ്ങളിൽ (Counter-extremism policy) സുപ്രധാന മാറ്റം വരുത്തിക്കൊണ്ട്, മുസ്ലിം ബ്രദർഹുഡിനെ (Muslim Brotherhood) ഒരു വിദേശ ഭീകരസംഘടനയായി (Foreign Terrorist Organization – FTO) പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ടു. ഈ സംഘടനയുടെ വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും പാശ്ചാത്യ രാഷ്ട്രീയത്തിലെ സ്വാധീനം വിപുലീകരിക്കുന്നതിനെക്കുറിച്ചുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും ദേശീയ സുരക്ഷാ ഗവേഷണ സ്ഥാപനങ്ങളും ഇസ്ലാമിസ്റ്റ് നെറ്റ്‌വർക്കുകൾക്കെതിരെ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. ബ്രദർഹുഡിന്റെ രാഷ്ട്രീയ ഘടനയും പ്രാദേശിക സഖ്യങ്ങളും യു.എസ്. താൽപ്പര്യങ്ങൾക്കും ജനാധിപത്യ സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന് അവർ വാദിക്കുന്നു. അടുത്തിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മുസ്ലിം ബ്രദർഹുഡിനെയും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിനെയും (CAIR) സംസ്ഥാനതലത്തിൽ വിദേശ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു. ഈ…

പരിപാലിക്കാൻ ഏൽപ്പിച്ച മൂന്ന് നായകളുടെ ആക്രമണത്തിൽ 23 കാരിയായ കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടു

ടൈലർ (ടെക്സാസ്): പരിപാലിക്കാൻ ഏൽപ്പിച്ച മൂന്ന് നായകളുടെ ആക്രമണത്തിൽ മാഡിസൺ റൈലി ഹൾ എന്ന 23കാരിയായ കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. പഠനത്തോടൊപ്പം നായകളെ പരിപാലിക്കുന്ന ജോലി ചെയ്തിരുന്ന യുവതിയെ, നായകൾ ആക്രമിക്കുകയായിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ…