കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19; ആകെ മരണം 68,066

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60,…

വിലക്കയറ്റം: പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. .ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും സമീപകാലത്ത് വർദ്ധിച്ചത് 1,25,407 കോടി രൂപയുടെ അധിക ബാധ്യത പൊതുജനങ്ങൾക്ക് മേൽ ചുമത്തിയെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. “വിലക്കയറ്റം ഇപ്പോൾ ഈ രാജ്യത്ത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. രാജ്യം വിലകൂടിയ മോഡിസത്തിൽ അടിപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ‘കൊള്ളയുടെ ലൈസൻസ്’ ആയി മാറി. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് ഏപ്രിൽ 1 മുതൽ 1,25,407 കോടി രൂപയുടെ ഭാരമാണ് പൊതുജനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ 62 കോടി കർഷകർ നികുതിയുടെ ബാധ്യതയിലാണ്. കർഷക സമരത്തിന് സർക്കാർ പ്രതികാരം ചെയ്യുകയാണ്,” ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ രൺദീപ് സുർജേവാല പറഞ്ഞു. “ഒരു ചാക്ക് ചാണക വളത്തിന് 150 രൂപ വർദ്ധിപ്പിച്ചു. പെട്രോളിന്റെയും…

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരനായ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

മഞ്ചേരി: അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീന് (33) പത്ത് വര്‍ഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷല്‍ കോടതിയുടെയാണ് വിധി. 75,000 രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2016 ഫെബ്രുവരി 12ന് രാത്രി 6.45നായിരുന്നു സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതുരേഖകളും ഹാജരാക്കി.    

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം സഗയ സഗയ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം അസ്സോസിയേഷന്‍ ട്രഷററും സൽമാനിയ ഏരിയ കോഓര്‍ഡിനേറ്ററുമായ രാജ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിജു ജോൺ ഏരിയാ റിപ്പോർട്ടും, ഏരിയ ട്രഷറർ റെജിമോൻ ബേബി കുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് രാജ് കൃഷ്ണൻ നേതൃത്വം നൽകി. ഏരിയാ കോഓർഡിനേറ്റർ രഞ്ജിത്ത് ആർ പിള്ള വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ബിജു ആർ പിള്ള, വൈസ് പ്രസിഡന്റായി സന്തോഷ് കുമാർ എൽ , സെക്രട്ടറിയായി വിഷ്ണു വേണുഗോപാൽ ജോയിന്റ് സെക്രട്ടറിയായി സിയോൺ സേവ്യർ , ട്രഷററായി റെജിമോൻ…

ഹിജാബ് നിരോധന വിധി മുസ്‌ലിം അപരവൽക്കരണത്തിനു പിന്തുണ നൽകുന്നത്: ഫ്രറ്റേണിറ്റി ചർച്ചാ സംഗമം

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിധി ഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം അപരവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനവും ചർച്ച സംഗമവും അഭിപ്രായപ്പെട്ടു. കർണാടക ഉഡുപ്പിയിലെ, ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത പെണ്കുട്ടികൾ ഉൾപ്പടെ സംസാരിക്കുന്ന “ദി ഐ സ്റ്റോർമ്” എന്ന ഡോക്യൂമെന്ററിയാണ് പ്രദർശിപ്പിച്ചത്. സ്‌ട്രൈവ് യു.കെ യുടെ സഹായത്തോടെ മക്തൂബ് മീഡിയക്ക് വേണ്ടി ശഹീൻ അബ്ദുല്ല ആണ് ഡോക്യൂമെന്ററി നിർമിച്ചത്. ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് ജുഡീഷ്യറിയും കീഴടങ്ങിയ കാഴ്ച്ചയാണ് കർണാടകത്തിൽ കണ്ടതെന്നും ചർച്ചയിൽ ഉയർന്നു വന്നു. മുസ്‌ലിം പെണ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിറകിലെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മാറണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്…

കര്‍ഷക ഭൂമി ജപ്തി ചെയ്യാന്‍ ആരെയും അനുവദിക്കില്ല; സംഘടിച്ച് എതിര്‍ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കര്‍ഷകന്റെ ഒരുതുണ്ട് ഭൂമിപോലും ജപ്തിചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ജപ്തിനടപടികളുമായിട്ടെത്തിയാല്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചെതിര്‍ക്കുമെന്നും വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു. അസംഘടിത കര്‍ഷകരുടെമേല്‍ കുതിരകയറി എന്തുമാകാമെന്ന് ആരും കരുതരുത്. കര്‍ഷകര്‍ ആരുടെയും അടിമയല്ല. അക്കാലം കഴിഞ്ഞുപോയെന്ന് ഇന്ത്യയിലെ കര്‍ഷകസമൂഹം ഡല്‍ഹിയില്‍ തെളിയിച്ചതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും സര്‍ഫാസി നിയമത്തിന്റെയും മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ശ്രമിച്ചാല്‍ സംഘടിച്ച് എതിര്‍ക്കാര്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. 2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തുടര്‍ന്ന് കോവിഡ് കാലത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായപദ്ധതികളില്‍ കര്‍ഷകരെ അവഗണിച്ചു. ബാങ്കുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും…

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം: ഭൂമി ഏറ്റെടുക്കാന്‍ ത്വരിതനടപടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല മന്ത്രി വി.അബ്ദുറഹിമാന് ചുമതല നല്‍കി. മന്ത്രി തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. കരിപ്പൂരിന്റെ വികസനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കരിപ്പൂരിലുണ്ടായ അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യോമയാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരിപ്പൂരില്‍ നേരത്തെ അക്വിസിഷന്‍ ഓഫീസും ഒരു തഹസില്‍ദാരെയും നിയമിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് അദ്ദേഹം ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്ത് നല്‍കി. 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ!; പരാതിയുമായി എം.എല്‍.എ; ആലപ്പുഴയിലെ ഹോട്ടലുകളില്‍ പരിശോധന

ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിനു അമിത വില ഈടാക്കിയെന്ന എംഎല്‍എ ചിത്തരഞ്ജന്റെ പരാതിക്കു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കളക്ടര്‍ രേണു രാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചില ഹോട്ടലുകളില്‍ തോന്നിയ വിധമാണ് വിലയീടാക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു കളക്ടര്‍ക്കു ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച തന്നോട് 184 രൂപ ഈടാക്കിയെന്നു കാണിച്ച് ബില്‍ സഹിതം എം.എല്‍.എ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സഹോദരനെ ജീവനോടെ കുഴിച്ചുകൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ സഹോദരന്‍ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ. സാബുവിന്റെ സുഹൃത്ത് സുനില്‍ ആണ് പിടിയിലായത്. ബാബുവിനെ കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചു. മാര്‍ച്ച് 19നാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ബാബുവിനെ സാബു കഴുത്ത് ഞെരിച്ച ശേഷം കുഴിച്ച് മൂടുകയായിരുന്നു. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായി. ബാബു മരിച്ചുവെന്ന് കരുതി സാബു കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്നും മണ്ണ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പോലീസ് സംഘം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്